ഗുട്ടാപെയുമായി അതിർത്തി പങ്കിടുന്ന എൽപെനോൾ എന്ന ഗ്രാമത്തോട് ചേർന്നാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 7005 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിലെത്തണമെങ്കിൽ 649 പടികൾ കയറണം. ഇടയ്ക്ക് കന്യകാ മറിയത്തിന്റെ പേരിലുള്ള ഒരു ചാപ്പൽ ഉണ്ട്.
വടക്കെ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ഒരു ചെറുപട്ടണമാണ് ഗുട്ടാപെ. വിനോദസഞ്ചാരമാണ് ഈ പ്രദേശത്തെ പ്രധാന വരുമാന മാർഗം. ഗുട്ടാപെയിലുള്ള ഒരു പാറ കാണാൻ വർഷംതോറും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. വെറും നിസാരക്കാരനല്ല ഈ പാറ. 656 അടിയാണ് ഈ കല്ലിന്റെ ഉയരം.
ഒരു മലപോലെ ഉയർന്നുനിൽക്കുന്ന പാറയുടെ ഒത്തനടുവിലൂടെ മുകൾമുതൽ താഴെവരെ ഒരു വിള്ളലുണ്ട്. പാറകാണാനെത്തുന്നവർക്ക് മുകളിൽ കയറാനായി ഈ വിള്ളലുകളെ ബന്ധിപ്പിച്ച് മുകളിലേക്ക് പടികൾ പണിതിട്ടുണ്ട്. ഈ പടികൾ കണ്ടാൽ മുറിഞ്ഞുപോയ പാറയെ തുന്നിച്ചേർത്തുവച്ചിരിക്കുന്നതുപോലെ തോന്നും.
ഗുട്ടാപെയുമായി അതിർത്തി പങ്കിടുന്ന എൽപെനോൾ എന്ന ഗ്രാമത്തോട് ചേർന്നാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. മുന്പ് ഈ രണ്ടുപ്രദേശങ്ങളും തമ്മിൽ ഈ പാറയുടെ ഉടമസ്ഥതയെച്ചൊല്ലി തർക്കങ്ങൾ പതിവായിരുന്നു. തർക്കം അവസാനിപ്പിക്കാനും ഇത് തങ്ങളുടെ പാറയാണെന്ന് സ്ഥാപിക്കാനുമായി ഗുട്ടാപെക്കാർ പാറയിൽ തങ്ങളുടെ നഗരത്തിന്റെ പേരെഴുതാൻ തീരുമാനിച്ചു.
ഗുട്ടാപെയിൽ എവിടെനിന്ന് നോക്കിയാലും കാണാവുന്ന അത്ര വലുപ്പത്തിലാണ് അവർ പേരെഴുത്ത് തുടങ്ങിയത്. G എന്ന അക്ഷരമെഴുതിയതിനുശേഷം U എഴുതാൻ തുടങ്ങിയപ്പോഴേക്കും എൽ പെനോൾ നിവാസികൾ പ്രതിഷേധവുമായി എത്തി. അതോടെ ഗുട്ടാപെക്കാർ പേരെഴുതാനുള്ള ശ്രമം അവസാനിപ്പിച്ചു.
എഴുതിയ അക്ഷരങ്ങൾ ഇന്നും ഈ പാറയിൽ കാണാം. ആയിരക്കണക്കിന് വർഷങ്ങൾക്കുമുന്പ് ഈ പ്രദേശത്തു താമസിച്ചിരുന്ന തഹാമി വംശത്തിൽപ്പെടുന്ന ആളുകൾ ഈ പാറയെ ആരാധിച്ചിരുന്നത്രെ. സമുദ്രനിരപ്പിൽനിന്ന് 7005 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിലെത്തണമെങ്കിൽ 649 പടികൾ കയറണം. ഇടയ്ക്ക് കന്യകാ മറിയത്തിന്റെ പേരിലുള്ള ഒരു ചാപ്പൽ ഉണ്ട്.
മുകളിലെത്തിയാൽ കിലോമീറ്ററുകൾ പരന്നു കിടക്കുന്ന മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
റോസ് മേരി ജോൺ
വടക്കെ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ഒരു ചെറുപട്ടണമാണ് ഗുട്ടാപെ. വിനോദസഞ്ചാരമാണ് ഈ പ്രദേശത്തെ പ്രധാന വരുമാന മാർഗം. ഗുട്ടാപെയിലുള്ള ഒരു പാറ കാണാൻ വർഷംതോറും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. വെറും നിസാരക്കാരനല്ല ഈ പാറ. 656 അടിയാണ് ഈ കല്ലിന്റെ ഉയരം.
ഒരു മലപോലെ ഉയർന്നുനിൽക്കുന്ന പാറയുടെ ഒത്തനടുവിലൂടെ മുകൾമുതൽ താഴെവരെ ഒരു വിള്ളലുണ്ട്. പാറകാണാനെത്തുന്നവർക്ക് മുകളിൽ കയറാനായി ഈ വിള്ളലുകളെ ബന്ധിപ്പിച്ച് മുകളിലേക്ക് പടികൾ പണിതിട്ടുണ്ട്. ഈ പടികൾ കണ്ടാൽ മുറിഞ്ഞുപോയ പാറയെ തുന്നിച്ചേർത്തുവച്ചിരിക്കുന്നതുപോലെ തോന്നും.
ഗുട്ടാപെയുമായി അതിർത്തി പങ്കിടുന്ന എൽപെനോൾ എന്ന ഗ്രാമത്തോട് ചേർന്നാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. മുന്പ് ഈ രണ്ടുപ്രദേശങ്ങളും തമ്മിൽ ഈ പാറയുടെ ഉടമസ്ഥതയെച്ചൊല്ലി തർക്കങ്ങൾ പതിവായിരുന്നു. തർക്കം അവസാനിപ്പിക്കാനും ഇത് തങ്ങളുടെ പാറയാണെന്ന് സ്ഥാപിക്കാനുമായി ഗുട്ടാപെക്കാർ പാറയിൽ തങ്ങളുടെ നഗരത്തിന്റെ പേരെഴുതാൻ തീരുമാനിച്ചു.
ഗുട്ടാപെയിൽ എവിടെനിന്ന് നോക്കിയാലും കാണാവുന്ന അത്ര വലുപ്പത്തിലാണ് അവർ പേരെഴുത്ത് തുടങ്ങിയത്. G എന്ന അക്ഷരമെഴുതിയതിനുശേഷം U എഴുതാൻ തുടങ്ങിയപ്പോഴേക്കും എൽ പെനോൾ നിവാസികൾ പ്രതിഷേധവുമായി എത്തി. അതോടെ ഗുട്ടാപെക്കാർ പേരെഴുതാനുള്ള ശ്രമം അവസാനിപ്പിച്ചു.
എഴുതിയ അക്ഷരങ്ങൾ ഇന്നും ഈ പാറയിൽ കാണാം. ആയിരക്കണക്കിന് വർഷങ്ങൾക്കുമുന്പ് ഈ പ്രദേശത്തു താമസിച്ചിരുന്ന തഹാമി വംശത്തിൽപ്പെടുന്ന ആളുകൾ ഈ പാറയെ ആരാധിച്ചിരുന്നത്രെ. സമുദ്രനിരപ്പിൽനിന്ന് 7005 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകളിലെത്തണമെങ്കിൽ 649 പടികൾ കയറണം. ഇടയ്ക്ക് കന്യകാ മറിയത്തിന്റെ പേരിലുള്ള ഒരു ചാപ്പൽ ഉണ്ട്.
മുകളിലെത്തിയാൽ കിലോമീറ്ററുകൾ പരന്നു കിടക്കുന്ന മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
റോസ് മേരി ജോൺ