അന്യായമായി ശിക്ഷിക്കപ്പെട്ടപ്പോൾ ആദ്യമൊക്കെ മണ്ടേലയുടെ രക്തം തിളച്ചു. അടിക്കുപകരം തിരിച്ചടി! പ്രതിയോഗികളോടു പകരം വീട്ടണം. അങ്ങനെയാണു മണ്ടേലയുടെ ചിന്തപോയത്. എന്നാൽ അതനുസരിച്ച് അദ്ദേഹം പ്രവർത്തിച്ചില്ല. അതിനു പകരം തന്റെ കോപത്തെയും വൈരാഗ്യത്തെയും കീഴടക്കുവാൻ അദ്ദേഹം തന്നോടുതന്നെ യുദ്ധം ചെയ്തു. ആ യുദ്ധത്തിന്റെ ഒരു ഭാഗം അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുപോലെ തന്നോടുതന്നെയുള്ള സംഭാഷണമായിരുന്നു
സൗത്താഫ്രിക്കയിലെ രണ്ടു യൂണിവേഴ്സിറ്റികളിൽ പഠിച്ചതിനുശേഷമായിരുന്നു ഉപരിപഠനത്തിനായി നെൽസൺ മണ്ടേല (1918-2013) യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെത്തിയത്. അവിടത്തെ പഠനം വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ മണ്ടേല അഭിഭാഷകനായി സേവനം തുടങ്ങി. വെള്ളക്കാരുടെ വർണവിവേചനത്തിനെതിരേ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം നടക്കുന്ന കാലമായിരുന്നു അത്.
കറുത്തവംശജനായ മണ്ടേലയ്ക്ക് ആ സമരത്തിൽ നിന്നു മാറിനിൽക്കാനായില്ല. അദ്ദേഹം ആ സമരത്തിലേക്ക് എടുത്തുചാടി. അതെത്തുടർന്നു അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. ഗവൺമെന്റിനെ മറിച്ചിടുവാൻ ശ്രമിച്ചു എന്ന രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ജീവപര്യന്തതടവിനു മണ്ടേല ശിക്ഷിക്കപ്പെട്ടത്.
അന്യായമായി ശിക്ഷിക്കപ്പെട്ടപ്പോൾ ആദ്യമൊക്കെ മണ്ടേലയുടെ രക്തം തിളച്ചു. അടിക്കുപകരം തിരിച്ചടി! പ്രതിയോഗികളോടു പകരം വീട്ടണം. അങ്ങനെയാണു മണ്ടേലയുടെ ചിന്തപോയത്. എന്നാൽ അതനുസരിച്ച് അദ്ദേഹം പ്രവർത്തിച്ചില്ല. അതിനു പകരം തന്റെ കോപത്തെയും വൈരാഗ്യത്തെയും കീഴടക്കുവാൻ അദ്ദേഹം തന്നോടുതന്നെ യുദ്ധം ചെയ്തു. ആ യുദ്ധത്തിന്റെ ഒരു ഭാഗം അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുപോലെ തന്നോടുതന്നെയുള്ള സംഭാഷണമായിരുന്നു.
ആര് എത്ര കഠിനമായ ദ്രോഹം ചെയ്താലും വൈരാഗ്യവും പകരം വീട്ടലും അതിനു പരിഹാരമാവില്ലെന്നു ധ്യാനത്തിൽ മുഴുകിയുള്ള ഈ സംഭാഷണത്തിൽനിന്ന് അദ്ദേഹത്തിനു ബോധ്യമായി. അങ്ങനെ അദ്ദേഹം തന്റെ കോപത്തിൽനിന്നും പ്രതികാര മനസ്ഥിതിയിൽ നിന്നും മോചിതനായി. അതെത്തുടർന്നാണു തന്നെ ദ്രോഹിച്ചവരോടു പോലും സൗഹൃദം പുലർത്തുവാൻ അദ്ദേഹം തീരുമാനിച്ചത്. വെള്ളക്കാർ കറുത്തവർഗക്കാരെ മൃഗീയമായി അടിച്ചമർത്തി ഭരിച്ചെങ്കിലും അവരെയും ഉൾപ്പെടുത്തിയാലേ സൗത്താഫ്രിക്കയ്ക്കു ശോഭനമായ ഒരു ഭാവി ഉണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
ഇരുപത്തിയേഴുവർഷത്തെ കഠിനതടവിനുശേഷം 1990-ൽ മണ്ടേല മോചിതനായി. പിറ്റെ വർഷം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അധികാരകൈമാറ്റത്തിനു വെള്ളക്കാർ സമ്മതിച്ചതിനെത്തുടർന്ന് 1994-ൽ മണ്ടേല സൗത്താഫ്രിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കറുത്ത വർഗക്കാരുടെ കൈകളിൽ അധികാരം നിക്ഷിപ്തമായപ്പോൾ വെള്ളക്കാരോടു പകരം വീട്ടുവാനുള്ള മുറവിളി ഉയർന്നു.
എന്നാൽ മണ്ടേല പ്രതികാരത്തിന്റെ വഴിയല്ല തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ പാത അനുരഞ്ജനത്തിന്റെയും സഹകരണത്തിന്റെയും സൗഹൃദത്തിന്റെയുമായിരുന്നു. വെള്ളക്കാർ കറുത്ത വർഗക്കാരെ മൃഗീയമായി പീഡിപ്പിച്ചതിന്റെ പേരിൽ അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അദ്ദേഹം എടുത്തുകളഞ്ഞില്ല. അവർക്കു ന്യായമായിട്ടു കിട്ടേണ്ടവ അവർക്കു ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി.
അദ്ദേഹത്തിന്റെ നയത്തെ വിമർശിച്ചവരോട് അദ്ദേഹം പലപ്പോഴും സൂര്യന്റെയും കാറ്റിന്റെയും ഒരു കഥ പറയുമായിരുന്നു. ഈസോപ്പുകഥകളിൽ നിന്ന് അദ്ദേഹം കടം വാങ്ങിയ ഈ കഥ അധികരിച്ച് സൂര്യനും വടക്കൻകാറ്റും തമ്മിൽ തങ്ങളിൽ ആരാണു ശക്തൻ എന്ന കാര്യത്തിൽ ഒരു തർക്കമുണ്ടായി. തർക്കം പരിഹരിക്കുവാനുള്ള വഴി അവർ ആലോചിക്കുന്പോൾ ഒരു യാത്രക്കാരൻ വലിയൊരു പുറം കുപ്പായവും ധരിച്ചു പോകുന്നതു കണ്ടു.
അപ്പോൾ സൂര്യൻ പറഞ്ഞു: " ഈ യാത്രക്കാരന്റെ പുറം കുപ്പായം ഊരിമാറ്റിക്കുവാൻ ആർക്കു സാധിക്കുമോ അവനായിരിക്കും ഏറെ ശക്തൻ. വടക്കൻ കാറ്റിനു സ്വീകാര്യമായിരുന്നു ഈ നിർദേശം. ഉടനെ വടക്കൻകാറ്റ് ശക്തിയായി ആ യാത്രക്കാരന്റെ മേൽ ആഞ്ഞടിച്ചു. അപ്പോൾ പുറം കുപ്പായം ഊരുന്നതിനു പകരം തന്റെ പുറം കുപ്പായം തന്റെ ശരീരത്തോടു ചേർത്തു വരിഞ്ഞുമുറുക്കുകയായിരുന്നു അയാൾ ചെയ്തത്.
വടക്കൻ കാറ്റിന്റെ ഉദ്യമം പരാജയപ്പെട്ടപ്പോൾ സൂര്യൻ ഒരു പുഞ്ചിരിയോടെ ഉദിച്ചുയർന്നു. സാവധാനം സൂര്യൻ തന്റെ ചൂടിന്റെ ശക്തി ഓരോ നിമിഷവും കൂട്ടിക്കൊണ്ടിരുന്നു. ചൂടിന്റെ ശക്തി കൂടിയപ്പോൾ യാത്രക്കാരനു തന്റെ പുറം കുപ്പായം ഊരിമാറ്റാതെ നിർവാഹമില്ലാതെ വന്നു. അങ്ങനെയാണു സൂര്യൻ തന്റെ ശക്തി തെളിയിച്ചത്.
ഈസോപ്പുകഥയിലെ സൂര്യന്റെ സമീപനായിരുന്നു മണ്ടേല സ്വീകരിച്ചിരുന്നത്. മറ്റുള്ളവരിലെ തിന്മയ്ക്കുപകരം നന്മകണ്ട് അവരെ സ്നേഹത്തിലും സൗഹൃദത്തിലും ഒന്നിപ്പിക്കുവാനാണു മണ്ടേല ശ്രമിച്ചത്.
അപ്പോൾ ഉണ്ടായ ആരോപണം അദ്ദേഹം മറ്റുള്ളവരിൽ എപ്പോഴും അവരുടെ നന്മ മാത്രം കാണുവാൻ ശ്രമിക്കുന്നുവെന്നായിരുന്നു. അപ്പോൾ അദ്ദേഹം മറുപടിയായി പറഞ്ഞു: "നമ്മുടെ കടമ മനുഷ്യരെ മനുഷ്യരായിത്തന്നെ കണ്ട് അവരോടു സഹകരിച്ചു പ്രവർത്തിക്കുക എന്നതാണ്. അത് അവർ മാലാഖമാർ ആണ് എന്നു കരുതുന്നതുകൊണ്ടല്ല.'
വെറുതെയല്ല ഈ മനുഷ്യ സ്നേഹിയെ നൊബേൽ സമ്മാനവും ഭാരത രത്നവും പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡവും ഉൾപ്പെടെ 250 ഓളം ബഹുമതികൾ നൽകി ലോകം ആദരിച്ചത്!
തന്നെ അതിക്രൂരമായി ശിക്ഷിച്ച വെള്ളക്കാരോടു ക്ഷമിക്കുകയും അവരുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്ത മണ്ടേല എവിടെ? ആരെങ്കിലും മനപ്പൂർവമല്ലാതെ പോലും നമ്മേ ദ്രോഹിച്ചാൽ അവരോടു വൈരാഗ്യവും പ്രതികാര മനസ്ഥിതിയും പുലർത്തുന്ന നമ്മളെവിടെ? ആരെങ്കിലും നമ്മെ ദ്രോഹിച്ചാൽ ഒരു പക്ഷേ, നമ്മുടെ കോപവും വൈരാഗ്യവുമൊന്നും നാം പുറമെ കാണിച്ചുവെന്നു വരില്ല. എന്നാൽ അപ്പോഴും നമ്മുടെ അന്തരംഗം നീറിപ്പുകയുകയായിരിക്കും.
അതുപോലെയുള്ള അവസരങ്ങളിൽ നാം എന്താണു ചെയ്യേണ്ടത്? മണ്ടേല ചെയ്തതുപോലെ നമുക്കു നമ്മളോടുതന്നെ യുദ്ധം ചെയ്യുവാൻ സാധിക്കുമോ? നമുക്കു നമ്മോടുതന്നെ ധ്യാനനിമഗ്നമായി സംഭാഷണം നടത്തുവാൻ സാധിക്കുമോ? അങ്ങനെ ചെയ്യുവാനായാൽ കോപവും വൈരാഗ്യവുമൊന്നും നമുക്കൊരിക്കലും നന്മ വരുത്തുകയില്ല എന്നു നമുക്കു ബോധ്യമാകും. എന്നുമാത്രമല്ല കോപത്തിന്റെയും പ്രതികാരത്തിന്റെയുമൊക്കെയുള്ള ദൂഷ്യഫലം നാം ആർക്കെതിരേ പ്രതികാരം ചെയ്യുന്നുവോ അവരെക്കാൾ അധികമായി നമുക്കായിരിക്കും ലഭിക്കുക എന്നു നമുക്കു വ്യക്തമാകും.
അതെത്തുടർന്നു നാം സ്വീകരിക്കുന്ന പാത തീർച്ചയായും അനുരഞ്ജനത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെതുമായിരിക്കും. മണ്ടേലയുടെ ജീവിതകഥ അതാണു വ്യക്തമാക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സൗത്താഫ്രിക്കയിലെ രണ്ടു യൂണിവേഴ്സിറ്റികളിൽ പഠിച്ചതിനുശേഷമായിരുന്നു ഉപരിപഠനത്തിനായി നെൽസൺ മണ്ടേല (1918-2013) യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെത്തിയത്. അവിടത്തെ പഠനം വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ മണ്ടേല അഭിഭാഷകനായി സേവനം തുടങ്ങി. വെള്ളക്കാരുടെ വർണവിവേചനത്തിനെതിരേ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം നടക്കുന്ന കാലമായിരുന്നു അത്.
കറുത്തവംശജനായ മണ്ടേലയ്ക്ക് ആ സമരത്തിൽ നിന്നു മാറിനിൽക്കാനായില്ല. അദ്ദേഹം ആ സമരത്തിലേക്ക് എടുത്തുചാടി. അതെത്തുടർന്നു അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. ഗവൺമെന്റിനെ മറിച്ചിടുവാൻ ശ്രമിച്ചു എന്ന രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ജീവപര്യന്തതടവിനു മണ്ടേല ശിക്ഷിക്കപ്പെട്ടത്.
അന്യായമായി ശിക്ഷിക്കപ്പെട്ടപ്പോൾ ആദ്യമൊക്കെ മണ്ടേലയുടെ രക്തം തിളച്ചു. അടിക്കുപകരം തിരിച്ചടി! പ്രതിയോഗികളോടു പകരം വീട്ടണം. അങ്ങനെയാണു മണ്ടേലയുടെ ചിന്തപോയത്. എന്നാൽ അതനുസരിച്ച് അദ്ദേഹം പ്രവർത്തിച്ചില്ല. അതിനു പകരം തന്റെ കോപത്തെയും വൈരാഗ്യത്തെയും കീഴടക്കുവാൻ അദ്ദേഹം തന്നോടുതന്നെ യുദ്ധം ചെയ്തു. ആ യുദ്ധത്തിന്റെ ഒരു ഭാഗം അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുപോലെ തന്നോടുതന്നെയുള്ള സംഭാഷണമായിരുന്നു.
ആര് എത്ര കഠിനമായ ദ്രോഹം ചെയ്താലും വൈരാഗ്യവും പകരം വീട്ടലും അതിനു പരിഹാരമാവില്ലെന്നു ധ്യാനത്തിൽ മുഴുകിയുള്ള ഈ സംഭാഷണത്തിൽനിന്ന് അദ്ദേഹത്തിനു ബോധ്യമായി. അങ്ങനെ അദ്ദേഹം തന്റെ കോപത്തിൽനിന്നും പ്രതികാര മനസ്ഥിതിയിൽ നിന്നും മോചിതനായി. അതെത്തുടർന്നാണു തന്നെ ദ്രോഹിച്ചവരോടു പോലും സൗഹൃദം പുലർത്തുവാൻ അദ്ദേഹം തീരുമാനിച്ചത്. വെള്ളക്കാർ കറുത്തവർഗക്കാരെ മൃഗീയമായി അടിച്ചമർത്തി ഭരിച്ചെങ്കിലും അവരെയും ഉൾപ്പെടുത്തിയാലേ സൗത്താഫ്രിക്കയ്ക്കു ശോഭനമായ ഒരു ഭാവി ഉണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
ഇരുപത്തിയേഴുവർഷത്തെ കഠിനതടവിനുശേഷം 1990-ൽ മണ്ടേല മോചിതനായി. പിറ്റെ വർഷം ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അധികാരകൈമാറ്റത്തിനു വെള്ളക്കാർ സമ്മതിച്ചതിനെത്തുടർന്ന് 1994-ൽ മണ്ടേല സൗത്താഫ്രിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കറുത്ത വർഗക്കാരുടെ കൈകളിൽ അധികാരം നിക്ഷിപ്തമായപ്പോൾ വെള്ളക്കാരോടു പകരം വീട്ടുവാനുള്ള മുറവിളി ഉയർന്നു.
എന്നാൽ മണ്ടേല പ്രതികാരത്തിന്റെ വഴിയല്ല തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ പാത അനുരഞ്ജനത്തിന്റെയും സഹകരണത്തിന്റെയും സൗഹൃദത്തിന്റെയുമായിരുന്നു. വെള്ളക്കാർ കറുത്ത വർഗക്കാരെ മൃഗീയമായി പീഡിപ്പിച്ചതിന്റെ പേരിൽ അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അദ്ദേഹം എടുത്തുകളഞ്ഞില്ല. അവർക്കു ന്യായമായിട്ടു കിട്ടേണ്ടവ അവർക്കു ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി.
അദ്ദേഹത്തിന്റെ നയത്തെ വിമർശിച്ചവരോട് അദ്ദേഹം പലപ്പോഴും സൂര്യന്റെയും കാറ്റിന്റെയും ഒരു കഥ പറയുമായിരുന്നു. ഈസോപ്പുകഥകളിൽ നിന്ന് അദ്ദേഹം കടം വാങ്ങിയ ഈ കഥ അധികരിച്ച് സൂര്യനും വടക്കൻകാറ്റും തമ്മിൽ തങ്ങളിൽ ആരാണു ശക്തൻ എന്ന കാര്യത്തിൽ ഒരു തർക്കമുണ്ടായി. തർക്കം പരിഹരിക്കുവാനുള്ള വഴി അവർ ആലോചിക്കുന്പോൾ ഒരു യാത്രക്കാരൻ വലിയൊരു പുറം കുപ്പായവും ധരിച്ചു പോകുന്നതു കണ്ടു.
അപ്പോൾ സൂര്യൻ പറഞ്ഞു: " ഈ യാത്രക്കാരന്റെ പുറം കുപ്പായം ഊരിമാറ്റിക്കുവാൻ ആർക്കു സാധിക്കുമോ അവനായിരിക്കും ഏറെ ശക്തൻ. വടക്കൻ കാറ്റിനു സ്വീകാര്യമായിരുന്നു ഈ നിർദേശം. ഉടനെ വടക്കൻകാറ്റ് ശക്തിയായി ആ യാത്രക്കാരന്റെ മേൽ ആഞ്ഞടിച്ചു. അപ്പോൾ പുറം കുപ്പായം ഊരുന്നതിനു പകരം തന്റെ പുറം കുപ്പായം തന്റെ ശരീരത്തോടു ചേർത്തു വരിഞ്ഞുമുറുക്കുകയായിരുന്നു അയാൾ ചെയ്തത്.
വടക്കൻ കാറ്റിന്റെ ഉദ്യമം പരാജയപ്പെട്ടപ്പോൾ സൂര്യൻ ഒരു പുഞ്ചിരിയോടെ ഉദിച്ചുയർന്നു. സാവധാനം സൂര്യൻ തന്റെ ചൂടിന്റെ ശക്തി ഓരോ നിമിഷവും കൂട്ടിക്കൊണ്ടിരുന്നു. ചൂടിന്റെ ശക്തി കൂടിയപ്പോൾ യാത്രക്കാരനു തന്റെ പുറം കുപ്പായം ഊരിമാറ്റാതെ നിർവാഹമില്ലാതെ വന്നു. അങ്ങനെയാണു സൂര്യൻ തന്റെ ശക്തി തെളിയിച്ചത്.
ഈസോപ്പുകഥയിലെ സൂര്യന്റെ സമീപനായിരുന്നു മണ്ടേല സ്വീകരിച്ചിരുന്നത്. മറ്റുള്ളവരിലെ തിന്മയ്ക്കുപകരം നന്മകണ്ട് അവരെ സ്നേഹത്തിലും സൗഹൃദത്തിലും ഒന്നിപ്പിക്കുവാനാണു മണ്ടേല ശ്രമിച്ചത്.
അപ്പോൾ ഉണ്ടായ ആരോപണം അദ്ദേഹം മറ്റുള്ളവരിൽ എപ്പോഴും അവരുടെ നന്മ മാത്രം കാണുവാൻ ശ്രമിക്കുന്നുവെന്നായിരുന്നു. അപ്പോൾ അദ്ദേഹം മറുപടിയായി പറഞ്ഞു: "നമ്മുടെ കടമ മനുഷ്യരെ മനുഷ്യരായിത്തന്നെ കണ്ട് അവരോടു സഹകരിച്ചു പ്രവർത്തിക്കുക എന്നതാണ്. അത് അവർ മാലാഖമാർ ആണ് എന്നു കരുതുന്നതുകൊണ്ടല്ല.'
വെറുതെയല്ല ഈ മനുഷ്യ സ്നേഹിയെ നൊബേൽ സമ്മാനവും ഭാരത രത്നവും പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡവും ഉൾപ്പെടെ 250 ഓളം ബഹുമതികൾ നൽകി ലോകം ആദരിച്ചത്!
തന്നെ അതിക്രൂരമായി ശിക്ഷിച്ച വെള്ളക്കാരോടു ക്ഷമിക്കുകയും അവരുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്ത മണ്ടേല എവിടെ? ആരെങ്കിലും മനപ്പൂർവമല്ലാതെ പോലും നമ്മേ ദ്രോഹിച്ചാൽ അവരോടു വൈരാഗ്യവും പ്രതികാര മനസ്ഥിതിയും പുലർത്തുന്ന നമ്മളെവിടെ? ആരെങ്കിലും നമ്മെ ദ്രോഹിച്ചാൽ ഒരു പക്ഷേ, നമ്മുടെ കോപവും വൈരാഗ്യവുമൊന്നും നാം പുറമെ കാണിച്ചുവെന്നു വരില്ല. എന്നാൽ അപ്പോഴും നമ്മുടെ അന്തരംഗം നീറിപ്പുകയുകയായിരിക്കും.
അതുപോലെയുള്ള അവസരങ്ങളിൽ നാം എന്താണു ചെയ്യേണ്ടത്? മണ്ടേല ചെയ്തതുപോലെ നമുക്കു നമ്മളോടുതന്നെ യുദ്ധം ചെയ്യുവാൻ സാധിക്കുമോ? നമുക്കു നമ്മോടുതന്നെ ധ്യാനനിമഗ്നമായി സംഭാഷണം നടത്തുവാൻ സാധിക്കുമോ? അങ്ങനെ ചെയ്യുവാനായാൽ കോപവും വൈരാഗ്യവുമൊന്നും നമുക്കൊരിക്കലും നന്മ വരുത്തുകയില്ല എന്നു നമുക്കു ബോധ്യമാകും. എന്നുമാത്രമല്ല കോപത്തിന്റെയും പ്രതികാരത്തിന്റെയുമൊക്കെയുള്ള ദൂഷ്യഫലം നാം ആർക്കെതിരേ പ്രതികാരം ചെയ്യുന്നുവോ അവരെക്കാൾ അധികമായി നമുക്കായിരിക്കും ലഭിക്കുക എന്നു നമുക്കു വ്യക്തമാകും.
അതെത്തുടർന്നു നാം സ്വീകരിക്കുന്ന പാത തീർച്ചയായും അനുരഞ്ജനത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെതുമായിരിക്കും. മണ്ടേലയുടെ ജീവിതകഥ അതാണു വ്യക്തമാക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ