ആ മനുഷ്യനെ നാമറിയും. ഇന്ത്യക്കാരെല്ലാവരും അഭിമാനപൂർവം ഓർക്കുന്ന ആളാണത്-കമാൻഡോ മനേഷ്.പി.വി! 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തെ ചെറുക്കാൻ ജീവൻമരണ പോരാട്ടം നടത്തിയ ധീരൻ. പിന്നെ ആശുപത്രികളിൽ മാസങ്ങളോളം അബോധാവസ്ഥയിൽ കിടന്ന് മരണത്തോട് മല്ലടിച്ച ആൾ. ഒടുവിൽ മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുന്പോൾ അദ്ദേഹത്തിന് ഓർമശക്തി നഷ്ടപ്പെട്ടിരുന്നു. മാസങ്ങൾ വേണ്ടിവന്നു ഓർമ വീണ്ടെടുക്കാൻ.
അപ്പോഴേക്കും ശരീരത്തിന്റെ വലതുഭാഗം ഏറെക്കുറേ തളർന്നുപോയിരുന്നു. നീണ്ട കാലത്തെ ചികിത്സയിലൂടെ ആ തളർച്ചയെ അദ്ദേഹം തരണം ചെയ്ത് വരികയാണിപ്പോൾ. കണ്ണൂരിൽ, അഴിക്കോട്ടുള്ള കണ്ണോത്ത് വീട്ടിലിരുന്ന് മുംബൈ ഭീകരാക്രമണ കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുന്പോൾ പക്ഷെ, ആ തളർച്ച യൊന്നും അദ്ദേഹത്തിൽ കണ്ടില്ല. പകരം തികഞ്ഞ ആവേശവും ഉത്സാഹവും മാത്രം. സംസാരിക്കുന്ന ഓരോ നിമിഷത്തിലും ഉറച്ച രാജ്യസ്നേഹമുള്ള ഒരു പട്ടാളക്കാരന്റെ ഉൗർജസ്വലതയാണ് പ്രകടമായത്. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിടാനുള്ള ശേഷിയാണ് ഒരു സൈനികന്റെ സ്വത്വം എന്ന സത്യത്തെ അരക്കിട്ടുറപ്പിക്കുകയായിരുന്നു, മനേഷ്.
2008 നവംബർ 26
രാജ്യം വലിയ ഞെട്ടലോടെ ഇന്നും ഓർക്കുന്ന ദിവസം. രാത്രി 9.30-ഓടെ മുംബൈയിലെ ഏറെ തിരക്കുള്ള ഛത്രപതി ശിവജി ടെർമിനസ്(സിഎസ്ടി)റെയിൽവെ സ്റ്റേഷനിൽ ആദ്യത്തെ വെടിശബ്ദം ഉയ ർന്നപ്പോൾ അത് വലിയൊരു കുരുതിയുടെ ആരംഭമായിരിക്കുമെന്ന് ആരും കരുതിയില്ല. പാക്കിസ്ഥാനിൽ പരിശീലനം കിട്ടി ഇന്ത്യയിൽ നുഴഞ്ഞു കയറിയ ലഷ്കർ ഇ തയിബ എന്ന ഭീകര സംഘടനയിലെ 10 അംഗങ്ങളിൽ രണ്ടു പേരായിരുന്നു അവിടെ ആക്രമണം അഴിച്ചുവിട്ടത്. കുപ്രസിദ്ധനായ അജ്മൽ കസബും ഇസ്മയിൽ ഖാനും. പാക്കിസ്ഥാനിലെവിടെയോ നിന്ന് അനുനിമിഷം ചിലരവരെ മൊബൈലിലൂടെയും സാറ്റലൈറ്റ് ഫോണിലൂടെയും നിയന്ത്രിക്കുന്നുണ്ടായിരുന്നു. എ കെ-47 ൽ നിന്നു അവരുതിർത്ത വെടിയുണ്ടക ൾ 58 പേരുടെ ജീവനാണ് അപഹരിച്ചത്. 104 പേർക്ക് പരിക്കുപറ്റി.
അവിടത്തെ കൂട്ടക്കുരുതി മതിയാക്കിയ അവർ നേരെ നീങ്ങിയത് കാമ ആശുപത്രിയിലേക്കാണ്. അപ്പോഴാണ് മുംബൈ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ലീഡർ ഹേമന്ദ് കർക്കറെയും സംഘവും അവിടെ പാഞ്ഞെത്തിയത്. അക്രമികൾ കാമയിലേക്ക് പോയതറിഞ്ഞ് അവർ അങ്ങോട്ട് കുതിച്ചു. വഴിയിൽ ഭീകരരുമായി ഏറ്റുമുട്ടി അദ്ദേഹം മരണപ്പെട്ടു. വിജയ് സലാസ്കർ, അശോക് കാം തെ എന്നീ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഭീകരരുടെ വെടിയേറ്റ് മരിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണാധീതമാവുകയായിരുന്നു. സിഎസ്ടി റെയിൽവെ സ്റ്റേഷനിലെ കൂട്ടക്കുരുതിയുടെ ഭീകരത ടിവിയിൽ കണ്ട മുംബൈ നഗരം വിറങ്ങലിച്ചു നിന്നു. തുടരെ വരുന്ന വാർത്തകളിൽ നിന്നു നഗരത്തിന്റെ നി യന്ത്രണം ഭീകരർ ഏറ്റെടുത്ത പ്രതീതിയുണ്ടായി. പരിഭ്രാന്തരായ ആളുകൾ വീടിന് പുറത്തിറങ്ങാൻ മടിച്ചു. നഗരം അരക്ഷിതാവസ്ഥയുടെ മുൾമുനയിൽ നിന്നു.
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ നേതൃത്വം
മുംബൈ പോലീസിനും ആന്റി ടെററിസ്റ്റ് സ്ക്വാഡിനും നിയന്ത്രിക്കാൻ കഴിയുന്നതിനപ്പുറത്തേക്ക് സ്ഥിതിഗതികൾ നീങ്ങിയിരുന്നു. സ്ക്വാഡിന്റെ തലവനും ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും കൊല്ലപ്പെട്ടതോടെ സേനയുടെ ആത്മവിശ്വാസം തകർന്നു. ഈ സാഹചര്യത്തിലാണ് ഭരണകൂടം എൻഎസ്ജിയുടെ സേവനം ആവശ്യപ്പെട്ടത്. രാത്രി തന്നെ ദൽഹിയിൽ നിന്നും പുറപ്പെട്ട് അവർ 27-ന് പുലർച്ചെ സാന്താക്രൂസ് വിമാനത്താവളത്തിൽ വന്നിറങ്ങി. മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ന്റെ നേതൃത്വത്തിൽ എത്തിയ ആദ്യ 120 അംഗ എൻഎസ്ജി കമാൻഡോ സംഘത്തിൽ മനേഷുമുണ്ടായിരുന്നു.
തുടർന്ന് മറ്റൊരു 80 അംഗങ്ങൾ കൂടിയെത്തിയതോടെ എൻഎസ്ജി കമാൻഡോ സംഘത്തിന്റെ അംഗബലം 200 ആയി. അവർ പ്രത്യേകം ഗ്രൂപ്പുകളായി നഗരത്തിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നു എന്ന് സംശയിക്കുന്ന ഇടങ്ങളിലേക്ക് കുതിച്ചു. ഓപ്പറേഷൻ ബ്ലാക്ക് ടൊർനാഡോ എന്ന് പേരിട്ട ആ സൈനിക നീക്കം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീകരവിരുദ്ധ നടപടിയായിട്ടാണ് വിലയിരുത്തപ്പെട്ടത്. അതിനിടയിൽ തന്നെ കാമ ആശുപത്രി, നരിമാൻ ഹൗസ്, ടാജ് ഹോട്ടൽ, ഒബ്റോയ് ട്രൈഡന്റ് ഹോട്ടൽ, മെട്രോ സിനിമാ, ഗേറ്റ്വേ ഓഫ് ഇന്ത്യ, ലിയോ പോൾഡ് കഫെ എന്നിവിടങ്ങളിലും ഭീകരർ ആക്രമണം അഴിച്ചു വിട്ടിരുന്നു. നിരവധി പേർ കൊല്ലപ്പെട്ടു. അനേകർക്ക് പരിക്കു പറ്റി. നഗരം വീർപ്പടക്കി നിൽക്കുന്ന കാഴ്ചയാണ് 27-ന്റെ പ്രഭാതത്തിൽ എൻഎസ്ജി കമാണൻഡോകൾ കണ്ടത്.
നരിമാൻ ഹൗസ്, ടാജ് ഹോട്ടൽ...
നരിമാൻ ഹൗസിൽ രണ്ട് ടെററിസ്റ്റുകൾ ഒളിഞ്ഞിരിക്കുന്നു എന്ന വിവ രം എൻഎസ്ജിക്ക് കിട്ടി. മേജർ സന്ദീപ് ഉണ്ണികൃഷണന്റെ നേതൃത്വത്തിൽ അങ്ങോട്ടു കുതിച്ച സംഘത്തിൽ മനേഷും ഉൾപ്പെട്ടിരുന്നു. അവിടത്തെ ഏ റ്റുമുട്ടലിൽ രണ്ട് ഭീകരരേയും വധിക്കാൻ കഴിഞ്ഞെങ്കിലും അതിനിടയിൽ കമാൻഡോ ഗജേന്ദ്ര സിങിന് ജീവൻ നഷ്ടപ്പെട്ടു. ആ ധീരജവാന് മനസുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ച് സംഘം, രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തിയ അക്രമികളെ തേടി അടുത്ത ലക്ഷ്യമായ ടാജ് ഹോട്ടലിലേക്ക് പാഞ്ഞു. അവിടെ നാല് അക്രമികൾ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.
അതിനിടയിൽ ടി വിയിലൂടെ ഓപ്പറേഷൻ ബ്ലാക്ക് ടൊർനാഡോയുടെ വിശദാംശം അപ്പപ്പോൾ ലോകമറിയുന്നുണ്ടായിരുന്നു. അത് പാക്കിസ്ഥാനിലിരുന്ന് ഇവിടുത്തെ അക്രമികളെ നിയന്ത്രിക്കുന്നവർക്കും കാണാൻ കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അവർ ഇവിടെ ഭീകരർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നത് എന്ന് തിരിച്ചറിഞ്ഞ എൻഎസ് ജി, സംഭവങ്ങൾ ടെലിക്കാസ്റ്റ് ചെയ്യുന്നത് നിർത്താൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചു.
അതോടെ കമാൻഡോകൾ എന്താണ് ചെയ്യുന്നത് എന്ന് ടിവിയിലൂടെ പുറം ലോകത്തിന് കാണാൻ പറ്റാതായി. ആ നീക്കം ഫലം കണ്ടു. പാക്കിസ്ഥാനിൽ ഇരുന്ന് ഇവിടുത്തെ അക്രമികൾക്ക് അപ്പപ്പോൾ നിർദ്ദേശം നൽകിയിരുന്നവർ നിസഹായരായി. അക്രമികൾ ഒറ്റപ്പെടുകയും എന്തു ചെയ്യണമെന്നറിയാതെ അന്ധാളിക്കുകയും ചെയ്തു. കിട്ടിയ ഇടങ്ങളിൽ അവർ പതുങ്ങികൂടി. ടാജ് ഹോട്ടലിലെ നാല് ഭീകരരെയും വധിക്കാൻ കമാൻഡോകൾക്കായെ ങ്കിലും പകരം മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവൻ ബലി കൊടുക്കേണ്ടി വന്നു.
തലയ്ക്ക് മുകളിൽ ഗ്രനേഡ്
അപ്പൊഴേക്കും ഒബ്റോയ് ട്രൈഡന്റ് ഹോട്ടലിൽ ചില ഭീകരർ ഒളിഞ്ഞിരിക്കുന്ന വിവരം കമാൻഡോസംഘത്തിന് കിട്ടി. 30 അംഗ സംഘം അങ്ങോട്ട് കുതിച്ചു. അക്രമികൾ ഒളിഞ്ഞിരിക്കുന്നത് എവിടെയാണെന്ന് ആദ്യമൊന്നും ആർക്കും പിടികിട്ടിയില്ല. ഹോട്ടലിന്റെ മുക്കും മൂലയും അവർ അരിച്ചുപെറുക്കി. അതിനിടയിൽ അവിടെ നിന്നു 250-ലേറെ താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അക്രമികളിൽ ഒരാൾ 20-ാം നിലയിലുണ്ടെന്ന് അതിനിടയിൽ മനസിലായി.
ഓപ്പറേഷന്റെ ഭാഗമായി ഹോട്ടലിലെ വൈദ്യൂതി കട്ട് ചെയ്തിരുന്നു. അതുകൊണ്ട് ലിഫ്റ്റ് പ്രവർത്തിച്ചിരുന്നില്ല. കോണിപ്പടി വഴി മനേഷ് ഉൾപ്പെട്ട ഒരു 18 അംഗ കമാൻഡോ സംഘം അവിടേക്ക് പാഞ്ഞുകയറി.
വാതിൽ അടച്ച് അക്രമി അകത്ത് ഒളിഞ്ഞിരിക്കുകയായിരുന്നു. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് കമാൻഡോകൾ വാതിൽ തകർത്തു. സ്ഫോടനത്തിൽ അകത്ത് മരം കൊണ്ടുണ്ടാക്കിയ ചുവരിന് തീപ്പിടിച്ച് അവിടം കത്തിപ്പടർന്നു. തീയുടെ ചൂട് താങ്ങാനാവാതെ അക്രമി ബാത്ത്റൂമിലേക്ക് ചാടിപോകുന്നതും വാതിൽ അടക്കുന്നതും സംഘം വ്യക്തമായി കണ്ടു. കമാൻഡോകൾ ബാത്ത്റൂമിന്റെ വാതിൽ തകർത്തു. അതോടെ അകത്തെ ഭീകരന് മനസിലായി, ഇനി രക്ഷപ്പെടില്ലെന്ന്.
അയാൾ ആർത്ത് അട്ടഹസിച്ചു കൊണ്ട് കമാൻഡോകളെ അകത്തേക്ക് വിളിച്ചുകൊണ്ടിരുന്നു. ആർഡിഎക്സ് പോലുള്ള സ്ഫോടക വസ്തുക്കളെന്തെങ്കിലും ഉപയോഗിച്ച് ആ ഫ്ളോർതന്നെ തകർ ത്ത് അയാൾ സ്വയം ചാവേറാകുമോ എന്ന് കമാൻഡോകൾക്ക് സംശയമായി. തകർന്ന ഡോറിന്റെ ഒരു ഭാഗത്ത് മനേഷ് ചവുട്ടി. ഉടനെ അതിന് നേർക്ക് അകത്ത് നിന്ന് അക്രമി വെടിയുതിർത്തു. ബാത്ത്റൂമിന്റെ ഏതു ഭാഗത്താണ് അയാൾ ഉള്ളതെന്ന് അതോടെ കമാൻഡോ സംഘത്തിന് മനസിലായി.
വെടിയൊച്ച നിലച്ച സെക്കന്റിൽ മനേഷ് അകത്തേക്ക് കുതിച്ചു. ഒളിഞ്ഞിരുന്ന അക്രമി അപ്രതീക്ഷിതമായി മനേഷിന്റെ തോക്കിൽ കയറിപ്പിടിച്ചു. പിടിവലിക്കിടയിൽ രണ്ടുപേരും നിലത്ത് വീണു. അതിനിടയിൽ തോക്ക് തെറിച്ചു പോയി. വീണിടത്തു കിടന്ന് അവർ മൽപ്പിടുത്തവും മുഷ്ടി യുദ്ധവും നടത്തി. കിട്ടിയ സന്ദർഭത്തിൽ അരയിൽ നിന്നു പിസ്റ്റൾ വലിച്ചൂരിയെടുത്ത് മനേഷ് മിന്നൽ വേഗത്തിൽ ഭീകരന്റെ നെഞ്ചിലേക്കും മുഖത്തേക്കും തുരുതു രാ വെടി ഉതിർത്തു. പക്ഷെ, മരണത്തിലേക്ക് മറിഞ്ഞു വീഴുന്നതിന് മുന്പ് അ യാൾ ഒരു ഗ്രനേഡ് മുകളിലേക്കെറിഞ്ഞു.
ഗ്രനേഡ് തന്റെ ശരീരത്തിൽ വീണ് പൊട്ടിയാൽ ശരീരം ചിതറിത്തെറിച്ച് മരിക്കും എന്നറിയാമായിരുന്ന മനേഷ് തലയിലെ ഹെൽമറ്റു കൊണ്ട് അത് കുത്തി അകറ്റാൻ ശ്രമിച്ചു. ഒരൽപം മുക ളിൽ ചെന്ന് പൊട്ടിയാൽ സ്ഫോടനത്തിന്റെ കാഠിന്യം അത്രയും കുറയുമെന്നാണ് അദ്ദേഹം കണക്കു കൂട്ടിയത്. തലയ്ക്ക് മുകളിൽ വച്ച് ഉഗ്രശബ്ദത്തോടെ ഗ്രനേഡ് പൊട്ടിത്തെറിച്ചു. അതിന്റെ മൂന്നു ചീളുകൾ അദ്ദേഹത്തിന്റെ തലയിൽ തുളച്ചു കയറി. അപ്പോഴേക്കും അവിടെ പാഞ്ഞെത്തിയ ക്യാപ്റ്റൻ എ.കെ.സിങിന്റെ വലതു കണ്ണിലേക്കും ഗ്രനേഡിന്റെ ചീളുകളിലൊന്ന് പാഞ്ഞു കയറുകയും അദ്ദേഹത്തിന് കണ്ണ് നഷ്ടപ്പെടുകയും ചെയ്തു. അതു വകവെയ്ക്കാതെ കൂടെയുള്ളവരോട് അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു-മനേഷിനെ രക്ഷിക്കൂ എന്ന്. ബോധം മറയുന്നതിന് മുന്പ് അവസാനമായി മനേഷ് കേട്ട വാക്കുകൾ അതാണ്.
ഓർമയില്ലാതെ രണ്ടുവർഷം
മനേഷിനെയും ചുമന്നു കൊണ്ട് ഹിമാച്ചൽകാരനായ കമാൻഡോ ഷമി 20 നിലകൾ താഴേക്ക് കോണിപ്പടിയിലൂടെ കുതിച്ചിറങ്ങി. ആദ്യം മുംബൈയി ലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മനേഷിനെ തുടർന്ന് നേവിയുടെ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആർആർ ആശുപത്രിയിലേക്ക് കൊണ്ടു പോയി. മാസങ്ങളെടുത്തു ബോധം വരാൻ. രണ്ടു വർഷത്തിലേറെ വേണ്ടിവന്നു ഓർമശക്തി തിരിച്ചു കിട്ടാൻ. തലയോട്ടിയിൽ കയറിയ ഗ്രനേഡിന്റെ രണ്ടു ചീളുകൾ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. ഒന്ന് ഇപ്പൊഴും എടുക്കാനാവാതെ അകത്തു കിടക്കു ന്നു. ശരീരത്തിന്റെ വലതു ഭാഗം തളർന്നു പോയെങ്കിലും നിരന്തര ചികിത്സ യിലൂടെ പതുക്കെ ചലന ശേഷി വീണ്ടെടുത്തു വരുന്നു.
മരണത്തിന്റെ വ്യാളീമുഖം വരെ ചെന്ന് ജിവിതത്തിലേക്ക് മടങ്ങിവരാൻ തനിക്ക് താങ്ങും തണലുമായി നിന്നവരെ ഇന്ന് മനേഷ് നന്ദിയോടെ സ്മരിക്കുന്നു. അവരുടെ ദാനമാണ് ഇപ്പോഴുള്ള തന്റെ ജീവിതം എന്നദ്ദേഹം കരു തുന്നു. അവരിൽ സൈന്യത്തിലെ തന്റെ സഹപ്രവർത്തകരുണ്ട്. എന്താവശ്യ ത്തിന് ഏത് അർധരാത്രി വിളിച്ചാലും കണ്ണൂരിലെ സൈനീക ക്യാന്പിൽ നി ന്നും ഓടിവരുന്നവരുണ്ട്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഡോക്ടർ പി. കെ.വാര്യരും ഡോക്ടർ മാധവവാര്യരുമുണ്ട്. കോതമംഗലം നങ്ങേലി ആശുപത്രിയിലെ ഡോക്ടർ വിജയൻ നങ്ങേലിയുണ്ട്. നല്ലവരായ നാട്ടുകാരും വീ ട്ടുകാരുമുണ്ട്. പിന്നെ തനിക്കൊപ്പം എല്ലാ ദുരിതങ്ങളിലൂം നിഴലുപോലെ കൂ ടെ നിന്ന് ഒരിക്കലും കരയാതെ തന്റെ ആത്മവിശ്വാസത്തിന് കരുത്തു നൽകി യ ഭാര്യ ഷീമയുണ്ട്. മകൻ, യദുകൃഷ്ണനുണ്ട്.
ശൗര്യചക്രം
2010-ൽ രാജ്യം, ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതികളി ലൊന്നായ ശൗര്യചക്രം നൽകി മനേഷിനെ ആദരിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ വീൽചെയറിലിരുന്നാണ് പ്രസിഡണ്ട് പ്രതിഭ പാട്ടീലിൽ നിന്നു മനേഷ് ബഹുമതി സ്വീകരിച്ചത്. പുറത്തിറങ്ങുന്പോൾ ചുവരിൽ എ.പി. ജെ.അബ്ദുൾ കലാമിന്റെ ഒരു വലിയ ഫോട്ടോ കണ്ടു. അപ്പോൾ എന്തിനെന്നറിയാതെ വെറുതെ മോഹിച്ചു, ഈ വലിയ മനുഷ്യന്റെ കൈയിൽ നിന്നും ഒരു ബഹുമതി കിട്ടിയിരുന്നെങ്കിൽ എന്ന്. 2012-ലെ മള്ളിയൂർ പുരസ്കാരം അബ്ദുൾ കലാമിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ ആ മോഹത്തിന്റെ സാക്ഷാ ത്കാരമായി. അന്ന് മനേഷിനെ വേദിയിൽ കൂടെ പിടിച്ചിരുത്തി, അബ്ദുൾകലാം പറഞ്ഞു, താങ്കൾ തനിച്ചല്ല, ഇന്ത്യക്കാർ മുഴുവനും താങ്കൾക്കൊപ്പമുണ്ട് എന്ന്.
അത് സത്യം. രാജ്യം നമിക്കുന്ന ഈ ജവാനെ കാണാൻ ഇന്ന് നാടിന്റെ നാനാ ഭാഗത്തു നിന്നും ആളുകളെത്തുന്നു. കേരളത്തിലെ നിരവധി സ്കൂളുകളിൽ പ്രഭാഷകനായും മോട്ടിവേറ്ററായും അദ്ദേഹം ക്ഷണിക്കപ്പെടുന്നു. ഉത്രാടം തിരുനാ ൾ മഹാരാജാവിന്റെ ആതിഥ്യം സ്വീകരിക്കാനുള്ള ഭാഗ്യം വരെ അദ്ദേഹത്തി നുണ്ടായി. ഒരു ഉദ്ഘാടനത്തിന് ഏഴിമല നാവിക അക്കാദമിയിൽ എത്തിയ എ.പി.ജെ.അബ്ദുൾകലാം, മനേഷിനേയും കുടുംബത്തേയും തന്റെ അതി ഥിയായി ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിക്കുകയും ആദരിക്കുകയും ചെയ്തിരു ന്നു.
2017-ഡിസംബറിൽ യുഎൻഓ-യുടെ പ്രത്യേക ദൗത്യസംഘമായി ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്സിനൊപ്പം സർക്കാർ മനേഷിനെയും സുഡാനി ൽ അയയ്ക്കുകയുണ്ടായി. ഒരു വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വർഷം അവസാനമാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്. ഇതൊന്നും തന്റെ മിടുക്കുകൊണ്ട് സംഭവിക്കുന്നതല്ലെന്നും മറിച്ച് താൻ ചെയ്ത ഒരു നല്ല പ്രവൃത്തിയുടെ അനന്തരഫലം മാത്രമാണെന്നും വിശ്വസിക്കുകയാണ് മനേഷ്.
മിനീഷ് മുഴപ്പിലങ്ങാട്