മോറൽ സയൻസ് ക്ലാസിൽനിന്ന് ഒരു രംഗം. വിദ്യാർഥികളിൽ പലരും അശ്രദ്ധരായിരിക്കുന്നു എന്നു കണ്ടപ്പോൾ അധ്യാപകൻ അവരോട് ഒരു കഥ പറഞ്ഞു. ആ കഥയുടെ ചുരുക്കം ഇതായിരുന്നു:
ഒരു ഭാര്യയും ഭർത്താവും ഒരിക്കൽ ഒരു ഉല്ലാസയാത്ര പോയി. ആഡംബര കപ്പലിലായിരുന്നു അവരുടെ യാത്ര. യാത്രയുടെ ആദ്യദിനങ്ങളിൽ നല്ല കാലാവസ്ഥയായിരുന്നു. തന്മൂലം, യാത്രക്കാർ അവരുടെ ഉല്ലാസയാത്ര ശരിക്കും ആസ്വദിച്ചു. എന്നാൽ ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോൾ കാലാവസ്ഥ പെട്ടെന്നു മാറി. കാറ്റും കോളും അതിശക്തമായി. അപ്പോൾ അവർ വൻകടലിലായിരുന്നു.
അതിനിടെ കപ്പലിന്റെ എൻജിനുകൾ തകരാറിലായി. അപ്പോൾ കപ്പൽ മുങ്ങുമെന്ന സ്ഥിതിയിലായി. ഉടനെ ലൈഫ് ബോട്ടുകളിൽ കയറി രക്ഷപ്പെടാൻ കപ്പിത്താൻ ഓർഡർ നൽകി. എന്നാൽ ലൈഫ് ബോട്ടുകളുടെ എണ്ണം കുറവായിരുന്നതിനാൽ എല്ലാവർക്കും രക്ഷപ്പെടാൻ പറ്റിയ സാഹചര്യമായിരുന്നില്ല.
കഥയിൽ മുകളിൽ പറഞ്ഞിരിക്കുന്ന ഭർത്താവും ഭാര്യയും ലൈഫ് ബോട്ടിൽ കയറാൻ എത്തിയപ്പോൾ ഒരാൾക്കു മാത്രമേ സീറ്റ് ബാക്കിയുണ്ടായിരുന്നുള്ളൂ. അപ്പോൾ ഭർത്താവ് ഭാര്യയെ അൽപസമയം നോക്കിനിന്ന ശേഷം ലൈഫ് ബോട്ടിൽ കയറി. ഉടനെ ഭാര്യ നിന്നിരുന്ന കപ്പൽ വെള്ളത്തിലേക്കു താഴാൻ തുടങ്ങി. ആ സമയത്ത് ഭാര്യ തന്റെ ഭർത്താവിനോട് ഉച്ചസ്വരത്തിൽ എന്തോ വിളിച്ചുപറഞ്ഞു.
കഥ ഇത്രയും പറഞ്ഞശേഷം അധ്യാപകൻ അവരോട് ചോദിച്ചു, ""എന്തായിരിക്കും ഭാര്യ തന്റെ ഭർത്താവിനോട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്?'' അപ്പോൾ വിദ്യാർഥികളിലൊരാൾ പറഞ്ഞു, ""നീ ദുഷ്ടനാണ്. നിനക്ക് ഗുണംവരില്ല.'' മറ്റു വിദ്യാർഥികളോടു ചോദിച്ചപ്പോൾ അവരിൽ ഭൂരിഭാഗവും ഇതിനു സമാനമായ ഉത്തരമാണ് പറഞ്ഞത്.
എന്നാൽ അവരിലൊരാളുടെ ഉത്തരം വ്യത്യസ്തമായിരുന്നു. അവൻ പറഞ്ഞു, ""നമ്മുടെ മോന്റെ അല്ലെങ്കിൽ മോളുടെ കാര്യം നോക്കിക്കോളണം എന്നായിരിക്കും ആ സ്ത്രീ പറഞ്ഞത്.'' ഉടനെ അധ്യാപകൻ ചോദിച്ചു: ""ഈ കഥ നേരത്തേ കേട്ടിട്ടുള്ളതാണോ?'' അപ്പോൾ വിദ്യാർഥി പറഞ്ഞു, ""അല്ല. എന്നാൽ എന്റെ മമ്മി കാൻസർമൂലം മരിക്കുന്നതിനു മുൻപായി എന്റെ പപ്പയോടു പറഞ്ഞത് അതായിരുന്നു.'' ഉടനെ അധ്യാപകൻ പറഞ്ഞു, ""ഇതുതന്നെയായിരുന്നു ആ സ്ത്രീയും പറഞ്ഞത്.''
കഥയുടെ ബാക്കിഭാഗം ഇങ്ങനെ. കപ്പലപകടത്തിൽനിന്നു രക്ഷപ്പെട്ട ആ ഭർത്താവ് വീട്ടിൽ മടങ്ങിയെത്തി തന്റെ മകളെ നല്ലനിലയിൽ വളർത്തി ഉന്നത നിലയിലെത്തിച്ചു. വളരെ വർഷം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ മരിച്ചു. അപ്പോൾ മകൾ തന്റെ പപ്പയുടെ ഡയറിക്കുറിപ്പുകൾ കാണാനിടയായി. അതിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് കാൻസർ മൂലം ഭാര്യ മരണം കാത്തിരുന്ന അവസരത്തിലാണ് അൽപം ആശ്വാസം തേടി അവർ ഉല്ലാസയാത്ര പോയത്. അതുപോലെ, കപ്പലിന് അപകടം സംഭവിച്ചപ്പോൾ അയാൾ രക്ഷപ്പെടണമെന്ന് അയാളുടെ ഭാര്യയാണത്രേ ശാഠ്യംപിടിച്ചത്. തന്റെ മകളുടെ നല്ല വളർച്ച ഉറപ്പാക്കാൻ തന്റെ ഭർത്താവെങ്കിലും ജീവിക്കണമെന്നതായിരുന്ന ആ സ്ത്രീയുടെ ആഗ്രഹം.
അയാൾ തന്റെ ഡയറിയിൽ ഇപ്രകാരം എഴുതിയിരുന്നു, ""നിന്നോടൊപ്പം കടലിന്റെ ആഴത്തിലേക്ക് മുങ്ങിത്താഴണമെന്നു ഞാൻ എന്തുമാത്രം ആഗ്രഹിച്ചുവെന്നോ? എന്നാൽ നമ്മുടെ മകളെ ഓർത്ത് എനിക്കതു സാധിക്കാതെപോയി!''
അധ്യാപകൻ കഥ പൂർത്തിയാക്കിയപ്പോൾ വിദ്യാർഥികൾ പൂർണ നിശബ്ദതയിലായിരുന്നു. അവർക്കൊന്നും പറയാനുണ്ടായിരുന്നില്ല. അവരിലൊരാളുടേതൊഴികെ മറ്റെല്ലാവരുടെയും ഉത്തരങ്ങൾ യാഥാർഥ്യത്തിൽനിന്ന് വളരെ അകലെയായിരുന്നു. അതായത്, അവർ പുറമേ കണ്ടതുവച്ച് കാര്യങ്ങൾ വിഭാവനം ചെയ്തു വിധിയെഴുതി. പക്ഷേ, അതിൽ അവർ പാടേ പരാജയപ്പെട്ടു.
നാം മറ്റുള്ളവരെ വിധിക്കുന്പോൾ പലപ്പോഴും നമുക്ക് സംഭവിക്കുന്നതും ഇതുതന്നെയല്ലേ? പുറമേ കാണുന്ന കാര്യങ്ങൾവച്ച് നാം ഓരോരുത്തരെ വിധിക്കുന്നു. അങ്ങനെയുള്ള നമ്മുടെ വിധിയെഴുത്ത് പലപ്പോഴും തെറ്റിപ്പോവുകയും ചെയ്യുന്നു. അതു നമുക്കറിയുകയും ചെയ്യാം. എങ്കിലും നമ്മുടെ അനുഭവങ്ങളിൽനിന്നു പാഠം പഠിക്കുന്നില്ല എന്നതല്ലേ നമ്മുടെ അനുഭവം?
കപ്പലപകടത്തിന്റെ സമയത്ത് തന്റെ ഭാര്യയെ രക്ഷപ്പെടാൻ ഭർത്താവ് അനുവദിച്ചില്ല എന്ന് ആദ്യം വിദ്യാർഥികൾ വിധിയെഴുതി. അതുപോലെ, ഭാര്യ ഭർത്താവിനെ ശപിക്കുകയായിരുന്നു ചെയ്തത് എന്നും അവർ വിധിയെഴുതി. എന്നാൽ അവരുടെ രണ്ടു വിധിയെഴുത്തുകളും തെറ്റിപ്പോയി എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് അവർക്ക് അങ്ങനെ സംഭവിച്ചത്?
ഒന്നാമതായി പുറമേ കണ്ട കാര്യങ്ങൾ വച്ച് അവർ വിധിയെഴുതി. രണ്ടാമതായി മറ്റുള്ളവരെക്കുറിച്ചുള്ള അവരുടെ മുൻവിധികൾവച്ച് അവർ വിധിയെഴുതി. ആ ഭാര്യയും ഭർത്താവും മറ്റു വിധത്തിൽ പ്രവർത്തിക്കുമെന്ന് അവർക്ക് ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല. അതായത് അവരുടെ തെറ്റായ ധാരണകൾ തെറ്റായ രീതിയിൽ മറ്റുള്ളവരെ വിധിക്കാനിടയായി എന്നു സാരം.
മറ്റുള്ളവരെ വിധിക്കാൻ വെന്പൽകൊള്ളുന്നവർ കാര്യങ്ങൾ ശരിക്കു മനസിലാക്കുന്നില്ല, കാര്യങ്ങൾ ശരിക്കു മനസിലാക്കുന്നവർ മറ്റുള്ളവരെ വിധിക്കാൻ വെന്പൽ കൊള്ളുകയില്ല എന്ന് ആരോ പറഞ്ഞിരിക്കുന്നത് എത്രയോ ശരിയാണ്! ഓരോരോ കാര്യത്തിലും മറ്റുള്ളവരെ വിധിക്കാൻ ചാടിയിറങ്ങുന്നവർ കാര്യങ്ങൾ മനസിലാക്കുന്നവരല്ല എന്നത് നമ്മുടെതന്നെയും അനുഭവമല്ലയോ? അതുപോലെ, കാര്യങ്ങൾ ശരിയായി മനസിലാക്കുന്നവർ വിധിക്കാൻ വിസമ്മതിക്കുന്നു എന്നതും നാം കാണാറുള്ളതല്ലേ?
ജീവിതം പലപ്പോഴും നാം മനസിലാക്കുന്നതിലുമേറെ സങ്കീർണമാണ്. അതുകൊണ്ടുതന്നെ, മറ്റുള്ളവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ശരിയായി വിധിയെഴുതുക നമുക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. തന്മൂലമാണ്, നമ്മുടെ വിധിയെഴുത്തുകൾ പലപ്പോഴും തെറ്റിപ്പോകുന്നതും.
ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായ ബാൽസാക് (1799-1850) ഒരിക്കൽ എഴുതി: ""ഒരാൾ എത്രയധികമായി മറ്റുള്ളവരെ വിധിക്കുന്നുവോ അയാൾ അത്ര കുറച്ചുമാത്രം മറ്റുള്ളവരെ സ്നേഹിക്കുന്നു.'' അദ്ദേഹം പറഞ്ഞിരിക്കുന്നതു വളരെ ശരിയല്ലേ? നാം ഏറെ സ്നേഹിക്കുന്നവരെ എപ്പോഴെങ്കിലും നാം കുറ്റം വിധിക്കുമോ? അവർക്കു കുറ്റമുണ്ടെന്നു തെളിഞ്ഞാൽപോലും അതു മറച്ചുവയ്ക്കാനായിരിക്കുകയില്ലേ നാം എപ്പോഴും ശ്രമിക്കുക?
മറ്റുള്ളവരെ വിധിക്കാൻ നമുക്ക് പ്രലോഭനമുണ്ടാകാം. അപ്പോൾ ഓർമിക്കുക, ""വിധിക്കരുത്, എന്നാൽ നീയും വിധിക്കപ്പെടുകയില്ല'' എന്ന ബൈബിൾ വാക്യം. മറ്റുള്ളവരെ വിധിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാൽ, ആരെയെങ്കിലും നമുക്ക് വിധിക്കേണ്ടിവന്നാൽ അതു നീതിപൂർവവും സ്നേഹത്തിലധിഷ്ഠിതവുമാണെന്നു നമുക്കുറപ്പുവരുത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഒരു ഭാര്യയും ഭർത്താവും ഒരിക്കൽ ഒരു ഉല്ലാസയാത്ര പോയി. ആഡംബര കപ്പലിലായിരുന്നു അവരുടെ യാത്ര. യാത്രയുടെ ആദ്യദിനങ്ങളിൽ നല്ല കാലാവസ്ഥയായിരുന്നു. തന്മൂലം, യാത്രക്കാർ അവരുടെ ഉല്ലാസയാത്ര ശരിക്കും ആസ്വദിച്ചു. എന്നാൽ ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോൾ കാലാവസ്ഥ പെട്ടെന്നു മാറി. കാറ്റും കോളും അതിശക്തമായി. അപ്പോൾ അവർ വൻകടലിലായിരുന്നു.
അതിനിടെ കപ്പലിന്റെ എൻജിനുകൾ തകരാറിലായി. അപ്പോൾ കപ്പൽ മുങ്ങുമെന്ന സ്ഥിതിയിലായി. ഉടനെ ലൈഫ് ബോട്ടുകളിൽ കയറി രക്ഷപ്പെടാൻ കപ്പിത്താൻ ഓർഡർ നൽകി. എന്നാൽ ലൈഫ് ബോട്ടുകളുടെ എണ്ണം കുറവായിരുന്നതിനാൽ എല്ലാവർക്കും രക്ഷപ്പെടാൻ പറ്റിയ സാഹചര്യമായിരുന്നില്ല.
കഥയിൽ മുകളിൽ പറഞ്ഞിരിക്കുന്ന ഭർത്താവും ഭാര്യയും ലൈഫ് ബോട്ടിൽ കയറാൻ എത്തിയപ്പോൾ ഒരാൾക്കു മാത്രമേ സീറ്റ് ബാക്കിയുണ്ടായിരുന്നുള്ളൂ. അപ്പോൾ ഭർത്താവ് ഭാര്യയെ അൽപസമയം നോക്കിനിന്ന ശേഷം ലൈഫ് ബോട്ടിൽ കയറി. ഉടനെ ഭാര്യ നിന്നിരുന്ന കപ്പൽ വെള്ളത്തിലേക്കു താഴാൻ തുടങ്ങി. ആ സമയത്ത് ഭാര്യ തന്റെ ഭർത്താവിനോട് ഉച്ചസ്വരത്തിൽ എന്തോ വിളിച്ചുപറഞ്ഞു.
കഥ ഇത്രയും പറഞ്ഞശേഷം അധ്യാപകൻ അവരോട് ചോദിച്ചു, ""എന്തായിരിക്കും ഭാര്യ തന്റെ ഭർത്താവിനോട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്?'' അപ്പോൾ വിദ്യാർഥികളിലൊരാൾ പറഞ്ഞു, ""നീ ദുഷ്ടനാണ്. നിനക്ക് ഗുണംവരില്ല.'' മറ്റു വിദ്യാർഥികളോടു ചോദിച്ചപ്പോൾ അവരിൽ ഭൂരിഭാഗവും ഇതിനു സമാനമായ ഉത്തരമാണ് പറഞ്ഞത്.
എന്നാൽ അവരിലൊരാളുടെ ഉത്തരം വ്യത്യസ്തമായിരുന്നു. അവൻ പറഞ്ഞു, ""നമ്മുടെ മോന്റെ അല്ലെങ്കിൽ മോളുടെ കാര്യം നോക്കിക്കോളണം എന്നായിരിക്കും ആ സ്ത്രീ പറഞ്ഞത്.'' ഉടനെ അധ്യാപകൻ ചോദിച്ചു: ""ഈ കഥ നേരത്തേ കേട്ടിട്ടുള്ളതാണോ?'' അപ്പോൾ വിദ്യാർഥി പറഞ്ഞു, ""അല്ല. എന്നാൽ എന്റെ മമ്മി കാൻസർമൂലം മരിക്കുന്നതിനു മുൻപായി എന്റെ പപ്പയോടു പറഞ്ഞത് അതായിരുന്നു.'' ഉടനെ അധ്യാപകൻ പറഞ്ഞു, ""ഇതുതന്നെയായിരുന്നു ആ സ്ത്രീയും പറഞ്ഞത്.''
കഥയുടെ ബാക്കിഭാഗം ഇങ്ങനെ. കപ്പലപകടത്തിൽനിന്നു രക്ഷപ്പെട്ട ആ ഭർത്താവ് വീട്ടിൽ മടങ്ങിയെത്തി തന്റെ മകളെ നല്ലനിലയിൽ വളർത്തി ഉന്നത നിലയിലെത്തിച്ചു. വളരെ വർഷം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ മരിച്ചു. അപ്പോൾ മകൾ തന്റെ പപ്പയുടെ ഡയറിക്കുറിപ്പുകൾ കാണാനിടയായി. അതിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് കാൻസർ മൂലം ഭാര്യ മരണം കാത്തിരുന്ന അവസരത്തിലാണ് അൽപം ആശ്വാസം തേടി അവർ ഉല്ലാസയാത്ര പോയത്. അതുപോലെ, കപ്പലിന് അപകടം സംഭവിച്ചപ്പോൾ അയാൾ രക്ഷപ്പെടണമെന്ന് അയാളുടെ ഭാര്യയാണത്രേ ശാഠ്യംപിടിച്ചത്. തന്റെ മകളുടെ നല്ല വളർച്ച ഉറപ്പാക്കാൻ തന്റെ ഭർത്താവെങ്കിലും ജീവിക്കണമെന്നതായിരുന്ന ആ സ്ത്രീയുടെ ആഗ്രഹം.
അയാൾ തന്റെ ഡയറിയിൽ ഇപ്രകാരം എഴുതിയിരുന്നു, ""നിന്നോടൊപ്പം കടലിന്റെ ആഴത്തിലേക്ക് മുങ്ങിത്താഴണമെന്നു ഞാൻ എന്തുമാത്രം ആഗ്രഹിച്ചുവെന്നോ? എന്നാൽ നമ്മുടെ മകളെ ഓർത്ത് എനിക്കതു സാധിക്കാതെപോയി!''
അധ്യാപകൻ കഥ പൂർത്തിയാക്കിയപ്പോൾ വിദ്യാർഥികൾ പൂർണ നിശബ്ദതയിലായിരുന്നു. അവർക്കൊന്നും പറയാനുണ്ടായിരുന്നില്ല. അവരിലൊരാളുടേതൊഴികെ മറ്റെല്ലാവരുടെയും ഉത്തരങ്ങൾ യാഥാർഥ്യത്തിൽനിന്ന് വളരെ അകലെയായിരുന്നു. അതായത്, അവർ പുറമേ കണ്ടതുവച്ച് കാര്യങ്ങൾ വിഭാവനം ചെയ്തു വിധിയെഴുതി. പക്ഷേ, അതിൽ അവർ പാടേ പരാജയപ്പെട്ടു.
നാം മറ്റുള്ളവരെ വിധിക്കുന്പോൾ പലപ്പോഴും നമുക്ക് സംഭവിക്കുന്നതും ഇതുതന്നെയല്ലേ? പുറമേ കാണുന്ന കാര്യങ്ങൾവച്ച് നാം ഓരോരുത്തരെ വിധിക്കുന്നു. അങ്ങനെയുള്ള നമ്മുടെ വിധിയെഴുത്ത് പലപ്പോഴും തെറ്റിപ്പോവുകയും ചെയ്യുന്നു. അതു നമുക്കറിയുകയും ചെയ്യാം. എങ്കിലും നമ്മുടെ അനുഭവങ്ങളിൽനിന്നു പാഠം പഠിക്കുന്നില്ല എന്നതല്ലേ നമ്മുടെ അനുഭവം?
കപ്പലപകടത്തിന്റെ സമയത്ത് തന്റെ ഭാര്യയെ രക്ഷപ്പെടാൻ ഭർത്താവ് അനുവദിച്ചില്ല എന്ന് ആദ്യം വിദ്യാർഥികൾ വിധിയെഴുതി. അതുപോലെ, ഭാര്യ ഭർത്താവിനെ ശപിക്കുകയായിരുന്നു ചെയ്തത് എന്നും അവർ വിധിയെഴുതി. എന്നാൽ അവരുടെ രണ്ടു വിധിയെഴുത്തുകളും തെറ്റിപ്പോയി എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് അവർക്ക് അങ്ങനെ സംഭവിച്ചത്?
ഒന്നാമതായി പുറമേ കണ്ട കാര്യങ്ങൾ വച്ച് അവർ വിധിയെഴുതി. രണ്ടാമതായി മറ്റുള്ളവരെക്കുറിച്ചുള്ള അവരുടെ മുൻവിധികൾവച്ച് അവർ വിധിയെഴുതി. ആ ഭാര്യയും ഭർത്താവും മറ്റു വിധത്തിൽ പ്രവർത്തിക്കുമെന്ന് അവർക്ക് ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല. അതായത് അവരുടെ തെറ്റായ ധാരണകൾ തെറ്റായ രീതിയിൽ മറ്റുള്ളവരെ വിധിക്കാനിടയായി എന്നു സാരം.
മറ്റുള്ളവരെ വിധിക്കാൻ വെന്പൽകൊള്ളുന്നവർ കാര്യങ്ങൾ ശരിക്കു മനസിലാക്കുന്നില്ല, കാര്യങ്ങൾ ശരിക്കു മനസിലാക്കുന്നവർ മറ്റുള്ളവരെ വിധിക്കാൻ വെന്പൽ കൊള്ളുകയില്ല എന്ന് ആരോ പറഞ്ഞിരിക്കുന്നത് എത്രയോ ശരിയാണ്! ഓരോരോ കാര്യത്തിലും മറ്റുള്ളവരെ വിധിക്കാൻ ചാടിയിറങ്ങുന്നവർ കാര്യങ്ങൾ മനസിലാക്കുന്നവരല്ല എന്നത് നമ്മുടെതന്നെയും അനുഭവമല്ലയോ? അതുപോലെ, കാര്യങ്ങൾ ശരിയായി മനസിലാക്കുന്നവർ വിധിക്കാൻ വിസമ്മതിക്കുന്നു എന്നതും നാം കാണാറുള്ളതല്ലേ?
ജീവിതം പലപ്പോഴും നാം മനസിലാക്കുന്നതിലുമേറെ സങ്കീർണമാണ്. അതുകൊണ്ടുതന്നെ, മറ്റുള്ളവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ശരിയായി വിധിയെഴുതുക നമുക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. തന്മൂലമാണ്, നമ്മുടെ വിധിയെഴുത്തുകൾ പലപ്പോഴും തെറ്റിപ്പോകുന്നതും.
ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായ ബാൽസാക് (1799-1850) ഒരിക്കൽ എഴുതി: ""ഒരാൾ എത്രയധികമായി മറ്റുള്ളവരെ വിധിക്കുന്നുവോ അയാൾ അത്ര കുറച്ചുമാത്രം മറ്റുള്ളവരെ സ്നേഹിക്കുന്നു.'' അദ്ദേഹം പറഞ്ഞിരിക്കുന്നതു വളരെ ശരിയല്ലേ? നാം ഏറെ സ്നേഹിക്കുന്നവരെ എപ്പോഴെങ്കിലും നാം കുറ്റം വിധിക്കുമോ? അവർക്കു കുറ്റമുണ്ടെന്നു തെളിഞ്ഞാൽപോലും അതു മറച്ചുവയ്ക്കാനായിരിക്കുകയില്ലേ നാം എപ്പോഴും ശ്രമിക്കുക?
മറ്റുള്ളവരെ വിധിക്കാൻ നമുക്ക് പ്രലോഭനമുണ്ടാകാം. അപ്പോൾ ഓർമിക്കുക, ""വിധിക്കരുത്, എന്നാൽ നീയും വിധിക്കപ്പെടുകയില്ല'' എന്ന ബൈബിൾ വാക്യം. മറ്റുള്ളവരെ വിധിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാൽ, ആരെയെങ്കിലും നമുക്ക് വിധിക്കേണ്ടിവന്നാൽ അതു നീതിപൂർവവും സ്നേഹത്തിലധിഷ്ഠിതവുമാണെന്നു നമുക്കുറപ്പുവരുത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ