കാര്‍ വാടകയ്‌ക്കെടുത്തു മുങ്ങി; പിടിയിലായ ആളിനു പിന്നിൽ...

02:51 PM Nov 08, 2021 | Deepika.com
റാന്നി: കാര്‍ വാടകയ്ക്കെടുത്ത ശേഷം പണം നല്‍കാതെ മറിച്ചുവിറ്റതിനു റാന്നി പോലീസിന്‍റെ പിടിയിലായയാള്‍ക്കു തട്ടിപ്പുസംഘവുമായി ബന്ധമെന്നു പോലീസ്. റാന്നി സ്വദേശിയും കോട്ടയം നെടുങ്ങാടപ്പള്ളി ബഥനി ഹൗസില്‍ താമസിക്കുന്നയാളുമായ ഗോഡ് ലി ദേവാണ് (46) അറസ്റ്റിലായത്.

വടശേരിക്കര കിടങ്ങില്‍ അജിലാല്‍ ഒരുമാസം മുമ്പ് റാന്നി പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. ഇതേ കാര്‍ വാടകയ്ക്കു നല്‍കിയതിനു ലഭിച്ച 1.50 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നതായി പറയുന്നു. എറണാകുളം കേന്ദ്രീകരിച്ചുള്ള വാഹനതട്ടിപ്പു സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കാറോ പണമോ നല്കാതെ

തട്ടിയെടുത്ത മറ്റൊരു കാറുമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കാര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍നിന്നാണ് ഗോഡ്ലി പിടിയിലായത്. 90,000 രൂപ നല്‍കാമെന്നറിയിച്ച് ഉടമയെ പറ്റിച്ചു കൈക്കലാക്കിയതാണ് ഈ കാറെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അജിലാലിന്‍റെ കാര്‍ പയ്യന്നൂര്‍ പഴയങ്ങാടിയില്‍നിന്നു പോലീസ് കണ്ടെടുത്തു. 2019ലാണ് അജിലാല്‍ ഗോഡ് ലിയ്ക്കു കാര്‍ കൈമാറിയത്. വാടകയായി 1.50 ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞാണ് അജിലാലിന്‍റെ പക്കല്‍നിന്നു കാര്‍ വാങ്ങിയത്. ഇത്തരത്തില്‍ ലഭിച്ച പണം ഗോഡ് ലി തട്ടിയെടുത്തതായാണ് പരാതി.

അജിലാല്‍ നിരന്തരം ബന്ധപ്പെട്ടിട്ടും കാറോ പണമോ നല്‍കാന്‍ ഇയാള്‍ തയാറായില്ല. ഇതോടെ അജിലാല്‍ റാന്നി പോലീസില്‍ പരാതി നല്‍കി. ഇതോടെ ഗോഡ് ലി മുങ്ങി. പലതവണ ഇയാള്‍ കാര്‍ കൈമാറിയതായും അവസാനം 2.25 ലക്ഷം രൂപയ്ക്ക് കണ്ണൂര്‍ പഴയങ്ങാടി സ്വദേശി സനൂപിന് വിറ്റെന്നും റാന്നി എസ്ഐ എസ്.ടി. അനീഷ് പറഞ്ഞു. സനൂപിന്‍റെ പക്കല്‍നിന്നാണ് കാര്‍ പോലീസ് കണ്ടെടുത്തത്.

വേറെയും തട്ടിപ്പുകൾ

ഇയാള്‍ വേറെയും വാഹനങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നു പോലീസ് സംശയിക്കുന്നുണ്ട്. 25 ലക്ഷം രൂപയുടെ വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് തൃശൂര്‍ സ്വദേശിയുടെ പക്കല്‍നിന്ന് 2.25 ലക്ഷം രൂപ വാങ്ങിയതിനും കേസുണ്ട്.

റാന്നി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഇയാള്‍ക്കെതിരെ പത്തോളം പരാതികള്‍ ലഭിച്ചതായും എസ്ഐ പറഞ്ഞു. സിവില്‍ പോലീസ് ഓഫീസര്‍മാരായ എല്‍.പി. ബിജു, ഉണ്ണി കൃഷ്ണന്‍ എന്നിവരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.