അയാൾ വിവാഹിതനാണ്. വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. രജു എന്ന അയാൾ മക്കളിൽ രണ്ടാമനാണ്. മൂത്തത് പെണ്ണാണ്. സുജു എന്ന അവൾ ഭർത്താവിനും ഏക മകനും ഒപ്പം ചെന്നൈയിലാണ്. അവളുടെ ഭർത്താവ് രാജേഷ് എൻജിനിയറാണ്. സുജു ബാങ്കുദ്യോഗസ്ഥയാണ്. രജുവും ഭാര്യ ജനിയും ഐറ്റി മേഖലയിലെ ജോലിക്കാരാണ്. രജുവിന്റെ മാതാപിതാക്കൾ അധ്യാപകരായിരുന്നു. റിട്ടയർ ചെയ്തിട്ട് അധിക വർഷങ്ങൾ ആയിട്ടില്ല. കുര്യൻ മാത്യു സാർ ഒരു അണ് എയ്ഡഡ് സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നുണ്ട്. ഭാര്യ ആലീസ് ടീച്ചർ റിട്ടയർമെന്റിന് ശേഷം ഇതര ജോലികൾക്കൊന്നും പോകാൻ താൽപര്യം കാട്ടിയില്ല. ഇപ്പോൾ ഇരുവരും വല്ലാത്ത മാനസിക ക്ലേശത്തിലാണ്. മാനസിക ക്ലേശത്തിന് കാരണം മകൻ രജുവും അവന്റെ നിലപാടുകളുമാണ്. രജു ഒരു കംപ്യൂട്ടർ ഭ്രാന്തനാണ്.
സദാ സമയവും അയാൾ തന്റെ കംപ്യൂട്ടറിന് മുന്പിൽതന്നെയാണ്. പ്രോജക്റ്റുകളും പ്രോജക്റ്റേതര വിഷയങ്ങളുമാണ് എപ്പോഴും അയാളുടെ തലയിൽ. അവന്റെ ഭാര്യയെപ്പോലും ശ്രദ്ധിക്കാനോ അവളുമായി ഒന്ന് സംസാരിക്കാനോ അവന് സമയമില്ല. സ്വന്തം മകനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്പോൾ ഇതിനൊക്കെ കാരണക്കാർ തങ്ങൾതന്നെയാണെന്ന് ആ മാതാപിതാക്കൾ ഇരുവരും കുറ്റസമ്മതം നടത്തുന്നു. കുട്ടിക്കാലത്ത് കംപ്യൂട്ടറിനും ഇലക്ട്രോണിക് കളിപ്പാട്ടങ്ങളുമായിരുന്നു രജുവിന്റെ കളിക്കൂട്ടുകാർ. തന്റെ പ്രായക്കാരുമായും വീട്ടിലെ ആളുകളുമായും ഇടപഴകുന്നതിനെക്കാൾ രജുവിനെ അവന്റെ പാഠപുസ്തകങ്ങളിലും കംപ്യൂട്ടറിലും തളച്ചിടാനാണ് അവന്റെ മാതാപിതാക്കൾ ശ്രദ്ധ കാട്ടിയത്.
വീട്ടിലെ കാര്യങ്ങളോ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളോ ഒന്നും ശ്രദ്ധിക്കുവാൻ രജുവിന് തെല്ലും സമയമില്ലായിരുന്നു. അക്കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കാൻ അവനെ മാതാപിതാക്കൾ അനുവദിച്ചിരുന്നില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. തങ്ങളെയോ തങ്ങളുടെ കാര്യങ്ങളോ ഒന്നും അവൻ ഇപ്പോൾ തിരക്കാറ് പോലുമില്ല എന്ന് രജുവിന്റെ മാതാപിതാക്കൾ ഇരുവരും പറയുന്പോൾ കുറ്റബോധത്താൽ അവരുടെ തല കുനിയുകയും ദുഃഖത്താൽ കണ്ണുകൾ നിറയുകയും ചെയ്യുന്നു. തങ്ങളെ ഒന്ന് ഫോണ്വിളിക്കാൻപോലും രജുവിന് സമയമില്ല എന്ന പരാതിയാണ് ചെന്നൈയിലുള്ള ഏക സഹോദരി സുജുവിനും ഭർത്താവ് രാജേഷിനുമുള്ളത്. തനിക്കിങ്ങനെയൊക്കെയേ പെരുമാറാനും പ്രവർത്തിക്കാനും കഴിയൂ എന്ന നിലപാടിലാണ് രജു.
രജു ഇപ്രകാരം ആയതോ അതോ അയാളെ ഇങ്ങനെയൊക്കെ ആക്കിയതോ? രണ്ടാമത്തേതാണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്. രജുവിന്റെ കുട്ടിക്കാലത്തും അവന്റെ യൗവനത്തിലും അവൻ ഇടപെട്ടത് കംപ്യൂട്ടറിനോടും ഇലക്ട്രോണിക് ഉപകരണങ്ങളോടും അവന്റെ പാഠപുസ്തകങ്ങളോടുമൊക്കെ മാത്രമാണ്. മാതാപിതാക്കളുടെ അജ്ഞതയും മക്കളുടെ ഭാവിയെക്കുറിച്ചുള്ള അമിതമോഹവും ഒക്കെ മക്കളുടെ രൂപികരണത്തിൽ വരുത്തുന്ന പിഴവുകൾക്ക് മകുടോദാഹരണമാണ് രജുവിന്റെ ജീവിതം.
നല്ല മനുഷ്യരായിത്തീരാനുള്ള രൂപീകരണം മക്കളുടെ വളർച്ചയുടെ കാലത്ത് നൽകാതെ അവരെ വെറും ബുദ്ധിജീവികളാക്കി മാത്രം മാറ്റാനുള്ള മാതാപിതാക്കളുടെ വ്യഗ്രതയിൽ എത്രയോ മക്കളും കുടുംബങ്ങളുമാണ് ഇന്ന് തകർന്നടിയുന്നത്. കുട്ടികളുടെ രൂപീകരണ കാലത്ത് അവർ ജിവിക്കുന്ന സാഹചര്യങ്ങൾക്കും അവർ ചെയ്യുന്ന കാര്യങ്ങൾക്കും അവരുമായി ബന്ധപ്പെടുന്ന വ്യക്തികൾക്കുമൊക്കെ അവരുടെ വ്യക്തിത്വ രുപീകരണത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട് എന്നകാര്യത്തിൽ ആർക്കും സംശയമില്ലല്ലൊ. ഇപ്പറഞ്ഞ കാര്യങ്ങളിലുള്ള നിസാര പിഴവുകൾപോലും അവരുടെ ജീവിതത്തിന്റെ ദിശ തെറ്റിക്കാൻ കാരണമാകും എന്നതിനാൽ മക്കളുടെ രൂപീകരണത്തിൽ ഏർപ്പെടുന്ന മാതാപിതാക്കൾ ബോധപൂർവം അവരുടെ നല്ല രൂപീകരണത്തിന് സഹായകമാകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്തേ മതിയാകൂ. പച്ചയായ ജീവിത സാഹചര്യങ്ങളുമായും കുടുംബാംഗങ്ങളുമായും ചുറ്റുപാടുമുള്ള മനുഷ്യരുമായും ബന്ധപ്പെടുത്താതെ ഒരു മെഷീനെന്നോണം ജീവനില്ലാത്ത യന്ത്രങ്ങളും വസ്തുക്കളുമായി മാത്രം മക്കളുടെ ചെറുപ്പകാലത്ത് അവരെ ബന്ധപ്പെടുത്തി നിർത്തിയാൽ ഫലം മേൽക്കണ്ടതുപോലെതന്നെയായിരിക്കും. മക്കൾ വളർച്ച പ്രാപിക്കുന്ന കാലത്ത് അവർ എന്തിനോടൊക്കെയാണോ നിരന്തരം ഇടപഴകുന്നത് അവയ്ക്കൊപ്പംതന്നെയായിരിക്കും അവർ മുതിർന്നു കഴിയുന്പോഴും ഇടപഴകാൻ ആഗ്രഹിക്കുന്നതും ഇടപഴകുന്നതും. മക്കളുടെ ബാല്യകാലത്ത് അവർ ഏത് വിധത്തിൽ പരിശീലിക്കപ്പെടണമെന്നത് തീരുമാനിക്കാനുള്ള പൂർണമായ ഉത്തരവാദിത്വവും സ്വാതന്ത്ര്യവും അവരുടെ മാതാപിതാക്കൾക്ക് തന്നെയാണ്. നല്ല പ്രതലത്തിൽ കുത്തിവരയ്ക്കാനും അതിൽ മനോഹരമായ ചിത്രം വരക്കുവാനും നമുക്കാവുമല്ലൊ.
സിറിയക് കോട്ടയിൽ
സദാ സമയവും അയാൾ തന്റെ കംപ്യൂട്ടറിന് മുന്പിൽതന്നെയാണ്. പ്രോജക്റ്റുകളും പ്രോജക്റ്റേതര വിഷയങ്ങളുമാണ് എപ്പോഴും അയാളുടെ തലയിൽ. അവന്റെ ഭാര്യയെപ്പോലും ശ്രദ്ധിക്കാനോ അവളുമായി ഒന്ന് സംസാരിക്കാനോ അവന് സമയമില്ല. സ്വന്തം മകനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്പോൾ ഇതിനൊക്കെ കാരണക്കാർ തങ്ങൾതന്നെയാണെന്ന് ആ മാതാപിതാക്കൾ ഇരുവരും കുറ്റസമ്മതം നടത്തുന്നു. കുട്ടിക്കാലത്ത് കംപ്യൂട്ടറിനും ഇലക്ട്രോണിക് കളിപ്പാട്ടങ്ങളുമായിരുന്നു രജുവിന്റെ കളിക്കൂട്ടുകാർ. തന്റെ പ്രായക്കാരുമായും വീട്ടിലെ ആളുകളുമായും ഇടപഴകുന്നതിനെക്കാൾ രജുവിനെ അവന്റെ പാഠപുസ്തകങ്ങളിലും കംപ്യൂട്ടറിലും തളച്ചിടാനാണ് അവന്റെ മാതാപിതാക്കൾ ശ്രദ്ധ കാട്ടിയത്.
വീട്ടിലെ കാര്യങ്ങളോ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളോ ഒന്നും ശ്രദ്ധിക്കുവാൻ രജുവിന് തെല്ലും സമയമില്ലായിരുന്നു. അക്കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കാൻ അവനെ മാതാപിതാക്കൾ അനുവദിച്ചിരുന്നില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. തങ്ങളെയോ തങ്ങളുടെ കാര്യങ്ങളോ ഒന്നും അവൻ ഇപ്പോൾ തിരക്കാറ് പോലുമില്ല എന്ന് രജുവിന്റെ മാതാപിതാക്കൾ ഇരുവരും പറയുന്പോൾ കുറ്റബോധത്താൽ അവരുടെ തല കുനിയുകയും ദുഃഖത്താൽ കണ്ണുകൾ നിറയുകയും ചെയ്യുന്നു. തങ്ങളെ ഒന്ന് ഫോണ്വിളിക്കാൻപോലും രജുവിന് സമയമില്ല എന്ന പരാതിയാണ് ചെന്നൈയിലുള്ള ഏക സഹോദരി സുജുവിനും ഭർത്താവ് രാജേഷിനുമുള്ളത്. തനിക്കിങ്ങനെയൊക്കെയേ പെരുമാറാനും പ്രവർത്തിക്കാനും കഴിയൂ എന്ന നിലപാടിലാണ് രജു.
രജു ഇപ്രകാരം ആയതോ അതോ അയാളെ ഇങ്ങനെയൊക്കെ ആക്കിയതോ? രണ്ടാമത്തേതാണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്. രജുവിന്റെ കുട്ടിക്കാലത്തും അവന്റെ യൗവനത്തിലും അവൻ ഇടപെട്ടത് കംപ്യൂട്ടറിനോടും ഇലക്ട്രോണിക് ഉപകരണങ്ങളോടും അവന്റെ പാഠപുസ്തകങ്ങളോടുമൊക്കെ മാത്രമാണ്. മാതാപിതാക്കളുടെ അജ്ഞതയും മക്കളുടെ ഭാവിയെക്കുറിച്ചുള്ള അമിതമോഹവും ഒക്കെ മക്കളുടെ രൂപികരണത്തിൽ വരുത്തുന്ന പിഴവുകൾക്ക് മകുടോദാഹരണമാണ് രജുവിന്റെ ജീവിതം.
നല്ല മനുഷ്യരായിത്തീരാനുള്ള രൂപീകരണം മക്കളുടെ വളർച്ചയുടെ കാലത്ത് നൽകാതെ അവരെ വെറും ബുദ്ധിജീവികളാക്കി മാത്രം മാറ്റാനുള്ള മാതാപിതാക്കളുടെ വ്യഗ്രതയിൽ എത്രയോ മക്കളും കുടുംബങ്ങളുമാണ് ഇന്ന് തകർന്നടിയുന്നത്. കുട്ടികളുടെ രൂപീകരണ കാലത്ത് അവർ ജിവിക്കുന്ന സാഹചര്യങ്ങൾക്കും അവർ ചെയ്യുന്ന കാര്യങ്ങൾക്കും അവരുമായി ബന്ധപ്പെടുന്ന വ്യക്തികൾക്കുമൊക്കെ അവരുടെ വ്യക്തിത്വ രുപീകരണത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട് എന്നകാര്യത്തിൽ ആർക്കും സംശയമില്ലല്ലൊ. ഇപ്പറഞ്ഞ കാര്യങ്ങളിലുള്ള നിസാര പിഴവുകൾപോലും അവരുടെ ജീവിതത്തിന്റെ ദിശ തെറ്റിക്കാൻ കാരണമാകും എന്നതിനാൽ മക്കളുടെ രൂപീകരണത്തിൽ ഏർപ്പെടുന്ന മാതാപിതാക്കൾ ബോധപൂർവം അവരുടെ നല്ല രൂപീകരണത്തിന് സഹായകമാകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്തേ മതിയാകൂ. പച്ചയായ ജീവിത സാഹചര്യങ്ങളുമായും കുടുംബാംഗങ്ങളുമായും ചുറ്റുപാടുമുള്ള മനുഷ്യരുമായും ബന്ധപ്പെടുത്താതെ ഒരു മെഷീനെന്നോണം ജീവനില്ലാത്ത യന്ത്രങ്ങളും വസ്തുക്കളുമായി മാത്രം മക്കളുടെ ചെറുപ്പകാലത്ത് അവരെ ബന്ധപ്പെടുത്തി നിർത്തിയാൽ ഫലം മേൽക്കണ്ടതുപോലെതന്നെയായിരിക്കും. മക്കൾ വളർച്ച പ്രാപിക്കുന്ന കാലത്ത് അവർ എന്തിനോടൊക്കെയാണോ നിരന്തരം ഇടപഴകുന്നത് അവയ്ക്കൊപ്പംതന്നെയായിരിക്കും അവർ മുതിർന്നു കഴിയുന്പോഴും ഇടപഴകാൻ ആഗ്രഹിക്കുന്നതും ഇടപഴകുന്നതും. മക്കളുടെ ബാല്യകാലത്ത് അവർ ഏത് വിധത്തിൽ പരിശീലിക്കപ്പെടണമെന്നത് തീരുമാനിക്കാനുള്ള പൂർണമായ ഉത്തരവാദിത്വവും സ്വാതന്ത്ര്യവും അവരുടെ മാതാപിതാക്കൾക്ക് തന്നെയാണ്. നല്ല പ്രതലത്തിൽ കുത്തിവരയ്ക്കാനും അതിൽ മനോഹരമായ ചിത്രം വരക്കുവാനും നമുക്കാവുമല്ലൊ.
സിറിയക് കോട്ടയിൽ