അവരിരുവരും മരിച്ചു. ഭർത്താവാണ് ആദ്യം മരിച്ചത്. മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ആ സ്ത്രീ മരിച്ചത്. അയാൾ ജോർജി എന്ന ജോർജ്. ഭാര്യ പെണ്ണമ്മ. മക്കൾ അഞ്ച് പേരാണിവർക്ക്, മുന്നാണും രണ്ട് പെണ്ണും. മക്കൾ എല്ലാവരും വിവാഹിതരായി. പെണ്മക്കളിൽ മൂത്തവളെ കെട്ടിച്ചിരിക്കുന്നത് പാലക്കാടാണ്. തൊട്ട് താഴത്തെ രണ്ടുപേരെയും കെട്ടിയിരിക്കുന്നത് ഒരേ കുടുംബത്തിലെ തന്നെ ജ്യേഷ്ഠാനുജന്മാരാണ്. പാലായാണ് അവരുടെ സ്ഥലം.
ആണ്മക്കളിൽ മൂത്ത ആൾ കുടുംബസമേതം അമേരിക്കയിലാണ്. രണ്ടാമത്തെ ആൾ എറണാകുളത്താണ്. സിവിൽ എൻജിനിയറായ അവിരാച്ചൻ എന്ന അയാൾക്ക് എറണാകുളം കേന്ദ്രമായി ഒരു കണ്സ്ട്രക്ഷൻ കന്പനിയുണ്ട്. അപ്പന്റെ മൃതസംസ്കാരത്തിന് ഏറ്റവും മൂത്ത മകൻ ഉൾപ്പെടെ മക്കൾ എല്ലാവരും ഉണ്ടായിരുന്നു. അമ്മയുടെ അടക്കിന് അമേരിക്കക്കാരൻ ഒഴിച്ച് എല്ലാവരും ഉണ്ടായിരുന്നു.
സാമാന്യം വലിയ കുടുംബമാണെങ്കിലും മക്കൾ തമ്മിലോ മരുമക്കൾ തമ്മിലോ യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളോ വഴക്കുകളോ ഈ കുടുംബത്തിൽ നിലനിൽക്കുന്നില്ല എന്ന കാര്യം എടുത്ത് പറയേണ്ടതാണ്. അതുമാത്രമല്ല തങ്ങളുടെ ആവശ്യങ്ങളിൽ അവർ അന്യോന്യം സഹായിക്കാറും ഓടിയെത്താറുമുണ്ടുതാനും. ജോർജിയും പെണ്ണമ്മയും ജീവിച്ചിരുന്ന കാലത്തുതന്നെ തങ്ങളുടെ മക്കളുടെ ഈ യോജിപ്പ് അവർക്ക് അടുത്ത് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം അവരിരുവരുടെയും വലിയൊരു സന്തോഷമായിരുന്നു.
തങ്ങളെ എന്നും കൂട്ടിച്ചേർത്ത് നിർത്താൻ തങ്ങളുടെ മാതാപിതാക്കൾ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു എന്ന അഭിപ്രായമാണ് മക്കൾക്കെല്ലാവർക്കും ഉള്ളത്. അവർ ഇരുവരുടെയും യോജിപ്പോടുകൂടിയുള്ള ജീവിതവും അതിന് തങ്ങൾക്ക് പ്രേരണ നൽകിയിരുന്നെന്നും അവർ പറയുന്നു. അവർ മരിച്ചെങ്കിലും മക്കളായ തങ്ങളെ എല്ലാവരേയും എപ്പോഴും ചേർത്തു നിർത്തുവാൻ അവർ കാട്ടിയ ശ്രദ്ധയും അക്കാര്യത്തെക്കുറിച്ച് തങ്ങൾക്കുള്ള ഓർമയും യന്ത്രങ്ങളെയും തങ്ങളുടെ കുടുംബത്തിലെ ഭാവി തലമുറകളേയും ഒരുമയോടെ നിലനിർത്തുമെന്നും അവർ ആത്മവിശ്വാസത്തോടുകൂടെ ഏറ്റുപറയുന്നു. തങ്ങളുടെ മാതാപിതാക്കൾ തമ്മിൽ ഏതെങ്കിലും കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി തങ്ങൾക്ക് അറിയില്ലെന്നും അപ്രകാരം ഉണ്ടായിരുന്നെങ്കിൽതന്നെ തങ്ങൾക്ക് മുന്നിൽ അത് അവരൊരിക്കലും പ്രകടമാക്കിയിരുന്നില്ലന്നും അവർ പറയുന്നു.
ഒരേ മാതാപിതാക്കളിൽനിന്ന് ജന്മം കൊണ്ടിട്ട് പരസ്പരം തലതല്ലിക്കീറുന്ന മക്കളെ പരക്കെ കാണുന്നു എന്നൊന്നും പറയാനാവില്ലെങ്കിലും അങ്ങിങ്ങായി കാണാൻ കഴിയുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. മക്കളെ ഒരു കുടക്കീഴിലെന്നോണം ചേർത്ത് നിർത്തുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വവും നേട്ടവുമാണ്.
ഇക്കാര്യത്തിൽ പ്രധാനപ്പെട്ടതാണ് മാതാപിതാക്കൾ തമ്മിലുള്ള ഒരുമ. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽതന്നെയും മക്കൾക്ക് മുന്നിൽവച്ച് അത് അന്യോന്യം പ്രകടമാക്കാതിരിക്കുന്നതാണ് നല്ലത്. അവരിരുവരും മാത്രമായിരിക്കുന്പോൾ അക്കാര്യം അന്യോന്യം പ്രകടിപ്പിക്കുന്നതിൽ അപാകതയില്ല. എന്തായാലും ഇരുവർക്കുമിടയിൽ തങ്ങളുടെ ജീവിതത്തോട് ബന്ധപ്പെട്ടുള്ള വിവിധ കാര്യങ്ങളെ സംബന്ധിച്ച് നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ വഴക്കടിക്കാനും ശത്രുത പുലർത്താനും ഒരിക്കലും കാരണമായിക്കൂടാ.
മക്കൾ തമ്മിൽ കുട്ടിക്കാലത്തുണ്ടാകുന്ന വാക്കേറ്റങ്ങൾക്കും വഴക്കുകൾക്കും തടയിടുവാൻ മാതാപിതാക്കൾക്കാകണം. അവർ തമ്മിലുണ്ടാകുന്ന അത്തരം പോരുകളുടെ ഗൗരവം എത്രമാത്രമുണ്ടെന്നതിനനുസരിച്ചാണ് അക്കാര്യങ്ങളെ അവർ സമീപിക്കേണ്ടത്.
മക്കളെ തമ്മിൽതമ്മിൽ ബോധപൂർവം ശണ്ഠ കൂട്ടിക്കുന്ന മാതാപിതാക്കളെ കാണാൻ ഇടയായിട്ടുണ്ട്. അത്തരം സംഭവങ്ങളെ വിലയിരുത്തുന്പോൾ അതിനാധാരം മാതാപിതാക്കളുടെ വിയോജിപ്പും സ്വാർത്ഥമോഹങ്ങളുമാണെന്നും കാണാൻ കഴിഞ്ഞിട്ടുണ്ട്.
സ്വന്തം കൂടപ്പിറപ്പുകളെ സ്നേഹിക്കാൻ കഴിയാത്ത ആർക്കാണ് ജീവിത പങ്കാളിയേയും മക്കളേയും കൊച്ചുമക്കളെയുംമൊക്കെ സ്നേഹിക്കാൻ കഴിയുക. ഭാവിയിൽ താൻ സ്നേഹിക്കേണ്ടുന്ന വലിയൊരു സമൂഹത്തെ സ്നേഹിക്കാൻ ഒരുവന് പരിശീലനം ലഭിക്കേണ്ടത് കുടുംബം എന്ന തന്റെ കൊച്ചുസമൂഹത്തിലെ അംഗങ്ങളെ സ്നേഹിച്ചുകൊണ്ടാകണം.
അവിടെ അക്കാര്യത്തിൽ പരാജിതരാകുന്നവർക്ക് ഭാവിയിൽ ജീവിത പങ്കാളിയേയും മരുമക്കളേയും മക്കളേയും കൊച്ചുമക്കളെയും അമ്മായി അപ്പനെയും അമ്മായി അമ്മയേയും ഒക്കെ സ്നേഹിക്കാൻ കഴിയുമോ?. ടെസ്റ്റ് പേപ്പറിന് പരാജിതനാകുന്ന ഒരു വിദ്യാർത്ഥിക്ക് എങ്ങനെ വലിയ പരീക്ഷയ്ക്ക് ജയിക്കാനാകും. ഇന്ന് ഒരുവൻ തന്റെ കുടുംബത്തിൽ എങ്ങനെയാണോ ജീവിക്കുന്നത് അത് അയാളുടെ ഭാവിജീവിതത്തിന്റെ നാന്ദിയാണ്. ത്രിത്വൈക കുടുംബത്തിന്റെ ഭാഗമായ യേശുവാണ് ലോകമാകുന്ന കുടുംബത്തിനുവേണ്ടി സ്നേഹാർപ്പണം നടത്തിയത്. ആ അർപ്പണമാണ് നിത്യജീവന് ആധാരമായി മാറിയതും മനുഷ്യന് മാതൃകയായി തീർന്നതും.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
ആണ്മക്കളിൽ മൂത്ത ആൾ കുടുംബസമേതം അമേരിക്കയിലാണ്. രണ്ടാമത്തെ ആൾ എറണാകുളത്താണ്. സിവിൽ എൻജിനിയറായ അവിരാച്ചൻ എന്ന അയാൾക്ക് എറണാകുളം കേന്ദ്രമായി ഒരു കണ്സ്ട്രക്ഷൻ കന്പനിയുണ്ട്. അപ്പന്റെ മൃതസംസ്കാരത്തിന് ഏറ്റവും മൂത്ത മകൻ ഉൾപ്പെടെ മക്കൾ എല്ലാവരും ഉണ്ടായിരുന്നു. അമ്മയുടെ അടക്കിന് അമേരിക്കക്കാരൻ ഒഴിച്ച് എല്ലാവരും ഉണ്ടായിരുന്നു.
സാമാന്യം വലിയ കുടുംബമാണെങ്കിലും മക്കൾ തമ്മിലോ മരുമക്കൾ തമ്മിലോ യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളോ വഴക്കുകളോ ഈ കുടുംബത്തിൽ നിലനിൽക്കുന്നില്ല എന്ന കാര്യം എടുത്ത് പറയേണ്ടതാണ്. അതുമാത്രമല്ല തങ്ങളുടെ ആവശ്യങ്ങളിൽ അവർ അന്യോന്യം സഹായിക്കാറും ഓടിയെത്താറുമുണ്ടുതാനും. ജോർജിയും പെണ്ണമ്മയും ജീവിച്ചിരുന്ന കാലത്തുതന്നെ തങ്ങളുടെ മക്കളുടെ ഈ യോജിപ്പ് അവർക്ക് അടുത്ത് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം അവരിരുവരുടെയും വലിയൊരു സന്തോഷമായിരുന്നു.
തങ്ങളെ എന്നും കൂട്ടിച്ചേർത്ത് നിർത്താൻ തങ്ങളുടെ മാതാപിതാക്കൾ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു എന്ന അഭിപ്രായമാണ് മക്കൾക്കെല്ലാവർക്കും ഉള്ളത്. അവർ ഇരുവരുടെയും യോജിപ്പോടുകൂടിയുള്ള ജീവിതവും അതിന് തങ്ങൾക്ക് പ്രേരണ നൽകിയിരുന്നെന്നും അവർ പറയുന്നു. അവർ മരിച്ചെങ്കിലും മക്കളായ തങ്ങളെ എല്ലാവരേയും എപ്പോഴും ചേർത്തു നിർത്തുവാൻ അവർ കാട്ടിയ ശ്രദ്ധയും അക്കാര്യത്തെക്കുറിച്ച് തങ്ങൾക്കുള്ള ഓർമയും യന്ത്രങ്ങളെയും തങ്ങളുടെ കുടുംബത്തിലെ ഭാവി തലമുറകളേയും ഒരുമയോടെ നിലനിർത്തുമെന്നും അവർ ആത്മവിശ്വാസത്തോടുകൂടെ ഏറ്റുപറയുന്നു. തങ്ങളുടെ മാതാപിതാക്കൾ തമ്മിൽ ഏതെങ്കിലും കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി തങ്ങൾക്ക് അറിയില്ലെന്നും അപ്രകാരം ഉണ്ടായിരുന്നെങ്കിൽതന്നെ തങ്ങൾക്ക് മുന്നിൽ അത് അവരൊരിക്കലും പ്രകടമാക്കിയിരുന്നില്ലന്നും അവർ പറയുന്നു.
ഒരേ മാതാപിതാക്കളിൽനിന്ന് ജന്മം കൊണ്ടിട്ട് പരസ്പരം തലതല്ലിക്കീറുന്ന മക്കളെ പരക്കെ കാണുന്നു എന്നൊന്നും പറയാനാവില്ലെങ്കിലും അങ്ങിങ്ങായി കാണാൻ കഴിയുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. മക്കളെ ഒരു കുടക്കീഴിലെന്നോണം ചേർത്ത് നിർത്തുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വവും നേട്ടവുമാണ്.
ഇക്കാര്യത്തിൽ പ്രധാനപ്പെട്ടതാണ് മാതാപിതാക്കൾ തമ്മിലുള്ള ഒരുമ. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽതന്നെയും മക്കൾക്ക് മുന്നിൽവച്ച് അത് അന്യോന്യം പ്രകടമാക്കാതിരിക്കുന്നതാണ് നല്ലത്. അവരിരുവരും മാത്രമായിരിക്കുന്പോൾ അക്കാര്യം അന്യോന്യം പ്രകടിപ്പിക്കുന്നതിൽ അപാകതയില്ല. എന്തായാലും ഇരുവർക്കുമിടയിൽ തങ്ങളുടെ ജീവിതത്തോട് ബന്ധപ്പെട്ടുള്ള വിവിധ കാര്യങ്ങളെ സംബന്ധിച്ച് നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ വഴക്കടിക്കാനും ശത്രുത പുലർത്താനും ഒരിക്കലും കാരണമായിക്കൂടാ.
മക്കൾ തമ്മിൽ കുട്ടിക്കാലത്തുണ്ടാകുന്ന വാക്കേറ്റങ്ങൾക്കും വഴക്കുകൾക്കും തടയിടുവാൻ മാതാപിതാക്കൾക്കാകണം. അവർ തമ്മിലുണ്ടാകുന്ന അത്തരം പോരുകളുടെ ഗൗരവം എത്രമാത്രമുണ്ടെന്നതിനനുസരിച്ചാണ് അക്കാര്യങ്ങളെ അവർ സമീപിക്കേണ്ടത്.
മക്കളെ തമ്മിൽതമ്മിൽ ബോധപൂർവം ശണ്ഠ കൂട്ടിക്കുന്ന മാതാപിതാക്കളെ കാണാൻ ഇടയായിട്ടുണ്ട്. അത്തരം സംഭവങ്ങളെ വിലയിരുത്തുന്പോൾ അതിനാധാരം മാതാപിതാക്കളുടെ വിയോജിപ്പും സ്വാർത്ഥമോഹങ്ങളുമാണെന്നും കാണാൻ കഴിഞ്ഞിട്ടുണ്ട്.
സ്വന്തം കൂടപ്പിറപ്പുകളെ സ്നേഹിക്കാൻ കഴിയാത്ത ആർക്കാണ് ജീവിത പങ്കാളിയേയും മക്കളേയും കൊച്ചുമക്കളെയുംമൊക്കെ സ്നേഹിക്കാൻ കഴിയുക. ഭാവിയിൽ താൻ സ്നേഹിക്കേണ്ടുന്ന വലിയൊരു സമൂഹത്തെ സ്നേഹിക്കാൻ ഒരുവന് പരിശീലനം ലഭിക്കേണ്ടത് കുടുംബം എന്ന തന്റെ കൊച്ചുസമൂഹത്തിലെ അംഗങ്ങളെ സ്നേഹിച്ചുകൊണ്ടാകണം.
അവിടെ അക്കാര്യത്തിൽ പരാജിതരാകുന്നവർക്ക് ഭാവിയിൽ ജീവിത പങ്കാളിയേയും മരുമക്കളേയും മക്കളേയും കൊച്ചുമക്കളെയും അമ്മായി അപ്പനെയും അമ്മായി അമ്മയേയും ഒക്കെ സ്നേഹിക്കാൻ കഴിയുമോ?. ടെസ്റ്റ് പേപ്പറിന് പരാജിതനാകുന്ന ഒരു വിദ്യാർത്ഥിക്ക് എങ്ങനെ വലിയ പരീക്ഷയ്ക്ക് ജയിക്കാനാകും. ഇന്ന് ഒരുവൻ തന്റെ കുടുംബത്തിൽ എങ്ങനെയാണോ ജീവിക്കുന്നത് അത് അയാളുടെ ഭാവിജീവിതത്തിന്റെ നാന്ദിയാണ്. ത്രിത്വൈക കുടുംബത്തിന്റെ ഭാഗമായ യേശുവാണ് ലോകമാകുന്ന കുടുംബത്തിനുവേണ്ടി സ്നേഹാർപ്പണം നടത്തിയത്. ആ അർപ്പണമാണ് നിത്യജീവന് ആധാരമായി മാറിയതും മനുഷ്യന് മാതൃകയായി തീർന്നതും.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com