“മമ്മീ .... ബസ്സു വരുന്നു.”
ഗെയ്റ്റിങ്കൽ നിന്ന രാഹുൽ സ്കൂൾബസ് വരുന്നതുകണ്ട് വിളിച്ചുപറഞ്ഞു. രാഹുൽ ഗുഡ്ഷെപ്പേർഡ് സ്കുളിലെ വിദ്യാർത്ഥിയാണ്. അവന്റെ അനുജത്തി രശ്മിയും അതേ സ്കൂളിൽത്തന്നെയാണു പഠിക്കുന്നത്. രാഹുൽ ഫോർത്തിലും രശ്മി സെക്കൻഡിലും.
ഗെയ്റ്റിങ്കൽ വണ്ടിവന്നു നില്ക്കുന്ന ശബ്ദംകേട്ട് ജ്യോതി കുട്ടികളുടെ ബാഗുമെടുത്ത് ധൃതിയിൽ ഗെയ്റ്റിങ്കലേക്കു ചെന്നു. മമ്മിയുടെ സഹായത്തോടെ കുട്ടികളിരുവരും ബസിനുള്ളിൽ കടന്നിരുന്നു. “മമ്മി റ്റാറ്റാ,” വണ്ടി നീങ്ങി. ജ്യോതി തിരിച്ചു വീടിനുള്ളിലേക്ക് കയറി.
സമയം രാവിലെ എട്ടു മണി കഴിഞ്ഞ് നാല്പതു മിനിറ്റ്. ഗോപു ഇപ്പോഴും പത്രപാരായണത്തിലാണ.് ജ്യോതിയുടെ ഭർത്താവാണയാൾ. ഒരു മുഴുസമയ രാഷ്ട്രീയ പ്രവർത്തകൻ. പട്ടാളത്തിലായിരുന്നു. റിട്ടയർ ചെയ്തിട്ടിപ്പോൾ അഞ്ചു വർഷമാകുന്നു. “ജ്യോതീ.... നീ അവിടെ എന്തെടുക്കുകയാ... എടീ ജ്യോതീ....” അയാൾ അടുക്കളയിലേക്കു നോക്കി തെല്ലരിശം കലർന്ന സ്വരത്തിൽ അവളെ വിളിച്ചു. “ദാ വരുന്നു” ജ്യോതി ഗോപു ഇരിക്കുന്ന കസേരയ്ക്കരുകിലെത്തി. “ഇന്നുച്ചയ്ക്ക് രണ്ടുമൂന്നു പേരുകൂടി ഉണ്ണാനുണ്ടാവും, കമ്മിറ്റിക്കാരാണ്.”
കുറച്ചുനാളായി ഈ വീട്ടിലെ ഒരു പതിവാണിത്. രാപകലില്ലാതെ പാചകം ചെയ്ത് കമ്മിറ്റിക്കാരെയും പാർട്ടിപ്രവർത്തകരെയും ഉൗട്ടുകയാണ് ഇവിടത്തെ കുടുംബനാഥയുടെ സ്ഥിരം പണി. പലപ്പോഴും ഒരു മുന്നറിയിപ്പുപോലും ഇല്ലാതെയാവും ഹോട്ടലിലേക്കെന്നവണ്ണം നേതാവ് അനുയായികളെയുംകൂട്ടി എത്തുക. വന്നകാലിൽ നിൽക്കാതെ എല്ലാവരും കൈകഴുകി ഇരിക്കും. ഏവരും ഇരുന്നു കഴിഞ്ഞാലുടനെ നേതാവ് അടുക്കളയിലേക്ക് നോക്കി ഓർഡറിടും.
“ജ്യോതീ, ചോറെടുത്തോ. ഞങ്ങൾ അഞ്ചുപേരുണ്ട്. അല്പം കഴിഞ്ഞ് രണ്ടുപേരുംകൂടി എത്തും.”
ഇലക്ഷൻ കാലങ്ങളിൽ അഞ്ചെന്നുള്ളത് പത്തും പതിനഞ്ചുമൊക്കെ ആയെന്നുവരും. ഇങ്ങനെയുളള മിക്ക ദിവസങ്ങളിലും ജ്യോതിക്കു മിച്ചം പട്ടിണി മാത്രമായിരിക്കും. “നീ എന്തെങ്കിലും കഴിച്ചോ എന്നോ പെട്ടെന്നെല്ലാവരും കൂടി വന്നപ്പോൾ നിനക്കു ബുദ്ധിമുട്ടായോ ” എന്നൊന്നും അയാൾ അവളോടു ചോദിക്കാറില്ല.
ജ്യോതിക്ക് വീട്ടിൽ എടുപ്പത് പണിയുണ്ട്. പശുക്കളെ കുളിപ്പിക്കുന്നതും തീറ്റകൊടുക്കുന്നതും . അവയെ കറന്നു പാൽ കടകളിൽ കൊണ്ടുകൊടുക്കുന്നതുമൊക്കെ അവൾ തന്നെയാണ്. ആ വശത്തേക്കൊന്നും അയാൾ തിരിഞ്ഞുനോക്കാറേയില്ല.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വൻവിജയം നേടിയതിന്റെ സന്തോഷത്തിലാണ് നേതാവ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജ്യോതി കിടപ്പിലായി. അക്കാര്യം അയാൾ അറിഞ്ഞെങ്കിലും നിനക്കെന്തുപറ്റിയെന്നോ “മരുന്നു കഴിച്ചോ” യെന്നോ ഒന്നും അയാൾ അവളോടു ചോദിച്ചില്ല. ഭർത്താവിന്റെ സ്നേഹശൂന്യമായ പെരുമാറ്റം ജ്യോതിയെ വല്ലാതെ തളർത്തി. താമസംവിനാ സുഖംപ്രാപിച്ചെങ്കിലും അന്നുമുതൽ അവൾ മൗനവ്രതത്തിലായി.
തന്റെ കുടുംബത്തിലെ ആഭ്യന്തരപ്രശ്നം നേതാവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവസാനം ഒരു സന്ധിസംഭാഷണത്തിന് അയാൾ മുന്നിട്ടിറങ്ങി. “നീ ഇങ്ങോട്ടിരിക്ക്.” “വേണ്ട ഞാനിവിടെ നിന്നോളാം” “ഇങ്ങോട്ടിരിക്കെടീ.” അയാൾ അവളെ പിടിച്ചടുത്തിരുത്തി. പ്രശ്നപരിഹാരത്തിനൊരു ആദ്യപടി “മോളേ, നിനക്കെന്തുപറ്റി?” അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
അവളുടെ കണ്ണുകൾ നിറഞ്ഞു. ആ കണ്ണുകളിൽനിന്ന് ഒഴുകിയിറങ്ങിയ കണ്ണീർ അയാളുടെ മടിയിൽ വീണു. “കുറേ നാളായി നിന്റെ കാര്യത്തിൽ എനിക്കൊരു ശ്രദ്ധയുമില്ല. എനിക്കറിയാം. എല്ലാം എന്റെ കുഴപ്പമാ. നീ ഉണ്ണുന്നുണ്ടോ ഉടുക്കുന്നുണ്ടോ എന്നൊന്നും ഞാൻ തിരക്കാറേയില്ല.
നിന്റെ സ്ഥാനത്ത് വേറെ വല്ല സ്ത്രീകളുമായിരുന്നെങ്കിൽ പണ്ടേ എല്ലാം ഇട്ടേച്ചുപോയേനെ. മോളേ, എനിക്കീശ്വരൻ നല്കിയ ഒരനുഗ്രഹമാ നീ. പാർട്ടിപ്രവർത്തനം കൂടിയതാ എല്ലാ പ്രശ്നങ്ങൾക്കും കാരണം. ചെയ്ത തെറ്റുകൾക്കു നീ പറയുന്ന ഏതു പരിഹാരവും ചെയ്യാൻ ഞാൻ തയ്യാറാ. നീ എന്നോടെല്ലാം പൊറുത്തെന്നൊന്നു പറ.”
അവളുടെ കണ്ണുകൾ നിറഞ്ഞെഴുകി. അവളുടെ മാത്രമല്ല. അയാളുടെയും. ദുഃഖത്താലല്ല, സന്തോഷത്താൽ. “നീ വാ ഇന്നത്തെ ആഹാരം നമുക്കു രണ്ടുപേർക്കുംകൂടി വയ്ക്കാം.” അവളുടെ തോളത്തു കൈയിട്ട് അവളെയും കൂട്ടി അയാൾ അടുക്കളയിലേക്കു പോയി.
സിറിയക് കോട്ടയിൽ
ഗെയ്റ്റിങ്കൽ നിന്ന രാഹുൽ സ്കൂൾബസ് വരുന്നതുകണ്ട് വിളിച്ചുപറഞ്ഞു. രാഹുൽ ഗുഡ്ഷെപ്പേർഡ് സ്കുളിലെ വിദ്യാർത്ഥിയാണ്. അവന്റെ അനുജത്തി രശ്മിയും അതേ സ്കൂളിൽത്തന്നെയാണു പഠിക്കുന്നത്. രാഹുൽ ഫോർത്തിലും രശ്മി സെക്കൻഡിലും.
ഗെയ്റ്റിങ്കൽ വണ്ടിവന്നു നില്ക്കുന്ന ശബ്ദംകേട്ട് ജ്യോതി കുട്ടികളുടെ ബാഗുമെടുത്ത് ധൃതിയിൽ ഗെയ്റ്റിങ്കലേക്കു ചെന്നു. മമ്മിയുടെ സഹായത്തോടെ കുട്ടികളിരുവരും ബസിനുള്ളിൽ കടന്നിരുന്നു. “മമ്മി റ്റാറ്റാ,” വണ്ടി നീങ്ങി. ജ്യോതി തിരിച്ചു വീടിനുള്ളിലേക്ക് കയറി.
സമയം രാവിലെ എട്ടു മണി കഴിഞ്ഞ് നാല്പതു മിനിറ്റ്. ഗോപു ഇപ്പോഴും പത്രപാരായണത്തിലാണ.് ജ്യോതിയുടെ ഭർത്താവാണയാൾ. ഒരു മുഴുസമയ രാഷ്ട്രീയ പ്രവർത്തകൻ. പട്ടാളത്തിലായിരുന്നു. റിട്ടയർ ചെയ്തിട്ടിപ്പോൾ അഞ്ചു വർഷമാകുന്നു. “ജ്യോതീ.... നീ അവിടെ എന്തെടുക്കുകയാ... എടീ ജ്യോതീ....” അയാൾ അടുക്കളയിലേക്കു നോക്കി തെല്ലരിശം കലർന്ന സ്വരത്തിൽ അവളെ വിളിച്ചു. “ദാ വരുന്നു” ജ്യോതി ഗോപു ഇരിക്കുന്ന കസേരയ്ക്കരുകിലെത്തി. “ഇന്നുച്ചയ്ക്ക് രണ്ടുമൂന്നു പേരുകൂടി ഉണ്ണാനുണ്ടാവും, കമ്മിറ്റിക്കാരാണ്.”
കുറച്ചുനാളായി ഈ വീട്ടിലെ ഒരു പതിവാണിത്. രാപകലില്ലാതെ പാചകം ചെയ്ത് കമ്മിറ്റിക്കാരെയും പാർട്ടിപ്രവർത്തകരെയും ഉൗട്ടുകയാണ് ഇവിടത്തെ കുടുംബനാഥയുടെ സ്ഥിരം പണി. പലപ്പോഴും ഒരു മുന്നറിയിപ്പുപോലും ഇല്ലാതെയാവും ഹോട്ടലിലേക്കെന്നവണ്ണം നേതാവ് അനുയായികളെയുംകൂട്ടി എത്തുക. വന്നകാലിൽ നിൽക്കാതെ എല്ലാവരും കൈകഴുകി ഇരിക്കും. ഏവരും ഇരുന്നു കഴിഞ്ഞാലുടനെ നേതാവ് അടുക്കളയിലേക്ക് നോക്കി ഓർഡറിടും.
“ജ്യോതീ, ചോറെടുത്തോ. ഞങ്ങൾ അഞ്ചുപേരുണ്ട്. അല്പം കഴിഞ്ഞ് രണ്ടുപേരുംകൂടി എത്തും.”
ഇലക്ഷൻ കാലങ്ങളിൽ അഞ്ചെന്നുള്ളത് പത്തും പതിനഞ്ചുമൊക്കെ ആയെന്നുവരും. ഇങ്ങനെയുളള മിക്ക ദിവസങ്ങളിലും ജ്യോതിക്കു മിച്ചം പട്ടിണി മാത്രമായിരിക്കും. “നീ എന്തെങ്കിലും കഴിച്ചോ എന്നോ പെട്ടെന്നെല്ലാവരും കൂടി വന്നപ്പോൾ നിനക്കു ബുദ്ധിമുട്ടായോ ” എന്നൊന്നും അയാൾ അവളോടു ചോദിക്കാറില്ല.
ജ്യോതിക്ക് വീട്ടിൽ എടുപ്പത് പണിയുണ്ട്. പശുക്കളെ കുളിപ്പിക്കുന്നതും തീറ്റകൊടുക്കുന്നതും . അവയെ കറന്നു പാൽ കടകളിൽ കൊണ്ടുകൊടുക്കുന്നതുമൊക്കെ അവൾ തന്നെയാണ്. ആ വശത്തേക്കൊന്നും അയാൾ തിരിഞ്ഞുനോക്കാറേയില്ല.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വൻവിജയം നേടിയതിന്റെ സന്തോഷത്തിലാണ് നേതാവ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജ്യോതി കിടപ്പിലായി. അക്കാര്യം അയാൾ അറിഞ്ഞെങ്കിലും നിനക്കെന്തുപറ്റിയെന്നോ “മരുന്നു കഴിച്ചോ” യെന്നോ ഒന്നും അയാൾ അവളോടു ചോദിച്ചില്ല. ഭർത്താവിന്റെ സ്നേഹശൂന്യമായ പെരുമാറ്റം ജ്യോതിയെ വല്ലാതെ തളർത്തി. താമസംവിനാ സുഖംപ്രാപിച്ചെങ്കിലും അന്നുമുതൽ അവൾ മൗനവ്രതത്തിലായി.
തന്റെ കുടുംബത്തിലെ ആഭ്യന്തരപ്രശ്നം നേതാവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവസാനം ഒരു സന്ധിസംഭാഷണത്തിന് അയാൾ മുന്നിട്ടിറങ്ങി. “നീ ഇങ്ങോട്ടിരിക്ക്.” “വേണ്ട ഞാനിവിടെ നിന്നോളാം” “ഇങ്ങോട്ടിരിക്കെടീ.” അയാൾ അവളെ പിടിച്ചടുത്തിരുത്തി. പ്രശ്നപരിഹാരത്തിനൊരു ആദ്യപടി “മോളേ, നിനക്കെന്തുപറ്റി?” അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
അവളുടെ കണ്ണുകൾ നിറഞ്ഞു. ആ കണ്ണുകളിൽനിന്ന് ഒഴുകിയിറങ്ങിയ കണ്ണീർ അയാളുടെ മടിയിൽ വീണു. “കുറേ നാളായി നിന്റെ കാര്യത്തിൽ എനിക്കൊരു ശ്രദ്ധയുമില്ല. എനിക്കറിയാം. എല്ലാം എന്റെ കുഴപ്പമാ. നീ ഉണ്ണുന്നുണ്ടോ ഉടുക്കുന്നുണ്ടോ എന്നൊന്നും ഞാൻ തിരക്കാറേയില്ല.
നിന്റെ സ്ഥാനത്ത് വേറെ വല്ല സ്ത്രീകളുമായിരുന്നെങ്കിൽ പണ്ടേ എല്ലാം ഇട്ടേച്ചുപോയേനെ. മോളേ, എനിക്കീശ്വരൻ നല്കിയ ഒരനുഗ്രഹമാ നീ. പാർട്ടിപ്രവർത്തനം കൂടിയതാ എല്ലാ പ്രശ്നങ്ങൾക്കും കാരണം. ചെയ്ത തെറ്റുകൾക്കു നീ പറയുന്ന ഏതു പരിഹാരവും ചെയ്യാൻ ഞാൻ തയ്യാറാ. നീ എന്നോടെല്ലാം പൊറുത്തെന്നൊന്നു പറ.”
അവളുടെ കണ്ണുകൾ നിറഞ്ഞെഴുകി. അവളുടെ മാത്രമല്ല. അയാളുടെയും. ദുഃഖത്താലല്ല, സന്തോഷത്താൽ. “നീ വാ ഇന്നത്തെ ആഹാരം നമുക്കു രണ്ടുപേർക്കുംകൂടി വയ്ക്കാം.” അവളുടെ തോളത്തു കൈയിട്ട് അവളെയും കൂട്ടി അയാൾ അടുക്കളയിലേക്കു പോയി.
സിറിയക് കോട്ടയിൽ