കോട്ടയം: കാമുകനെ തേടി ഇരുപത്തിനാലുകാരി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി. കാമുകനെ ഫോണിൽ കിട്ടാതെ വന്നതോടെ വട്ടംകറങ്ങിയത് റെയിൽവേ പോലീസ്.
മാവേലിക്കര ചെന്നിത്തല സ്വദേശിയായ യുവതിയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ റെയിൽവേ സ്റ്റേഷനിലെത്തിയത്. കാമുകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും പ്രതികരണമില്ലാതെയായതോടെ യുവതി പോലീസിനെ ബന്ധപ്പെട്ടു. വീട്ടിലേക്ക് മടങ്ങാൻ നിർദേശിക്കുകയും വീട്ടുകാരെ ബന്ധപ്പെടാനായി ഫോണ് നന്പർ പോലീസ് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, റെയിൽവേ സ്റ്റേഷനിലെ ആർപിഎഫിന്റെ മുറിയിലേക്ക് ഓടിക്കയറിയ യുവതി കതക് ഉള്ളിൽനിന്നു പൂട്ടുകയും ചെയ്തു. ഇരുന്പ് വാതിലായതിനാൽ കതക് തുറക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ജനലുകളിലൂടെ ഭീഷണിയും അനുനയവും പ്രയോഗിച്ചെങ്കിലും ഫലപ്രദമായില്ല.
തുടർന്നു ശനിയാഴ്ച രാത്രി മുഴുവൻ പോലീസുകാർ പുറത്തുനിന്ന് യുവതിയെ നിരീക്ഷിച്ചു. രാവിലെയും പുറത്തിറങ്ങാൻ യുവതി കൂട്ടാക്കാതിരുന്നതോടെ ഫയർഫോഴ്സിന്റെ സഹായം തേടി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി യുവതിയെ അനുനയിപ്പിച്ചു.
ജനലിനരികിലേക്ക് എത്തിയ യുവതിയുടെ കൈയിൽ പിടിച്ച് നിറുത്തി മറ്റൊരുസംഘം ജനലിലൂടെ ഇരുന്പു കന്പി കടത്തി വാതിലിന്റെ ലോക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ഉള്ളിൽ കയറി യുവതിയെ പിടികൂടി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ബന്ധുക്കളെത്തി യുവതിയ കൂട്ടിക്കൊണ്ടുപോയി.
മാവേലിക്കര ചെന്നിത്തല സ്വദേശിയായ യുവതിയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ റെയിൽവേ സ്റ്റേഷനിലെത്തിയത്. കാമുകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും പ്രതികരണമില്ലാതെയായതോടെ യുവതി പോലീസിനെ ബന്ധപ്പെട്ടു. വീട്ടിലേക്ക് മടങ്ങാൻ നിർദേശിക്കുകയും വീട്ടുകാരെ ബന്ധപ്പെടാനായി ഫോണ് നന്പർ പോലീസ് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, റെയിൽവേ സ്റ്റേഷനിലെ ആർപിഎഫിന്റെ മുറിയിലേക്ക് ഓടിക്കയറിയ യുവതി കതക് ഉള്ളിൽനിന്നു പൂട്ടുകയും ചെയ്തു. ഇരുന്പ് വാതിലായതിനാൽ കതക് തുറക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ജനലുകളിലൂടെ ഭീഷണിയും അനുനയവും പ്രയോഗിച്ചെങ്കിലും ഫലപ്രദമായില്ല.
തുടർന്നു ശനിയാഴ്ച രാത്രി മുഴുവൻ പോലീസുകാർ പുറത്തുനിന്ന് യുവതിയെ നിരീക്ഷിച്ചു. രാവിലെയും പുറത്തിറങ്ങാൻ യുവതി കൂട്ടാക്കാതിരുന്നതോടെ ഫയർഫോഴ്സിന്റെ സഹായം തേടി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി യുവതിയെ അനുനയിപ്പിച്ചു.
ജനലിനരികിലേക്ക് എത്തിയ യുവതിയുടെ കൈയിൽ പിടിച്ച് നിറുത്തി മറ്റൊരുസംഘം ജനലിലൂടെ ഇരുന്പു കന്പി കടത്തി വാതിലിന്റെ ലോക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ഉള്ളിൽ കയറി യുവതിയെ പിടികൂടി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ബന്ധുക്കളെത്തി യുവതിയ കൂട്ടിക്കൊണ്ടുപോയി.