മതനിന്ദയുടെ പേരിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട ആദ്യ പാക്കസ്ഥാൻകാരിയെന്ന നിലയിൽ ആസിയ ലോകമാധ്യമങ്ങളിൽ ഇടംനേടി. അവസാനം വസ്തുതകളും തെളിവുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി പാക് സുപ്രീം കോടതി ആസിയയെ കുറ്റവിമോചിതയാക്കി. ഒരു പാത്രം പച്ചവെള്ളത്തെച്ചൊല്ലിയുണ്ടായ മതകലഹവും കേസും വധശിക്ഷയും മോചനവും ഉൾപ്പെട്ട മഹാസംഭവങ്ങളുടെയും ലോകവാർത്തകളുടെയും ക്ലൈമാക്സ്.
ആസിയ ബീബി ജീവനുംകൊണ്ട് പാക്കിസ്ഥാനിൽനിന്നു കാനഡയിലേക്ക് പറന്നിരിക്കുന്നു. അവിടെ കണ്ണുകൾ ഉയർത്തി കരങ്ങൾ കൂപ്പി പ്രാർഥനയോടെ കാത്തിരിക്കുന്ന മക്കൾക്ക് രക്ഷയാകാനുള്ള പറക്കൽ. തനിക്കായി ജീവൻമരണ നിയമപോരാട്ടം നടത്തിയ ഭർത്താവ് ആഷിക്കിനെ ആശ്വസിപ്പിക്കാനുള്ള പറക്കൽ. ഒരു പാത്രം പച്ചവെള്ളത്തെച്ചൊല്ലിയുണ്ടായ മതകലഹവും കേസും വധശിക്ഷയും മോചനവും ഉൾപ്പെട്ട മഹാസംഭവങ്ങളുടെയും ലോകവാർത്തകളുടെയും ക്ലൈമാക്സ്. എട്ടു വർഷം ജയിലുകളുടെ ഏകാന്തസെല്ലുകളിലെ പാർപ്പിനു ശേഷമാണ് ബുധനാഴ്ച ആസിയ ജീവനുംകൊണ്ട് കാനഡയിലെത്തിയത്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇട്ടാൻവാലി ഗ്രാമത്തിലായിരുന്നു 47കാരി ആസിയാ ബീബിയെന്ന ആസിയ നൊറീന്റെ വാസം. തോട്ടം തൊഴിലാളിയായ ആസിയയും ഇഷ്ടികപ്പണിക്കാരനായ ഭർത്താവ് ആഷിക് മസീഹലും ഏറെ ക്ലേശിച്ചാണ് നാലു മക്കളെ പോറ്റിയിരുന്നത്. ഗ്രാമത്തിലെ ഏക ക്രിസ്ത്യൻ കുടുംബം ഇവരുടേതായിരുന്നു. ഇസ്ലാമിലേക്കു ചേരാൻ ഇവർക്ക് ഏറെ നാളായി ഗ്രാമത്തിൽ സമ്മർദവുമുണ്ടായിരുന്നു.
2009 ജൂണ് 14
അന്നാണ് ആസിയയുടെ ജീവിതം തകർത്ത ആ സംഭവമുണ്ടായത്. കൊടുംചൂടിൽ പണിതുകൊണ്ടിരിക്കെ ദാഹിച്ചുവലഞ്ഞപ്പോൾ ആസിയ വെള്ളംകുടിക്കാൻ അയൽക്കാരിയുടെ പാത്രം ഉപയോഗിച്ചതിനെച്ചൊല്ലി വാക്കേറ്റമുണ്ടായി. മുസ്ലിമിന്റെ പാത്രം ക്രിസ്ത്യാനി ഉപയോഗിക്കരുതെന്ന് മുസാറത്ത് എന്ന സ്ത്രീ പറഞ്ഞു. മുസാറത്തിന്റെയും ആസിയായുടെയും കുടുംബങ്ങൾ തമ്മിൽ അകൽച്ചയിലായിരുന്നു. വെള്ളത്തിനും ജാതിയോ ദാഹിച്ചതു തെറ്റോ എന്നതൊന്നും അവിടെ ആരും ചിന്തിച്ചില്ല.
ഒച്ചപ്പാടിനിടെ ആസിയ ഇസ്ലാമിന് ആക്ഷേപകരവും നിന്ദ്യവുമായ വാക്കുകൾ ഉയോഗിച്ചുവെന്നായിരുന്നു ഗുരുതരമാക്കപ്പെട്ട ആരോപണം. മുസാറത്തിന്റെ കുടുംബം നടത്തിയ ആരോപണം അവിടത്തെ മോസ്കിലും പരസ്യമായി ആവർത്തിക്കപ്പെട്ടു. വൈകാതെ ആസിയയെയും കുടുംബാംഗങ്ങളെയും അയൽക്കാർ മർദിച്ചതിനുപിന്നാലെ പോലീസെത്തി ആസിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിചാരണ ചെയ്ത ഷേക്കുപുര കോടതി മതനിന്ദ നടത്തിയെന്നു വിധിച്ച് ആസിയയെ തൂക്കിക്കൊല്ലാൻ 2010ൽ ശിക്ഷ പ്രഖ്യാപിച്ചു. 1100 ഡോളറിന് തുല്യമായ പാക്കിസ്ഥാൻ രൂപ പിഴയും വിധിച്ചു. വധശിക്ഷയും ജീവപര്യന്തവുമാണ് മതനിന്ദ കുറ്റത്തിന് പാകിസ്ഥാനിൽ നിലവിലുള്ള ശിക്ഷ. ആസിയയ്ക്കുപറയാനുള്ളതൊന്നും കോടതി മുഖവിലയ്ക്കെടുത്തില്ല.
മതനിന്ദയുടെ പേരിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട ആദ്യ പാക്കിസ്ഥാൻകാരിയെന്ന നിലയിൽ ആസിയ ലോകമാധ്യമങ്ങളിൽ ഇടംനേടി. വിധിക്കെതിരെ ഭർത്താവ് ആസിക് മാസീഹ് ലഹോർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിചാരണ കോടതിയുടെ വിധി 2014ൽ ശരിവയ്ക്കപ്പെട്ടു.
ദയയ്ക്കായി
അക്കാലത്ത് പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന അസിഫ് അലി സർദാരിക്ക് നൽകിയ ദയാഹർജി സർദാരി പഞ്ചാബ് ഗവർണർ സൽമാൻ തസീറിന് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കൊടുത്തു. ആസിയ കേസിൽ സൽമാൻ തസീർ ദയാഹർജി അനുവദിക്കണമെന്ന ശിപാർശയോടെ പ്രസിഡന്റിന് റിപ്പോർട്ട് നൽകിയെങ്കിലും ഹർജി പരിഗണിക്കുന്നതിന് ലഹോർ ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. സൽമാൻ തസീർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ആസിയയെ പലതവണ ജയിലിൽ സന്ദർശിച്ച് ആശ്വാസം പകർന്നു.
മനുഷ്യാവകാശവിരുദ്ധമായ വിധിക്കെതിരേ പ്രതികരിക്കുകയും മതനിന്ദാനിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സൽമാന്റെ സന്ദർശനങ്ങളിലും അഭിപ്രായങ്ങളിലും രോഷം കൊണ്ട മാലിക് മുംതാസ് ഹുസൈൻ കദ്രി എന്ന സുരക്ഷാ ഭടൻ സൽമാനെ 2011 ജനുവരിയിൽ കൊഹ്സാർ മാർക്കറ്റിൽ വെച്ചു കൊന്നു.
27 തവണ അയാൾ നിറയൊഴിച്ചു. മുംതാസ് കദ്രിയെ 2016ൽ പാക്കിസ്ഥാൻ തൂക്കിലേറ്റി. മതനിന്ദാനിയമം മാറ്റണമെന്ന് ആവശ്യപ്പെടുകയും ആസിയയ്ക്ക് പിന്തുണ നൽകുകയും ചെയ്ത പാകിസ്ഥാൻ ന്യൂനപക്ഷ വകുപ്പു മന്ത്രിയും മന്ത്രിസഭയിലെ കത്തോലിക്ക സഭാംഗവുമായിരുന്ന ഷഹബാസ് ബട്ടിയെ അതേ വർഷം മാർച്ചിൽ താലിബാൻ തീവ്രവാദികൾ വധിച്ചു.
താൻ തെറ്റു ചെയ്തിട്ടില്ലെന്ന് വാദിച്ചു വർഷങ്ങൾ നീണ്ട പോരാട്ടം ഒടുവിൽ ആസിയയ്ക്കു തുണയായി. തെളിവുകളുടെ അഭാവത്തിൽ 2018 ഒക്ടോബറിൽ പാക് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് അവരെ കുറ്റവിമുക്തയാക്കി. വെറുതെ വിട്ടിരുന്നെങ്കിലും ജയിലിൽപോലും അവരുടെ ജീവിതം ഭീഷണിയിലായിരുന്നു. വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ വീണ്ടും നിയമ നടപടികൾ സ്വീകരിക്കാതിരിക്കാൻ ചിലർ നീക്കങ്ങൾ തുടങ്ങുകയും ചെയ്തു.
കൊലവിളി
ആസിയാ ബീബിയെ കുറ്റമുക്തയാക്കിയ സുപ്രീം കോടതി വിധി വന്നതു മുതൽ ആംനസ്റ്റി ഇന്റർനാഷണൽ പോലെ അന്തർദേശീയ മനഷ്യാവകാശ സംഘടനകളും അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളും ആസിയാ ബീവിയെ ഉടൻ തന്നെ മോചിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് ആവർത്തിച്ചുകൊണ്ടിരുന്നു. അഭയം നൽകാൻ ബ്രിട്ടൻ ഉൾപ്പെടെയുള്ള പല യൂറോപ്യൻ രാജ്യങ്ങളും തയാറായിരുന്നു. വിധിക്കെതിരെ പാക്കിസ്ഥാനിലെ തീവ്രസംഘടനകൾ വീണ്ടും തെരുവിലിറങ്ങി.
വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരെയും ആസിയ ബീബിക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ സെയ്ഫ്ഉൾമുലുക്കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്തു അക്രമാസക്തമായ പ്രക്ഷോഭം പാക്കിസ്ഥാന്റെ വിവിധയിടങ്ങളിൽ അരങ്ങേറി. മോചനത്തിനെതിരേ പാക്കിസ്ഥാനിലെ തെഹ്രീക് ഇ ലബൈക് ഉൾപ്പെടെ വലതുപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ആസിയയെ കുറ്റവിമുക്തയാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തെങ്കിലും പ്രക്ഷോഭം ശക്തമായതോടെ ആസിയയെ രാജ്യം വിടാൻ അനുവദിയ്ക്കില്ലെന്നും പ്രക്ഷോഭക്കാർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇതേ സമയം ആസിയാ ബീബിക്കെതിരേ മതനിന്ദയ്ക്ക് കേസ് ഫയൽ ചെയ്ത ഗുലാം മുസ്തഫ എന്ന അഭിഭാഷകൻ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകുകയും അത് പരിഗണിക്കുന്നതുവരേ ആസിയയെ മോചിതയാക്കാനുള്ള നടപടികൾക്ക് സുപ്രീംകോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു.
തെളിവുകൾ ഇല്ല
എല്ലാ വസ്തുതകളും തെളിവുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ആസിയയെ കുറ്റവിമോചിതയാക്കാൻ പാക് സുപ്രീം കോടതി തീരുമാനിച്ചത്. പുതിയ തെളിവുകളൊന്നും ഹാജരാക്കുവാൻ തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ പ്രതിനിധീകരിക്കുന്നവർക്കു സാധിക്കാത്തതിനാൽ റിവ്യൂ പെറ്റീഷനിൽ അനുകൂലമായ തീരുമാനമുണ്ടായി.
വിധി വന്ന ദിവസം ഇസ്ലാമാബാദിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സുപ്രീം കോടതി പരിസരവും ജഡ്ജിമാരുടെ വസതികളും സുരക്ഷാസേനയുടെ നിരീക്ഷണത്തിലായിരുന്നു. ജഡ്ജിമാരുടെ സുരക്ഷ പാക്കിസ്ഥാൻ റേഞ്ചേഴ്സ് സേനയ്ക്കായിരുന്നു. അനീതിയും അടിച്ചമർത്തലുമല്ല സഹിഷ്ണുതയാണ് ഇസ്ലാമിന്റെ അടിസ്ഥാന തത്വമെന്ന് വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് സഖീബ് നസീർ കുറിച്ചു. ആസിയ ബീബിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും സംശയത്തിന്റെ ആനുകൂല്യത്തിന് അർഹതയുണ്ടെന്നും അവരുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
കോടതി വെറുതെ വിട്ടാലും ആസിയയെ ജീവിക്കാൻ വിടില്ലെന്ന് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ തെഹ്രിക് ഇലെബായിക് ഭീഷണി മുഴക്കിയിരുന്നു. ജയിൽമോചിതയായ ശേഷവും ആസിയ അജ്ഞാതകേന്ദ്രത്തിൽ കനത്ത സുരക്ഷയിൽ കഴിയുകയായിരുന്നു. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ആസിയ കാനഡ വാഗ്ദാനം ചെയ്ത സുരക്ഷയിലേക്ക് ചേക്കേറിയത്. കാനഡയ്ക്കു പുറമെ ആറു പാശ്ചാത്യ രാജ്യങ്ങൾകൂടി ഈ കുടുംബത്തിന് സുരക്ഷയും അഭയവും വാഗ്ദാനം ചെയ്തിരുന്നു.
മുൻ പാക്കിസ്ഥാൻ ഏകാധിപതി സിയ ഉൾ ഹക്കാണ് മതനിന്ദാ നിയമം പാക്കിസ്ഥാനിൽ കൊണ്ടുവന്നത്. ചീഫ് ജസ്റ്റിസ് സഖീബ് നസീർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി മതനിന്ദയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുമെന്നതിന്റെ സൂചനയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2015 ഫെബ്രുവരിയിൽ ആസിയയുടെ ഭർത്താവും മക്കളും വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ നേരിൽ കണ്ടിരുന്നു.
റെജി ജോസഫ്
ആസിയ ബീബി ജീവനുംകൊണ്ട് പാക്കിസ്ഥാനിൽനിന്നു കാനഡയിലേക്ക് പറന്നിരിക്കുന്നു. അവിടെ കണ്ണുകൾ ഉയർത്തി കരങ്ങൾ കൂപ്പി പ്രാർഥനയോടെ കാത്തിരിക്കുന്ന മക്കൾക്ക് രക്ഷയാകാനുള്ള പറക്കൽ. തനിക്കായി ജീവൻമരണ നിയമപോരാട്ടം നടത്തിയ ഭർത്താവ് ആഷിക്കിനെ ആശ്വസിപ്പിക്കാനുള്ള പറക്കൽ. ഒരു പാത്രം പച്ചവെള്ളത്തെച്ചൊല്ലിയുണ്ടായ മതകലഹവും കേസും വധശിക്ഷയും മോചനവും ഉൾപ്പെട്ട മഹാസംഭവങ്ങളുടെയും ലോകവാർത്തകളുടെയും ക്ലൈമാക്സ്. എട്ടു വർഷം ജയിലുകളുടെ ഏകാന്തസെല്ലുകളിലെ പാർപ്പിനു ശേഷമാണ് ബുധനാഴ്ച ആസിയ ജീവനുംകൊണ്ട് കാനഡയിലെത്തിയത്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇട്ടാൻവാലി ഗ്രാമത്തിലായിരുന്നു 47കാരി ആസിയാ ബീബിയെന്ന ആസിയ നൊറീന്റെ വാസം. തോട്ടം തൊഴിലാളിയായ ആസിയയും ഇഷ്ടികപ്പണിക്കാരനായ ഭർത്താവ് ആഷിക് മസീഹലും ഏറെ ക്ലേശിച്ചാണ് നാലു മക്കളെ പോറ്റിയിരുന്നത്. ഗ്രാമത്തിലെ ഏക ക്രിസ്ത്യൻ കുടുംബം ഇവരുടേതായിരുന്നു. ഇസ്ലാമിലേക്കു ചേരാൻ ഇവർക്ക് ഏറെ നാളായി ഗ്രാമത്തിൽ സമ്മർദവുമുണ്ടായിരുന്നു.
2009 ജൂണ് 14
അന്നാണ് ആസിയയുടെ ജീവിതം തകർത്ത ആ സംഭവമുണ്ടായത്. കൊടുംചൂടിൽ പണിതുകൊണ്ടിരിക്കെ ദാഹിച്ചുവലഞ്ഞപ്പോൾ ആസിയ വെള്ളംകുടിക്കാൻ അയൽക്കാരിയുടെ പാത്രം ഉപയോഗിച്ചതിനെച്ചൊല്ലി വാക്കേറ്റമുണ്ടായി. മുസ്ലിമിന്റെ പാത്രം ക്രിസ്ത്യാനി ഉപയോഗിക്കരുതെന്ന് മുസാറത്ത് എന്ന സ്ത്രീ പറഞ്ഞു. മുസാറത്തിന്റെയും ആസിയായുടെയും കുടുംബങ്ങൾ തമ്മിൽ അകൽച്ചയിലായിരുന്നു. വെള്ളത്തിനും ജാതിയോ ദാഹിച്ചതു തെറ്റോ എന്നതൊന്നും അവിടെ ആരും ചിന്തിച്ചില്ല.
ഒച്ചപ്പാടിനിടെ ആസിയ ഇസ്ലാമിന് ആക്ഷേപകരവും നിന്ദ്യവുമായ വാക്കുകൾ ഉയോഗിച്ചുവെന്നായിരുന്നു ഗുരുതരമാക്കപ്പെട്ട ആരോപണം. മുസാറത്തിന്റെ കുടുംബം നടത്തിയ ആരോപണം അവിടത്തെ മോസ്കിലും പരസ്യമായി ആവർത്തിക്കപ്പെട്ടു. വൈകാതെ ആസിയയെയും കുടുംബാംഗങ്ങളെയും അയൽക്കാർ മർദിച്ചതിനുപിന്നാലെ പോലീസെത്തി ആസിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിചാരണ ചെയ്ത ഷേക്കുപുര കോടതി മതനിന്ദ നടത്തിയെന്നു വിധിച്ച് ആസിയയെ തൂക്കിക്കൊല്ലാൻ 2010ൽ ശിക്ഷ പ്രഖ്യാപിച്ചു. 1100 ഡോളറിന് തുല്യമായ പാക്കിസ്ഥാൻ രൂപ പിഴയും വിധിച്ചു. വധശിക്ഷയും ജീവപര്യന്തവുമാണ് മതനിന്ദ കുറ്റത്തിന് പാകിസ്ഥാനിൽ നിലവിലുള്ള ശിക്ഷ. ആസിയയ്ക്കുപറയാനുള്ളതൊന്നും കോടതി മുഖവിലയ്ക്കെടുത്തില്ല.
മതനിന്ദയുടെ പേരിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട ആദ്യ പാക്കിസ്ഥാൻകാരിയെന്ന നിലയിൽ ആസിയ ലോകമാധ്യമങ്ങളിൽ ഇടംനേടി. വിധിക്കെതിരെ ഭർത്താവ് ആസിക് മാസീഹ് ലഹോർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിചാരണ കോടതിയുടെ വിധി 2014ൽ ശരിവയ്ക്കപ്പെട്ടു.
ദയയ്ക്കായി
അക്കാലത്ത് പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന അസിഫ് അലി സർദാരിക്ക് നൽകിയ ദയാഹർജി സർദാരി പഞ്ചാബ് ഗവർണർ സൽമാൻ തസീറിന് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കൊടുത്തു. ആസിയ കേസിൽ സൽമാൻ തസീർ ദയാഹർജി അനുവദിക്കണമെന്ന ശിപാർശയോടെ പ്രസിഡന്റിന് റിപ്പോർട്ട് നൽകിയെങ്കിലും ഹർജി പരിഗണിക്കുന്നതിന് ലഹോർ ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. സൽമാൻ തസീർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ആസിയയെ പലതവണ ജയിലിൽ സന്ദർശിച്ച് ആശ്വാസം പകർന്നു.
മനുഷ്യാവകാശവിരുദ്ധമായ വിധിക്കെതിരേ പ്രതികരിക്കുകയും മതനിന്ദാനിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സൽമാന്റെ സന്ദർശനങ്ങളിലും അഭിപ്രായങ്ങളിലും രോഷം കൊണ്ട മാലിക് മുംതാസ് ഹുസൈൻ കദ്രി എന്ന സുരക്ഷാ ഭടൻ സൽമാനെ 2011 ജനുവരിയിൽ കൊഹ്സാർ മാർക്കറ്റിൽ വെച്ചു കൊന്നു.
27 തവണ അയാൾ നിറയൊഴിച്ചു. മുംതാസ് കദ്രിയെ 2016ൽ പാക്കിസ്ഥാൻ തൂക്കിലേറ്റി. മതനിന്ദാനിയമം മാറ്റണമെന്ന് ആവശ്യപ്പെടുകയും ആസിയയ്ക്ക് പിന്തുണ നൽകുകയും ചെയ്ത പാകിസ്ഥാൻ ന്യൂനപക്ഷ വകുപ്പു മന്ത്രിയും മന്ത്രിസഭയിലെ കത്തോലിക്ക സഭാംഗവുമായിരുന്ന ഷഹബാസ് ബട്ടിയെ അതേ വർഷം മാർച്ചിൽ താലിബാൻ തീവ്രവാദികൾ വധിച്ചു.
താൻ തെറ്റു ചെയ്തിട്ടില്ലെന്ന് വാദിച്ചു വർഷങ്ങൾ നീണ്ട പോരാട്ടം ഒടുവിൽ ആസിയയ്ക്കു തുണയായി. തെളിവുകളുടെ അഭാവത്തിൽ 2018 ഒക്ടോബറിൽ പാക് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് അവരെ കുറ്റവിമുക്തയാക്കി. വെറുതെ വിട്ടിരുന്നെങ്കിലും ജയിലിൽപോലും അവരുടെ ജീവിതം ഭീഷണിയിലായിരുന്നു. വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ വീണ്ടും നിയമ നടപടികൾ സ്വീകരിക്കാതിരിക്കാൻ ചിലർ നീക്കങ്ങൾ തുടങ്ങുകയും ചെയ്തു.
കൊലവിളി
ആസിയാ ബീബിയെ കുറ്റമുക്തയാക്കിയ സുപ്രീം കോടതി വിധി വന്നതു മുതൽ ആംനസ്റ്റി ഇന്റർനാഷണൽ പോലെ അന്തർദേശീയ മനഷ്യാവകാശ സംഘടനകളും അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളും ആസിയാ ബീവിയെ ഉടൻ തന്നെ മോചിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് ആവർത്തിച്ചുകൊണ്ടിരുന്നു. അഭയം നൽകാൻ ബ്രിട്ടൻ ഉൾപ്പെടെയുള്ള പല യൂറോപ്യൻ രാജ്യങ്ങളും തയാറായിരുന്നു. വിധിക്കെതിരെ പാക്കിസ്ഥാനിലെ തീവ്രസംഘടനകൾ വീണ്ടും തെരുവിലിറങ്ങി.
വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരെയും ആസിയ ബീബിക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ സെയ്ഫ്ഉൾമുലുക്കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്തു അക്രമാസക്തമായ പ്രക്ഷോഭം പാക്കിസ്ഥാന്റെ വിവിധയിടങ്ങളിൽ അരങ്ങേറി. മോചനത്തിനെതിരേ പാക്കിസ്ഥാനിലെ തെഹ്രീക് ഇ ലബൈക് ഉൾപ്പെടെ വലതുപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ആസിയയെ കുറ്റവിമുക്തയാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തെങ്കിലും പ്രക്ഷോഭം ശക്തമായതോടെ ആസിയയെ രാജ്യം വിടാൻ അനുവദിയ്ക്കില്ലെന്നും പ്രക്ഷോഭക്കാർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇതേ സമയം ആസിയാ ബീബിക്കെതിരേ മതനിന്ദയ്ക്ക് കേസ് ഫയൽ ചെയ്ത ഗുലാം മുസ്തഫ എന്ന അഭിഭാഷകൻ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകുകയും അത് പരിഗണിക്കുന്നതുവരേ ആസിയയെ മോചിതയാക്കാനുള്ള നടപടികൾക്ക് സുപ്രീംകോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു.
തെളിവുകൾ ഇല്ല
എല്ലാ വസ്തുതകളും തെളിവുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ആസിയയെ കുറ്റവിമോചിതയാക്കാൻ പാക് സുപ്രീം കോടതി തീരുമാനിച്ചത്. പുതിയ തെളിവുകളൊന്നും ഹാജരാക്കുവാൻ തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ പ്രതിനിധീകരിക്കുന്നവർക്കു സാധിക്കാത്തതിനാൽ റിവ്യൂ പെറ്റീഷനിൽ അനുകൂലമായ തീരുമാനമുണ്ടായി.
വിധി വന്ന ദിവസം ഇസ്ലാമാബാദിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സുപ്രീം കോടതി പരിസരവും ജഡ്ജിമാരുടെ വസതികളും സുരക്ഷാസേനയുടെ നിരീക്ഷണത്തിലായിരുന്നു. ജഡ്ജിമാരുടെ സുരക്ഷ പാക്കിസ്ഥാൻ റേഞ്ചേഴ്സ് സേനയ്ക്കായിരുന്നു. അനീതിയും അടിച്ചമർത്തലുമല്ല സഹിഷ്ണുതയാണ് ഇസ്ലാമിന്റെ അടിസ്ഥാന തത്വമെന്ന് വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് സഖീബ് നസീർ കുറിച്ചു. ആസിയ ബീബിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും സംശയത്തിന്റെ ആനുകൂല്യത്തിന് അർഹതയുണ്ടെന്നും അവരുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
കോടതി വെറുതെ വിട്ടാലും ആസിയയെ ജീവിക്കാൻ വിടില്ലെന്ന് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ തെഹ്രിക് ഇലെബായിക് ഭീഷണി മുഴക്കിയിരുന്നു. ജയിൽമോചിതയായ ശേഷവും ആസിയ അജ്ഞാതകേന്ദ്രത്തിൽ കനത്ത സുരക്ഷയിൽ കഴിയുകയായിരുന്നു. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ആസിയ കാനഡ വാഗ്ദാനം ചെയ്ത സുരക്ഷയിലേക്ക് ചേക്കേറിയത്. കാനഡയ്ക്കു പുറമെ ആറു പാശ്ചാത്യ രാജ്യങ്ങൾകൂടി ഈ കുടുംബത്തിന് സുരക്ഷയും അഭയവും വാഗ്ദാനം ചെയ്തിരുന്നു.
മുൻ പാക്കിസ്ഥാൻ ഏകാധിപതി സിയ ഉൾ ഹക്കാണ് മതനിന്ദാ നിയമം പാക്കിസ്ഥാനിൽ കൊണ്ടുവന്നത്. ചീഫ് ജസ്റ്റിസ് സഖീബ് നസീർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി മതനിന്ദയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുമെന്നതിന്റെ സൂചനയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2015 ഫെബ്രുവരിയിൽ ആസിയയുടെ ഭർത്താവും മക്കളും വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ നേരിൽ കണ്ടിരുന്നു.
റെജി ജോസഫ്