ലിലോംഗ്വെ: മലാവിയിൽ ഹിപ്പൊപൊട്ടാമസിനെ ഇടിച്ചുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലുള്ള എൻസാൻജെ ജില്ലയിലാണ് തിങ്കളാഴ്ച രാവിലെ അപകടം നടന്നത്.
ഷൈർ നദിയിലൂടെ 37 യാത്രികരുമായി സഞ്ചരിക്കുകയായിരുന്ന തടിബോട്ട് ഹിപ്പോയുടെ ശരീരത്തിൽ തട്ടിയാണ് മുങ്ങിയത്. പ്രദേശവാസികൾ ചേർന്ന് 13 യാത്രികരെ രക്ഷപ്പെടുത്തിയിരുന്നു.
ബോട്ടിലുണ്ടായിരുന്ന 23 യാത്രികരെ കണ്ടെത്താനായിരുന്നില്ല. ഒരു വയസുകാരനായ കുട്ടിയുടെ മൃതദേഹം മാത്രമാണ് തിങ്കളാഴ്ച കണ്ടെത്താനായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആറ് പേരുടെ കൂടി മൃതദേഹം കിട്ടിയത്.
17 പേരെ കൂടി കണ്ടെത്താനുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഷൈർ നദിയിലൂടെ 37 യാത്രികരുമായി സഞ്ചരിക്കുകയായിരുന്ന തടിബോട്ട് ഹിപ്പോയുടെ ശരീരത്തിൽ തട്ടിയാണ് മുങ്ങിയത്. പ്രദേശവാസികൾ ചേർന്ന് 13 യാത്രികരെ രക്ഷപ്പെടുത്തിയിരുന്നു.
ബോട്ടിലുണ്ടായിരുന്ന 23 യാത്രികരെ കണ്ടെത്താനായിരുന്നില്ല. ഒരു വയസുകാരനായ കുട്ടിയുടെ മൃതദേഹം മാത്രമാണ് തിങ്കളാഴ്ച കണ്ടെത്താനായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആറ് പേരുടെ കൂടി മൃതദേഹം കിട്ടിയത്.
17 പേരെ കൂടി കണ്ടെത്താനുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.