ഇതരസംസ്ഥാനങ്ങളിൽനിന്നുവരുന്ന വിഷമയമായ പച്ചക്കറികളെക്കുറിച്ച് ദിവസവും പത്രങ്ങളിലുംമറ്റും വായിക്കാൻ തുടങ്ങിയപ്പോൾ പെരുവന്താനം ഇടവക വികാരി ഫാ. ജോസഫ് കല്ലുപ്പറന്പത്ത് തന്റെ ഇടവകാംഗങ്ങളോട് വീടുകളിൽ പച്ചക്കറി കൃഷി ആരംഭിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പലരും അത് പ്രായോഗികമല്ലെന്നും സ്ഥലമില്ലെന്നുമൊക്കെപ്പറഞ്ഞ് ഒഴിഞ്ഞുമാറി. അപ്പോഴാണ് പള്ളിയോട് ചേർന്നു കിടക്കുന്ന സ്ഥലത്ത് എന്തുകൊണ്ട് പച്ചക്കറിക്കൃഷി തുടങ്ങിക്കൂട എന്ന ചിന്ത അച്ചനുണ്ടായത്. ഇടവകയിലെ കുറച്ച് അമ്മമാരുടെയും കുട്ടികളുടെയും സഹകരണത്തോടെ പള്ളിമുറിയുടെ പരിസരങ്ങളിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. തുടക്കം അത്ര മനോഹരമായിരുന്നില്ല. ചെടികളുടെ വളർച്ചയില്ലായ്മയും കീടങ്ങളുടെ ആക്രമണവുമൊക്കെ വ്യാപകമായിരുന്നു. അപ്പോഴാണ് അവർ കൃഷിവകുപ്പിന്റെ സഹായം തേടിയത്.
മനസുണ്ടെങ്കിൽ മാർഗവുമുണ്ട്
കൃഷി ചെയ്യാൻ ആളുകൾക്ക് മനസുണ്ടെങ്കിൽ അതിനുള്ള മാർഗം ഒരുക്കിത്തരാൻ കൃഷിവകുപ്പ് കൂടെയുണ്ടെന്നാണ് പെരുവന്താനം കൃഷി ഓഫീസിലെ ജീവനക്കാർ പറയുന്നത്. പെരുവന്താനം ഇടവകയിലെ അംഗങ്ങൾ പച്ചക്കറിക്കൃഷിക്കുവേണ്ട സഹായങ്ങൾ ചെയ്തുതരണം എന്ന ആവശ്യവുമായി കൃഷി ഓഫീസിലെത്തിയപ്പോൾ അധികൃതർ ഒരു ബൃഹത്തായ പ്രോജക്ട് തന്നെ ഇതിനായി തയാറാക്കി.
കൃഷിക്ക് മണ്ണ് ഒരുക്കുന്നതുമുതൽ, വിത്തിറക്കൽ, ജലസേചനം, വളപ്രയോഗം, വിളവെടുപ്പ്, വിപണനം തുടങ്ങി എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു പ്രോജക്ട്. ക ൃഷിക്കുള്ള വിത്തുകളും അവർ നൽകി.പെരുവന്താനം കൃഷിഭവനിലെ ഉദ്യോഗസ്ഥർ കൃഷിസ്ഥലം സന്ദർശിച്ചാണ് പ്രോജക്ട് തയാറാക്കിയത്. കൃഷി തുടങ്ങി എല്ലാ ആഴ്ചയിലും ഇവർ കൃഷിയിടം സന്ദർശിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിപ്പോരുകയും ചെയ്യുന്നു.
അടുക്കളയിൽനിന്ന് കൃഷിയിടത്തിലേക്ക്
കൃഷിവകുപ്പിന്റെ വക പ്രോജക്ട് തയാറായതോടെ എല്ലാവർക്കും ഉത്സാഹമായി. കർഷക സംഘടനയായ ഇൻഫാമിന്റെ ദർശനാ എന്ന വനിതാ സംഘം ഇടവകയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. സംഘത്തിലെ അംഗങ്ങളാണ് ആദ്യം പണികൾക്ക് മുന്നിട്ടിറങ്ങിയത്. പിന്നീട് സംഘത്തിന് പുറത്തുള്ളവരും പച്ചക്കറിക്കൃഷിയിൽ സഹകരിച്ചു തുടങ്ങി. വീട്ടിലെ പണികളൊക്കെ ഒതുക്കിയ ശേഷം ഈ അമ്മമാരെല്ലാം പള്ളിക്ക് സമീപം ഒത്തുകൂടും. പച്ചക്കറികൾക്കിടയിലൂടെ നടന്ന് അവയുടെ വളർച്ച നോക്കിക്കണ്ട്, ഇടയിലെ കളകളൊക്കെ പറിച്ച് വളവും വെള്ളവും നൽകി സ്വന്തം മക്കളെ പരിചരിക്കുന്നതുപോലെ ഓരോ ചെടിയും പരിചരിച്ചു. സ്വന്തം വീട്ടിൽ തനിച്ചിരുന്നു ചെറിയ രീതിയിൽ പച്ചക്കറിത്തോട്ടമുണ്ടാക്കുന്നതിനെക്കാൾ ഏറെ ആനന്ദകരമായിരുന്നു ഈ കൂട്ടായ കൃഷിയെന്ന് ഇവിടത്തെ അമ്മമാർ പറയുന്നു. തോട്ടത്തിലെ പണികൾക്കൊക്കെ ശേഷം വീട്ടിൽനിന്ന് തയാറാക്കിക്കൊണ്ടുവന്ന കപ്പയും കാന്താരിയുമൊക്കെ പങ്കുവച്ച് കഴിച്ചതിന് ശേഷമേ ഇവർ മടങ്ങിയിരുന്നുള്ളു.
പള്ളിക്കൊപ്പം പഞ്ചായത്തും
പള്ളിയിലെ പച്ചക്കറി കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ് പെരുവന്താനം പഞ്ചായത്തും പൂർണ പിന്തുണ നൽകി. കൃഷിക്ക് വേണ്ടി നിലമൊരുക്കുകയായിരുന്നു ആദ്യഘട്ടം. ചെരിഞ്ഞ കുന്നുംപ്രദേശമായ ഇവിടെ ചെറിയ കയ്യാലകൾ കെട്ടി മണ്ണുതടഞ്ഞു നിർത്തുന്ന പണിയാണ് ആദ്യം ചെയ്തത്. കയ്യാല കെട്ടാനും അമ്മമാർ തന്നെയായിരുന്നു മുന്നിൽ. പഞ്ചായത്തിന്റെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പണി പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ഇടവകാംഗവും പഞ്ചായത്ത് മെന്പറുമായ പി.ഇ വർക്കി പള്ളിക്കുന്നേൽ എന്നിവർ ഇതിന് ചുക്കാൻ പിടിച്ചു.
സഹായത്തിന് കുട്ടിക്കർഷകരും
ഇടവകയിലെ സെന്റ് ജോസഫ് സ്കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കുട്ടിക്കർഷകരും പച്ചക്കറിത്തോട്ടത്തിൽ പണിയാനിറങ്ങി. പച്ചക്കറിക്കൃഷി പ്രോജക്ടിന്റെ ഭാഗമായി ഈ കുട്ടികൾക്ക് ഇതിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമൊക്കെ കൃഷിവകുപ്പ് ക്ലാസുകൾ നൽകിയിരുന്നു. അമ്മമാർ തുടങ്ങിവച്ച തോട്ടം കുട്ടികൾക്ക് പ്രകൃതിയുടെ പലപാഠങ്ങളും പഠിക്കാനുള്ള ഒരു പാഠശാലയും പരീക്ഷണശാലയുമൊക്കെയായി മാറിയെന്ന് അധ്യാപകർ പറയുന്നു.
ഇടവകയിലെ മതബോധനക്ലാസിനോട് അനുബന്ധിച്ച് നടക്കുന്ന ഉഥാനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് കൃഷിവകുപ്പിന്റെ വക തക്കാളിത്തൈകൾ വിതരണം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അവധിക്കാലത്ത് പെരുവന്താനത്തെ കുട്ടികൾ വെറുതെ ഇരിക്കുകയല്ല. അവർ തങ്ങളുടെ വീടുകളിൽ കൊച്ചുപച്ചക്കറിത്തോട്ടം വളർത്തുന്നതിന്റെ തിരക്കിലാണ്.
പിന്തുണയുമായി പിതാക്കൻമാരും
പച്ചക്കറി കൃഷിക്ക് എല്ലാവിധ പിന്തുണയുമായി ഇടവകയിലെ പിതാക്കൻമാരും രംഗത്തുണ്ടായിരുന്നു. കൃഷിത്തോട്ടം നനയ്ക്കുന്നതിനുള്ള വെള്ളം ശേഖരിക്കാൻ പടുതാക്കുളം പണിയാനും കയ്യാല കെട്ടാൻ കല്ലുശേഖരിക്കാനുമൊക്കെ അവർ സഹകരിച്ചു. ഇടവകയിലെ ദീപിക ഫ്രണ്ട്സ് ക്ളബ് അംഗങ്ങളും പച്ചക്കറി കൃഷിയിൽ അംഗങ്ങളായി. അങ്ങനെ വികാരി അച്ചന്റെ മനസിൽ തോന്നിയ ഒരു ആശയം പ്രാവർത്തികമാക്കാൻ ഇടവകാംഗങ്ങളെല്ലാവരും കൈകോർത്തു.
പച്ചക്കറിത്തോട്ടവും കാളച്ചന്തയും തമ്മിൽ
കാളവ്യാപാരത്തിന് പ്രശസ്തമായ കൊടികുത്തി കാളച്ചന്ത പെരുവന്താനം പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിൽനിന്നുമൊക്കെ കാളകളെ ഇവിടെ എത്തിച്ച് വ്യാപാരം ചെയ്യാറുണ്ട്. ദൂരസ്ഥലങ്ങളിൽനിന്ന് വലിയ ലോറികളിൽ മാടുകളെ കൊണ്ടുവരുന്പോൾ വശങ്ങളിൽ ഇടിച്ച് പരിക്കേൽക്കാതിരിക്കാൻ അവിടെ ചകിരി കെട്ടിവയ്ക്കാറുണ്ട്. ഓരോ ആഴ്്ചയിലും ഇത്തരത്തിൽ നിരവധി ലോറികളാണ് കാളച്ചന്തയിൽ എത്തുന്നത്. തിരിച്ചു പോകുന്പോൾ ഈ ചകിരി കഷ്ണങ്ങൾ ചന്തയിൽ ഉപേക്ഷിക്കും. പിന്നീട് ഇത് അവിടെക്കിടന്ന് തോട് അഴുകി നാരുമാത്രമാകും. കാളച്ചാണകവുമായി കലരുന്ന ചകിരിച്ചോറ് അത്യുഗ്രൻ വളമാണ്. ഇത് ശേഖരിച്ച് പച്ചക്കറിത്തോട്ടത്തിലെല്ലാം നിരത്തിയിരുന്നു. പച്ചക്കറിത്തോട്ടത്തിലെ മണ്ണിൽ ജലാംശം സംരക്ഷിച്ചു നിർത്താൻ ഈ ചകിരിച്ചോറിനാകും. ഇതുമൂലം കഴിഞ്ഞമാസങ്ങളിലെ കനത്ത വെയിൽ ഇവിടത്തെ പച്ചക്കറി ചെടികളെ കാര്യമായി ബാധിച്ചില്ല.
എല്ലാം ജൈവമയം
പശ്ചിമഘട്ട മലനിരയുടെ ഭാഗമായ പെരുവന്താനത്തെ മണ്ണ് സ്വാഭാവികമായിത്തന്നെ ഫലഭൂയിഷ്ടമാണ്. ഇതിനുപുറമെ പൂർണമായും ജൈവ വളങ്ങൾ മാത്രമാണ് തോട്ടത്തിൽ ഉപയോഗിച്ചത്. കളനാശിനികൾ ഉപയോഗിക്കാതെ അമ്മമാരും കുട്ടികളുമെല്ലാം ചേർന്ന് കളകളോരോന്നും പിഴുതു കളഞ്ഞു. കീടനാശിനിയായി ജൈവമാർഗങ്ങൾതന്നെ പിന്തുടർന്നു. തോട്ടത്തിലേക്ക് വളമായി ആവശ്യംവന്ന ചാണകം ഇടവകയിലെ ക്ലാരിസ്റ്റ് ലിറ്റിൽ ഫ്്ളവർ കോണ്വെന്റിൽനിന്നുമാണ് നൽകിയത്.
ഇവിടത്തെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന വിവിധയിനം പയറുകൾ, വെണ്ട, വഴുതന, പാവൽ, പച്ചമുളക്, തക്കാളി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. പള്ളിമുറിയുടെ മുറ്റത്ത് ആരംഭിച്ച കൃഷി ഇപ്പോൾ അവിടമൊക്കെ കടന്ന് പള്ളിയുടെ പരിസരത്ത് വെറുതെ കിടന്ന സ്ഥലങ്ങളിലേക്കെല്ലാം വ്യാപിച്ചിരിക്കുകയാണ്. അടുത്ത ഘട്ടമായി കപ്പ, ചേന തുടങ്ങിയവയും കൃഷി ചെയ്യാൻ പദ്ധതി തയാറാക്കുന്നുണ്ട്.
വിളവ് നൂറുമേനി
താത്പര്യമുള്ള ആർക്കും കൃഷിയിൽ പങ്കെടുക്കാം- ഇതായിരുന്നു വികാരി അച്ചൻ മുന്നോട്ടുവച്ച നിർദേശം. മണ്ണിൽ പണിയെടുക്കാൻ വരുന്നവരുടെ ആവശ്യത്തിനെങ്കിലുമുള്ള പച്ചക്കറി ലഭിക്കണമെന്നായിരുന്നു അച്ചന്റെ പ്രാർഥന. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. കൃഷിയിൽ പങ്കെടുത്തവർക്ക് നൽകിയ ശേഷവും പച്ചക്കറികൾ മിച്ചം വരുന്നു. ആഴ്ചയിൽ എട്ടു കിലോ പയറുവരെ ഇപ്പോൾ പറിക്കുന്നുണ്ട്. ഇതിനാകട്ടെ പുറത്തുനിന്ന് ധാരാളം ആവശ്യക്കാരും എത്തുന്നു. യാതൊരുവിധ രാസവസ്തുക്കളും ഉപയോഗിക്കാത്തതുകൊണ്ടാകണം ഇവിടത്തെ പച്ചക്കറികൾക്ക് രുചി കൂടുതലുണ്ടെന്നാണ് പച്ചക്കറി വാങ്ങാനെത്തുന്നവർ പറയുന്നത്. എല്ലാ ചെടികളിലും കായ്ഫലം ആകുന്നതോടെ ഇവിടെ അടുത്ത് 35-ാം മൈലിൽ പ്രവർത്തിക്കുന്ന ജൈവ പച്ചക്കറി മാർക്കറ്റുവഴി പെരുവന്താനം പച്ചക്കറികൾ വിപണിയിലെത്തിക്കാനാണ് ആലോചിക്കുന്നത്.
ആഘോഷമായ വിളവെടുപ്പ്
പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് ഇടവകക്കാർ ഒരു ആഘോഷമാക്കി മാറ്റി. ഉദ്ഘാടനത്തിന് സ്ഥലം എംഎൽഎ ഇ. എസ് ബിജിമോൾ എത്തിയിരുന്നു. പച്ചക്കറിത്തോട്ടം വിപുലമാക്കാനുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്താണ് എംഎൽഎ മടങ്ങിയത്. പള്ളിപ്പരിസരത്തെ ഈ പച്ചക്കറി വിപ്ലവം നാടിനാകെ മാതൃകയാവുകയാണ്. ജാതിമത വ്യത്യാസങ്ങളില്ലാതെ നിരവധി ആളുകളാണ് ദിവസവും ഈ പച്ചക്കറിത്തോട്ടം കാണാനെത്തുന്നത്. ചാവറയച്ചന്റെ കാലത്ത് പള്ളിക്കൊപ്പം പള്ളിക്കൂടം തുടങ്ങിയതുപോലെ ഇനി പള്ളിക്കൊപ്പം പച്ചക്കറിത്തോട്ടങ്ങളും വിളയട്ടെ.
റോസ് മേരി ജോണ്
മനസുണ്ടെങ്കിൽ മാർഗവുമുണ്ട്
കൃഷി ചെയ്യാൻ ആളുകൾക്ക് മനസുണ്ടെങ്കിൽ അതിനുള്ള മാർഗം ഒരുക്കിത്തരാൻ കൃഷിവകുപ്പ് കൂടെയുണ്ടെന്നാണ് പെരുവന്താനം കൃഷി ഓഫീസിലെ ജീവനക്കാർ പറയുന്നത്. പെരുവന്താനം ഇടവകയിലെ അംഗങ്ങൾ പച്ചക്കറിക്കൃഷിക്കുവേണ്ട സഹായങ്ങൾ ചെയ്തുതരണം എന്ന ആവശ്യവുമായി കൃഷി ഓഫീസിലെത്തിയപ്പോൾ അധികൃതർ ഒരു ബൃഹത്തായ പ്രോജക്ട് തന്നെ ഇതിനായി തയാറാക്കി.
കൃഷിക്ക് മണ്ണ് ഒരുക്കുന്നതുമുതൽ, വിത്തിറക്കൽ, ജലസേചനം, വളപ്രയോഗം, വിളവെടുപ്പ്, വിപണനം തുടങ്ങി എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു പ്രോജക്ട്. ക ൃഷിക്കുള്ള വിത്തുകളും അവർ നൽകി.പെരുവന്താനം കൃഷിഭവനിലെ ഉദ്യോഗസ്ഥർ കൃഷിസ്ഥലം സന്ദർശിച്ചാണ് പ്രോജക്ട് തയാറാക്കിയത്. കൃഷി തുടങ്ങി എല്ലാ ആഴ്ചയിലും ഇവർ കൃഷിയിടം സന്ദർശിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിപ്പോരുകയും ചെയ്യുന്നു.
അടുക്കളയിൽനിന്ന് കൃഷിയിടത്തിലേക്ക്
കൃഷിവകുപ്പിന്റെ വക പ്രോജക്ട് തയാറായതോടെ എല്ലാവർക്കും ഉത്സാഹമായി. കർഷക സംഘടനയായ ഇൻഫാമിന്റെ ദർശനാ എന്ന വനിതാ സംഘം ഇടവകയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. സംഘത്തിലെ അംഗങ്ങളാണ് ആദ്യം പണികൾക്ക് മുന്നിട്ടിറങ്ങിയത്. പിന്നീട് സംഘത്തിന് പുറത്തുള്ളവരും പച്ചക്കറിക്കൃഷിയിൽ സഹകരിച്ചു തുടങ്ങി. വീട്ടിലെ പണികളൊക്കെ ഒതുക്കിയ ശേഷം ഈ അമ്മമാരെല്ലാം പള്ളിക്ക് സമീപം ഒത്തുകൂടും. പച്ചക്കറികൾക്കിടയിലൂടെ നടന്ന് അവയുടെ വളർച്ച നോക്കിക്കണ്ട്, ഇടയിലെ കളകളൊക്കെ പറിച്ച് വളവും വെള്ളവും നൽകി സ്വന്തം മക്കളെ പരിചരിക്കുന്നതുപോലെ ഓരോ ചെടിയും പരിചരിച്ചു. സ്വന്തം വീട്ടിൽ തനിച്ചിരുന്നു ചെറിയ രീതിയിൽ പച്ചക്കറിത്തോട്ടമുണ്ടാക്കുന്നതിനെക്കാൾ ഏറെ ആനന്ദകരമായിരുന്നു ഈ കൂട്ടായ കൃഷിയെന്ന് ഇവിടത്തെ അമ്മമാർ പറയുന്നു. തോട്ടത്തിലെ പണികൾക്കൊക്കെ ശേഷം വീട്ടിൽനിന്ന് തയാറാക്കിക്കൊണ്ടുവന്ന കപ്പയും കാന്താരിയുമൊക്കെ പങ്കുവച്ച് കഴിച്ചതിന് ശേഷമേ ഇവർ മടങ്ങിയിരുന്നുള്ളു.
പള്ളിക്കൊപ്പം പഞ്ചായത്തും
പള്ളിയിലെ പച്ചക്കറി കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ് പെരുവന്താനം പഞ്ചായത്തും പൂർണ പിന്തുണ നൽകി. കൃഷിക്ക് വേണ്ടി നിലമൊരുക്കുകയായിരുന്നു ആദ്യഘട്ടം. ചെരിഞ്ഞ കുന്നുംപ്രദേശമായ ഇവിടെ ചെറിയ കയ്യാലകൾ കെട്ടി മണ്ണുതടഞ്ഞു നിർത്തുന്ന പണിയാണ് ആദ്യം ചെയ്തത്. കയ്യാല കെട്ടാനും അമ്മമാർ തന്നെയായിരുന്നു മുന്നിൽ. പഞ്ചായത്തിന്റെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പണി പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ഇടവകാംഗവും പഞ്ചായത്ത് മെന്പറുമായ പി.ഇ വർക്കി പള്ളിക്കുന്നേൽ എന്നിവർ ഇതിന് ചുക്കാൻ പിടിച്ചു.
സഹായത്തിന് കുട്ടിക്കർഷകരും
ഇടവകയിലെ സെന്റ് ജോസഫ് സ്കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കുട്ടിക്കർഷകരും പച്ചക്കറിത്തോട്ടത്തിൽ പണിയാനിറങ്ങി. പച്ചക്കറിക്കൃഷി പ്രോജക്ടിന്റെ ഭാഗമായി ഈ കുട്ടികൾക്ക് ഇതിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമൊക്കെ കൃഷിവകുപ്പ് ക്ലാസുകൾ നൽകിയിരുന്നു. അമ്മമാർ തുടങ്ങിവച്ച തോട്ടം കുട്ടികൾക്ക് പ്രകൃതിയുടെ പലപാഠങ്ങളും പഠിക്കാനുള്ള ഒരു പാഠശാലയും പരീക്ഷണശാലയുമൊക്കെയായി മാറിയെന്ന് അധ്യാപകർ പറയുന്നു.
ഇടവകയിലെ മതബോധനക്ലാസിനോട് അനുബന്ധിച്ച് നടക്കുന്ന ഉഥാനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് കൃഷിവകുപ്പിന്റെ വക തക്കാളിത്തൈകൾ വിതരണം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അവധിക്കാലത്ത് പെരുവന്താനത്തെ കുട്ടികൾ വെറുതെ ഇരിക്കുകയല്ല. അവർ തങ്ങളുടെ വീടുകളിൽ കൊച്ചുപച്ചക്കറിത്തോട്ടം വളർത്തുന്നതിന്റെ തിരക്കിലാണ്.
പിന്തുണയുമായി പിതാക്കൻമാരും
പച്ചക്കറി കൃഷിക്ക് എല്ലാവിധ പിന്തുണയുമായി ഇടവകയിലെ പിതാക്കൻമാരും രംഗത്തുണ്ടായിരുന്നു. കൃഷിത്തോട്ടം നനയ്ക്കുന്നതിനുള്ള വെള്ളം ശേഖരിക്കാൻ പടുതാക്കുളം പണിയാനും കയ്യാല കെട്ടാൻ കല്ലുശേഖരിക്കാനുമൊക്കെ അവർ സഹകരിച്ചു. ഇടവകയിലെ ദീപിക ഫ്രണ്ട്സ് ക്ളബ് അംഗങ്ങളും പച്ചക്കറി കൃഷിയിൽ അംഗങ്ങളായി. അങ്ങനെ വികാരി അച്ചന്റെ മനസിൽ തോന്നിയ ഒരു ആശയം പ്രാവർത്തികമാക്കാൻ ഇടവകാംഗങ്ങളെല്ലാവരും കൈകോർത്തു.
പച്ചക്കറിത്തോട്ടവും കാളച്ചന്തയും തമ്മിൽ
കാളവ്യാപാരത്തിന് പ്രശസ്തമായ കൊടികുത്തി കാളച്ചന്ത പെരുവന്താനം പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിൽനിന്നുമൊക്കെ കാളകളെ ഇവിടെ എത്തിച്ച് വ്യാപാരം ചെയ്യാറുണ്ട്. ദൂരസ്ഥലങ്ങളിൽനിന്ന് വലിയ ലോറികളിൽ മാടുകളെ കൊണ്ടുവരുന്പോൾ വശങ്ങളിൽ ഇടിച്ച് പരിക്കേൽക്കാതിരിക്കാൻ അവിടെ ചകിരി കെട്ടിവയ്ക്കാറുണ്ട്. ഓരോ ആഴ്്ചയിലും ഇത്തരത്തിൽ നിരവധി ലോറികളാണ് കാളച്ചന്തയിൽ എത്തുന്നത്. തിരിച്ചു പോകുന്പോൾ ഈ ചകിരി കഷ്ണങ്ങൾ ചന്തയിൽ ഉപേക്ഷിക്കും. പിന്നീട് ഇത് അവിടെക്കിടന്ന് തോട് അഴുകി നാരുമാത്രമാകും. കാളച്ചാണകവുമായി കലരുന്ന ചകിരിച്ചോറ് അത്യുഗ്രൻ വളമാണ്. ഇത് ശേഖരിച്ച് പച്ചക്കറിത്തോട്ടത്തിലെല്ലാം നിരത്തിയിരുന്നു. പച്ചക്കറിത്തോട്ടത്തിലെ മണ്ണിൽ ജലാംശം സംരക്ഷിച്ചു നിർത്താൻ ഈ ചകിരിച്ചോറിനാകും. ഇതുമൂലം കഴിഞ്ഞമാസങ്ങളിലെ കനത്ത വെയിൽ ഇവിടത്തെ പച്ചക്കറി ചെടികളെ കാര്യമായി ബാധിച്ചില്ല.
എല്ലാം ജൈവമയം
പശ്ചിമഘട്ട മലനിരയുടെ ഭാഗമായ പെരുവന്താനത്തെ മണ്ണ് സ്വാഭാവികമായിത്തന്നെ ഫലഭൂയിഷ്ടമാണ്. ഇതിനുപുറമെ പൂർണമായും ജൈവ വളങ്ങൾ മാത്രമാണ് തോട്ടത്തിൽ ഉപയോഗിച്ചത്. കളനാശിനികൾ ഉപയോഗിക്കാതെ അമ്മമാരും കുട്ടികളുമെല്ലാം ചേർന്ന് കളകളോരോന്നും പിഴുതു കളഞ്ഞു. കീടനാശിനിയായി ജൈവമാർഗങ്ങൾതന്നെ പിന്തുടർന്നു. തോട്ടത്തിലേക്ക് വളമായി ആവശ്യംവന്ന ചാണകം ഇടവകയിലെ ക്ലാരിസ്റ്റ് ലിറ്റിൽ ഫ്്ളവർ കോണ്വെന്റിൽനിന്നുമാണ് നൽകിയത്.
ഇവിടത്തെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന വിവിധയിനം പയറുകൾ, വെണ്ട, വഴുതന, പാവൽ, പച്ചമുളക്, തക്കാളി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. പള്ളിമുറിയുടെ മുറ്റത്ത് ആരംഭിച്ച കൃഷി ഇപ്പോൾ അവിടമൊക്കെ കടന്ന് പള്ളിയുടെ പരിസരത്ത് വെറുതെ കിടന്ന സ്ഥലങ്ങളിലേക്കെല്ലാം വ്യാപിച്ചിരിക്കുകയാണ്. അടുത്ത ഘട്ടമായി കപ്പ, ചേന തുടങ്ങിയവയും കൃഷി ചെയ്യാൻ പദ്ധതി തയാറാക്കുന്നുണ്ട്.
വിളവ് നൂറുമേനി
താത്പര്യമുള്ള ആർക്കും കൃഷിയിൽ പങ്കെടുക്കാം- ഇതായിരുന്നു വികാരി അച്ചൻ മുന്നോട്ടുവച്ച നിർദേശം. മണ്ണിൽ പണിയെടുക്കാൻ വരുന്നവരുടെ ആവശ്യത്തിനെങ്കിലുമുള്ള പച്ചക്കറി ലഭിക്കണമെന്നായിരുന്നു അച്ചന്റെ പ്രാർഥന. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. കൃഷിയിൽ പങ്കെടുത്തവർക്ക് നൽകിയ ശേഷവും പച്ചക്കറികൾ മിച്ചം വരുന്നു. ആഴ്ചയിൽ എട്ടു കിലോ പയറുവരെ ഇപ്പോൾ പറിക്കുന്നുണ്ട്. ഇതിനാകട്ടെ പുറത്തുനിന്ന് ധാരാളം ആവശ്യക്കാരും എത്തുന്നു. യാതൊരുവിധ രാസവസ്തുക്കളും ഉപയോഗിക്കാത്തതുകൊണ്ടാകണം ഇവിടത്തെ പച്ചക്കറികൾക്ക് രുചി കൂടുതലുണ്ടെന്നാണ് പച്ചക്കറി വാങ്ങാനെത്തുന്നവർ പറയുന്നത്. എല്ലാ ചെടികളിലും കായ്ഫലം ആകുന്നതോടെ ഇവിടെ അടുത്ത് 35-ാം മൈലിൽ പ്രവർത്തിക്കുന്ന ജൈവ പച്ചക്കറി മാർക്കറ്റുവഴി പെരുവന്താനം പച്ചക്കറികൾ വിപണിയിലെത്തിക്കാനാണ് ആലോചിക്കുന്നത്.
ആഘോഷമായ വിളവെടുപ്പ്
പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് ഇടവകക്കാർ ഒരു ആഘോഷമാക്കി മാറ്റി. ഉദ്ഘാടനത്തിന് സ്ഥലം എംഎൽഎ ഇ. എസ് ബിജിമോൾ എത്തിയിരുന്നു. പച്ചക്കറിത്തോട്ടം വിപുലമാക്കാനുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്താണ് എംഎൽഎ മടങ്ങിയത്. പള്ളിപ്പരിസരത്തെ ഈ പച്ചക്കറി വിപ്ലവം നാടിനാകെ മാതൃകയാവുകയാണ്. ജാതിമത വ്യത്യാസങ്ങളില്ലാതെ നിരവധി ആളുകളാണ് ദിവസവും ഈ പച്ചക്കറിത്തോട്ടം കാണാനെത്തുന്നത്. ചാവറയച്ചന്റെ കാലത്ത് പള്ളിക്കൊപ്പം പള്ളിക്കൂടം തുടങ്ങിയതുപോലെ ഇനി പള്ളിക്കൊപ്പം പച്ചക്കറിത്തോട്ടങ്ങളും വിളയട്ടെ.
റോസ് മേരി ജോണ്