ചിരിയോഗ. കേൾക്കുന്പോൾ ചിരി വരുന്നുണ്ടോ? എന്നാൽ മടിക്കേണ്ട ചിരിച്ചോളു. കാരണം ചിരി ആരോഗ്യത്തിന് നല്ലതാണ്. ഭിന്നശേഷിക്കാരുടെ പരിശീലന പരിപാടിയിലെ പോരായ്മകൾ പരിഹരിച്ച് സേവാഗ്രാം സ്പെഷൽ സ്കൂളിന്റെ ഡയറക്ടർ ഫാ. കുര്യൻ പെരുന്പള്ളിക്കുന്നേലാണ് ചിരിയോഗ പദ്ധതിക്ക് രൂപം നൽകിയത്. സിഎംഐ സഭയുടെ കോട്ടയം പ്രോവിൻസിനു കീഴിലുള്ള വെട്ടിമുകൾ സേവാഗ്രാം സ്പെഷൽ സ്കൂളിന്റെ ഡയറക്ടറായി 2017-ൽ ചാർജെടുത്തതിനു ശേഷമാണ് ഭിന്നശേഷിക്കാരുടെ വളർച്ചയ്ക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
നിലവിലുള്ള വ്യായാമരീതികൾ വിജയകരമല്ലെന്നു മനസിലാക്കിയ ശേഷമാണ് പുത്തൻ രീതിയെക്കുറിച്ച് ചിന്തിക്കുന്നത്. ഭൂരിഭാഗം കുട്ടികളും ഒന്നിലും ശ്രദ്ധിക്കാതെ തളർന്നിരിക്കുകയും അവർക്കു തോന്നുന്നത് ചെയ്യുകയും ചെയ്യുന്ന രീതിയാണ് എല്ലാ സ്കൂളിലും കാണുക. ഭിന്നശേഷിക്കാരായ മക്കളെ മരണംവരെ സംരക്ഷിക്കുന്ന - പരിചരിക്കുന്ന കേന്ദ്രമായാണ് പല മാതാപിതാക്കളും സ്പെഷൽ സ്കൂളുകളെ കാണുന്നത്. ചിലർ അവരുടേതായ ആശയങ്ങൾ സ്കൂൾ അധികൃതരുമായി പങ്കുവയ്ക്കുകയും നല്ലത് നടപ്പാക്കുകയും ചെയ്യുന്നു.
ഇതിലൂടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്ന തിരിച്ചറിവിൽനിന്നാണ് ഫാ. കുര്യൻ ചിരിയോഗ നടപ്പാക്കാൻ തീരുമാനിച്ചത്. അതും ഉദ്ദേശിച്ചപോലെ വിജയപ്രദമായില്ല. തുടർന്നു രണ്ടുവർഷത്തോളം നടത്തിയ പഠനങ്ങളുടെ ഫലമായി രൂപപ്പെടുത്തിയ ആർട്ട് ഓഫ് ലാഫിംഗ് രീതി വിജയകരമായി മാറി. മാനസിക, ശാരീരിക വളർച്ചയ്ക്ക് സഹായിക്കുന്ന ചിരി, യോഗ, നടത്തം, സ്പർശനം, നാഡി അമർത്തൽ ഇവ സംഗീതത്തോടൊപ്പം നൃത്തച്ചുവടുകളിലൂടെ വ്യായാമമാക്കി കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നു.
ഫാ. കുര്യൻ നടപ്പാക്കിയ ആർട്ട് ഓഫ് ലാഫിംഗ് കുട്ടികൾക്കു പകർന്നുനൽകുന്നത് ചിരിയോഗയിൽ പരിശീലനം നേടിയ സെബാസ്റ്റ്യനാണ്. പുരാതനകാലം മുതൽ നിലനിന്നിരുന്ന ഏഴ് സംഖ്യാരീതികളാണ് ഇതിലുള്ളത്. ഇവ ഭിന്നശേഷിക്കാർ കൂടുതൽ ഇഷ്ടപ്പെടുന്ന ദൃശ്യ-ശബ്ദ മാധ്യമത്തിന്റെ സഹായത്തോടെയാണ് നടപ്പാക്കിയിരുന്നത്.
ഇതിനുവേണ്ടി ഒരു ഡാൻസിംഗ് ഫ്ളോർതന്നെ ഉണ്ടാക്കിയിട്ടുണ്ട്. വലിയ സ്ക്രീനിൽ വ്യായാമമുറകളുള്ള വീഡിയോകൾ പ്രദർശിപ്പിച്ച്, ഡോൾബി സൗണ്ട് സിസ്റ്റത്തിലൂടെ ഉയർന്ന ശബ്ദത്തിൽ സംഗീതം കേൾപ്പിച്ച് ഭിന്നശേഷിക്കാരെക്കൊണ്ട് ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യിപ്പിക്കുന്നു. ഇതോടൊപ്പം ചിരിവ്യായാമവും നൽകുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഈ വ്യായാമമുറയിലൂടെ പ്രവർത്തനശേഷി കൂടുന്നുണ്ട്.
മൂന്നുമാസത്തെ പരിശീലനത്തിനിടെ ചിലർ ശബ്ദം പുറപ്പെടുവിക്കാനും ചിലകാര്യങ്ങൾ മനസിലാക്കാനും തുടങ്ങിയത് വളർച്ചയുടെ ലക്ഷണമാണ്. തുടർച്ചയായി ഈ വ്യായാമമുറ നൽകിയാൽ ഭൂരിഭാഗം ഭിന്നശേഷിക്കാരും ചിന്തിച്ചു പ്രവർത്തിക്കുന്ന മക്കളായി വളരുമെന്നാണ് സേവാഗ്രാം സ്പെഷൽ സ്കൂളിലെ അധ്യാപികയായ സിസ്റ്റർ അനിലയുടെ അഭിപ്രായം.
സിസ്റ്റർ അനിലയുടെ നേതൃത്വത്തിൽ മൂന്ന് സിസ്റ്റേഴ്സ് ഉൾപ്പെടെ പതിനഞ്ചുപേരാണ് ഭിന്നശേഷിക്കാരായ 47 പേരുടെ വളർച്ചയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളത്.
നെല്ലി ചെങ്ങമനാട്
നിലവിലുള്ള വ്യായാമരീതികൾ വിജയകരമല്ലെന്നു മനസിലാക്കിയ ശേഷമാണ് പുത്തൻ രീതിയെക്കുറിച്ച് ചിന്തിക്കുന്നത്. ഭൂരിഭാഗം കുട്ടികളും ഒന്നിലും ശ്രദ്ധിക്കാതെ തളർന്നിരിക്കുകയും അവർക്കു തോന്നുന്നത് ചെയ്യുകയും ചെയ്യുന്ന രീതിയാണ് എല്ലാ സ്കൂളിലും കാണുക. ഭിന്നശേഷിക്കാരായ മക്കളെ മരണംവരെ സംരക്ഷിക്കുന്ന - പരിചരിക്കുന്ന കേന്ദ്രമായാണ് പല മാതാപിതാക്കളും സ്പെഷൽ സ്കൂളുകളെ കാണുന്നത്. ചിലർ അവരുടേതായ ആശയങ്ങൾ സ്കൂൾ അധികൃതരുമായി പങ്കുവയ്ക്കുകയും നല്ലത് നടപ്പാക്കുകയും ചെയ്യുന്നു.
ഇതിലൂടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്ന തിരിച്ചറിവിൽനിന്നാണ് ഫാ. കുര്യൻ ചിരിയോഗ നടപ്പാക്കാൻ തീരുമാനിച്ചത്. അതും ഉദ്ദേശിച്ചപോലെ വിജയപ്രദമായില്ല. തുടർന്നു രണ്ടുവർഷത്തോളം നടത്തിയ പഠനങ്ങളുടെ ഫലമായി രൂപപ്പെടുത്തിയ ആർട്ട് ഓഫ് ലാഫിംഗ് രീതി വിജയകരമായി മാറി. മാനസിക, ശാരീരിക വളർച്ചയ്ക്ക് സഹായിക്കുന്ന ചിരി, യോഗ, നടത്തം, സ്പർശനം, നാഡി അമർത്തൽ ഇവ സംഗീതത്തോടൊപ്പം നൃത്തച്ചുവടുകളിലൂടെ വ്യായാമമാക്കി കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നു.
ഫാ. കുര്യൻ നടപ്പാക്കിയ ആർട്ട് ഓഫ് ലാഫിംഗ് കുട്ടികൾക്കു പകർന്നുനൽകുന്നത് ചിരിയോഗയിൽ പരിശീലനം നേടിയ സെബാസ്റ്റ്യനാണ്. പുരാതനകാലം മുതൽ നിലനിന്നിരുന്ന ഏഴ് സംഖ്യാരീതികളാണ് ഇതിലുള്ളത്. ഇവ ഭിന്നശേഷിക്കാർ കൂടുതൽ ഇഷ്ടപ്പെടുന്ന ദൃശ്യ-ശബ്ദ മാധ്യമത്തിന്റെ സഹായത്തോടെയാണ് നടപ്പാക്കിയിരുന്നത്.
ഇതിനുവേണ്ടി ഒരു ഡാൻസിംഗ് ഫ്ളോർതന്നെ ഉണ്ടാക്കിയിട്ടുണ്ട്. വലിയ സ്ക്രീനിൽ വ്യായാമമുറകളുള്ള വീഡിയോകൾ പ്രദർശിപ്പിച്ച്, ഡോൾബി സൗണ്ട് സിസ്റ്റത്തിലൂടെ ഉയർന്ന ശബ്ദത്തിൽ സംഗീതം കേൾപ്പിച്ച് ഭിന്നശേഷിക്കാരെക്കൊണ്ട് ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യിപ്പിക്കുന്നു. ഇതോടൊപ്പം ചിരിവ്യായാമവും നൽകുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഈ വ്യായാമമുറയിലൂടെ പ്രവർത്തനശേഷി കൂടുന്നുണ്ട്.
മൂന്നുമാസത്തെ പരിശീലനത്തിനിടെ ചിലർ ശബ്ദം പുറപ്പെടുവിക്കാനും ചിലകാര്യങ്ങൾ മനസിലാക്കാനും തുടങ്ങിയത് വളർച്ചയുടെ ലക്ഷണമാണ്. തുടർച്ചയായി ഈ വ്യായാമമുറ നൽകിയാൽ ഭൂരിഭാഗം ഭിന്നശേഷിക്കാരും ചിന്തിച്ചു പ്രവർത്തിക്കുന്ന മക്കളായി വളരുമെന്നാണ് സേവാഗ്രാം സ്പെഷൽ സ്കൂളിലെ അധ്യാപികയായ സിസ്റ്റർ അനിലയുടെ അഭിപ്രായം.
സിസ്റ്റർ അനിലയുടെ നേതൃത്വത്തിൽ മൂന്ന് സിസ്റ്റേഴ്സ് ഉൾപ്പെടെ പതിനഞ്ചുപേരാണ് ഭിന്നശേഷിക്കാരായ 47 പേരുടെ വളർച്ചയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളത്.
നെല്ലി ചെങ്ങമനാട്