“സിസിലീ... മോളേ സിസിലീ...” കറിയാക്കുട്ടിയുടെ നാലാമത്തെ മകളാണു സിസിലി. അയാൾ ഒരു കുട്ടനാടൻ കർഷകനാണ്. സ്വന്തമായി രണ്ടേക്കർ പാടവും വീടിരിക്കുന്ന എട്ടുസെന്റു സ്ഥലവുമേ ഉള്ളൂ. മൂത്ത മൂന്നു പെണ്മക്കളെയും വിവാഹം ചെയ്തയച്ചു. ഇളയവളായ സിസിലിയെ പെണ്ണുകാണാൻ എത്തിയതാണ് ചെറുക്കനും കൂട്ടരും.
ചെറുക്കൻ ജോജി. കൂലിപ്പണിക്കാരനാണ്. പാടത്തും പറന്പിലും പണിക്കു പോകും. ആറാം ക്ലാസ്സുവരെ പഠിച്ചു. എഴുതാനും വായിക്കാനും അറിയാം. സിസിലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥിനിയാണ്. പ്ലസ്ടുവിന് തോറ്റതോടെ കറിയാക്കുട്ടി അവളെ കംപ്യൂട്ടർ പഠനത്തിനായി അയച്ചു. വീടിനടുത്തുതന്നെയുള്ള ഒരു ഡി.ടി.പി സെന്ററിൽ ജോലി ചെയ്യവേയാണ് പുന്നക്കുന്നത്തുനിന്ന് ഇങ്ങനയൊരു ആലോചനയുമായി ഇടനിലക്കാരൻ ജോസുകുട്ടി എത്തിയത്.
സിസിലി ചായയുമായെത്തി. പെണ്ണും ചെറുക്കനും പരസ്പരം കണ്ടു. ചായ കൊടുത്തശേഷം അകത്തേക്കുപോയ സിസിലിയുടെ പിന്നാലെ കറിയാക്കുട്ടിയും പോയി. “പെണ്ണെന്തു പറഞ്ഞെടീ?”കറിയാക്കുട്ടി ഭാര്യ അന്നക്കുട്ടിയോടു ചോദിച്ചു. “നിങ്ങക്കുതന്നെ അതവളോടങ്ങു ചോദിക്കാമ്മേലേ?.” “മോളേ, ഞാനവരോട് എന്നാ പറയണം. നിനക്കവനെ ഇഷ്ടപ്പെട്ടോ? .”
ചാച്ചന്റെ ചോദ്യത്തിനു മറുപടിയായി സിസിലി കറിയാക്കുട്ടിയെ ദയനീയമായി ഒന്നു നോക്കുകമാത്രം ചെയ്തു. ആ നോട്ടത്തിന്റെ പൊരുൾ അയാൾക്കു പിടികിട്ടി. കറിയാക്കുട്ടി സ്വീകരണമുറിയിലേക്കു തിരിഞ്ഞുനടന്നു. “ഇനിയുള്ള കാര്യങ്ങൾ ജോസുകുട്ടിവഴി ഞാനങ്ങറിയിക്കാം..” ചെറുക്കനെയും കൂട്ടരെയും യാത്രയാക്കിയശേഷം പൂമുഖത്തുകിടന്ന ചാരുകസേരയിൽ ചെന്നയാൾ ഇരുന്നു. അന്നു വൈകുന്നേരമായപ്പോൾ പുത്തൻപറന്പിൽ ചാക്കോച്ചനും ഭാര്യ ഗ്രേസിയുംകൂടി കറിയാക്കുട്ടിയേയും കുടുംബത്തെയും കാണാനെത്തി. അയാൾ കറിയാക്കുട്ടിയുടെ ഒരു പഴയ സുഹൃത്താണ്. ചാക്കോച്ചനും കുടുംബവും മലബാറിൽ താമസമാക്കിയിട്ട് ഇപ്പോൾ ഇരുപതുവർഷമാകുന്നു.
“വാ.... വന്നിരിക്ക്.” കറിയാക്കുട്ടി ചാക്കോച്ചനെയും ഗ്രേസിയേയും സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി. അന്നക്കുട്ടി ഗ്രേസിയേയും കൂട്ടി അടുക്കളയിലേക്കു പോയി. ചോദ്യവും പറച്ചിലുമൊക്കെയായി അവരേറെനേരം അവിടെത്തന്നെയിരുന്നു. “നിനക്കും മക്കൾ നാലല്ലേ ചാക്കോച്ചാ?” “അതെ, മൂന്നു പെണ്ണും ഒരാണും, മൂന്നാമനാ മോൻ. അവൻ കെ.എസ്.ഇ.ബി.യിലെ ജോലിക്കാരനാ. അവന്റെ ഭാര്യ ബാങ്കിലാ.” “പെണ്മക്കൾ?” “മൂന്നുപേരാ എല്ലാവരെയും കെട്ടിച്ചയച്ചു.“ മരുമക്കളൊക്കെ?.”
“ജോലിക്കാരാ. മൂത്തവൾ റീന സ്കൂളിലാ. അവനും അവിടെത്തന്നെ വാധ്യാരാ. രണ്ടാമത്തവൾ ലൗലി ലാബ് ടെക്നീഷ്യനാ. സെന്റ് മാർട്ടിൻസ് ഹോസ്പിറ്റലിലെ ജോലിക്കാരിയാ. അവളുടെ ഭർത്താവ് വക്കച്ചൻ ട്രാൻസ്പോർട്ടിലെ കണ്ടക്ടറാണ്..” “ഇനി അത്താഴം കഴിഞ്ഞാകാം വർത്തമാനമൊക്കെ.” അന്നക്കുട്ടി ഇരുവരെയും അത്താഴത്തിനു ക്ഷണിച്ചു. ഉൗണുകഴിഞ്ഞ് കറിയാക്കുട്ടിയും ചാക്കോച്ചനും മുറ്റത്തെ മാഞ്ചോട്ടിൽ കസേരയിട്ടിരുന്നു. “ഇളയവളെ കെട്ടിച്ചുവിട്ടിരിക്കുന്നതെവിടെയാണെന്നു നീ ചോദിച്ചു. അവിടടുത്തുതന്നെയാ. അവളുടെ ഭർത്താവ് സേവ്യർ നിർമ്മലാ കോളജിലെ അധ്യാപകനാണ്. സെന്റ് ജോസഫ് സ്കൂളിലെ പ്ലസ് ടു അധ്യാപികയായി അവൾക്ക് ഈയിടെയാണ് നിയമനം കിട്ടിയത്.”
“ങ്ഹാ...... നിനക്കു പണം ഉണ്ടായിരുന്നതുകൊണ്ട് വലിയ വലിയ കുടുംബങ്ങളിലേക്കൊക്കെ നിന്റെ പെണ്മക്കളെ കെട്ടിച്ചയയ്ക്കാൻ കഴിഞ്ഞു. ഞാനിപ്പോഴും നടുക്കടലിത്തന്നെയാ..”
“എന്റെ കറിയാക്കുട്ടി, നീ എന്നാ ഈ പറയുന്നത്. എന്റെ പൈസേടെ വലുപ്പം കൊണ്ടൊന്നുമല്ല എന്റെ പിള്ളാരെ നല്ല കുടുംബങ്ങളിലേക്കൊക്കെ പറഞ്ഞയയ്ക്കാൻ എനിക്കു കഴിഞ്ഞത്. അവരെല്ലാവരും നല്ലവണ്ണം പഠിച്ചു. അവരുടെ പഠനത്തിന്റെ നിലവാരത്തിനൊത്ത ബന്ധങ്ങളും അവർക്കു കിട്ടി. കുട്ടികളുടെ പഠനകാര്യങ്ങളിൽ അവരും ഒപ്പം മാതാപിതാക്കളും അങ്ങേയറ്റം ശ്രദ്ധ കാട്ടുന്നില്ലെങ്കിൽ അവരുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയുകയില്ല. .”
“ നീ പറഞ്ഞതു ശരിയാ. ഞാനും എന്റെ കുടുംബവും പരാജയപ്പെട്ടത് ആ കാര്യത്തിലാ. കുട്ടികളുടെ പഠനകാര്യങ്ങളിൽ ഞാനും അന്നാമ്മയും കുറെക്കൂടി ശ്രദ്ധ കാട്ടിയിരുന്നെങ്കിൽ അവരെയൊക്കെ ഭേദപ്പെട്ട കുടുംബങ്ങളിലേക്ക് പറഞ്ഞയയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേനെ, ങ്ആ ഇനിയും അതൊക്കെ പറഞ്ഞിട്ടെന്നാ കാര്യം..” അന്ന് ആ വീട്ടിലെ ലൈറ്റ് അണഞ്ഞത് രാത്രി ഏറെ ഇരുട്ടിയാണ്. പിറ്റേന്ന് രാവിലെതന്നെ ചാക്കോച്ചനും ഭാര്യയും മലബാറിലേക്ക് തിരിച്ചു പോവുകയും ചെയ്തു.
സിറിയക് കോട്ടയിൽ
ചെറുക്കൻ ജോജി. കൂലിപ്പണിക്കാരനാണ്. പാടത്തും പറന്പിലും പണിക്കു പോകും. ആറാം ക്ലാസ്സുവരെ പഠിച്ചു. എഴുതാനും വായിക്കാനും അറിയാം. സിസിലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥിനിയാണ്. പ്ലസ്ടുവിന് തോറ്റതോടെ കറിയാക്കുട്ടി അവളെ കംപ്യൂട്ടർ പഠനത്തിനായി അയച്ചു. വീടിനടുത്തുതന്നെയുള്ള ഒരു ഡി.ടി.പി സെന്ററിൽ ജോലി ചെയ്യവേയാണ് പുന്നക്കുന്നത്തുനിന്ന് ഇങ്ങനയൊരു ആലോചനയുമായി ഇടനിലക്കാരൻ ജോസുകുട്ടി എത്തിയത്.
സിസിലി ചായയുമായെത്തി. പെണ്ണും ചെറുക്കനും പരസ്പരം കണ്ടു. ചായ കൊടുത്തശേഷം അകത്തേക്കുപോയ സിസിലിയുടെ പിന്നാലെ കറിയാക്കുട്ടിയും പോയി. “പെണ്ണെന്തു പറഞ്ഞെടീ?”കറിയാക്കുട്ടി ഭാര്യ അന്നക്കുട്ടിയോടു ചോദിച്ചു. “നിങ്ങക്കുതന്നെ അതവളോടങ്ങു ചോദിക്കാമ്മേലേ?.” “മോളേ, ഞാനവരോട് എന്നാ പറയണം. നിനക്കവനെ ഇഷ്ടപ്പെട്ടോ? .”
ചാച്ചന്റെ ചോദ്യത്തിനു മറുപടിയായി സിസിലി കറിയാക്കുട്ടിയെ ദയനീയമായി ഒന്നു നോക്കുകമാത്രം ചെയ്തു. ആ നോട്ടത്തിന്റെ പൊരുൾ അയാൾക്കു പിടികിട്ടി. കറിയാക്കുട്ടി സ്വീകരണമുറിയിലേക്കു തിരിഞ്ഞുനടന്നു. “ഇനിയുള്ള കാര്യങ്ങൾ ജോസുകുട്ടിവഴി ഞാനങ്ങറിയിക്കാം..” ചെറുക്കനെയും കൂട്ടരെയും യാത്രയാക്കിയശേഷം പൂമുഖത്തുകിടന്ന ചാരുകസേരയിൽ ചെന്നയാൾ ഇരുന്നു. അന്നു വൈകുന്നേരമായപ്പോൾ പുത്തൻപറന്പിൽ ചാക്കോച്ചനും ഭാര്യ ഗ്രേസിയുംകൂടി കറിയാക്കുട്ടിയേയും കുടുംബത്തെയും കാണാനെത്തി. അയാൾ കറിയാക്കുട്ടിയുടെ ഒരു പഴയ സുഹൃത്താണ്. ചാക്കോച്ചനും കുടുംബവും മലബാറിൽ താമസമാക്കിയിട്ട് ഇപ്പോൾ ഇരുപതുവർഷമാകുന്നു.
“വാ.... വന്നിരിക്ക്.” കറിയാക്കുട്ടി ചാക്കോച്ചനെയും ഗ്രേസിയേയും സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി. അന്നക്കുട്ടി ഗ്രേസിയേയും കൂട്ടി അടുക്കളയിലേക്കു പോയി. ചോദ്യവും പറച്ചിലുമൊക്കെയായി അവരേറെനേരം അവിടെത്തന്നെയിരുന്നു. “നിനക്കും മക്കൾ നാലല്ലേ ചാക്കോച്ചാ?” “അതെ, മൂന്നു പെണ്ണും ഒരാണും, മൂന്നാമനാ മോൻ. അവൻ കെ.എസ്.ഇ.ബി.യിലെ ജോലിക്കാരനാ. അവന്റെ ഭാര്യ ബാങ്കിലാ.” “പെണ്മക്കൾ?” “മൂന്നുപേരാ എല്ലാവരെയും കെട്ടിച്ചയച്ചു.“ മരുമക്കളൊക്കെ?.”
“ജോലിക്കാരാ. മൂത്തവൾ റീന സ്കൂളിലാ. അവനും അവിടെത്തന്നെ വാധ്യാരാ. രണ്ടാമത്തവൾ ലൗലി ലാബ് ടെക്നീഷ്യനാ. സെന്റ് മാർട്ടിൻസ് ഹോസ്പിറ്റലിലെ ജോലിക്കാരിയാ. അവളുടെ ഭർത്താവ് വക്കച്ചൻ ട്രാൻസ്പോർട്ടിലെ കണ്ടക്ടറാണ്..” “ഇനി അത്താഴം കഴിഞ്ഞാകാം വർത്തമാനമൊക്കെ.” അന്നക്കുട്ടി ഇരുവരെയും അത്താഴത്തിനു ക്ഷണിച്ചു. ഉൗണുകഴിഞ്ഞ് കറിയാക്കുട്ടിയും ചാക്കോച്ചനും മുറ്റത്തെ മാഞ്ചോട്ടിൽ കസേരയിട്ടിരുന്നു. “ഇളയവളെ കെട്ടിച്ചുവിട്ടിരിക്കുന്നതെവിടെയാണെന്നു നീ ചോദിച്ചു. അവിടടുത്തുതന്നെയാ. അവളുടെ ഭർത്താവ് സേവ്യർ നിർമ്മലാ കോളജിലെ അധ്യാപകനാണ്. സെന്റ് ജോസഫ് സ്കൂളിലെ പ്ലസ് ടു അധ്യാപികയായി അവൾക്ക് ഈയിടെയാണ് നിയമനം കിട്ടിയത്.”
“ങ്ഹാ...... നിനക്കു പണം ഉണ്ടായിരുന്നതുകൊണ്ട് വലിയ വലിയ കുടുംബങ്ങളിലേക്കൊക്കെ നിന്റെ പെണ്മക്കളെ കെട്ടിച്ചയയ്ക്കാൻ കഴിഞ്ഞു. ഞാനിപ്പോഴും നടുക്കടലിത്തന്നെയാ..”
“എന്റെ കറിയാക്കുട്ടി, നീ എന്നാ ഈ പറയുന്നത്. എന്റെ പൈസേടെ വലുപ്പം കൊണ്ടൊന്നുമല്ല എന്റെ പിള്ളാരെ നല്ല കുടുംബങ്ങളിലേക്കൊക്കെ പറഞ്ഞയയ്ക്കാൻ എനിക്കു കഴിഞ്ഞത്. അവരെല്ലാവരും നല്ലവണ്ണം പഠിച്ചു. അവരുടെ പഠനത്തിന്റെ നിലവാരത്തിനൊത്ത ബന്ധങ്ങളും അവർക്കു കിട്ടി. കുട്ടികളുടെ പഠനകാര്യങ്ങളിൽ അവരും ഒപ്പം മാതാപിതാക്കളും അങ്ങേയറ്റം ശ്രദ്ധ കാട്ടുന്നില്ലെങ്കിൽ അവരുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയുകയില്ല. .”
“ നീ പറഞ്ഞതു ശരിയാ. ഞാനും എന്റെ കുടുംബവും പരാജയപ്പെട്ടത് ആ കാര്യത്തിലാ. കുട്ടികളുടെ പഠനകാര്യങ്ങളിൽ ഞാനും അന്നാമ്മയും കുറെക്കൂടി ശ്രദ്ധ കാട്ടിയിരുന്നെങ്കിൽ അവരെയൊക്കെ ഭേദപ്പെട്ട കുടുംബങ്ങളിലേക്ക് പറഞ്ഞയയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേനെ, ങ്ആ ഇനിയും അതൊക്കെ പറഞ്ഞിട്ടെന്നാ കാര്യം..” അന്ന് ആ വീട്ടിലെ ലൈറ്റ് അണഞ്ഞത് രാത്രി ഏറെ ഇരുട്ടിയാണ്. പിറ്റേന്ന് രാവിലെതന്നെ ചാക്കോച്ചനും ഭാര്യയും മലബാറിലേക്ക് തിരിച്ചു പോവുകയും ചെയ്തു.
സിറിയക് കോട്ടയിൽ