വായിൽ കടിച്ചുപിടിച്ച ബ്രഷുമായി കാൻവാസിൽ ചിത്രങ്ങൾ വരയ്ക്കുന്ന പന്നിക്കുട്ടന്റെ കഥ അന്താരാഷ്ട്ര മാധ്യമങ്ങളിൽപ്പോലും ഇടം നേടിയിരുന്നു.സൗത്ത് ആഫ്രിക്കയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ താമസിക്കുന്ന ഈ പന്നിക്കുട്ടന്റെ പേര് പിഗ്ഗാസോ എന്നാണ്. കഴിഞ്ഞ ദിവസം പിഗ്ഗാസോയുടെ പെയിന്റിംഗുകൾ ലേലത്തിന് വച്ചിരുന്നു. അതിൽ ഒരു പെയിന്റിംഗിന് കിട്ടിയ വില 1,40,000 രൂപയ്ക്ക് മുകളിൽ.
സൗത്ത് ആഫ്രിക്കയിലെ ഫാം എന്നു പേരുള്ള മൃഗസങ്കേതത്തിലാണ് പിഗ്ഗാസോയുടെ താമസം. ഈ സങ്കേതത്തിന്റെ നടത്തിപ്പിനാവശ്യമായ മുഴുവൻ തുകയും ഇപ്പോൾ കണ്ടെ ത്തുന്നത് പിഗ്ഗാസോയുടെ ചിത്രങ്ങൾ വിറ്റാണെന്ന് ഇവിടത്തെ നടത്തിപ്പുകാരനായ ജൊവാൻ ലെഫ്സണ് പറയുന്നു. ആരും നോക്കാനില്ലാത്തതും പരിക്കുപറ്റിയതുമായ മൃഗങ്ങളെ സംരക്ഷിക്കുന്ന ഇടമാണിത്.
ലോകമെന്പാടുനിന്നും പിഗ്ഗാസോയുടെ ചിത്രങ്ങൾക്ക് ആവശ്യക്കാർ എത്താറുണ്ട ത്രെ. ഇപ്പോൾ രണ്ട ര വയസുള്ള പിഗ്ഗാസോ ചെറുപ്പം മുതലേ ചിത്രങ്ങൾ വരച്ചിരുന്നു.ജനിച്ച് നാല് ആഴ്ച മാത്രം പ്രായമുള്ളപ്പോൾ ഒരു കശാപ്പുകാരന്റെ കൈയിൽനിന്നുമാണ് ജൊവാൻ പിഗ്ഗാസോയെ വാങ്ങിയത്. പന്നിക്കുട്ടികളുടെ ബുദ്ധിശക്തികളെക്കുറിച്ച് അറിവുണ്ട ായിരുന്ന ജൊവാൻ തന്റെ പന്നിക്കുട്ടന് കളിക്കുന്നതിനായി കുറേ കളിപ്പാട്ടങ്ങൾ വാങ്ങി നൽകി. അതിൽ പിഗ്ഗാസോയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പെയിന്റും ബ്രഷുമായിരുന്നു.
ജൊവാനെ അദ്ഭുതപ്പെടുത്തി ബ്രഷ് കടിച്ചെടുത്ത് പെയിന്റിൽ മുക്കി പന്നിക്കുട്ടൻ ചിത്രം വര തുടങ്ങി. സമൂഹമാധ്യമങ്ങളിലൂടെയാണ് പിഗ്ഗാസോയുടെ ചിത്രകലാ വിരുത് പുറം ലോകം അറിയുന്നത്. അതോടെ പിഗ്ഗാസോയുടെ ചിത്രങ്ങൾ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് ആളുകൾ ജൊവാനെ സമീപിച്ച് തുടങ്ങി. പതിനായിരം രൂപയ്ക്ക് മുകളിലാണ് പിഗ്ഗാസോയുടെ ചിത്രങ്ങൾക്ക് ആദ്യം ലഭിച്ചിരുന്ന വില. ഇതാണ് ഇപ്പോൾ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ എത്തിയിരിക്കുന്നത്. ബ്രഷ് കടിച്ചെടുത്ത് തനിക്ക് ഇഷ്ടമുള്ള നിറങ്ങളിലെല്ലാം മുക്കി കാൻവാസിൽ തലങ്ങും വിലങ്ങും വരയ്ക്കുന്നതാണ് പിഗ്ഗാസോയുടെ രീതി.
തയാറാക്കിയത്: റോസ് മേരി ജോൺ
സൗത്ത് ആഫ്രിക്കയിലെ ഫാം എന്നു പേരുള്ള മൃഗസങ്കേതത്തിലാണ് പിഗ്ഗാസോയുടെ താമസം. ഈ സങ്കേതത്തിന്റെ നടത്തിപ്പിനാവശ്യമായ മുഴുവൻ തുകയും ഇപ്പോൾ കണ്ടെ ത്തുന്നത് പിഗ്ഗാസോയുടെ ചിത്രങ്ങൾ വിറ്റാണെന്ന് ഇവിടത്തെ നടത്തിപ്പുകാരനായ ജൊവാൻ ലെഫ്സണ് പറയുന്നു. ആരും നോക്കാനില്ലാത്തതും പരിക്കുപറ്റിയതുമായ മൃഗങ്ങളെ സംരക്ഷിക്കുന്ന ഇടമാണിത്.
ലോകമെന്പാടുനിന്നും പിഗ്ഗാസോയുടെ ചിത്രങ്ങൾക്ക് ആവശ്യക്കാർ എത്താറുണ്ട ത്രെ. ഇപ്പോൾ രണ്ട ര വയസുള്ള പിഗ്ഗാസോ ചെറുപ്പം മുതലേ ചിത്രങ്ങൾ വരച്ചിരുന്നു.ജനിച്ച് നാല് ആഴ്ച മാത്രം പ്രായമുള്ളപ്പോൾ ഒരു കശാപ്പുകാരന്റെ കൈയിൽനിന്നുമാണ് ജൊവാൻ പിഗ്ഗാസോയെ വാങ്ങിയത്. പന്നിക്കുട്ടികളുടെ ബുദ്ധിശക്തികളെക്കുറിച്ച് അറിവുണ്ട ായിരുന്ന ജൊവാൻ തന്റെ പന്നിക്കുട്ടന് കളിക്കുന്നതിനായി കുറേ കളിപ്പാട്ടങ്ങൾ വാങ്ങി നൽകി. അതിൽ പിഗ്ഗാസോയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പെയിന്റും ബ്രഷുമായിരുന്നു.
ജൊവാനെ അദ്ഭുതപ്പെടുത്തി ബ്രഷ് കടിച്ചെടുത്ത് പെയിന്റിൽ മുക്കി പന്നിക്കുട്ടൻ ചിത്രം വര തുടങ്ങി. സമൂഹമാധ്യമങ്ങളിലൂടെയാണ് പിഗ്ഗാസോയുടെ ചിത്രകലാ വിരുത് പുറം ലോകം അറിയുന്നത്. അതോടെ പിഗ്ഗാസോയുടെ ചിത്രങ്ങൾ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് ആളുകൾ ജൊവാനെ സമീപിച്ച് തുടങ്ങി. പതിനായിരം രൂപയ്ക്ക് മുകളിലാണ് പിഗ്ഗാസോയുടെ ചിത്രങ്ങൾക്ക് ആദ്യം ലഭിച്ചിരുന്ന വില. ഇതാണ് ഇപ്പോൾ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ എത്തിയിരിക്കുന്നത്. ബ്രഷ് കടിച്ചെടുത്ത് തനിക്ക് ഇഷ്ടമുള്ള നിറങ്ങളിലെല്ലാം മുക്കി കാൻവാസിൽ തലങ്ങും വിലങ്ങും വരയ്ക്കുന്നതാണ് പിഗ്ഗാസോയുടെ രീതി.
തയാറാക്കിയത്: റോസ് മേരി ജോൺ