കുട്ടനാട്ടിലെ ഒരു സാധാരണ കുടുംബം. കുടുംബനാഥൻ തോട്ടുങ്കൽ തോമാച്ചൻ. ഭാര്യ പൂവത്തുമാവുങ്കൽ ഏലിക്കുട്ടി. മക്കൾ ആലീസും ജോസും ടോമിയും. തോമാച്ചന് ഇപ്പോൾ പ്രായം അൻപത്തിരണ്ട്. ഏലിക്കുട്ടിക്ക് വയസ് നാല്പത്തെട്ട്. ഇരുവരുടെയും വിവാഹം നടന്നത് അന്നുണ്ടായിരുന്ന ഏതെങ്കിലുമൊരു ഇടനിലക്കാരന്റെ ഇടപെടൽമൂലമായിരുന്നു എന്നു നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. തോമാച്ചന്റെ അപ്പൻ തോട്ടുങ്കൽ അന്തോനിക്ക് പണി ചാണകപ്പൊടി കച്ചവടമായിരുന്നു. പൂവത്തുകടവിൽ ചാണകപ്പൊടി ഇറക്കുന്ന ദിന ങ്ങളിൽ അന്തോനി ഉൗണുകഴിച്ചിരുന്നത് മാവുങ്കൽ മത്തച്ചന്റെ വീട്ടിൽനിന്നുമായിരുന്നു. അങ്ങനെ മത്തച്ചനും അന്തോനിയും ആദ്യം പരിചയക്കാരും പിന്നീട് ഉറ്റമിത്രങ്ങളുമായി. ഒരു ദിവസം ഉണുകഴിഞ്ഞ് ബീഡിയും കത്തിച്ച് ഇരുവരും വീടിന്റെ തിണ്ണയിൽ ഇരിക്കുകയാണ്.
“ മത്തച്ചോ എനിക്കൊരാഗ്രഹം ” മത്തച്ചൻ എന്തെന്ന ഭാവത്തിൽ അന്തോനിയുടെ നേർക്കു നോക്കി. “ ഏലിക്കുട്ടിയെ എന്റെ മോൻ തോമാച്ചനെ കൊണ്ടു കെട്ടിച്ചാലോ...” അപ്രതീക്ഷമായി അന്തോനിയുടെ പക്ഷത്തുനിന്നുവന്ന ആ നിർദ്ദേശത്തോടു മത്തച്ചനും യോജിച്ചു. പെണ്ണും ചെറുക്കനും തമ്മിൽ കണ്ടു. പരസ്പരം ഇഷ്ടപ്പെട്ടു. ഉടനെ ഉറപ്പീരും താമസംവിനാ കല്യാണവും നടന്നു.
തോമാച്ചനെയും ഏലിക്കുട്ടിയെയും തമ്മിൽ കൂട്ടിച്ചേർത്തവരും ആലോചന നടത്തിയവരുമൊക്കെ ഇഹലോകവാസം വെടിഞ്ഞിട്ട് കാലമേറെയായി. മക്കൾ മൂന്നു ജനിച്ചെങ്കിലും തോമാച്ചനും ഏലിക്കുട്ടിയും ഇപ്പോഴും അവരുടെ മാതാപിതാക്കളെ, പ്രത്യേകിച്ച് അപ്പൻമാരായ തോട്ടുങ്കൽ അന്തോനിയെയും മാവുങ്കൽ മത്തച്ചനെയും പഴിപറഞ്ഞുകൊണ്ടിരിക്കുകയാണ്. അവർ മൂലമാണ് താനീ ഭാരം ചുമക്കേണ്ടിവന്നത് എന്നാണ് അവരിരുവരുടെയും പക്ഷം.
വിവാഹത്തിന്റെ ആദ്യനാളുകളിൽ തോമാച്ചനും ഏലിക്കുട്ടിയും വലിയ സ്നേഹത്തിലായിരുന്നു. അന്യോന്യം സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിലും അവർ മുന്പിൽത്തന്നെയായിരുന്നു. മക്കൾ മൂന്നും ജനിക്കും വരെ ഒട്ടിച്ചേർന്ന് നടന്നിരുന്ന അവരിരുവരും ഇപ്പോൾ ഇരുവഴിക്കാണ്. കിടപ്പ് ഇരുമുറികളിലും ആഹാരം ഇരു മേശകളിലും ആണ്.
ഏലിക്കുട്ടി ഇപ്പോൾ ഒരു മുഴുസമയ ഭക്തയാണ്. ഭർത്താവുമായുള്ള “ വിവാഹബന്ധം ” വിശ്വാസജീവിതത്തിനൊരു വിലങ്ങുതടിയാണെന്നു പറഞ്ഞാണ് ഏലിക്കുട്ടി തന്റെ കിടപ്പ് മറ്റൊരു മുറിയിലേക്ക് മാറ്റിയത്. ചില തൊഴിക്കുന്ന പശുക്കളുടെ സ്വഭാവമാണ് ഈയിടെയായിട്ട് തന്റെ ഭാര്യക്കെന്ന് തോമാച്ചൻ പറയുന്നു.
രണ്ടാമൻ ജോസിന്റെ അപേക്ഷപ്രകാരമാണ് ജോണ്സാർ ആ വീട്ടിലേക്ക് ചെന്നത്. സാറു ചെന്നപ്പോൾ ഏലിക്കുട്ടി കരിസ്മാറ്റിക് പ്രാർഥനയ്ക്ക് പോയിരിക്കുകയാണ്. ടോമി പള്ളിയിൽചെന്ന് അമ്മയെ വിവരം ധരിപ്പിച്ചു. ഉടനെ അങ്ങെത്താം എന്നു പറഞ്ഞ ഏലിക്കുട്ടി നേരമേറെ വൈകിയാണ് വീട്ടിലെത്തിയത്.
ജോണ്സാർ സമയം പാഴാക്കിയില്ല. തോമാച്ചനുമായി പലതും സംസാരിച്ചു. ശാരീരിക ബന്ധത്തിന്റെ കാര്യത്തിൽ ഈയിടെയായി ആലുവാ മണപ്പുറത്തുവച്ചു കണ്ട പരിചയം പോലും കാട്ടാത്ത തന്റെ ഭാര്യയുടെ മനോഭാവം ശരിയാണോ എന്ന തോമാച്ചന്റെ ചോദ്യത്തിനു മുന്പിൽ സാർ അല്പമൊന്നു ശങ്കിച്ചുനിന്നെങ്കിലും പിന്നീട് അയാൾ പറഞ്ഞ പല കാര്യങ്ങളും ശരിയാണെന്നു പറഞ്ഞ് തോമാച്ചന്റെ ചില തെറ്റിദ്ധാരണകൾ തിരുത്താൻ അദ്ദേഹം ശ്രമിച്ചു.
“ ഈയൊരു കാര്യത്തിൽ ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും ആദരിക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടത്. ഇതിനായി ഇരുവരും പരസ്പരം മനസിലാക്കേണ്ടതുമുണ്ട്.”ഈയൊരു പ്രത്യേകത ഏലിക്കുട്ടിയിൽ മാത്രമല്ല ഈ പ്രായത്തിൽ എത്തുന്ന പല സ്ത്രീകളിലും കണ്ടെത്താൻ കഴിയുന്നുണ്ടെന്നുള്ള സാറിന്റെ വാക്കുകൾ വലിയ ശ്രദ്ധയോടെയാണ് തോമാച്ചൻ കേട്ടുകൊണ്ടിരുന്നത്.
“ ങ്ആ... എത്തിയോ, ഏലിക്കുട്ടിയെ കണ്ടിട്ട് പോകാമെന്നു കരുതിയാ ഞാനിത്രയും നേരം കാത്തിരുന്നത്... കണ്ടിട്ട് ഒരുപാടു നാളുകളായല്ലോ. എന്തൊക്കെയുണ്ടു വിശേഷങ്ങൾ?”ഏലിക്കുട്ടിയുടെ മുഖം കടന്നലു കുത്തിയമാതിരിയുണ്ട്. “ അങ്ങേരു പറഞ്ഞതെല്ലാം വിശ്വസിച്ച് എന്നെ ക്രോസ് വിസ്താരം ചെയ്യാനായിരിക്കും പുറപ്പാട്.”
സാറൊന്നും മിണ്ടിയില്ല. വെറുതെ ചിരിക്കുക മാത്രം ചെയ്തു. കുറെക്കഴിഞ്ഞ് ഏലിക്കുട്ടി വേഷംമാറി പൂമുഖത്തേക്കുവന്നു. ജോണ് സാറുമായി സംസാരിക്കാൻ തയാറായി. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശാരീരിക ബന്ധം ദൈവം ആഗ്രഹിക്കുന്നതാണെന്നും ദന്പതികളുടെ ലൈംഗിക ബന്ധം ഒരിക്കലും അധാർമികമായ ചെയ്തിയല്ലെന്നുമുള്ള സാറിന്റെ വാക്കുകളെ ഏലിക്കുട്ടി ശ്രദ്ധാപൂർവം കേട്ടു. തങ്ങളുടെ തെറ്റിദ്ധാരണകൾ തിരുത്തി തങ്ങളെ നേർവഴിക്കു തിരിച്ച ജോണ്സാറിനെ അവരിരുവരും ഒത്തുചേർന്ന് സന്തോഷത്തോടെ യാത്രയാക്കി.
സിറിയക് കോട്ടയിൽ
“ മത്തച്ചോ എനിക്കൊരാഗ്രഹം ” മത്തച്ചൻ എന്തെന്ന ഭാവത്തിൽ അന്തോനിയുടെ നേർക്കു നോക്കി. “ ഏലിക്കുട്ടിയെ എന്റെ മോൻ തോമാച്ചനെ കൊണ്ടു കെട്ടിച്ചാലോ...” അപ്രതീക്ഷമായി അന്തോനിയുടെ പക്ഷത്തുനിന്നുവന്ന ആ നിർദ്ദേശത്തോടു മത്തച്ചനും യോജിച്ചു. പെണ്ണും ചെറുക്കനും തമ്മിൽ കണ്ടു. പരസ്പരം ഇഷ്ടപ്പെട്ടു. ഉടനെ ഉറപ്പീരും താമസംവിനാ കല്യാണവും നടന്നു.
തോമാച്ചനെയും ഏലിക്കുട്ടിയെയും തമ്മിൽ കൂട്ടിച്ചേർത്തവരും ആലോചന നടത്തിയവരുമൊക്കെ ഇഹലോകവാസം വെടിഞ്ഞിട്ട് കാലമേറെയായി. മക്കൾ മൂന്നു ജനിച്ചെങ്കിലും തോമാച്ചനും ഏലിക്കുട്ടിയും ഇപ്പോഴും അവരുടെ മാതാപിതാക്കളെ, പ്രത്യേകിച്ച് അപ്പൻമാരായ തോട്ടുങ്കൽ അന്തോനിയെയും മാവുങ്കൽ മത്തച്ചനെയും പഴിപറഞ്ഞുകൊണ്ടിരിക്കുകയാണ്. അവർ മൂലമാണ് താനീ ഭാരം ചുമക്കേണ്ടിവന്നത് എന്നാണ് അവരിരുവരുടെയും പക്ഷം.
വിവാഹത്തിന്റെ ആദ്യനാളുകളിൽ തോമാച്ചനും ഏലിക്കുട്ടിയും വലിയ സ്നേഹത്തിലായിരുന്നു. അന്യോന്യം സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിലും അവർ മുന്പിൽത്തന്നെയായിരുന്നു. മക്കൾ മൂന്നും ജനിക്കും വരെ ഒട്ടിച്ചേർന്ന് നടന്നിരുന്ന അവരിരുവരും ഇപ്പോൾ ഇരുവഴിക്കാണ്. കിടപ്പ് ഇരുമുറികളിലും ആഹാരം ഇരു മേശകളിലും ആണ്.
ഏലിക്കുട്ടി ഇപ്പോൾ ഒരു മുഴുസമയ ഭക്തയാണ്. ഭർത്താവുമായുള്ള “ വിവാഹബന്ധം ” വിശ്വാസജീവിതത്തിനൊരു വിലങ്ങുതടിയാണെന്നു പറഞ്ഞാണ് ഏലിക്കുട്ടി തന്റെ കിടപ്പ് മറ്റൊരു മുറിയിലേക്ക് മാറ്റിയത്. ചില തൊഴിക്കുന്ന പശുക്കളുടെ സ്വഭാവമാണ് ഈയിടെയായിട്ട് തന്റെ ഭാര്യക്കെന്ന് തോമാച്ചൻ പറയുന്നു.
രണ്ടാമൻ ജോസിന്റെ അപേക്ഷപ്രകാരമാണ് ജോണ്സാർ ആ വീട്ടിലേക്ക് ചെന്നത്. സാറു ചെന്നപ്പോൾ ഏലിക്കുട്ടി കരിസ്മാറ്റിക് പ്രാർഥനയ്ക്ക് പോയിരിക്കുകയാണ്. ടോമി പള്ളിയിൽചെന്ന് അമ്മയെ വിവരം ധരിപ്പിച്ചു. ഉടനെ അങ്ങെത്താം എന്നു പറഞ്ഞ ഏലിക്കുട്ടി നേരമേറെ വൈകിയാണ് വീട്ടിലെത്തിയത്.
ജോണ്സാർ സമയം പാഴാക്കിയില്ല. തോമാച്ചനുമായി പലതും സംസാരിച്ചു. ശാരീരിക ബന്ധത്തിന്റെ കാര്യത്തിൽ ഈയിടെയായി ആലുവാ മണപ്പുറത്തുവച്ചു കണ്ട പരിചയം പോലും കാട്ടാത്ത തന്റെ ഭാര്യയുടെ മനോഭാവം ശരിയാണോ എന്ന തോമാച്ചന്റെ ചോദ്യത്തിനു മുന്പിൽ സാർ അല്പമൊന്നു ശങ്കിച്ചുനിന്നെങ്കിലും പിന്നീട് അയാൾ പറഞ്ഞ പല കാര്യങ്ങളും ശരിയാണെന്നു പറഞ്ഞ് തോമാച്ചന്റെ ചില തെറ്റിദ്ധാരണകൾ തിരുത്താൻ അദ്ദേഹം ശ്രമിച്ചു.
“ ഈയൊരു കാര്യത്തിൽ ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും ആദരിക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടത്. ഇതിനായി ഇരുവരും പരസ്പരം മനസിലാക്കേണ്ടതുമുണ്ട്.”ഈയൊരു പ്രത്യേകത ഏലിക്കുട്ടിയിൽ മാത്രമല്ല ഈ പ്രായത്തിൽ എത്തുന്ന പല സ്ത്രീകളിലും കണ്ടെത്താൻ കഴിയുന്നുണ്ടെന്നുള്ള സാറിന്റെ വാക്കുകൾ വലിയ ശ്രദ്ധയോടെയാണ് തോമാച്ചൻ കേട്ടുകൊണ്ടിരുന്നത്.
“ ങ്ആ... എത്തിയോ, ഏലിക്കുട്ടിയെ കണ്ടിട്ട് പോകാമെന്നു കരുതിയാ ഞാനിത്രയും നേരം കാത്തിരുന്നത്... കണ്ടിട്ട് ഒരുപാടു നാളുകളായല്ലോ. എന്തൊക്കെയുണ്ടു വിശേഷങ്ങൾ?”ഏലിക്കുട്ടിയുടെ മുഖം കടന്നലു കുത്തിയമാതിരിയുണ്ട്. “ അങ്ങേരു പറഞ്ഞതെല്ലാം വിശ്വസിച്ച് എന്നെ ക്രോസ് വിസ്താരം ചെയ്യാനായിരിക്കും പുറപ്പാട്.”
സാറൊന്നും മിണ്ടിയില്ല. വെറുതെ ചിരിക്കുക മാത്രം ചെയ്തു. കുറെക്കഴിഞ്ഞ് ഏലിക്കുട്ടി വേഷംമാറി പൂമുഖത്തേക്കുവന്നു. ജോണ് സാറുമായി സംസാരിക്കാൻ തയാറായി. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശാരീരിക ബന്ധം ദൈവം ആഗ്രഹിക്കുന്നതാണെന്നും ദന്പതികളുടെ ലൈംഗിക ബന്ധം ഒരിക്കലും അധാർമികമായ ചെയ്തിയല്ലെന്നുമുള്ള സാറിന്റെ വാക്കുകളെ ഏലിക്കുട്ടി ശ്രദ്ധാപൂർവം കേട്ടു. തങ്ങളുടെ തെറ്റിദ്ധാരണകൾ തിരുത്തി തങ്ങളെ നേർവഴിക്കു തിരിച്ച ജോണ്സാറിനെ അവരിരുവരും ഒത്തുചേർന്ന് സന്തോഷത്തോടെ യാത്രയാക്കി.
സിറിയക് കോട്ടയിൽ