ചെന്നൈയിലെ ഫോറം വിജയ് മാളിലെത്തിയവർ അന്പരന്നു. കൺമുന്പിലിതാ 41.8 അടി ഉയരമുള്ള കപ്പ് കേക്ക് ടവർ! മൂവാറ്റുപുഴ പൈങ്ങോട്ടൂർ സ്വദേശിയായ ജിൻസ് പോളും സംഘവുമാണ് സൗത്ത് ആഫ്രിക്കയിലെ 35 അടി ഉയരമുള്ള കപ്പ് കേക്ക് ടവറിന്റെ റിക്കാർഡ് മറികടക്കാൻ 41.8 അടി ഉയരമുള്ള ടവർ നിർമിച്ചത്. ജനുവരി 20നാണ് ജിൻസും 150 പേരടങ്ങുന്ന സംഘവും 42 മണിക്കൂർ 45 മിനിറ്റു കൊണ്ട ് റിക്കാർഡിട്ടത്.
ടീമംഗങ്ങളെ 15 പേരുള്ള നാലു ഷിഫ്റ്റുകളായി തിരിക്കുകയായിരുന്നു ആദ്യഘട്ടം. മിക്സർ ഗ്രൈൻഡർ ഉപയോഗിച്ച് ഓരോ ബാച്ചിലേയും നിശ്ചിത അംഗങ്ങൾ കേക്കിനുള്ള ബാറ്റർ തയാറാക്കി. 1,411 കിലോ മൈദയും മറ്റു ചേരുവകളും ഉപയോഗിച്ചാണ് കേക്ക് നിർമിച്ചത്. ഈ കേക്കുകൾ ലൈനറിൽ പകർത്തി ഓരോന്നും 50 ഗ്രാം ഉണ്ടോ എന്ന് ഉറപ്പാക്കലായിരുന്നു അടുത്ത ഘട്ടം.
രണ്ട് ഇഞ്ച് വലിപ്പവും 50 ഗ്രാമും വേണമെന്നുള്ളത് ഗിന്നസിന്റെ റൂളായിരുന്നു. ഇതിനു ശേഷം ഓരോ ട്രേയും ബേക്ക് ചെയ്ത് അതിനു മുകളിൽ ബട്ടർ ക്രീം ഫ്രോസ്റ്റ് ചെയ്തു വാനില കപ്പ് കേക്കുകൾ തയാറാക്കി എടുത്തു. മണിക്കുറിൽ 537 കപ്പ് കേക്ക് തയാറാക്കി.
41.8 അടി ഉയരമുള്ള കപ്പ് കേക്കുകൾ ടവറിന്റെ ഓരോ നിരയിലും അടുക്കിവയ്ക്കാനും ആളുകളെ നിയോഗിച്ചിരുന്നു. യുകെയിൽ നിന്നെത്തിയ ഗിന്നസിന്റെ അതോറിറ്റിയും ഇന്ത്യയിൽ നിന്നും ഗിന്നസിനെ പ്രതിനിധീകരിക്കുന്നവരും കേക്കുകൾ പരിശോധിക്കുകയും ഗിന്നസ് റിക്കാർഡിനും ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡിനും അർഹരായതായി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞില്ല, ഈ കപ്പ് കേക്കുകൾ ചെന്നൈ നഗരത്തിലെ വിവിധ അനാഥാലയങ്ങൾക്കു സന്നദ്ധ സംഘടന വഴി എത്തിക്കുകയും ചെയ്തു.
പ്രീതി കിച്ചണ്‍ അപ്ലയൻസായിരുന്നു പരിപാടിയുടെ സ്പോണ്‍സേഴ്സ്. പ്രീതി കിച്ചണ്‍ അപ്ലയൻസിന്റെ മാനേജിംഗ് ഡയറക്്ടർ എസ്്.സുബ്രഹ്മണ്യൻ, ഫുഡ് കോണ്‍സുലേറ്റിന്റെ ഡയറക്്ടർ എം.മുഹമ്മദ് അലി, ഷെഫ് ജിൻസ് പോൾ എന്നിവർ ചേർന്ന് ഗിന്നസ് റിക്കാർഡും ഏഷ്യയിലെ ഏറ്റവും വലുതും എണ്ണം കൂടിയതുമായ കപ്പ് കേക്ക് ടവറിനുള്ള പുരസ്കാരമായ ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡും ഏറ്റുവാങ്ങി. ഫുഡ് കോണ്‍സുലേറ്റിന്റെ പേസ്ട്രി ഷെഫാണ് പാലിയത്ത് കുടുംബാഗമായ ജിൻസ്.
12 വർഷം കുവൈറ്റിൽ പേസ്ട്രീ ഷെഫായി ജോലി ചെയ്തിരുന്ന ജിൻസ് ഒന്നര വർഷം മുന്‍പാണ് ചെന്നൈയിലെ ഫുഡ് കോണ്‍സുലേറ്റിൽ എക്സിക്യൂട്ടീവ് പേസ്ട്രീ ഷെഫായി സേവനം ആരംഭിച്ചത്. യുകെ കേന്ദ്രീകൃതമായ സിറ്റി ആൻഡ് ഗ്ലിസഡ് അഫിലിയേറ്റഡായ ഡിപ്ലോമ ഇൻ ബേക്കറി ആൻഡ് പാറ്റിസറിയുടെ ചെന്നൈ ഇൻസ്റ്റിറ്റ്യൂഷനിൽ അധ്യാപകൻ കൂടിയാണ് ജിൻസ്.
കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന അഞ്ചാമത് സൗത്ത് ഇന്ത്യ ഷെഫ് അസോസിയേഷന്റെ കുളിനറി മത്സരത്തിൽ വിജയിയാണ് ജിൻസ്. ഭാര്യ അനു രാമപുരം കട്ടക്കയം കുടുംബാംഗമാണ്.
ജിബിൻ കുര്യൻ
ടീമംഗങ്ങളെ 15 പേരുള്ള നാലു ഷിഫ്റ്റുകളായി തിരിക്കുകയായിരുന്നു ആദ്യഘട്ടം. മിക്സർ ഗ്രൈൻഡർ ഉപയോഗിച്ച് ഓരോ ബാച്ചിലേയും നിശ്ചിത അംഗങ്ങൾ കേക്കിനുള്ള ബാറ്റർ തയാറാക്കി. 1,411 കിലോ മൈദയും മറ്റു ചേരുവകളും ഉപയോഗിച്ചാണ് കേക്ക് നിർമിച്ചത്. ഈ കേക്കുകൾ ലൈനറിൽ പകർത്തി ഓരോന്നും 50 ഗ്രാം ഉണ്ടോ എന്ന് ഉറപ്പാക്കലായിരുന്നു അടുത്ത ഘട്ടം.
രണ്ട് ഇഞ്ച് വലിപ്പവും 50 ഗ്രാമും വേണമെന്നുള്ളത് ഗിന്നസിന്റെ റൂളായിരുന്നു. ഇതിനു ശേഷം ഓരോ ട്രേയും ബേക്ക് ചെയ്ത് അതിനു മുകളിൽ ബട്ടർ ക്രീം ഫ്രോസ്റ്റ് ചെയ്തു വാനില കപ്പ് കേക്കുകൾ തയാറാക്കി എടുത്തു. മണിക്കുറിൽ 537 കപ്പ് കേക്ക് തയാറാക്കി.
41.8 അടി ഉയരമുള്ള കപ്പ് കേക്കുകൾ ടവറിന്റെ ഓരോ നിരയിലും അടുക്കിവയ്ക്കാനും ആളുകളെ നിയോഗിച്ചിരുന്നു. യുകെയിൽ നിന്നെത്തിയ ഗിന്നസിന്റെ അതോറിറ്റിയും ഇന്ത്യയിൽ നിന്നും ഗിന്നസിനെ പ്രതിനിധീകരിക്കുന്നവരും കേക്കുകൾ പരിശോധിക്കുകയും ഗിന്നസ് റിക്കാർഡിനും ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡിനും അർഹരായതായി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞില്ല, ഈ കപ്പ് കേക്കുകൾ ചെന്നൈ നഗരത്തിലെ വിവിധ അനാഥാലയങ്ങൾക്കു സന്നദ്ധ സംഘടന വഴി എത്തിക്കുകയും ചെയ്തു.
പ്രീതി കിച്ചണ്‍ അപ്ലയൻസായിരുന്നു പരിപാടിയുടെ സ്പോണ്‍സേഴ്സ്. പ്രീതി കിച്ചണ്‍ അപ്ലയൻസിന്റെ മാനേജിംഗ് ഡയറക്്ടർ എസ്്.സുബ്രഹ്മണ്യൻ, ഫുഡ് കോണ്‍സുലേറ്റിന്റെ ഡയറക്്ടർ എം.മുഹമ്മദ് അലി, ഷെഫ് ജിൻസ് പോൾ എന്നിവർ ചേർന്ന് ഗിന്നസ് റിക്കാർഡും ഏഷ്യയിലെ ഏറ്റവും വലുതും എണ്ണം കൂടിയതുമായ കപ്പ് കേക്ക് ടവറിനുള്ള പുരസ്കാരമായ ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡും ഏറ്റുവാങ്ങി. ഫുഡ് കോണ്‍സുലേറ്റിന്റെ പേസ്ട്രി ഷെഫാണ് പാലിയത്ത് കുടുംബാഗമായ ജിൻസ്.
12 വർഷം കുവൈറ്റിൽ പേസ്ട്രീ ഷെഫായി ജോലി ചെയ്തിരുന്ന ജിൻസ് ഒന്നര വർഷം മുന്‍പാണ് ചെന്നൈയിലെ ഫുഡ് കോണ്‍സുലേറ്റിൽ എക്സിക്യൂട്ടീവ് പേസ്ട്രീ ഷെഫായി സേവനം ആരംഭിച്ചത്. യുകെ കേന്ദ്രീകൃതമായ സിറ്റി ആൻഡ് ഗ്ലിസഡ് അഫിലിയേറ്റഡായ ഡിപ്ലോമ ഇൻ ബേക്കറി ആൻഡ് പാറ്റിസറിയുടെ ചെന്നൈ ഇൻസ്റ്റിറ്റ്യൂഷനിൽ അധ്യാപകൻ കൂടിയാണ് ജിൻസ്.
കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന അഞ്ചാമത് സൗത്ത് ഇന്ത്യ ഷെഫ് അസോസിയേഷന്റെ കുളിനറി മത്സരത്തിൽ വിജയിയാണ് ജിൻസ്. ഭാര്യ അനു രാമപുരം കട്ടക്കയം കുടുംബാംഗമാണ്.
ജിബിൻ കുര്യൻ