മലയാളത്തിൽ ഒരു പഴമൊഴിയുണ്ട്. കണ്ടു വരേണ്ടത് പറഞ്ഞു -കേട്ടാൽ മതിയോ? ഇന്ന് ചോദിക്കുന്നത് കുടത്തിൽ വെച്ച വിളക്കുപോലെ ടിവിയിൽ കണ്ടുകൊണ്ടിരുന്നാൽ മതിയോ? നമ്മുടെ ഗംഗ നദിപോലെ ഇംഗ്ലണ്ടിന്റെ ഐശ്വര്യദേവതയായ തേംസ് നദിയുടെ തീരത്ത് ശോഭയാർജിച്ച് നില്ക്കുന്ന ഷേക്സ്പിയർ ഗ്ലോബ് തിയറ്റർ ഒരു വിസ്മയമാണ്. ലണ്ടൻ നഗരത്തിൽ തേംസ് നദി അലതല്ലിയൊഴുകുന്നതുപോലെ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഈ വിസ്മയ ഗോപുരം കാണാൻ ലോകമെന്പാടുമുള്ള വിദ്യാർഥികളും സന്ദർശകരും ആയിരക്കണക്കിനാണ് നിത്യവും വന്നുപോകുന്നത്. ഒരു പൗർണമിരാവിൽ "ക്ലിയോപാട്ര’ എന്ന നാടകം കാണാൻ വന്നപ്പോൾ ആകാശം നിറയെ ചന്ദ്രന് ചുറ്റും വിളക്കുകളേന്തി നിൽക്കുന്ന നക്ഷത്രങ്ങളായിരുന്നെങ്കിൽ ഇന്നത്തെ പകൽ സൂര്യന് ചുറ്റും വെള്ളയും നീലയുമുള്ള വസ്ത്രധാരികളായ മേഘങ്ങളാണ്.
ലണ്ടൻ ബ്രിഡ്ജ് ഭൂഗർഭറയിൽവേ സ്റ്റേഷനിലിറങ്ങി ഒരു മലകയറുന്നപോലെ കണ്വെയർ ബൽറ്റിലൂടെ മുകളിലെത്തി. മുകളിലെത്തിയപ്പോൾ കേരളത്തിലെ നൂറുതൊടിയിൽ കൂടുതൽ താഴ്ചയുള്ള ഒരു കിണറ്റിൽനിന്ന് മുകളിലെത്തിയ പ്രതീതി. പുറത്തിറങ്ങി ബോറോമാർക്കറ്റിലൂടെ നടന്നു.
2017 ജൂണ് മൂന്നിന് ഇവിടെ വെച്ചായിരുന്നു ഒരു മതതീവ്രവാദി തന്റെ വാനിലെത്തി ഏഴുപേരെ കൊലപ്പെടുത്തി. ധാരാളം പേരെ പരിക്കുകളോടെയാണ് ആശുപത്രിയിലെത്തിച്ചത്. പോലീസ് ആ മതഭ്രാന്തനെ വെടിവച്ചു കൊന്നെങ്കിലും ബോറോ മാർക്കറ്റ് ഒരു നൊന്പരമായി മനസിൽ കിടന്നു. ഷേക്സ്പിയർ തിയറ്ററിന് അടുത്തു കണ്ട കാഴ്ച 1588ൽ സ്പെയിനിലെ ഫിലിപ്പ് രണ്ടാമൻ രാജാവും പോർത്തുഗീസും ചേർന്ന് ഒന്നാം എലിസബത്ത് രാജ്ഞിയുടെ ഇംഗ്ലണ്ട് കീഴടക്കാൻ വേണ്ടി സ്പെയിനിന്റെ വലിയ യുദ്ധക്കപ്പലായ അർമാതയ്ക്കൊപ്പം 130 കപ്പലുകളും മുപ്പതിനായിരം നാവികപ്പടയുമായിട്ടാണ് ഇംഗ്ലണ്ടിലേക്ക് വന്നത്. ഇവർ ഫ്ളൈമൗത് കടലിൽവെച്ച് ഇംഗ്ലീഷ് നാവികപ്പടയുമായി ഏറ്റുമുട്ടി. സ്പെയിൻ പരാജയപ്പെട്ട് മടങ്ങിയ യുദ്ധത്തിൽ പങ്കെടുത്ത ഗോൾഡൻ ഹിന്റ എന്ന പടകപ്പൽ തേംസിന്റെ തീരത്ത് സഞ്ചാരികൾക്കായി നങ്കൂരമിട്ട് കിടക്കുന്നു.
ജനസാഗരം
ഗ്ലോബ് തിയറ്ററിനു മുന്നിൽ കുട്ടികളടക്കം ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. തേംസ് നദിയിലൂടെ സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള സുന്ദരിമാരായ ബോട്ടുകൾ ഒഴുകുന്നു. അതിനു മുകളിലൂടെ പാറിക്കളിച്ചുകൊണ്ട് പറക്കുന്ന പ്രാവുകൾ. പുറത്തെ ഭിത്തികളിലെല്ലാം വില്യമിന്റെ നാടകങ്ങളെപ്പറ്റിയുള്ള പരസ്യങ്ങളാണ്. തിയറ്ററിന്റെ മൂലയ്ക്ക് സ്വാൻ റസ്റ്ററന്റും ബാറുമുണ്ട്.
സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് അകത്തു കയറി. മുന്നിൽ വില്യമിന്റെ കറുത്ത മാർബിൾ പ്രതിമ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എ.ഡി 1599 ൽ തീർത്ത ഗ്ലോബ് തിയറ്റർ 1613ൽ തീ പിടിച്ച് നശിച്ചു. 1614ൽ വീണ്ടും തുറന്നു. പ്രേക്ഷകരുടെ എണ്ണം വർധിച്ചപ്പോൾ 1644ൽ പൊളിച്ചു പണിതു. ഇരിപ്പിടം 1,400ൽ നിന്ന് 3,000 ആയി.
അകത്തേക്കു കയറുന്നതിന്റെ ഇടത്ത് ഭാഗത്തായിട്ടാണ് നാടകവുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്ത കാഴ്ചകളുള്ള തിയറ്റർ മ്യൂസിയം, വില്യമിന്റെ നാടകങ്ങളിൽ അഭിനയിച്ച രാജ്ഞിമാരടക്കമുള്ളവരുടെ അലങ്കാരവസ്ത്രങ്ങളടക്കം പലതും ഇവിടെ കാണാം. അവിടെനിന്ന് അതിന്റെ നടുത്തളത്തിൽ വരുന്പോഴാണ് ഓരോ ഗ്രൂപ്പിനൊപ്പം ഗൈഡുകളുമുണ്ട്. അവർ വെറും ഗൈഡുകളല്ല അധ്യാപകരാണ്. ടിക്കറ്റുകൾ കൂടുതലും ഒരു മണിക്കൂറിനുള്ളതാണ്.
തറ ടിക്കറ്റ്
മൂന്നുനിലകൾ മൂന്നു ഗാലറികളായിട്ടാണ്. ഓരോ ഗാലറികളും നാല് ചെറു ഗാലറികളായി തിരിച്ചിരിക്കുന്നു. ഓരോ ഗാലറിയുടെ പിറകിലാണ് നടപ്പാതകൾ. അവിടെനിന്ന് ഗാലറിയിലേക്ക് കയറാൻ അഞ്ച് പടികളുണ്ട്. ഓരോ ഗാലറിയും മുകളിലേക്കുയർത്തിയിരിക്കുന്നത് ഇരുന്പുകന്പികളുള്ള സിമന്റ് തൂണുകൾക്കൊണ്ടല്ല. പതിനാറ് തടിത്തൂണുകൾക്കൊണ്ടാണ്.
ഓരോ ചെറിയ ഗാലറിയിലും 8-10 പേർക്ക് ഇരിക്കാവുന്ന ആറു നിര തടിബഞ്ചുകൾ. ഇവർക്കെല്ലാം കയറാനും ഇറങ്ങാനുമുള്ള വാതിലുകളുണ്ട്. ഏറ്റവും താഴെയുള്ള ഗാലറിയുടെ നടുമുറ്റമാണ്. തറയിലിരുന്നും നിന്നും കാണാനുള്ള സൗകര്യമുണ്ട്. ഏറ്റവും താഴെയുള്ള ഗാലറിയുടെ നടുമുറ്റത്ത് ഇരുന്നും നാടകം കാണാം. നമ്മുടെ നാട്ടിലെ തിയറ്ററിൽ കാണുന്ന തറ എന്ന ഇരിപ്പിടമാണ്. എന്റെ ചെറുപ്പത്തിൽ അറിവില്ലാതിരുന്ന കാലത്തു കുറഞ്ഞ തറ ടിക്കറ്റെടുത്തു സിനിമ കണ്ടിട്ടുണ്ട്.
ഗ്ലോബ് തിയറ്ററിൽ ആ തറ ടിക്കറ്റുണ്ട്. പണമില്ലാത്തവർക്ക് ഒരു പെൻസ് കൊടുത്ത് നാടകം കാണാം. ഒരു പെൻസിനു ഒന്നും വാങ്ങാൻ പറ്റില്ല. ഗാലറിയുടെ ഓരോ ഭാഗത്തും വീൽചെയറിലിരുന്നു നാടകം കാണാനുള്ള സൗകര്യമുണ്ട് എല്ലായിടത്തും കണ്ടത് കുട്ടികളും സഞ്ചാരികളും അധ്യാപകരടക്കമുള്ള പഠന ക്ലാസുകളാണ്. നാടക ശില്പശാലകൾ. സ്റ്റേജിന്റെ ഇരുഭാഗങ്ങളിലായിട്ടാണ് കസേരയുള്ള ഗാലറികളുള്ളത്. അത് ഉന്നതർക്കുള്ള ഇരിപ്പിടങ്ങളാണ്.
രാജസദസുപോലെ സ്റ്റേജ്
ആ ഗാലറികളിൽ മനോഹരങ്ങളായ ചിത്രരചനകളുണ്ട്. സ്റ്റേജ് ഒരു രാജസദസുപോലെ തങ്കനിറത്താൽ അലംകൃതമാണ്. അത് ഓരോ രംഗത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. അകത്തിരുന്നു കാണുന്പോൾ ഞാൻ ഇറ്റലിയിൽ കണ്ട ആന്പി തിയറ്റർ പോലെ തോന്നി. അതിന് മേൽക്കൂരയില്ല. ഈ തിയറ്ററിനും മേൽക്കൂരയില്ല.
റോമിലെ കൊളേസിയം ആന്പി തിയേറ്ററിൽ 50,000 പേർക്ക് ഇരിക്കാമെങ്കിൽ ഇവിടെ 3000 പേർക്ക് മാത്രമേ ഇരിക്കാൻ സാധിക്കൂ. അവിടെ വന്യമൃഗങ്ങളായ സിംഹം, കരടി കടുവയുമായി ഏറ്റുമുട്ടിയത് യൂറോപ്പിലെ ധൈര്യശാലികളായ മല്ലന്മാരും കൊടുംകുറ്റവാളികളുമായിരുന്നു.
ചെറിയ കുറ്റം ചെയ്തവർ നേരിട്ടത് കാട്ടുനായ്, കുറുക്കൻ തുടങ്ങിയ മൃഗങ്ങളുമായിട്ടാണ്. മൃഗത്തെ കൊലപ്പെടുത്തി പുറത്തുവരുന്നവർ കുറ്റവിമുക്തരാകും. റോമൻ ചക്രവർത്തിമാർക്ക് ഈ രക്തക്കളി ഒരു വിനോദമായിരുന്നു. അന്നത്തെ കാട്ടുമൃഗ നാടകത്തിൽ 100 ദിവസത്തിൽ 5000 മൃഗങ്ങളും 2000 മനുഷ്യരും കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്. റോമൻ ചക്രവർത്തിമാരുടെ കാലത്ത് തന്നെ ഗ്രീസിൽ മനുഷ്യ ജീവിതത്തിന്റെ കഥ പറയുന്ന സംഘട്ടനങ്ങൾ നിറഞ്ഞ മനുഷ്യനാടകങ്ങൾ അരങ്ങേറി. അത് യൂറോപ്പിലെങ്ങും പടർന്നു പന്തലിച്ചു.
വില്യം ഷേക്സ്പിയർ ബ്രിട്ടന്റെ മണ്ണിൽ ജനിച്ചതിനാൽ ആ നാടകഗോപുരത്തിന്റെ ഈറ്റില്ലം ഇവിടെയായി. പതിനെട്ടാമത്തെ വയസിൽ വിവാഹിതനായ വില്യം ഭാര്യക്കൊപ്പം താമസിക്കാതെ ജന്മനാടായ സ്റ്റാറ്റ് ഫോർട്ടിൽനിന്ന് ലണ്ടനിലെ ലോർഡ് ചേന്പർലാൻസ് നാടകട്രൂപ്പിൽ ഒരു നടനായി ചേർന്നു. ഒന്നാം എലിസബത്ത് രാജ്ഞിയും നാടകം കണ്ടിട്ടുണ്ട്. നമ്മുടെ ഫ്രാൻസിസ് ടി. മാവേലിക്കര കെപിഎസിക്കായി നാടകങ്ങൾ എഴുതിയതുപോലെ ഗ്ലോബ് തിയറ്ററിനുവേണ്ടി നാടകങ്ങൾ എഴുതി. വില്യമിന്റെ 28 നാടകങ്ങളിൽ കൂടുതലും ഗ്ലോബ് തിയറ്ററിലാണ് അവതരിപ്പിച്ചത്. ആ സമയത്ത് ധാരാളം കവിതകളും എഴുതിയിരുന്നു. അതിനാലാണ് ഗ്ലോബ് തിയറ്റർ 1997-ൽ ഷേക്സ്പിയർ തിയറ്ററായി മാറിയത്.
ഷേക്സ്പിയർ ദി കംപ്ലീറ്റ്
ആദ്യകാലത്ത് വില്യമടക്കം ആറ് ഓഹരിക്കാരായിരുന്നു തിയറ്ററിലുണ്ടായിരുന്നത്. ഇന്ന് ഇതിന്റെ ചുമതല ദി ഷേക്സിപിയർ ഗ്ലോബ് ട്രസ്റ്റിനാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നും വിജ്ഞാനദാഹികളായ കലാപ്രേമികൾ എത്തിക്കൊണ്ടിരിക്കുന്നു. ഗാലറികൾക്ക് താഴെയുള്ള ഭാഗത്താണ് ഇൻഫർമേഷൻ സെന്ററും ബുക്കുകളും സോവനീറും മറ്റും ലഭിക്കുക. അതിൽ ഒരു മൂന്നു കിലോയിൽ കൂടുതൽ ഭാരമുള്ള വില്യമിന്റെ സന്പൂർണരചനകളുടെ ഒരു പുസ്തകം ഷേക്സ്പിയർ ദി കംപ്ലീറ്റ് കണ്ടു. ഇത് എഴുതിയിരിക്കുന്നത് മിഖായേൽ കോണ്വേയും പീറ്റർ ഡെസ്ലേയുമാണ്.
ഇതിന്റെ പ്രസാധകർ ബാർനസ് ആൻഡ് നോബിൾ ഇങ്ക് കന്പനിയാണ്. ആ കൂട്ടത്തിൽ നാടകത്തിന്റെ പേരുള്ള മാക്ബത്ത് വീഞ്ഞുകുപ്പിയും കണ്ടു. അതിന്റെ ഒരു ഭാഗത്തുള്ള സ്റ്റേജിൽ ഏതോ നാടകത്തിന്റെ റിഹേഴ്സൽ നടക്കുന്നുണ്ട്. അകത്തും പുറത്തുമുള്ള എല്ലാറ്റിലും ഗ്ലാസ് ചില്ലുകളിൽപോലും വില്യമിന്റെ നാടകങ്ങളുടെ പേരുകളാണ്. വില്യമിനെപ്പറ്റി ധാരാളം അപവാദങ്ങൾ പ്രചരിച്ചിട്ടുണ്ട്. അതിലെ കക്ഷികൾ വില്യമിനോട് അസൂയയുള്ള മനുഷ്യരാണ്. വില്യം ഗ്ലോബ് തിയറ്ററിലെ താഴ്ന്ന ജോലിക്കാരൻ, ലൈറ്റ് മാൻ, കുതിരയെ നോക്കുന്നവൻ ഈ നാടകങ്ങൾ സ്വന്തമായി എഴുതിയതല്ല. ആരുടെയോ മോഷ്ടിച്ചതാണ്. ഇങ്ങനെയുള്ള പ്രചാര വേലകളാണ് ഒരു സർഗപ്രതിഭയ്ക്കു നേരേ ഉയർന്നത്.
1970 കളിൽ അമേരിക്കയിൽനിന്നെത്തിയ സംവിധായകനും നടനുമായിരുന്ന ശമുവേൽ വാനമേൽക്കറാണ് ഷേക്സ്പിയർ ഗ്ലോബിന് താങ്ങും തണലുമായത്. ലണ്ടനിൽ 230-ലധികം തിയറ്ററുകളുണ്ട്. ഇവിടെയെല്ലാം ആയിരക്കണക്കിനാളുകളാണ് നാടകങ്ങൾ കണ്ടിറങ്ങുന്നത്. ഈ സമയം നമ്മുടെ കേരളത്തിലെ നാടക തിയറ്ററുകളുടെ ദുരവസ്ഥ ഓർത്തുപോയി. ഗ്ലോബ് തിയറ്ററിലെ കുട്ടികളുടെ പഠന താത്പര്യം കണ്ടപ്പോൾ നാടകത്തെ മാത്രമല്ല പുസ്തകത്തെയും അവർ പൊന്നുപോലെ സൂക്ഷിക്കുന്നവരെന്ന് മനസിലാക്കി. നാടകത്തെ അവർ വളർത്തുന്നു. വളച്ചൊടിക്കുന്നില്ല.
കാരൂർ സോമൻ
ലണ്ടൻ ബ്രിഡ്ജ് ഭൂഗർഭറയിൽവേ സ്റ്റേഷനിലിറങ്ങി ഒരു മലകയറുന്നപോലെ കണ്വെയർ ബൽറ്റിലൂടെ മുകളിലെത്തി. മുകളിലെത്തിയപ്പോൾ കേരളത്തിലെ നൂറുതൊടിയിൽ കൂടുതൽ താഴ്ചയുള്ള ഒരു കിണറ്റിൽനിന്ന് മുകളിലെത്തിയ പ്രതീതി. പുറത്തിറങ്ങി ബോറോമാർക്കറ്റിലൂടെ നടന്നു.
2017 ജൂണ് മൂന്നിന് ഇവിടെ വെച്ചായിരുന്നു ഒരു മതതീവ്രവാദി തന്റെ വാനിലെത്തി ഏഴുപേരെ കൊലപ്പെടുത്തി. ധാരാളം പേരെ പരിക്കുകളോടെയാണ് ആശുപത്രിയിലെത്തിച്ചത്. പോലീസ് ആ മതഭ്രാന്തനെ വെടിവച്ചു കൊന്നെങ്കിലും ബോറോ മാർക്കറ്റ് ഒരു നൊന്പരമായി മനസിൽ കിടന്നു. ഷേക്സ്പിയർ തിയറ്ററിന് അടുത്തു കണ്ട കാഴ്ച 1588ൽ സ്പെയിനിലെ ഫിലിപ്പ് രണ്ടാമൻ രാജാവും പോർത്തുഗീസും ചേർന്ന് ഒന്നാം എലിസബത്ത് രാജ്ഞിയുടെ ഇംഗ്ലണ്ട് കീഴടക്കാൻ വേണ്ടി സ്പെയിനിന്റെ വലിയ യുദ്ധക്കപ്പലായ അർമാതയ്ക്കൊപ്പം 130 കപ്പലുകളും മുപ്പതിനായിരം നാവികപ്പടയുമായിട്ടാണ് ഇംഗ്ലണ്ടിലേക്ക് വന്നത്. ഇവർ ഫ്ളൈമൗത് കടലിൽവെച്ച് ഇംഗ്ലീഷ് നാവികപ്പടയുമായി ഏറ്റുമുട്ടി. സ്പെയിൻ പരാജയപ്പെട്ട് മടങ്ങിയ യുദ്ധത്തിൽ പങ്കെടുത്ത ഗോൾഡൻ ഹിന്റ എന്ന പടകപ്പൽ തേംസിന്റെ തീരത്ത് സഞ്ചാരികൾക്കായി നങ്കൂരമിട്ട് കിടക്കുന്നു.
ജനസാഗരം
ഗ്ലോബ് തിയറ്ററിനു മുന്നിൽ കുട്ടികളടക്കം ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. തേംസ് നദിയിലൂടെ സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള സുന്ദരിമാരായ ബോട്ടുകൾ ഒഴുകുന്നു. അതിനു മുകളിലൂടെ പാറിക്കളിച്ചുകൊണ്ട് പറക്കുന്ന പ്രാവുകൾ. പുറത്തെ ഭിത്തികളിലെല്ലാം വില്യമിന്റെ നാടകങ്ങളെപ്പറ്റിയുള്ള പരസ്യങ്ങളാണ്. തിയറ്ററിന്റെ മൂലയ്ക്ക് സ്വാൻ റസ്റ്ററന്റും ബാറുമുണ്ട്.
സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് അകത്തു കയറി. മുന്നിൽ വില്യമിന്റെ കറുത്ത മാർബിൾ പ്രതിമ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എ.ഡി 1599 ൽ തീർത്ത ഗ്ലോബ് തിയറ്റർ 1613ൽ തീ പിടിച്ച് നശിച്ചു. 1614ൽ വീണ്ടും തുറന്നു. പ്രേക്ഷകരുടെ എണ്ണം വർധിച്ചപ്പോൾ 1644ൽ പൊളിച്ചു പണിതു. ഇരിപ്പിടം 1,400ൽ നിന്ന് 3,000 ആയി.
അകത്തേക്കു കയറുന്നതിന്റെ ഇടത്ത് ഭാഗത്തായിട്ടാണ് നാടകവുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്ത കാഴ്ചകളുള്ള തിയറ്റർ മ്യൂസിയം, വില്യമിന്റെ നാടകങ്ങളിൽ അഭിനയിച്ച രാജ്ഞിമാരടക്കമുള്ളവരുടെ അലങ്കാരവസ്ത്രങ്ങളടക്കം പലതും ഇവിടെ കാണാം. അവിടെനിന്ന് അതിന്റെ നടുത്തളത്തിൽ വരുന്പോഴാണ് ഓരോ ഗ്രൂപ്പിനൊപ്പം ഗൈഡുകളുമുണ്ട്. അവർ വെറും ഗൈഡുകളല്ല അധ്യാപകരാണ്. ടിക്കറ്റുകൾ കൂടുതലും ഒരു മണിക്കൂറിനുള്ളതാണ്.
തറ ടിക്കറ്റ്
മൂന്നുനിലകൾ മൂന്നു ഗാലറികളായിട്ടാണ്. ഓരോ ഗാലറികളും നാല് ചെറു ഗാലറികളായി തിരിച്ചിരിക്കുന്നു. ഓരോ ഗാലറിയുടെ പിറകിലാണ് നടപ്പാതകൾ. അവിടെനിന്ന് ഗാലറിയിലേക്ക് കയറാൻ അഞ്ച് പടികളുണ്ട്. ഓരോ ഗാലറിയും മുകളിലേക്കുയർത്തിയിരിക്കുന്നത് ഇരുന്പുകന്പികളുള്ള സിമന്റ് തൂണുകൾക്കൊണ്ടല്ല. പതിനാറ് തടിത്തൂണുകൾക്കൊണ്ടാണ്.
ഓരോ ചെറിയ ഗാലറിയിലും 8-10 പേർക്ക് ഇരിക്കാവുന്ന ആറു നിര തടിബഞ്ചുകൾ. ഇവർക്കെല്ലാം കയറാനും ഇറങ്ങാനുമുള്ള വാതിലുകളുണ്ട്. ഏറ്റവും താഴെയുള്ള ഗാലറിയുടെ നടുമുറ്റമാണ്. തറയിലിരുന്നും നിന്നും കാണാനുള്ള സൗകര്യമുണ്ട്. ഏറ്റവും താഴെയുള്ള ഗാലറിയുടെ നടുമുറ്റത്ത് ഇരുന്നും നാടകം കാണാം. നമ്മുടെ നാട്ടിലെ തിയറ്ററിൽ കാണുന്ന തറ എന്ന ഇരിപ്പിടമാണ്. എന്റെ ചെറുപ്പത്തിൽ അറിവില്ലാതിരുന്ന കാലത്തു കുറഞ്ഞ തറ ടിക്കറ്റെടുത്തു സിനിമ കണ്ടിട്ടുണ്ട്.
ഗ്ലോബ് തിയറ്ററിൽ ആ തറ ടിക്കറ്റുണ്ട്. പണമില്ലാത്തവർക്ക് ഒരു പെൻസ് കൊടുത്ത് നാടകം കാണാം. ഒരു പെൻസിനു ഒന്നും വാങ്ങാൻ പറ്റില്ല. ഗാലറിയുടെ ഓരോ ഭാഗത്തും വീൽചെയറിലിരുന്നു നാടകം കാണാനുള്ള സൗകര്യമുണ്ട് എല്ലായിടത്തും കണ്ടത് കുട്ടികളും സഞ്ചാരികളും അധ്യാപകരടക്കമുള്ള പഠന ക്ലാസുകളാണ്. നാടക ശില്പശാലകൾ. സ്റ്റേജിന്റെ ഇരുഭാഗങ്ങളിലായിട്ടാണ് കസേരയുള്ള ഗാലറികളുള്ളത്. അത് ഉന്നതർക്കുള്ള ഇരിപ്പിടങ്ങളാണ്.
രാജസദസുപോലെ സ്റ്റേജ്
ആ ഗാലറികളിൽ മനോഹരങ്ങളായ ചിത്രരചനകളുണ്ട്. സ്റ്റേജ് ഒരു രാജസദസുപോലെ തങ്കനിറത്താൽ അലംകൃതമാണ്. അത് ഓരോ രംഗത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. അകത്തിരുന്നു കാണുന്പോൾ ഞാൻ ഇറ്റലിയിൽ കണ്ട ആന്പി തിയറ്റർ പോലെ തോന്നി. അതിന് മേൽക്കൂരയില്ല. ഈ തിയറ്ററിനും മേൽക്കൂരയില്ല.
റോമിലെ കൊളേസിയം ആന്പി തിയേറ്ററിൽ 50,000 പേർക്ക് ഇരിക്കാമെങ്കിൽ ഇവിടെ 3000 പേർക്ക് മാത്രമേ ഇരിക്കാൻ സാധിക്കൂ. അവിടെ വന്യമൃഗങ്ങളായ സിംഹം, കരടി കടുവയുമായി ഏറ്റുമുട്ടിയത് യൂറോപ്പിലെ ധൈര്യശാലികളായ മല്ലന്മാരും കൊടുംകുറ്റവാളികളുമായിരുന്നു.
ചെറിയ കുറ്റം ചെയ്തവർ നേരിട്ടത് കാട്ടുനായ്, കുറുക്കൻ തുടങ്ങിയ മൃഗങ്ങളുമായിട്ടാണ്. മൃഗത്തെ കൊലപ്പെടുത്തി പുറത്തുവരുന്നവർ കുറ്റവിമുക്തരാകും. റോമൻ ചക്രവർത്തിമാർക്ക് ഈ രക്തക്കളി ഒരു വിനോദമായിരുന്നു. അന്നത്തെ കാട്ടുമൃഗ നാടകത്തിൽ 100 ദിവസത്തിൽ 5000 മൃഗങ്ങളും 2000 മനുഷ്യരും കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്. റോമൻ ചക്രവർത്തിമാരുടെ കാലത്ത് തന്നെ ഗ്രീസിൽ മനുഷ്യ ജീവിതത്തിന്റെ കഥ പറയുന്ന സംഘട്ടനങ്ങൾ നിറഞ്ഞ മനുഷ്യനാടകങ്ങൾ അരങ്ങേറി. അത് യൂറോപ്പിലെങ്ങും പടർന്നു പന്തലിച്ചു.
വില്യം ഷേക്സ്പിയർ ബ്രിട്ടന്റെ മണ്ണിൽ ജനിച്ചതിനാൽ ആ നാടകഗോപുരത്തിന്റെ ഈറ്റില്ലം ഇവിടെയായി. പതിനെട്ടാമത്തെ വയസിൽ വിവാഹിതനായ വില്യം ഭാര്യക്കൊപ്പം താമസിക്കാതെ ജന്മനാടായ സ്റ്റാറ്റ് ഫോർട്ടിൽനിന്ന് ലണ്ടനിലെ ലോർഡ് ചേന്പർലാൻസ് നാടകട്രൂപ്പിൽ ഒരു നടനായി ചേർന്നു. ഒന്നാം എലിസബത്ത് രാജ്ഞിയും നാടകം കണ്ടിട്ടുണ്ട്. നമ്മുടെ ഫ്രാൻസിസ് ടി. മാവേലിക്കര കെപിഎസിക്കായി നാടകങ്ങൾ എഴുതിയതുപോലെ ഗ്ലോബ് തിയറ്ററിനുവേണ്ടി നാടകങ്ങൾ എഴുതി. വില്യമിന്റെ 28 നാടകങ്ങളിൽ കൂടുതലും ഗ്ലോബ് തിയറ്ററിലാണ് അവതരിപ്പിച്ചത്. ആ സമയത്ത് ധാരാളം കവിതകളും എഴുതിയിരുന്നു. അതിനാലാണ് ഗ്ലോബ് തിയറ്റർ 1997-ൽ ഷേക്സ്പിയർ തിയറ്ററായി മാറിയത്.
ഷേക്സ്പിയർ ദി കംപ്ലീറ്റ്
ആദ്യകാലത്ത് വില്യമടക്കം ആറ് ഓഹരിക്കാരായിരുന്നു തിയറ്ററിലുണ്ടായിരുന്നത്. ഇന്ന് ഇതിന്റെ ചുമതല ദി ഷേക്സിപിയർ ഗ്ലോബ് ട്രസ്റ്റിനാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നും വിജ്ഞാനദാഹികളായ കലാപ്രേമികൾ എത്തിക്കൊണ്ടിരിക്കുന്നു. ഗാലറികൾക്ക് താഴെയുള്ള ഭാഗത്താണ് ഇൻഫർമേഷൻ സെന്ററും ബുക്കുകളും സോവനീറും മറ്റും ലഭിക്കുക. അതിൽ ഒരു മൂന്നു കിലോയിൽ കൂടുതൽ ഭാരമുള്ള വില്യമിന്റെ സന്പൂർണരചനകളുടെ ഒരു പുസ്തകം ഷേക്സ്പിയർ ദി കംപ്ലീറ്റ് കണ്ടു. ഇത് എഴുതിയിരിക്കുന്നത് മിഖായേൽ കോണ്വേയും പീറ്റർ ഡെസ്ലേയുമാണ്.
ഇതിന്റെ പ്രസാധകർ ബാർനസ് ആൻഡ് നോബിൾ ഇങ്ക് കന്പനിയാണ്. ആ കൂട്ടത്തിൽ നാടകത്തിന്റെ പേരുള്ള മാക്ബത്ത് വീഞ്ഞുകുപ്പിയും കണ്ടു. അതിന്റെ ഒരു ഭാഗത്തുള്ള സ്റ്റേജിൽ ഏതോ നാടകത്തിന്റെ റിഹേഴ്സൽ നടക്കുന്നുണ്ട്. അകത്തും പുറത്തുമുള്ള എല്ലാറ്റിലും ഗ്ലാസ് ചില്ലുകളിൽപോലും വില്യമിന്റെ നാടകങ്ങളുടെ പേരുകളാണ്. വില്യമിനെപ്പറ്റി ധാരാളം അപവാദങ്ങൾ പ്രചരിച്ചിട്ടുണ്ട്. അതിലെ കക്ഷികൾ വില്യമിനോട് അസൂയയുള്ള മനുഷ്യരാണ്. വില്യം ഗ്ലോബ് തിയറ്ററിലെ താഴ്ന്ന ജോലിക്കാരൻ, ലൈറ്റ് മാൻ, കുതിരയെ നോക്കുന്നവൻ ഈ നാടകങ്ങൾ സ്വന്തമായി എഴുതിയതല്ല. ആരുടെയോ മോഷ്ടിച്ചതാണ്. ഇങ്ങനെയുള്ള പ്രചാര വേലകളാണ് ഒരു സർഗപ്രതിഭയ്ക്കു നേരേ ഉയർന്നത്.
1970 കളിൽ അമേരിക്കയിൽനിന്നെത്തിയ സംവിധായകനും നടനുമായിരുന്ന ശമുവേൽ വാനമേൽക്കറാണ് ഷേക്സ്പിയർ ഗ്ലോബിന് താങ്ങും തണലുമായത്. ലണ്ടനിൽ 230-ലധികം തിയറ്ററുകളുണ്ട്. ഇവിടെയെല്ലാം ആയിരക്കണക്കിനാളുകളാണ് നാടകങ്ങൾ കണ്ടിറങ്ങുന്നത്. ഈ സമയം നമ്മുടെ കേരളത്തിലെ നാടക തിയറ്ററുകളുടെ ദുരവസ്ഥ ഓർത്തുപോയി. ഗ്ലോബ് തിയറ്ററിലെ കുട്ടികളുടെ പഠന താത്പര്യം കണ്ടപ്പോൾ നാടകത്തെ മാത്രമല്ല പുസ്തകത്തെയും അവർ പൊന്നുപോലെ സൂക്ഷിക്കുന്നവരെന്ന് മനസിലാക്കി. നാടകത്തെ അവർ വളർത്തുന്നു. വളച്ചൊടിക്കുന്നില്ല.
കാരൂർ സോമൻ