ഇത് പിഹുവിന്റെ കഥയാണ്. ഏതാനും ദിവസങ്ങൾക്കുമുന്പ് രാജസ്ഥാനിൽ പിറന്നയുടനെ ചവറുകൂനയിൽ ഉപേക്ഷിക്കപ്പെട്ട ആ പെണ്കുഞ്ഞിന്റെ നിലവിളിയിൽനിന്നാണ് തുടക്കം. ആരോ അതു മൊബൈലിൽ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ ഇട്ടു. സെക്കൻഡുകൾ ദൈർഘ്യമുള്ള വീഡിയോ. അതുകണ്ട് ഒത്തിരിപ്പേർ ലൈക്കടിച്ചു, കമന്റിട്ടു, ഷെയർ ചെയ്തു, കരഞ്ഞു... പക്ഷേ, രണ്ടുപേർ ഉണർന്നു പ്രവർത്തിച്ചു. രണ്ടു മനുഷ്യർ...
അതിരാവിലെയാണ് വിനോദ് കാപ്രിയുടെ കാതിൽ ആ നിലവിളി ഉയർന്നത്. ചാകാൻ കിടക്കുന്ന ഒരു പക്ഷിക്കുഞ്ഞിന്റെ നേർത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന രോദനംപോലെ.
വിനോദ് ഒന്നുകൂടി നോക്കി. ട്വിറ്ററിൽ ആരോ ഷെയർ ചെയ്ത വീഡിയോയാണ്. പക്ഷേ, ചവറ്റുകൂനയിൽ ചോരയിൽ കുളിച്ചുകിടന്ന് ദയനീയമായി തേങ്ങുന്നത് പക്ഷിയോ നായ്ക്കുഞ്ഞോ ഒന്നുമല്ല. ജനിച്ചിട്ടു മണിക്കൂറുകളോ ദിവസങ്ങളോ മാത്രമായ ഒരു പെണ്കുഞ്ഞിന്റേതായിരുന്നു ആ രോദനം.
മുന്പ് മാധ്യമപ്രവർത്തകനായിരുന്ന കാപ്രി ഇപ്പോൾ സിനിമാരംഗത്താണ്. താമസം ഡൽഹിക്കടുത്ത് നോയിഡയിൽ. പതിവുപോലെ രാവിലെ എഴുന്നേറ്റ ഉടനെ സോഷ്യൽ മീഡിയയിൽ ഒന്നു നോക്കിയതാണ്. പുതിയ വാർത്ത എന്തെങ്കിലും ഉണ്ടോയെന്ന്. അപ്പോഴാണ് റോഡരികിലെ ചവറ്റുകൂനയിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന പെണ്കുഞ്ഞിന്റെ വീഡിയോ ശ്രദ്ധയിൽ പെട്ടത്.
പൂർണ നഗ്നയായി ഒരുവശം ചെരിഞ്ഞുകിടക്കുന്ന കുട്ടിയുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു. എങ്കിലും അനങ്ങുന്നുണ്ട്. ദേഹമാസകലമുള്ള മുറിവുകളിൽനിന്നു ചോരയൊഴുകുന്നു. വലിച്ചെറിഞ്ഞപ്പോഴോ നായ്ക്കൾ കടിച്ചുവലിച്ചപ്പോഴോ ഉണ്ടായതാവാം. ചവറ്റുകൂനയിലെ മണ്ണ് ഇളം ചോരയിൽ കുതിർന്നിട്ടുണ്ട്. ഏതുനിമിഷവും മരിക്കാം. അമ്മയെ പരതുന്നതുപോലെ കുട്ടി കൈകാലുകൾ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. കാപ്രിക്ക് ആ നിലവിളി അധികം കേട്ടുനില്ക്കാനായില്ല.
അയാൾ ഭാര്യ സാക്ഷിയെ വീഡിയോ കാണിച്ചു. പത്രപ്രവർത്തകയായ സാക്ഷിക്ക് അതു വാർത്താ പ്രാധാന്യമുള്ള ഒരു നിലവിളി മാത്രമായി തോന്നിയില്ല. ഈ കുഞ്ഞിനെ നമുക്കു രക്ഷിക്കണം. രക്ഷിച്ചാൽ മാത്രം പോരാ, സംരക്ഷിക്കണം. അവർ തീരുമാനിച്ചു. പക്ഷേ, ഈ വീഡിയോ യഥാർഥമാണോ? എവിടെയാണ് ഇത്? സാക്ഷി ഉടൻതന്നെ ട്വീറ്റ് ചെയ്തു. ഈ കുട്ടിയെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയാമെങ്കിൽ ഷെയർ ചെയ്യണം, പ്ലീസ്. രണ്ടു മണിക്കൂറിനകം പോസ്റ്റ് വൈറലായി. അന്വേഷണം ട്വിറ്ററിലെ ഫോളോവേഴ്സ് ഏറ്റെടുത്തു.
ഒറ്റക്കെട്ടായി അന്വേഷണം...
വ്യത്യസ്ത രാഷ്ട്രിയവും മതവിശ്വാസവും താത്പര്യങ്ങളുമൊക്കെയുള്ളവർ ഒറ്റക്കെട്ടായി. അന്വേഷണം ഉൗർജിതമായി. വീഡിയോയിലെ കുഞ്ഞിന്റെ നിലവിളി അവരുടെയൊക്കെ കണ്ണീരായി മാറി. താമസിയാതെ വീഡിയോ യഥാർഥമാണെന്നും സംഭവം രാജസ്ഥാനിലാണെന്നും വിവരം കിട്ടി.ഒട്ടും വൈകിയില്ല. പഴയ മാധ്യമസുഹൃത്തുക്കളെ വിളിച്ചു. അവരുടെ ബന്ധങ്ങളെല്ലാം ഉപയോഗിച്ചു. രാഹുൽ ചൗധരി എന്ന സുഹൃത്തിനെ വിളിച്ച് കാപ്രി രാജസ്ഥാനിലേക്കു പോകാൻ പറഞ്ഞു. ശ്രമങ്ങൾ ഫലിച്ചു. കുഞ്ഞിനെ ചൗധരി കണ്ടെത്തി.
ജോധ്പൂരിനും ബിക്കാനീറിനും ഇടയ്ക്കുള്ള നഗൗർ പട്ടണത്തിലെ ജവഹർലാൽ നെഹ്റു ഗവണ്മെന്റ് ആശുപത്രിയിൽ കുട്ടിയുണ്ട്. ചപ്പുചവറുകൾക്കിടയിൽ മരിക്കാറായിക്കിടന്ന ചോരക്കുഞ്ഞിനെ ആരോ ആശുപത്രിയിലെത്തിച്ചതാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. ഒന്നര കിലോ തൂക്കമേയുള്ളു. മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.
പിഹുവിലേക്ക്...
ഇക്കഴിഞ്ഞ ജൂണ് 15നാണ് സംഭവം.
ചൗധരിയിൽനിന്നു വാർത്ത അറിഞ്ഞയുടനെ കാപ്രിയും സാക്ഷിയും ഡൽഹിയിൽനിന്നു പുറപ്പെട്ടു. യാത്രയ്ക്കിടെ അവർ ട്വിറ്ററിൽ മറ്റൊരു കാര്യംകൂടി ലോകത്തോടു ചോദിച്ചു, ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിന് എന്തൊക്കെ ചെയ്യണം?
ഇന്ത്യയിൽ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മനസിലായി. പക്ഷേ, എത്ര വിഷമകരമാണെങ്കിലും കുഴപ്പമില്ല. കുപ്പയിലെ ആ മാണിക്യത്തെ ഉപേക്ഷിക്കാനാവില്ല. ചവറുകൂനയിലെ മരണാസന്നയായി കിടന്നിരുന്ന കുഞ്ഞിനെ കണ്ട നിമിഷംതന്നെ മകളായി സ്വീകരിച്ചിരുന്നു. ഇനിയിപ്പോൾ നടപടിക്രമങ്ങൾ എത്ര കഠിനമായാലും ചെയ്തുതീർക്കും.
നഗൗറിലെ സർക്കാർ ആശുപത്രിയിലെത്തി അവർ കുഞ്ഞിനെ കണ്ടു. ഡോക്ടർമാരും നഴ്സുമാരും ആശുപത്രി ജീവനക്കാരുമൊക്കെ ചേർന്ന് അവളെ പൊന്നുപോലെ നോക്കുന്നുണ്ട്. ഡോക്ടർ സുതാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.
അവൾ ഇപ്പോൾ പഴയതുപോലെയല്ല. കണ്ടാൽ തിരിച്ചറിയാനാവാത്തവിധം ഒരു സുന്ദരിക്കുട്ടിയായിരിക്കുന്നു. മുറിവുകൾ ഉണങ്ങിയിരിക്കുന്നു. വേദന ഇല്ലാതായി. നന്നായി ഉറങ്ങുന്നു, ഉറക്കത്തിൽ സ്വപ്നം കാണുന്നു, ചിരിക്കുന്നു. കാപ്രി ട്വിറ്ററിൽ കുറിച്ചു: "കുഞ്ഞിനെ കണ്ടു. എന്തു പറയണമെന്ന് ഞങ്ങൾക്കറിയില്ല. ഈ വികാരം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. വിശദീകരിക്കാനാവാത്ത സന്തോഷമാണ് ഞങ്ങൾക്ക്.’
"കാപ്രി കുടുംബം ഇവളെ കൊണ്ടുപോകുന്നു'
കഴിഞ്ഞ ഞായറാഴ്ച, വേൾഡ് ഫാദേഴ്സ് ഡേയിൽ കാപ്രിയും സാക്ഷിയും കുഞ്ഞിനെയുമായി നില്ക്കുന്ന ഫോട്ടോ ആശുപത്രിയിൽനിന്നു സാക്ഷി ട്വിറ്ററിൽ ഇട്ടു. കൂടെയുള്ള കുറിപ്പ് ഇങ്ങനെയായിരുന്നു: "എല്ലാവർക്കും നന്ദി. കാപ്രി കുടുംബം ഇവളെ വീട്ടിലേക്കു കൊണ്ടുപോകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു. ദത്തെടുക്കലിന്റെ നടപടിക്രമങ്ങളിലാണ് ഞങ്ങൾ. ഇവൾക്ക് ഞങ്ങൾ പിഹു എന്നു പേരിട്ടു. അതൊരു പക്ഷിയുടെ പേരാണ്. കാപ്രി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരും അതായിരുന്നു. ആ പേരുതന്നെ ഇടാൻ ട്വിറ്ററിലെ ഫോളേവേഴ്സാണ് നിർദേശിച്ചത്. നിങ്ങളുടെ സ്നേഹത്തിനും സന്തോഷത്തിനും നന്ദി. ഹാപ്പി ഫാദേഴ്സ് ഡേ.’
ദന്പതികൾ നഗൗർ ജില്ലാ കളക്ടറെ ചെന്നു കണ്ടു. ദത്തെടുക്കൽ നടപടികൾ എത്രയും പെട്ടെന്നു പൂർത്തിയാക്കുകയാണ്.
തീവ്രപരിചരണ വിഭാഗത്തിനു പുറത്ത് ‘അച്ഛനും അമ്മയും’ കാത്തിരിക്കുന്നു. പിഹു അകത്ത് ഉറങ്ങുകയാണ്. ഉറക്കത്തിൽ സ്വപ്നം കണ്ടു ചിരിക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെപ്പോലെ.
പിഹു ഒന്നുമറിയാതിരിക്കട്ടെ...
ഇതു കേൾക്കുന്പോൾ നിങ്ങളെപ്പോലെ എനിക്കും തോന്നുന്നു, ഈ കഥ അപൂർണമാണെന്ന്. അതേ, ഇത് കഥയുടെ രണ്ടാം അധ്യായം മാത്രമാണ്. ഒന്നാമധ്യായം ചവറുകൂനയിലേക്ക് ഒരു കുഞ്ഞിനെ നിർദാക്ഷിണ്യം വലിച്ചെറിഞ്ഞ സംഘത്തെക്കുറിച്ചാണ്. അവരെ നമുക്ക് അറിയില്ല. അതിൽ ഒരു പക്ഷേ, നൊന്തുപെറ്റ അമ്മയും ഉണ്ടാവാം. ആ അധ്യായം ഒരിക്കലും എഴുതപ്പെടാതിരിക്കട്ടെ. കാരണം പിഹു അതു വായിക്കാനിടയാവരുത്.
ചവറുകൂനകളിലേക്കുപോലും നീളുന്ന സ്നേഹത്തിന്റെ കൈകളുടെ കഥ പറയുന്ന രണ്ടാം അധ്യായമാണ് നമ്മൾ ഇവിടെ കേട്ടത്. അതിൽ തന്നെ ചിലരെ വിട്ടുപോയിരിക്കുന്നു. മനഃസാക്ഷിയെ നടുക്കുന്നതും ആർദ്രമാക്കുന്നതുമായ ആ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചയാൾ.
അതുപോലെ, തെരുവുനായ്ക്കൾ തീറ്റയ്ക്കായി പാഞ്ഞടുക്കുന്ന മാലിന്യക്കൂനയിൽനിന്ന് ഈ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചവർ. അത് ഒന്നോ ഒന്നിലധികം പേരോ ആവാം. ഒരു പക്ഷേ, നൊന്തുപെറ്റ അമ്മ അക്കൂട്ടത്തിൽ ഉണ്ടായിരുന്നോ? ഒരു വിദൂര സാധ്യത?
ഇനിയും എഴുതാനുള്ള മൂന്നാമതൊരധ്യായംകൂടിയുണ്ട്. മരണത്തിനും ജീവിതത്തിനും ഇടയ്ക്ക് അപ്രതീക്ഷിതമായി വരാനിടയുള്ള സ്നേഹത്തിന്റെ അപാര സാധ്യതയെക്കുറിച്ച്. പിഹു നാളെ അതെഴുതും.
കുപ്പത്തൊട്ടിയിലെ ചെളിയുടെയും ചോരയുടെയും മണമുള്ള, ആശുപത്രിയിലെ മരുന്നുകളുടെ മണമുള്ള കടലാസിൽ സ്നേഹത്തിന്റെ തൂവൽ സ്പർശമുള്ള ഭൂമിയിലെ മനുഷ്യരെക്കുറിച്ച്. ആ അധ്യായം വായിച്ച് പിഹുവിനെപ്പോലെ ഭാഗ്യം കിട്ടാതെപോയ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ആത്മാക്കൾ നെടുവീർപ്പിടും.
ജോസ് ആൻഡ്രൂസ്
അതിരാവിലെയാണ് വിനോദ് കാപ്രിയുടെ കാതിൽ ആ നിലവിളി ഉയർന്നത്. ചാകാൻ കിടക്കുന്ന ഒരു പക്ഷിക്കുഞ്ഞിന്റെ നേർത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന രോദനംപോലെ.
വിനോദ് ഒന്നുകൂടി നോക്കി. ട്വിറ്ററിൽ ആരോ ഷെയർ ചെയ്ത വീഡിയോയാണ്. പക്ഷേ, ചവറ്റുകൂനയിൽ ചോരയിൽ കുളിച്ചുകിടന്ന് ദയനീയമായി തേങ്ങുന്നത് പക്ഷിയോ നായ്ക്കുഞ്ഞോ ഒന്നുമല്ല. ജനിച്ചിട്ടു മണിക്കൂറുകളോ ദിവസങ്ങളോ മാത്രമായ ഒരു പെണ്കുഞ്ഞിന്റേതായിരുന്നു ആ രോദനം.
മുന്പ് മാധ്യമപ്രവർത്തകനായിരുന്ന കാപ്രി ഇപ്പോൾ സിനിമാരംഗത്താണ്. താമസം ഡൽഹിക്കടുത്ത് നോയിഡയിൽ. പതിവുപോലെ രാവിലെ എഴുന്നേറ്റ ഉടനെ സോഷ്യൽ മീഡിയയിൽ ഒന്നു നോക്കിയതാണ്. പുതിയ വാർത്ത എന്തെങ്കിലും ഉണ്ടോയെന്ന്. അപ്പോഴാണ് റോഡരികിലെ ചവറ്റുകൂനയിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന പെണ്കുഞ്ഞിന്റെ വീഡിയോ ശ്രദ്ധയിൽ പെട്ടത്.
പൂർണ നഗ്നയായി ഒരുവശം ചെരിഞ്ഞുകിടക്കുന്ന കുട്ടിയുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു. എങ്കിലും അനങ്ങുന്നുണ്ട്. ദേഹമാസകലമുള്ള മുറിവുകളിൽനിന്നു ചോരയൊഴുകുന്നു. വലിച്ചെറിഞ്ഞപ്പോഴോ നായ്ക്കൾ കടിച്ചുവലിച്ചപ്പോഴോ ഉണ്ടായതാവാം. ചവറ്റുകൂനയിലെ മണ്ണ് ഇളം ചോരയിൽ കുതിർന്നിട്ടുണ്ട്. ഏതുനിമിഷവും മരിക്കാം. അമ്മയെ പരതുന്നതുപോലെ കുട്ടി കൈകാലുകൾ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. കാപ്രിക്ക് ആ നിലവിളി അധികം കേട്ടുനില്ക്കാനായില്ല.
അയാൾ ഭാര്യ സാക്ഷിയെ വീഡിയോ കാണിച്ചു. പത്രപ്രവർത്തകയായ സാക്ഷിക്ക് അതു വാർത്താ പ്രാധാന്യമുള്ള ഒരു നിലവിളി മാത്രമായി തോന്നിയില്ല. ഈ കുഞ്ഞിനെ നമുക്കു രക്ഷിക്കണം. രക്ഷിച്ചാൽ മാത്രം പോരാ, സംരക്ഷിക്കണം. അവർ തീരുമാനിച്ചു. പക്ഷേ, ഈ വീഡിയോ യഥാർഥമാണോ? എവിടെയാണ് ഇത്? സാക്ഷി ഉടൻതന്നെ ട്വീറ്റ് ചെയ്തു. ഈ കുട്ടിയെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയാമെങ്കിൽ ഷെയർ ചെയ്യണം, പ്ലീസ്. രണ്ടു മണിക്കൂറിനകം പോസ്റ്റ് വൈറലായി. അന്വേഷണം ട്വിറ്ററിലെ ഫോളോവേഴ്സ് ഏറ്റെടുത്തു.
ഒറ്റക്കെട്ടായി അന്വേഷണം...
വ്യത്യസ്ത രാഷ്ട്രിയവും മതവിശ്വാസവും താത്പര്യങ്ങളുമൊക്കെയുള്ളവർ ഒറ്റക്കെട്ടായി. അന്വേഷണം ഉൗർജിതമായി. വീഡിയോയിലെ കുഞ്ഞിന്റെ നിലവിളി അവരുടെയൊക്കെ കണ്ണീരായി മാറി. താമസിയാതെ വീഡിയോ യഥാർഥമാണെന്നും സംഭവം രാജസ്ഥാനിലാണെന്നും വിവരം കിട്ടി.ഒട്ടും വൈകിയില്ല. പഴയ മാധ്യമസുഹൃത്തുക്കളെ വിളിച്ചു. അവരുടെ ബന്ധങ്ങളെല്ലാം ഉപയോഗിച്ചു. രാഹുൽ ചൗധരി എന്ന സുഹൃത്തിനെ വിളിച്ച് കാപ്രി രാജസ്ഥാനിലേക്കു പോകാൻ പറഞ്ഞു. ശ്രമങ്ങൾ ഫലിച്ചു. കുഞ്ഞിനെ ചൗധരി കണ്ടെത്തി.
ജോധ്പൂരിനും ബിക്കാനീറിനും ഇടയ്ക്കുള്ള നഗൗർ പട്ടണത്തിലെ ജവഹർലാൽ നെഹ്റു ഗവണ്മെന്റ് ആശുപത്രിയിൽ കുട്ടിയുണ്ട്. ചപ്പുചവറുകൾക്കിടയിൽ മരിക്കാറായിക്കിടന്ന ചോരക്കുഞ്ഞിനെ ആരോ ആശുപത്രിയിലെത്തിച്ചതാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. ഒന്നര കിലോ തൂക്കമേയുള്ളു. മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.
പിഹുവിലേക്ക്...
ഇക്കഴിഞ്ഞ ജൂണ് 15നാണ് സംഭവം.
ചൗധരിയിൽനിന്നു വാർത്ത അറിഞ്ഞയുടനെ കാപ്രിയും സാക്ഷിയും ഡൽഹിയിൽനിന്നു പുറപ്പെട്ടു. യാത്രയ്ക്കിടെ അവർ ട്വിറ്ററിൽ മറ്റൊരു കാര്യംകൂടി ലോകത്തോടു ചോദിച്ചു, ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിന് എന്തൊക്കെ ചെയ്യണം?
ഇന്ത്യയിൽ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മനസിലായി. പക്ഷേ, എത്ര വിഷമകരമാണെങ്കിലും കുഴപ്പമില്ല. കുപ്പയിലെ ആ മാണിക്യത്തെ ഉപേക്ഷിക്കാനാവില്ല. ചവറുകൂനയിലെ മരണാസന്നയായി കിടന്നിരുന്ന കുഞ്ഞിനെ കണ്ട നിമിഷംതന്നെ മകളായി സ്വീകരിച്ചിരുന്നു. ഇനിയിപ്പോൾ നടപടിക്രമങ്ങൾ എത്ര കഠിനമായാലും ചെയ്തുതീർക്കും.
നഗൗറിലെ സർക്കാർ ആശുപത്രിയിലെത്തി അവർ കുഞ്ഞിനെ കണ്ടു. ഡോക്ടർമാരും നഴ്സുമാരും ആശുപത്രി ജീവനക്കാരുമൊക്കെ ചേർന്ന് അവളെ പൊന്നുപോലെ നോക്കുന്നുണ്ട്. ഡോക്ടർ സുതാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.
അവൾ ഇപ്പോൾ പഴയതുപോലെയല്ല. കണ്ടാൽ തിരിച്ചറിയാനാവാത്തവിധം ഒരു സുന്ദരിക്കുട്ടിയായിരിക്കുന്നു. മുറിവുകൾ ഉണങ്ങിയിരിക്കുന്നു. വേദന ഇല്ലാതായി. നന്നായി ഉറങ്ങുന്നു, ഉറക്കത്തിൽ സ്വപ്നം കാണുന്നു, ചിരിക്കുന്നു. കാപ്രി ട്വിറ്ററിൽ കുറിച്ചു: "കുഞ്ഞിനെ കണ്ടു. എന്തു പറയണമെന്ന് ഞങ്ങൾക്കറിയില്ല. ഈ വികാരം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. വിശദീകരിക്കാനാവാത്ത സന്തോഷമാണ് ഞങ്ങൾക്ക്.’
"കാപ്രി കുടുംബം ഇവളെ കൊണ്ടുപോകുന്നു'
കഴിഞ്ഞ ഞായറാഴ്ച, വേൾഡ് ഫാദേഴ്സ് ഡേയിൽ കാപ്രിയും സാക്ഷിയും കുഞ്ഞിനെയുമായി നില്ക്കുന്ന ഫോട്ടോ ആശുപത്രിയിൽനിന്നു സാക്ഷി ട്വിറ്ററിൽ ഇട്ടു. കൂടെയുള്ള കുറിപ്പ് ഇങ്ങനെയായിരുന്നു: "എല്ലാവർക്കും നന്ദി. കാപ്രി കുടുംബം ഇവളെ വീട്ടിലേക്കു കൊണ്ടുപോകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു. ദത്തെടുക്കലിന്റെ നടപടിക്രമങ്ങളിലാണ് ഞങ്ങൾ. ഇവൾക്ക് ഞങ്ങൾ പിഹു എന്നു പേരിട്ടു. അതൊരു പക്ഷിയുടെ പേരാണ്. കാപ്രി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരും അതായിരുന്നു. ആ പേരുതന്നെ ഇടാൻ ട്വിറ്ററിലെ ഫോളേവേഴ്സാണ് നിർദേശിച്ചത്. നിങ്ങളുടെ സ്നേഹത്തിനും സന്തോഷത്തിനും നന്ദി. ഹാപ്പി ഫാദേഴ്സ് ഡേ.’
ദന്പതികൾ നഗൗർ ജില്ലാ കളക്ടറെ ചെന്നു കണ്ടു. ദത്തെടുക്കൽ നടപടികൾ എത്രയും പെട്ടെന്നു പൂർത്തിയാക്കുകയാണ്.
തീവ്രപരിചരണ വിഭാഗത്തിനു പുറത്ത് ‘അച്ഛനും അമ്മയും’ കാത്തിരിക്കുന്നു. പിഹു അകത്ത് ഉറങ്ങുകയാണ്. ഉറക്കത്തിൽ സ്വപ്നം കണ്ടു ചിരിക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെപ്പോലെ.
പിഹു ഒന്നുമറിയാതിരിക്കട്ടെ...
ഇതു കേൾക്കുന്പോൾ നിങ്ങളെപ്പോലെ എനിക്കും തോന്നുന്നു, ഈ കഥ അപൂർണമാണെന്ന്. അതേ, ഇത് കഥയുടെ രണ്ടാം അധ്യായം മാത്രമാണ്. ഒന്നാമധ്യായം ചവറുകൂനയിലേക്ക് ഒരു കുഞ്ഞിനെ നിർദാക്ഷിണ്യം വലിച്ചെറിഞ്ഞ സംഘത്തെക്കുറിച്ചാണ്. അവരെ നമുക്ക് അറിയില്ല. അതിൽ ഒരു പക്ഷേ, നൊന്തുപെറ്റ അമ്മയും ഉണ്ടാവാം. ആ അധ്യായം ഒരിക്കലും എഴുതപ്പെടാതിരിക്കട്ടെ. കാരണം പിഹു അതു വായിക്കാനിടയാവരുത്.
ചവറുകൂനകളിലേക്കുപോലും നീളുന്ന സ്നേഹത്തിന്റെ കൈകളുടെ കഥ പറയുന്ന രണ്ടാം അധ്യായമാണ് നമ്മൾ ഇവിടെ കേട്ടത്. അതിൽ തന്നെ ചിലരെ വിട്ടുപോയിരിക്കുന്നു. മനഃസാക്ഷിയെ നടുക്കുന്നതും ആർദ്രമാക്കുന്നതുമായ ആ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചയാൾ.
അതുപോലെ, തെരുവുനായ്ക്കൾ തീറ്റയ്ക്കായി പാഞ്ഞടുക്കുന്ന മാലിന്യക്കൂനയിൽനിന്ന് ഈ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചവർ. അത് ഒന്നോ ഒന്നിലധികം പേരോ ആവാം. ഒരു പക്ഷേ, നൊന്തുപെറ്റ അമ്മ അക്കൂട്ടത്തിൽ ഉണ്ടായിരുന്നോ? ഒരു വിദൂര സാധ്യത?
ഇനിയും എഴുതാനുള്ള മൂന്നാമതൊരധ്യായംകൂടിയുണ്ട്. മരണത്തിനും ജീവിതത്തിനും ഇടയ്ക്ക് അപ്രതീക്ഷിതമായി വരാനിടയുള്ള സ്നേഹത്തിന്റെ അപാര സാധ്യതയെക്കുറിച്ച്. പിഹു നാളെ അതെഴുതും.
കുപ്പത്തൊട്ടിയിലെ ചെളിയുടെയും ചോരയുടെയും മണമുള്ള, ആശുപത്രിയിലെ മരുന്നുകളുടെ മണമുള്ള കടലാസിൽ സ്നേഹത്തിന്റെ തൂവൽ സ്പർശമുള്ള ഭൂമിയിലെ മനുഷ്യരെക്കുറിച്ച്. ആ അധ്യായം വായിച്ച് പിഹുവിനെപ്പോലെ ഭാഗ്യം കിട്ടാതെപോയ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ആത്മാക്കൾ നെടുവീർപ്പിടും.
ജോസ് ആൻഡ്രൂസ്