പുരുഷൻമാരുടെ തലമുടി വെട്ടുന്ന ഹെയർസ്റ്റൈലിസ്റ്റുകൾ ഇന്ന് ധാരാളമുണ്ട്. എന്നാൽ ഉത്തർപ്രദേശിലെ ബൻവാരി ടോല എന്ന കുഗ്രാമത്തിൽ വനിതകൾ ബാർബർ ജോലിചെയ്യുന്നത് ഗ്രാമവാസികൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല. അതുകൊണ്ട് 2014ൽ തങ്ങളുടെ അച്ഛന് രോഗം പിടിപെട്ട് പാരന്പര്യമായി ചെയ്തിരുന്ന ബാർബർ ജോലി ചെയ്യാനാകാതെ വന്നതോടെ ആ ജോലി ഏറ്റെടുത്ത അദ്ദേഹത്തിന്റെ പെണ്മക്കൾക്ക് ആണ്‍വേഷം കെട്ടി ജോലി ചെയ്യേണ്ടി വന്നു.
കഴിഞ്ഞ അഞ്ചു വർഷം ആണ്‍വേഷം കെട്ടി ബാർബർ ജോലി ചെയ്ത നേഹയും ജ്യോതിയും വീട്ടുചെലവിനും തങ്ങളുടെ പഠനത്തിനും അച്ഛന്റെ ചികിത്സയ്ക്കും ആവശ്യമായ പണം കണ്ടെത്തിയത് ഇങ്ങനെ ജോലി ചെയ്താണ്. അഞ്ചു വർഷത്തിനു ശേഷം അവർ തങ്ങളുടെ പുരുഷവേഷം ഉപേക്ഷിച്ച് സ്ത്രീകളായി ജോലി ചെയ്ത് തുടങ്ങിയിരിക്കുകയാണ്. ഇവരുടെ മുടിവെട്ടലിന്റെയും താടിവടിക്കലിന്റെയും കൃത്യതയും ഭംഗിയും നിമിത്തം പെണ്‍കുട്ടികളാണ് ഈ പണി ചെയ്യുന്നതെന്ന് മനസിലാക്കിയിട്ടും നാട്ടുകാർ ഇവരോട് സഹകരിക്കുകയാണ്.
ഈ പെണ്‍കുട്ടികളുടെ ജീവിതത്തെ ആധാരമാക്കി ലിംഗസമത്വവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഒരു പരസ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
കഴിഞ്ഞ അഞ്ചു വർഷം ആണ്‍വേഷം കെട്ടി ബാർബർ ജോലി ചെയ്ത നേഹയും ജ്യോതിയും വീട്ടുചെലവിനും തങ്ങളുടെ പഠനത്തിനും അച്ഛന്റെ ചികിത്സയ്ക്കും ആവശ്യമായ പണം കണ്ടെത്തിയത് ഇങ്ങനെ ജോലി ചെയ്താണ്. അഞ്ചു വർഷത്തിനു ശേഷം അവർ തങ്ങളുടെ പുരുഷവേഷം ഉപേക്ഷിച്ച് സ്ത്രീകളായി ജോലി ചെയ്ത് തുടങ്ങിയിരിക്കുകയാണ്. ഇവരുടെ മുടിവെട്ടലിന്റെയും താടിവടിക്കലിന്റെയും കൃത്യതയും ഭംഗിയും നിമിത്തം പെണ്‍കുട്ടികളാണ് ഈ പണി ചെയ്യുന്നതെന്ന് മനസിലാക്കിയിട്ടും നാട്ടുകാർ ഇവരോട് സഹകരിക്കുകയാണ്.
ഈ പെണ്‍കുട്ടികളുടെ ജീവിതത്തെ ആധാരമാക്കി ലിംഗസമത്വവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഒരു പരസ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.