18 മക്കളെ പ്രസവിച്ച് വളർത്തി എല്ലാവർക്കും ഒരേപോലെ സ്നേഹം പകർന്നു നൽകിയ അമ്മ. കടുത്തുരുത്തി അരുണാശേരിൽ മറിയക്കുട്ടിയെക്കുറിച്ച് പറയാൻ മക്കൾക്കെല്ലാം നൂറുനാവാണ്. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണെന്ന് മറിയക്കുട്ടി മക്കളോട് പറയുമായിരുന്നു. സഹോദര സ്നേഹത്തിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. കഴിഞ്ഞ അഞ്ചിന് 98-ാം വയസിൽ ഈ ലോകത്തുനിന്ന് വിടവാങ്ങിയ മറിയക്കുട്ടിയെക്കുറിച്ച് ലോക മാതൃദിനത്തിൽ മക്കൾ പറയുന്നതു വായിക്കാം...
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതു ഞങ്ങളുടെ ഭവനമാണ്. കടുത്തുരുത്തി അരുണാശേരിൽ കുടുംബത്തിലെ 18 മക്കളും ഒരു പോലെ പറയും. മൂന്ന് പേർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും ഇവരും ഇതേ അഭിപ്രായക്കാരാണെന്ന കാര്യത്തിൽ മറ്റു 15 സഹോദരങ്ങൾക്കും സംശയമില്ല. വീട് സ്വർഗമാകാൻ കാരണം തങ്ങളുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ചു തങ്ങളുടെ അമ്മയാണെന്നും ഈ മക്കളെല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. കടുത്തുരുത്തി അരുണാശേരിൽ പരേതനായ തൊമ്മൻ കുര്യാക്കോയുടെ ഭാര്യ മറിയക്കുട്ടി കുര്യാക്കോയാണ് തങ്ങളുടെ ഭവനം സ്വർഗമാക്കിയ ഈ അമ്മ.
പതിമൂന്നാം വയസിൽ വിവാഹം
വൈക്കം ആച്ചോത്ത് കുടുംബാംഗമായിരുന്ന മറിയക്കുട്ടിയുടെ വിവാഹം പതിമൂന്നാം വയസിലായിരുന്നു. ഇടക്കാരൻ മുഖേനയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനായി കടുത്തുരുത്തി കടവിൽ വള്ളത്തിലെത്തിയ ശേഷം വധുവും ബന്ധുക്കളും നടന്നാണ് മുട്ടുചിറ റൂഹാദക്കുദിശാ പള്ളിയിലെത്തിയത്. ഭർത്താവ് തൊമ്മൻ കുര്യാക്കോ 26 വർഷം മുന്പ് 81-ാം വയസിൽ നിര്യാതനായി. കർഷക കുടുംബമായിരുന്നു ഇവരുടേത്. കർഷകനായ ഭർത്താവ് തൊമ്മൻ കുര്യാക്കോയെ സഹായിക്കുന്നതിനൊപ്പം മക്കളുടെ വിദ്യാഭ്യാസ കാര്യവും വീട്ടിലെ ഏല്ലാ കാര്യങ്ങളും മറിയക്കുട്ടി കൃത്യതയോടെ ചെയ്തു. കുടുംബത്തിലെ മക്കളിൽ ആദ്യമുണ്ടായവർ പഠിച്ചു ജോലി നേടിയതോടെ ഇവരുടെ സഹായത്തോടെ മറ്റുള്ളവരെയും വളർത്തി വലുതാക്കി.
വിവാഹത്തിനു ശേഷം മുന്നാം വർഷമായിരുന്നു ആദ്യത്തെ കുഞ്ഞ് ഉണ്ടായത്. ആദ്യത്തെ മൂന്നുപേരും പെണ്കുട്ടികളായിരുന്നു. നാലാമതായി ജനിച്ചത് തൊമ്മച്ചനായിരുന്നു. 15-മത്തെ വയസിൽ അപകടത്തിൽപ്പെട്ട് തൊമ്മച്ചൻ മരിച്ചു. സഹോദര സ്നേഹത്തിൽ മക്കളെ വർത്തിയെന്നതാണ് ഈ അമ്മയുടെ വിജയമെന്ന് മക്കൾ ഓർമിക്കുന്നു.
മാതാപിതാക്കൾ പലപ്പോഴും ആവർത്തിച്ചു പറഞ്ഞിരുന്ന കാര്യമാണ് സഹോദര സ്നേഹമാണ് ഭൂമിയിൽ മറ്റെന്തിനെക്കാളും വലുതെന്നത്. അപ്പനും അമ്മയും മരിച്ചാലും നിങ്ങൾ സഹോദരങ്ങൾ തമ്മിൽ ഐക്യത്തിൽ ജീവിക്കണമെന്ന് അമ്മ പലപ്പോഴും പറഞ്ഞിരുന്നതായി രാജസ്ഥാനിൽ റിട്ടയർഡ് ആർമി ഉദ്യോഗസ്ഥനായി കഴിയുന്ന ടോമി ഓർക്കുന്നു. അന്ന് അമ്മയും അപ്പനും ഇതു തുടർച്ചയായി പറയുന്പോൾ ഇതു മാത്രമെ പറയാനുള്ളോയെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതിന്റ അർഥം മനസിലായെന്നു ടോമി സ്മരിക്കുന്നു.
അടുക്കും ചിട്ടയും
ചെറുപ്പകാലത്ത് അടുക്കും ചിട്ടയുമായിരുന്നു ജീവിത വിജയത്തിന്റെ മാതൃകയെന്ന് മറിയക്കുട്ടി മക്കളെ ഓർമപ്പെടുത്തി. ഒരു സമയത്ത് 12 മക്കളും സ്കൂളിൽ പഠിക്കേണ്ടി വരുന്ന കാലത്ത് വീട്ടിലെ പ്രയാസങ്ങൾ പ്രത്യേകിച്ചു അമ്മയുടെ ബുദ്ധിമുട്ടുകൾ മൂത്ത മകനായ മാത്തച്ചൻ ഓർക്കുന്നു. രാവിലെ നാല് മണിക്കു തന്നെ അമ്മച്ചി എഴുന്നേൽക്കും. തുടർന്ന് പ്രാർഥനയാണ്. ഇതിനുശേഷം അടുക്കളയിൽ കയറും. മൂത്ത പെണ്മക്കളും അമ്മയെ സഹായിക്കും.
രാവിലത്തെ കാപ്പിയും സ്കൂളിൽ കൊണ്ടുപോകാനുള്ള ഉച്ചയൂണും ഉൾപ്പെടെ എട്ട് മണിക്കു മുന്പ് തന്നെ തയാറാക്കിയാണ് മക്കളെല്ലാവരെയും അമ്മച്ചി സ്കൂളിൽ അയച്ചിരുന്നത്. ഉണ്ടായിരുന്ന അഞ്ച് ഏക്കർ സ്ഥലത്ത് പിതാവ് തൊമ്മൻ കുര്യാക്കോ കപ്പ ഇട്ടിരുന്നു. ഇത് ഉണക്കിയെടുത്ത് സൂക്ഷിച്ചെങ്കിലും ഇത്രയും വലിയ കുടുംബത്തിന് പലപ്പോഴും ദാരിദ്ര്യത്തിൽ കഴിയേണ്ടി വന്നിട്ടുണ്ടെന്നും മക്കൾ ഓർക്കുന്നു.
ഈ കാലത്തും പ്രയാസങ്ങളെയും ദുരിതങ്ങളെയും മറികടന്നും മക്കളെ മുന്നോട്ടു കൊണ്ടു പോകാൻ അപ്പനും അമ്മയ്ക്കും കഴിഞ്ഞതായി മാത്തച്ചൻ പറയുന്നു.
മക്കൾ ദൈവത്തിന്റെ ദാനം
പന്ത്രണ്ടാമത്തെ മകൾ അന്പിളിയെ പ്രസവിച്ച സമയത്ത് അമ്മച്ചിക്കു ബ്ലീഡിംഗ് ഉണ്ടായി. അക്കാലത്ത് കടുത്തുരുത്തിയിലും സമീപത്തൊന്നും വാഹനം കിട്ടാനില്ലായിരുന്നു. ചിറ്റപ്പനായിരുന്ന പഴയകാലാ ജോസഫ് വൈക്കം വരെ ഓടിയെത്തി വാഹനം വിളിച്ചു വീട്ടിൽ കൊണ്ടു വന്നാണ് മറിയക്കുട്ടിയെ വൈക്കം ആശുപത്രിയിലെത്തിച്ചത്. അന്ന് ഡോക്ടർ അമ്മച്ചിയോട് പറഞ്ഞിരുന്നു, ഇനി പ്രസവം നിർത്തണമെന്ന്. എന്നാൽ മക്കൾ ദൈവത്തിന്റെ ദാനമാണെന്നും ദൈവം തരുന്നതിനെ സ്വീകരിക്കുമെന്നുമായിരുന്നു മാതാപിതാക്കളുടെ മറുപടിയെന്നും മൂത്തമകൾ മറിയാമ്മ ഓർക്കുന്നു.
പിന്നീട് അമ്മച്ചി ആറ് മക്കൾക്ക് കൂടി ജന്മം നൽകിയെന്നും യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെയായിരുന്നു മറ്റു പ്രസവങ്ങളെന്നും മറിയാമ്മ പറയുന്നു. ഒരു കുട്ടിയുള്ള അമ്മ തന്റെ കുഞ്ഞിനെ എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെയായിരുന്നു തങ്ങളെ അമ്മ വളർത്തിയിരുന്നതെന്ന് ഒഡീഷയിലെ മുനിഗുഡ സെന്റ് തെരേസാസ് ഓഫ് ചൈൽഡ് ജീസസ് പള്ളിയിൽ വികാരിയായി സേവനം ചെയ്യുന്ന ഫാ.സോണി അരുണാശേരിൽ എസ്ഡിബി ഓർക്കുന്നു.
എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് എനിക്ക് ശ്വാസംമുട്ടൽ ഉണ്ടായി. രാത്രിയിൽ ഉറക്കത്തിൽ കിടന്നു ഞാൻ ശ്വാസം വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അടുത്ത മുറിയിൽ കിടന്നിരുന്ന അമ്മച്ചി എന്റെ അടുക്കലെത്തി പരിപാലിച്ചത് ഇപ്പോഴും പച്ചപ്പായി മനസിൽ നിൽക്കുന്നു'- സോണിയച്ചൻ സ്മരിക്കുന്നു.
മക്കളെല്ലാം ഒരുപോലെ
മക്കൾ ഇത്രയും ഉണ്ടായിരുന്നെങ്കിലും ഏല്ലാ മക്കൾക്കും ഒരു പോലെ സ്നേഹം പകർന്നു നൽകാൻ അമ്മച്ചിക്കു കഴിഞ്ഞിരുന്നുവെന്നും ആർക്കെങ്കിലും എന്തെങ്കിലും കുറവുകൾ ഉണ്ടായാൽ അവർക്ക് കൂടുതൽ ശുശ്രൂഷയും പരിഗണനയും നൽകാൻ അമ്മച്ചി ശ്രദ്ധിച്ചിരുന്നതായും ഫാ.സോണി പറഞ്ഞു. പ്രായാധിക്യം മൂലം കഴിഞ്ഞ നാലു മാസമായി കിടപ്പിലായിരുന്നു അമ്മച്ചിയെങ്കിലും ജപമാല ചെല്ലുന്നതിൽ മുടക്കം വരുത്തിയിട്ടില്ല.
ദൈവവേല ചെയ്തിരുന്ന തന്റെ മൂന്ന് മക്കൾക്കു വേണ്ടിയും അമ്മച്ചി പ്രത്യേകം കൊന്ത ചൊല്ലി പ്രാർഥിച്ചിരുന്നു. അതുപോലെ മറ്റു മക്കൾ ഓരോരുത്തർക്കു വേണ്ടിയും. കണ്ഡമാലിൽ ആക്രമണം ഉണ്ടായപ്പോഴും അക്രമികൾ എല്ലാം കത്തിച്ചു ചാന്പലാക്കിയപ്പോഴും അമ്മച്ചി ഫോണിൽ വിളിച്ചു കാര്യങ്ങൾ മനസിലാക്കുമായിരുന്നുവെന്നും അമ്മച്ചി നൽകിയ ധൈര്യമാണ് ഭയമില്ലാതെ ശൂശ്രൂഷ ചെയ്യുവാൻ തന്നെ പ്രാപ്തനാക്കിയതെന്നും ഫാ.സോണി പറഞ്ഞു.
മറിയാമ്മയുടെ മക്കളും മരുമക്കളും
മക്കൾ: മറിയാമ്മ, എ.കെ. മാത്യു (എക്സ് സർവീസ്), റോസമ്മ, ലൈസാമ്മ, സിസ്റ്റർ സൈന സിഎംസി (മദർ സുപ്പീരിയർ കർമലീത്താ മഠം, രാമപുരം), ജോസഫ് (റിട്ട. എസ്ഐ), പൗലോസ് (റിട്ട. എസ്ഐ), ബേബിച്ചൻ, അന്പിളി, സിസ്റ്റർ ജീന സിഎംസി (ഛത്തീസ്ഗഡ്), ടോമി (എക്സ് സർവീസ്), രാജു (റബർ മാർക്ക് കാപ്പുന്തല), ഫാ.സോണി അരുണാശേരിൽ എസ്ഡിബി (മുനിഗുഡ, ഒഡീഷ), സലിൻ (എക്സ് സർവീസ്), ഡെലിൻ, പരേതരായ തൊമ്മച്ചൻ, കുഞ്ഞന്നമ്മ, തെയ്യാമ്മ.
മരുമക്കൾ: പാപ്പച്ചൻ പുന്നിലത്തിൽ മുട്ടുചിറ, ഏലിയാമ്മ (റിട്ട. അധ്യാപിക), കുര്യാച്ചൻ പെരിയപ്പുറത്ത് തുരുത്തേൽ മുളക്കുളം, സേവ്യർ അറക്കത്താഴം ഉദയംപേരൂർ, ബീന, ഗ്രാൻസി (റിട്ട. അധ്യാപിക), റോസിലി, അപ്പച്ചൻ കിഴക്കേമഠത്തിപ്പറന്പിൽ വൈക്കം, കുഞ്ഞമ്മ (നഴ്സ്, രാജസ്ഥാൻ), റീന രാജു (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ), ഷൈനി (നഴ്സ്), താര, പരേതരായ കുഞ്ഞപ്പൻ പുളിവേലിൽ തലയോലപ്പറന്പ്, വക്കച്ചൻ ഇടശേരിൽ വൈക്കം.
ബിജു ഇത്തിത്തറ
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതു ഞങ്ങളുടെ ഭവനമാണ്. കടുത്തുരുത്തി അരുണാശേരിൽ കുടുംബത്തിലെ 18 മക്കളും ഒരു പോലെ പറയും. മൂന്ന് പേർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും ഇവരും ഇതേ അഭിപ്രായക്കാരാണെന്ന കാര്യത്തിൽ മറ്റു 15 സഹോദരങ്ങൾക്കും സംശയമില്ല. വീട് സ്വർഗമാകാൻ കാരണം തങ്ങളുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ചു തങ്ങളുടെ അമ്മയാണെന്നും ഈ മക്കളെല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. കടുത്തുരുത്തി അരുണാശേരിൽ പരേതനായ തൊമ്മൻ കുര്യാക്കോയുടെ ഭാര്യ മറിയക്കുട്ടി കുര്യാക്കോയാണ് തങ്ങളുടെ ഭവനം സ്വർഗമാക്കിയ ഈ അമ്മ.
പതിമൂന്നാം വയസിൽ വിവാഹം
വൈക്കം ആച്ചോത്ത് കുടുംബാംഗമായിരുന്ന മറിയക്കുട്ടിയുടെ വിവാഹം പതിമൂന്നാം വയസിലായിരുന്നു. ഇടക്കാരൻ മുഖേനയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനായി കടുത്തുരുത്തി കടവിൽ വള്ളത്തിലെത്തിയ ശേഷം വധുവും ബന്ധുക്കളും നടന്നാണ് മുട്ടുചിറ റൂഹാദക്കുദിശാ പള്ളിയിലെത്തിയത്. ഭർത്താവ് തൊമ്മൻ കുര്യാക്കോ 26 വർഷം മുന്പ് 81-ാം വയസിൽ നിര്യാതനായി. കർഷക കുടുംബമായിരുന്നു ഇവരുടേത്. കർഷകനായ ഭർത്താവ് തൊമ്മൻ കുര്യാക്കോയെ സഹായിക്കുന്നതിനൊപ്പം മക്കളുടെ വിദ്യാഭ്യാസ കാര്യവും വീട്ടിലെ ഏല്ലാ കാര്യങ്ങളും മറിയക്കുട്ടി കൃത്യതയോടെ ചെയ്തു. കുടുംബത്തിലെ മക്കളിൽ ആദ്യമുണ്ടായവർ പഠിച്ചു ജോലി നേടിയതോടെ ഇവരുടെ സഹായത്തോടെ മറ്റുള്ളവരെയും വളർത്തി വലുതാക്കി.
വിവാഹത്തിനു ശേഷം മുന്നാം വർഷമായിരുന്നു ആദ്യത്തെ കുഞ്ഞ് ഉണ്ടായത്. ആദ്യത്തെ മൂന്നുപേരും പെണ്കുട്ടികളായിരുന്നു. നാലാമതായി ജനിച്ചത് തൊമ്മച്ചനായിരുന്നു. 15-മത്തെ വയസിൽ അപകടത്തിൽപ്പെട്ട് തൊമ്മച്ചൻ മരിച്ചു. സഹോദര സ്നേഹത്തിൽ മക്കളെ വർത്തിയെന്നതാണ് ഈ അമ്മയുടെ വിജയമെന്ന് മക്കൾ ഓർമിക്കുന്നു.
മാതാപിതാക്കൾ പലപ്പോഴും ആവർത്തിച്ചു പറഞ്ഞിരുന്ന കാര്യമാണ് സഹോദര സ്നേഹമാണ് ഭൂമിയിൽ മറ്റെന്തിനെക്കാളും വലുതെന്നത്. അപ്പനും അമ്മയും മരിച്ചാലും നിങ്ങൾ സഹോദരങ്ങൾ തമ്മിൽ ഐക്യത്തിൽ ജീവിക്കണമെന്ന് അമ്മ പലപ്പോഴും പറഞ്ഞിരുന്നതായി രാജസ്ഥാനിൽ റിട്ടയർഡ് ആർമി ഉദ്യോഗസ്ഥനായി കഴിയുന്ന ടോമി ഓർക്കുന്നു. അന്ന് അമ്മയും അപ്പനും ഇതു തുടർച്ചയായി പറയുന്പോൾ ഇതു മാത്രമെ പറയാനുള്ളോയെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതിന്റ അർഥം മനസിലായെന്നു ടോമി സ്മരിക്കുന്നു.
അടുക്കും ചിട്ടയും
ചെറുപ്പകാലത്ത് അടുക്കും ചിട്ടയുമായിരുന്നു ജീവിത വിജയത്തിന്റെ മാതൃകയെന്ന് മറിയക്കുട്ടി മക്കളെ ഓർമപ്പെടുത്തി. ഒരു സമയത്ത് 12 മക്കളും സ്കൂളിൽ പഠിക്കേണ്ടി വരുന്ന കാലത്ത് വീട്ടിലെ പ്രയാസങ്ങൾ പ്രത്യേകിച്ചു അമ്മയുടെ ബുദ്ധിമുട്ടുകൾ മൂത്ത മകനായ മാത്തച്ചൻ ഓർക്കുന്നു. രാവിലെ നാല് മണിക്കു തന്നെ അമ്മച്ചി എഴുന്നേൽക്കും. തുടർന്ന് പ്രാർഥനയാണ്. ഇതിനുശേഷം അടുക്കളയിൽ കയറും. മൂത്ത പെണ്മക്കളും അമ്മയെ സഹായിക്കും.
രാവിലത്തെ കാപ്പിയും സ്കൂളിൽ കൊണ്ടുപോകാനുള്ള ഉച്ചയൂണും ഉൾപ്പെടെ എട്ട് മണിക്കു മുന്പ് തന്നെ തയാറാക്കിയാണ് മക്കളെല്ലാവരെയും അമ്മച്ചി സ്കൂളിൽ അയച്ചിരുന്നത്. ഉണ്ടായിരുന്ന അഞ്ച് ഏക്കർ സ്ഥലത്ത് പിതാവ് തൊമ്മൻ കുര്യാക്കോ കപ്പ ഇട്ടിരുന്നു. ഇത് ഉണക്കിയെടുത്ത് സൂക്ഷിച്ചെങ്കിലും ഇത്രയും വലിയ കുടുംബത്തിന് പലപ്പോഴും ദാരിദ്ര്യത്തിൽ കഴിയേണ്ടി വന്നിട്ടുണ്ടെന്നും മക്കൾ ഓർക്കുന്നു.
ഈ കാലത്തും പ്രയാസങ്ങളെയും ദുരിതങ്ങളെയും മറികടന്നും മക്കളെ മുന്നോട്ടു കൊണ്ടു പോകാൻ അപ്പനും അമ്മയ്ക്കും കഴിഞ്ഞതായി മാത്തച്ചൻ പറയുന്നു.
മക്കൾ ദൈവത്തിന്റെ ദാനം
പന്ത്രണ്ടാമത്തെ മകൾ അന്പിളിയെ പ്രസവിച്ച സമയത്ത് അമ്മച്ചിക്കു ബ്ലീഡിംഗ് ഉണ്ടായി. അക്കാലത്ത് കടുത്തുരുത്തിയിലും സമീപത്തൊന്നും വാഹനം കിട്ടാനില്ലായിരുന്നു. ചിറ്റപ്പനായിരുന്ന പഴയകാലാ ജോസഫ് വൈക്കം വരെ ഓടിയെത്തി വാഹനം വിളിച്ചു വീട്ടിൽ കൊണ്ടു വന്നാണ് മറിയക്കുട്ടിയെ വൈക്കം ആശുപത്രിയിലെത്തിച്ചത്. അന്ന് ഡോക്ടർ അമ്മച്ചിയോട് പറഞ്ഞിരുന്നു, ഇനി പ്രസവം നിർത്തണമെന്ന്. എന്നാൽ മക്കൾ ദൈവത്തിന്റെ ദാനമാണെന്നും ദൈവം തരുന്നതിനെ സ്വീകരിക്കുമെന്നുമായിരുന്നു മാതാപിതാക്കളുടെ മറുപടിയെന്നും മൂത്തമകൾ മറിയാമ്മ ഓർക്കുന്നു.
പിന്നീട് അമ്മച്ചി ആറ് മക്കൾക്ക് കൂടി ജന്മം നൽകിയെന്നും യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെയായിരുന്നു മറ്റു പ്രസവങ്ങളെന്നും മറിയാമ്മ പറയുന്നു. ഒരു കുട്ടിയുള്ള അമ്മ തന്റെ കുഞ്ഞിനെ എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെയായിരുന്നു തങ്ങളെ അമ്മ വളർത്തിയിരുന്നതെന്ന് ഒഡീഷയിലെ മുനിഗുഡ സെന്റ് തെരേസാസ് ഓഫ് ചൈൽഡ് ജീസസ് പള്ളിയിൽ വികാരിയായി സേവനം ചെയ്യുന്ന ഫാ.സോണി അരുണാശേരിൽ എസ്ഡിബി ഓർക്കുന്നു.
എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് എനിക്ക് ശ്വാസംമുട്ടൽ ഉണ്ടായി. രാത്രിയിൽ ഉറക്കത്തിൽ കിടന്നു ഞാൻ ശ്വാസം വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അടുത്ത മുറിയിൽ കിടന്നിരുന്ന അമ്മച്ചി എന്റെ അടുക്കലെത്തി പരിപാലിച്ചത് ഇപ്പോഴും പച്ചപ്പായി മനസിൽ നിൽക്കുന്നു'- സോണിയച്ചൻ സ്മരിക്കുന്നു.
മക്കളെല്ലാം ഒരുപോലെ
മക്കൾ ഇത്രയും ഉണ്ടായിരുന്നെങ്കിലും ഏല്ലാ മക്കൾക്കും ഒരു പോലെ സ്നേഹം പകർന്നു നൽകാൻ അമ്മച്ചിക്കു കഴിഞ്ഞിരുന്നുവെന്നും ആർക്കെങ്കിലും എന്തെങ്കിലും കുറവുകൾ ഉണ്ടായാൽ അവർക്ക് കൂടുതൽ ശുശ്രൂഷയും പരിഗണനയും നൽകാൻ അമ്മച്ചി ശ്രദ്ധിച്ചിരുന്നതായും ഫാ.സോണി പറഞ്ഞു. പ്രായാധിക്യം മൂലം കഴിഞ്ഞ നാലു മാസമായി കിടപ്പിലായിരുന്നു അമ്മച്ചിയെങ്കിലും ജപമാല ചെല്ലുന്നതിൽ മുടക്കം വരുത്തിയിട്ടില്ല.
ദൈവവേല ചെയ്തിരുന്ന തന്റെ മൂന്ന് മക്കൾക്കു വേണ്ടിയും അമ്മച്ചി പ്രത്യേകം കൊന്ത ചൊല്ലി പ്രാർഥിച്ചിരുന്നു. അതുപോലെ മറ്റു മക്കൾ ഓരോരുത്തർക്കു വേണ്ടിയും. കണ്ഡമാലിൽ ആക്രമണം ഉണ്ടായപ്പോഴും അക്രമികൾ എല്ലാം കത്തിച്ചു ചാന്പലാക്കിയപ്പോഴും അമ്മച്ചി ഫോണിൽ വിളിച്ചു കാര്യങ്ങൾ മനസിലാക്കുമായിരുന്നുവെന്നും അമ്മച്ചി നൽകിയ ധൈര്യമാണ് ഭയമില്ലാതെ ശൂശ്രൂഷ ചെയ്യുവാൻ തന്നെ പ്രാപ്തനാക്കിയതെന്നും ഫാ.സോണി പറഞ്ഞു.
മറിയാമ്മയുടെ മക്കളും മരുമക്കളും
മക്കൾ: മറിയാമ്മ, എ.കെ. മാത്യു (എക്സ് സർവീസ്), റോസമ്മ, ലൈസാമ്മ, സിസ്റ്റർ സൈന സിഎംസി (മദർ സുപ്പീരിയർ കർമലീത്താ മഠം, രാമപുരം), ജോസഫ് (റിട്ട. എസ്ഐ), പൗലോസ് (റിട്ട. എസ്ഐ), ബേബിച്ചൻ, അന്പിളി, സിസ്റ്റർ ജീന സിഎംസി (ഛത്തീസ്ഗഡ്), ടോമി (എക്സ് സർവീസ്), രാജു (റബർ മാർക്ക് കാപ്പുന്തല), ഫാ.സോണി അരുണാശേരിൽ എസ്ഡിബി (മുനിഗുഡ, ഒഡീഷ), സലിൻ (എക്സ് സർവീസ്), ഡെലിൻ, പരേതരായ തൊമ്മച്ചൻ, കുഞ്ഞന്നമ്മ, തെയ്യാമ്മ.
മരുമക്കൾ: പാപ്പച്ചൻ പുന്നിലത്തിൽ മുട്ടുചിറ, ഏലിയാമ്മ (റിട്ട. അധ്യാപിക), കുര്യാച്ചൻ പെരിയപ്പുറത്ത് തുരുത്തേൽ മുളക്കുളം, സേവ്യർ അറക്കത്താഴം ഉദയംപേരൂർ, ബീന, ഗ്രാൻസി (റിട്ട. അധ്യാപിക), റോസിലി, അപ്പച്ചൻ കിഴക്കേമഠത്തിപ്പറന്പിൽ വൈക്കം, കുഞ്ഞമ്മ (നഴ്സ്, രാജസ്ഥാൻ), റീന രാജു (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ), ഷൈനി (നഴ്സ്), താര, പരേതരായ കുഞ്ഞപ്പൻ പുളിവേലിൽ തലയോലപ്പറന്പ്, വക്കച്ചൻ ഇടശേരിൽ വൈക്കം.
ബിജു ഇത്തിത്തറ