ദയാപൂർണമായ ഒരു പുഞ്ചിരി, അല്ലെങ്കിൽ സ്നേഹമസൃണമായ ഒരു നോട്ടം, അതുമല്ലെങ്കിൽ കാരുണ്യം തുളുന്പുന്ന ഒരു വാക്ക് - ഇത്രമാത്രം മതി പലപ്പോഴും ഒരാളെ അന്ധകാരത്തിന്റെ പടുകുഴിയിൽനിന്നു ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ. വൈൽഡിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്.
പഠനത്തിൽ ബഹുമിടുക്കനായിരുന്നു ഓസ്കർ വൈൽഡ് (1854-1900). അയർലൻഡിലെ ഡബ്ലിനിൽ ജനിച്ച അദ്ദേഹം ഡബ്ലിനിലെ ട്രിനിറ്റി കോളജിലും ഓക്സ്ഫോർഡിലെ മാഗ്ദലൻ കോളജിലും പഠനം പൂർത്തിയാക്കുന്പോൾ ഇംഗ്ലീഷ് ഭാഷയിലെന്നപോലെ ഫ്രഞ്ചിലും ജർമനിലും നല്ല പാണ്ഡിത്യം നേടിയിരുന്നു.
പഠനം പൂർത്തിയാക്കി ലണ്ടനിലേക്കു താമസം മാറ്റിയ വൈൽഡ് അതിവേഗം സാഹിത്യരംഗത്തെ ഒരു പ്രതിഭാധനനായി മാറി. തുടക്കം കവിതയിലായിരുന്നു. അതേത്തുടർന്ന് കുട്ടികൾക്കുവേണ്ടി കഥകൾ എഴുതി. അതിനു പിന്നാലെ നോവൽ രചനയിലേക്കു കടന്നു. അങ്ങനെയാണ് ദ പിക്ചർ ഓഫ് ഡോറിയൻ ഗ്രേ എന്ന നോവൽ വെളിച്ചംകണ്ടത്.
എന്നാൽ അദ്ദേഹം ഏറെ ശോഭിച്ചത് നാടകരചനയിലായിരുന്നു. അദ്ദേഹം രചിച്ച ഒൻപതു നാടകങ്ങളിൽ നാലെണ്ണം സൂപ്പർഹിറ്റുകളായിരുന്നു. സാഹിത്യരംഗത്തു തിളങ്ങിനിന്ന കാലത്ത് അദ്ദേഹം അമേരിക്കയിൽ ഒരു പര്യടനം നടത്തി. ഈ പര്യടനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെക്കുറിച്ച് ഒരു കഥയുണ്ട്.
ആവേശഭരിതനായിട്ടായിരുന്നു വൈൽഡ് ന്യൂയോർക്കിൽ കപ്പലിറങ്ങിയത്. അപ്പോൾ തുറമുഖത്തെ കസ്റ്റംസ് കൺട്രോളിൽക്കൂടി മറ്റു യാത്രക്കാര്ക്കെന്നപോലെ അദ്ദേഹത്തിനും കടന്നുപോകേണ്ടിയിരുന്നു. അവിടെവച്ചു യാത്രക്കാരോടു സാധാരണ ചോദിക്കുന്ന ചോദ്യം അദ്ദേഹത്തോടും ചോദിച്ചു. ആ ചോദ്യം ഇതായിരുന്നു: ഡു യു ഹാവ് എനിതിംഗ് ഡിക്ലെയർ?
ഡ്യൂട്ടി കൊടുക്കേണ്ടതായ എന്തെങ്കിലും ഐറ്റം കൂടെ കൊണ്ടുവന്നിട്ടുണ്ടോ എന്നായിരുന്നു ആ ചോദ്യത്തിന്റെ അർഥം. എന്നാൽ ആ ചോദ്യത്തിന്റെ അക്ഷരാർഥം "നിങ്ങൾക്ക് എന്തെങ്കിലും പ്രഖ്യാപിക്കാനുണ്ടോ' എന്നാണ്. വൈൽഡ് ആ ചോദ്യത്തിന്റെ അക്ഷരാർഥം കണക്കിലെടുത്ത് ഇപ്രകാരം മറുപടി നൽകി: എനിക്ക് എന്റെ പ്രതിഭ ഒഴികെ മറ്റൊന്നും പ്രഖ്യാപിക്കാനില്ല.
വൈൽഡ് ഇപ്രകാരം പറഞ്ഞതാണോ എന്നു ചരിത്രകാരന്മാർക്ക് തീർച്ചയില്ല. 1881-ലായിരുന്നു. അദ്ദേഹം അമേരിക്കൻ പര്യടനത്തിനായി ന്യൂയോർക്കിലെത്തുന്നത്. എന്നാൽ അദ്ദേഹത്തെക്കുറിച്ചുള്ള ഈ കഥ ആദ്യം പ്രത്യക്ഷപ്പെട്ടത് 1914-ൽ ആണത്രേ. ഈ കഥയിൽ പറഞ്ഞിരിക്കുന്നത് സംഭവിച്ചതാണെങ്കിലും ഇല്ലെങ്കിലും വൈൽഡിന് തന്റെ പ്രതിഭയെക്കുറിച്ച് നല്ല ബോധ്യവും അഭിമാനവും ഉണ്ടായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ചരിത്രത്തിൽനിന്ന് ഏറെ വ്യക്തമാണ്.
സാഹിത്യരംഗത്ത് വൈൽഡിന് അസാധാരണ കഴിവുകൾ ഉണ്ടായിരുന്നു എന്നത് ധാരാളം ആരാധകരെ അദ്ദേഹത്തിനു നേടിക്കൊടുത്തു. എന്നാൽ അതിനിടെ അദ്ദേഹത്തിന്റെ വ്യക്തിജീവിത്തിൽ ഏറെ പാളിച്ചകൾ ഉണ്ടായി. അദ്ദേഹം അറസ്റ്റുചെയ്യപ്പെടുകയും കുറ്റക്കാരനായി വിധിക്കപ്പെടുകയും രണ്ടുവർഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു.
1895 മുതൽ 1897 വരെയുള്ള കാലഘട്ടത്തിലായിരുന്നു അദ്ദേഹം തടവുശിക്ഷ അനുഭവിച്ചത്. രണ്ടു പോലീസുകാരുടെ അകന്പടിയോടെ വൈൽഡിനെ ജയിലിൽനിന്നു കോടതിയിലേക്കു കൊണ്ടുപോകുന്ന അവസരത്തിൽ അവരുടെയിടയിൽ അദ്ദേഹത്തിന്റെ ഒരു ആത്മാർഥ സ്നേഹിതനുമുണ്ടായിരുന്നു. ആ സുഹൃത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും ആ സുഹൃത്ത് എന്താണു ചെയ്തത് എന്നുള്ളതിനെക്കുറിച്ചും വൈൽഡ് പിൽക്കാലത്ത് ഇപ്രകാരം എഴുതി:
""ഏറെ നിസാരവും എന്നാൽ വളരെയേറെ മധുരതരവുമായ ഒരു കാര്യം അദ്ദേഹം ചെയ്തത് ഇന്നും എന്റെ ഓർമയിൽ സജീവമായി നിൽക്കുന്നു. കൈകൾ ബന്ധിതനായി അപമാനഭാരത്താൽ തലകുനിച്ച് ഞാൻ നടന്നുപോകുന്പോൾ അദ്ദേഹം തന്റെ തൊപ്പി ഉയർത്തി അതിദയാപൂർണമായ ഒരു പുഞ്ചിരി എനിക്കു സമ്മാനിച്ചു.
""ഇതിലും നിസാരമായ കാര്യങ്ങൾ ചെയ്തതിന്റെ പേരിൽ പലരും സ്വർഗത്തിൽ പോയിട്ടുണ്ട്. ഇതേ ചൈതന്യത്തിലും ഇത്തരം സ്നേഹത്തിലുമാണ് വിശുദ്ധർ പാവങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നതും കുഷ്ഠരോഗികളെ ചുംബിക്കുന്നതും. അദ്ദേഹം ചെയ്തതിനെക്കുറിച്ച് ഞാൻ ഒരു വാക്കുപോലും അദ്ദേഹത്തോട് ഇതുവരെ പറഞ്ഞിട്ടില്ല. അതു ഞാൻ എന്റെ ഹൃദയത്തിന്റെ നിധിശേഖരത്തിൽ സൂക്ഷിക്കുന്നു.
""അദ്ദേഹം ചെയ്ത ആ ചെറിയ കാരുണ്യപ്രവൃത്തി ഏകാന്ത തടവറയുടെ കയ്പിൽനിന്ന് എന്നെ പുറത്തുകൊണ്ടുവരികയും മുറിവേറ്റവരും നുറുങ്ങപ്പെട്ടവരുമായും എന്നെ ഐക്യപ്പെടുത്തുകയും ലോകത്തിന്റെ വലിയ ഹൃദയവുമായി എന്നെ ബന്ധിപ്പിക്കുകയും ചെയ്തു.''
ദയാപൂർണമായ ഒരു പുഞ്ചിരി, അല്ലെങ്കിൽ സ്നേഹമസൃണമായ ഒരു നോട്ടം, അതുമല്ലെങ്കിൽ കാരുണ്യം തുളുന്പുന്ന ഒരു വാക്ക് - ഇത്രമാത്രം മതി പലപ്പോഴും ഒരാളെ അന്ധകാരത്തിന്റെ പടുകുഴിയിൽനിന്നു ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ. വൈൽഡിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്. അതേക്കുറിച്ച് അദ്ദേഹം ഏറെ നന്ദിയുള്ളവനായിരിക്കുകയും ചെയ്തു.
ആരെങ്കിലും ഒരു കുറ്റത്തിനു പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്താൽ അവരുടെമേൽ ആക്ഷേപവർഷം ചൊരിയാനാണ് ഏറെപ്പേരും ശ്രമിക്കുക. എന്നാൽ അവർ ചെയ്ത പ്രവൃത്തിയെ ന്യായീകരിക്കാതെതന്നെ അവരോടു ദയ കാണിക്കാൻ നമുക്കാവില്ലേ? അവരുടെ ജീവിതത്തിലേക്കു തിരിച്ചുവരേണ്ടവരാണ്. അതിനു നമ്മുടെ ദയയും കാരുണ്യവും വേണമെന്നുള്ളതാണു വാസ്തവം.
വലിയ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്കു മാത്രമല്ല നമ്മുടെ ദയയും കാരുണ്യവും ആവശ്യമായിട്ടുവരുന്നത്. എല്ലാവർക്കും എപ്പോഴുംതന്നെ മറ്റുള്ളവരുടെ ദയയും കാരുണ്യവുമൊക്കെ ആവശ്യമാണെന്നതു നമുക്കു മറക്കാനാവില്ല. നമ്മുടെ ജീവിതാനുഭവങ്ങൾ പലപ്പോഴും അതല്ലേ സൂചിപ്പിക്കുന്നത്.
നാമാരും മറ്റുള്ളവരുടെ സ്നേഹവും സഹായവും അനുകന്പയുമൊന്നും ആവശ്യമില്ലാത്തവിധം പൂർണരല്ല. എന്നു മാത്രമല്ല, അവയൊക്കെ നമുക്കുണ്ടെങ്കിൽ മാത്രമേ നമ്മുടെ ജീവിതം സന്തോഷപൂർണവും സംതൃപ്തവുമാകൂ. അതായത്, വൈൽഡ് സൂചിപ്പിച്ചതുപോലെ ലോകത്തിന്റെ വലിയ ഹൃദയവുമായി നാമും എപ്പോഴും ബന്ധിപ്പിക്കപ്പെട്ടിരിക്കണമെന്നു സാരം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പഠനത്തിൽ ബഹുമിടുക്കനായിരുന്നു ഓസ്കർ വൈൽഡ് (1854-1900). അയർലൻഡിലെ ഡബ്ലിനിൽ ജനിച്ച അദ്ദേഹം ഡബ്ലിനിലെ ട്രിനിറ്റി കോളജിലും ഓക്സ്ഫോർഡിലെ മാഗ്ദലൻ കോളജിലും പഠനം പൂർത്തിയാക്കുന്പോൾ ഇംഗ്ലീഷ് ഭാഷയിലെന്നപോലെ ഫ്രഞ്ചിലും ജർമനിലും നല്ല പാണ്ഡിത്യം നേടിയിരുന്നു.
പഠനം പൂർത്തിയാക്കി ലണ്ടനിലേക്കു താമസം മാറ്റിയ വൈൽഡ് അതിവേഗം സാഹിത്യരംഗത്തെ ഒരു പ്രതിഭാധനനായി മാറി. തുടക്കം കവിതയിലായിരുന്നു. അതേത്തുടർന്ന് കുട്ടികൾക്കുവേണ്ടി കഥകൾ എഴുതി. അതിനു പിന്നാലെ നോവൽ രചനയിലേക്കു കടന്നു. അങ്ങനെയാണ് ദ പിക്ചർ ഓഫ് ഡോറിയൻ ഗ്രേ എന്ന നോവൽ വെളിച്ചംകണ്ടത്.
എന്നാൽ അദ്ദേഹം ഏറെ ശോഭിച്ചത് നാടകരചനയിലായിരുന്നു. അദ്ദേഹം രചിച്ച ഒൻപതു നാടകങ്ങളിൽ നാലെണ്ണം സൂപ്പർഹിറ്റുകളായിരുന്നു. സാഹിത്യരംഗത്തു തിളങ്ങിനിന്ന കാലത്ത് അദ്ദേഹം അമേരിക്കയിൽ ഒരു പര്യടനം നടത്തി. ഈ പര്യടനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെക്കുറിച്ച് ഒരു കഥയുണ്ട്.
ആവേശഭരിതനായിട്ടായിരുന്നു വൈൽഡ് ന്യൂയോർക്കിൽ കപ്പലിറങ്ങിയത്. അപ്പോൾ തുറമുഖത്തെ കസ്റ്റംസ് കൺട്രോളിൽക്കൂടി മറ്റു യാത്രക്കാര്ക്കെന്നപോലെ അദ്ദേഹത്തിനും കടന്നുപോകേണ്ടിയിരുന്നു. അവിടെവച്ചു യാത്രക്കാരോടു സാധാരണ ചോദിക്കുന്ന ചോദ്യം അദ്ദേഹത്തോടും ചോദിച്ചു. ആ ചോദ്യം ഇതായിരുന്നു: ഡു യു ഹാവ് എനിതിംഗ് ഡിക്ലെയർ?
ഡ്യൂട്ടി കൊടുക്കേണ്ടതായ എന്തെങ്കിലും ഐറ്റം കൂടെ കൊണ്ടുവന്നിട്ടുണ്ടോ എന്നായിരുന്നു ആ ചോദ്യത്തിന്റെ അർഥം. എന്നാൽ ആ ചോദ്യത്തിന്റെ അക്ഷരാർഥം "നിങ്ങൾക്ക് എന്തെങ്കിലും പ്രഖ്യാപിക്കാനുണ്ടോ' എന്നാണ്. വൈൽഡ് ആ ചോദ്യത്തിന്റെ അക്ഷരാർഥം കണക്കിലെടുത്ത് ഇപ്രകാരം മറുപടി നൽകി: എനിക്ക് എന്റെ പ്രതിഭ ഒഴികെ മറ്റൊന്നും പ്രഖ്യാപിക്കാനില്ല.
വൈൽഡ് ഇപ്രകാരം പറഞ്ഞതാണോ എന്നു ചരിത്രകാരന്മാർക്ക് തീർച്ചയില്ല. 1881-ലായിരുന്നു. അദ്ദേഹം അമേരിക്കൻ പര്യടനത്തിനായി ന്യൂയോർക്കിലെത്തുന്നത്. എന്നാൽ അദ്ദേഹത്തെക്കുറിച്ചുള്ള ഈ കഥ ആദ്യം പ്രത്യക്ഷപ്പെട്ടത് 1914-ൽ ആണത്രേ. ഈ കഥയിൽ പറഞ്ഞിരിക്കുന്നത് സംഭവിച്ചതാണെങ്കിലും ഇല്ലെങ്കിലും വൈൽഡിന് തന്റെ പ്രതിഭയെക്കുറിച്ച് നല്ല ബോധ്യവും അഭിമാനവും ഉണ്ടായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ചരിത്രത്തിൽനിന്ന് ഏറെ വ്യക്തമാണ്.
സാഹിത്യരംഗത്ത് വൈൽഡിന് അസാധാരണ കഴിവുകൾ ഉണ്ടായിരുന്നു എന്നത് ധാരാളം ആരാധകരെ അദ്ദേഹത്തിനു നേടിക്കൊടുത്തു. എന്നാൽ അതിനിടെ അദ്ദേഹത്തിന്റെ വ്യക്തിജീവിത്തിൽ ഏറെ പാളിച്ചകൾ ഉണ്ടായി. അദ്ദേഹം അറസ്റ്റുചെയ്യപ്പെടുകയും കുറ്റക്കാരനായി വിധിക്കപ്പെടുകയും രണ്ടുവർഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു.
1895 മുതൽ 1897 വരെയുള്ള കാലഘട്ടത്തിലായിരുന്നു അദ്ദേഹം തടവുശിക്ഷ അനുഭവിച്ചത്. രണ്ടു പോലീസുകാരുടെ അകന്പടിയോടെ വൈൽഡിനെ ജയിലിൽനിന്നു കോടതിയിലേക്കു കൊണ്ടുപോകുന്ന അവസരത്തിൽ അവരുടെയിടയിൽ അദ്ദേഹത്തിന്റെ ഒരു ആത്മാർഥ സ്നേഹിതനുമുണ്ടായിരുന്നു. ആ സുഹൃത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും ആ സുഹൃത്ത് എന്താണു ചെയ്തത് എന്നുള്ളതിനെക്കുറിച്ചും വൈൽഡ് പിൽക്കാലത്ത് ഇപ്രകാരം എഴുതി:
""ഏറെ നിസാരവും എന്നാൽ വളരെയേറെ മധുരതരവുമായ ഒരു കാര്യം അദ്ദേഹം ചെയ്തത് ഇന്നും എന്റെ ഓർമയിൽ സജീവമായി നിൽക്കുന്നു. കൈകൾ ബന്ധിതനായി അപമാനഭാരത്താൽ തലകുനിച്ച് ഞാൻ നടന്നുപോകുന്പോൾ അദ്ദേഹം തന്റെ തൊപ്പി ഉയർത്തി അതിദയാപൂർണമായ ഒരു പുഞ്ചിരി എനിക്കു സമ്മാനിച്ചു.
""ഇതിലും നിസാരമായ കാര്യങ്ങൾ ചെയ്തതിന്റെ പേരിൽ പലരും സ്വർഗത്തിൽ പോയിട്ടുണ്ട്. ഇതേ ചൈതന്യത്തിലും ഇത്തരം സ്നേഹത്തിലുമാണ് വിശുദ്ധർ പാവങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നതും കുഷ്ഠരോഗികളെ ചുംബിക്കുന്നതും. അദ്ദേഹം ചെയ്തതിനെക്കുറിച്ച് ഞാൻ ഒരു വാക്കുപോലും അദ്ദേഹത്തോട് ഇതുവരെ പറഞ്ഞിട്ടില്ല. അതു ഞാൻ എന്റെ ഹൃദയത്തിന്റെ നിധിശേഖരത്തിൽ സൂക്ഷിക്കുന്നു.
""അദ്ദേഹം ചെയ്ത ആ ചെറിയ കാരുണ്യപ്രവൃത്തി ഏകാന്ത തടവറയുടെ കയ്പിൽനിന്ന് എന്നെ പുറത്തുകൊണ്ടുവരികയും മുറിവേറ്റവരും നുറുങ്ങപ്പെട്ടവരുമായും എന്നെ ഐക്യപ്പെടുത്തുകയും ലോകത്തിന്റെ വലിയ ഹൃദയവുമായി എന്നെ ബന്ധിപ്പിക്കുകയും ചെയ്തു.''
ദയാപൂർണമായ ഒരു പുഞ്ചിരി, അല്ലെങ്കിൽ സ്നേഹമസൃണമായ ഒരു നോട്ടം, അതുമല്ലെങ്കിൽ കാരുണ്യം തുളുന്പുന്ന ഒരു വാക്ക് - ഇത്രമാത്രം മതി പലപ്പോഴും ഒരാളെ അന്ധകാരത്തിന്റെ പടുകുഴിയിൽനിന്നു ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ. വൈൽഡിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്. അതേക്കുറിച്ച് അദ്ദേഹം ഏറെ നന്ദിയുള്ളവനായിരിക്കുകയും ചെയ്തു.
ആരെങ്കിലും ഒരു കുറ്റത്തിനു പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്താൽ അവരുടെമേൽ ആക്ഷേപവർഷം ചൊരിയാനാണ് ഏറെപ്പേരും ശ്രമിക്കുക. എന്നാൽ അവർ ചെയ്ത പ്രവൃത്തിയെ ന്യായീകരിക്കാതെതന്നെ അവരോടു ദയ കാണിക്കാൻ നമുക്കാവില്ലേ? അവരുടെ ജീവിതത്തിലേക്കു തിരിച്ചുവരേണ്ടവരാണ്. അതിനു നമ്മുടെ ദയയും കാരുണ്യവും വേണമെന്നുള്ളതാണു വാസ്തവം.
വലിയ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്കു മാത്രമല്ല നമ്മുടെ ദയയും കാരുണ്യവും ആവശ്യമായിട്ടുവരുന്നത്. എല്ലാവർക്കും എപ്പോഴുംതന്നെ മറ്റുള്ളവരുടെ ദയയും കാരുണ്യവുമൊക്കെ ആവശ്യമാണെന്നതു നമുക്കു മറക്കാനാവില്ല. നമ്മുടെ ജീവിതാനുഭവങ്ങൾ പലപ്പോഴും അതല്ലേ സൂചിപ്പിക്കുന്നത്.
നാമാരും മറ്റുള്ളവരുടെ സ്നേഹവും സഹായവും അനുകന്പയുമൊന്നും ആവശ്യമില്ലാത്തവിധം പൂർണരല്ല. എന്നു മാത്രമല്ല, അവയൊക്കെ നമുക്കുണ്ടെങ്കിൽ മാത്രമേ നമ്മുടെ ജീവിതം സന്തോഷപൂർണവും സംതൃപ്തവുമാകൂ. അതായത്, വൈൽഡ് സൂചിപ്പിച്ചതുപോലെ ലോകത്തിന്റെ വലിയ ഹൃദയവുമായി നാമും എപ്പോഴും ബന്ധിപ്പിക്കപ്പെട്ടിരിക്കണമെന്നു സാരം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ