ഭാഷ മരിക്കാതിരിക്കാന്‍ ഒരു റേഡിയോ

01:03 PM Feb 26, 2020 | Deepika.com
ദഹാൻദഹാൻ ടർറാർ .. ഡാങ് ടി ഇനാറ്റാങ് ടർറാർ ......ഇത് അസൂറി ഭാഷയിലുള്ള റേഡിയോ പ്രക്ഷേപണമാണ്. ആ ഭാഷ ഉച്ചഭാഷണിയിലൂടെ തെരുവോരങ്ങളിൽ മുഴങ്ങുന്പോൾ ഒരു ഗോത്ര സംസ്ക്കാരത്തിന്‍റെ സ്വന്തം ഭാഷ ഇതൾ വിരിയുകയാണ്. ഇരുന്പ് അയിര് വേർതിരിച്ചെടുക്കാനും അത് വഴി പണി ആയുധങ്ങൾ ഉൾപ്പെടെ നിർമ്മിക്കാനും കഴിയുന്ന ഒരു സമൂഹം . കാലം പലപ്പോഴും ചവറ്റുകൊട്ടയിൽ തള്ളിയ സമൂഹം. അതാണ് അസൂർ ഗോത്രവിഭാഗം. അവരുടെ സ്വന്തം ഭാഷ, അസൂർ ഭാഷ അതിനായി പോരാടുന്ന സമൂഹം ഇതാ ഡിജിറ്റൽ ഇൻഡ്യയ്ക്ക് പുത്തൻ സന്ദേശം നൽകുകയാണ്. ഒരിക്കലും വിസ്മൃതിയിൽ പോകാതെ എന്നും കരുതലോടെ കാത്തു സൂക്ഷിക്കുന്ന ഭാഷയുടെ സന്ദേശവാഹകരാകുകയാണ് അസൂറികൾ.

ആരാണ് അസൂറികൾ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ കിഴക്കൻ ഭാഗത്തുള്ള ജാർഖണ്ഡ് സംസ്ഥാനത്താണ് അസുർ ഗോത്രങ്ങൾ സാധാരണയായി കാണപ്പെടുന്നത് . 65,000 വർഷങ്ങൾക്ക് മുന്പ് ആഫ്രിക്കയിൽ നിന്ന് കുടിയേറിയ ഒരു പുരാതന മനുഷ്യനായ പ്രോട്ടോ ഓസ്ട്രോലോയിഡ് ഗ്രൂപ്പിൽ പെടുന്ന അസുർ ഒരു ചെറിയ ദുർബല ഗോത്ര ജനസംഖ്യയാണ്. ജാർഖണ്ഡ് സംസ്ഥാനത്തിലെ ഛോട്ട നാഗ്പൂറിലെ നേത്രഹട്ട് പീഠഭൂമിയിലാണ് ഇവരിൽ നല്ല ശതമാനവും. സമുദ്രനിരപ്പിൽ നിന്ന് 3600 അടി ഉയരത്തിലാണ് നെത്രഹാത്ത് പീഠഭൂമി . ജാർഖണ്ഡ് സംസ്ഥാനത്തിലെ ഏറ്റവും പുരാതന വംശീയ വിഭാഗങ്ങളിലൊന്നാണ് അസുർ ഗോത്രം. 1961 ലെ സെൻസസ് പ്രകാരം അസുർ ജനസംഖ്യ 30000 ആണ്. അതിനിടെ പുതിയ സെൻസസ് പ്രകാരം അസുർ വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നും ഇപ്പോഴത്തെ ജനസംഖ്യ പതിനായിരത്തിൽ താഴെയാണെന്നും എടുത്തുകാണിക്കുന്നു. അസുർ ഗോത്രത്തിൽ പെട്ടവർ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 0.13% മാത്രമാണ്.

ഇരുന്പിന്‍റെ വക്താക്കൾ

ഇരുന്പ് ലോഹങ്ങളുടെ ഇതിഹാസ സ്രഷ്ടാക്കളായതിനാലാണ് ഈ പേര് വന്നതെന്നും അവർക്ക് ധാരാളം നൂതന ആശയങ്ങളും ശക്തിയും ഉണ്ടെന്നും അതിനാനാലാണ് അവരെ അസുർ എന്ന് വിളിക്കുന്നുതെന്നും ചരിത്രം പറയുന്നു. റാഞ്ചിയിലെ ശ്രീകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ജോയിന്‍റ് ഡയറക്ടർ ശ്രീ രാജേന്ദ്ര കുമാർ, മനുഷ്യ സമൂഹത്തിന് ഇരുന്പ് നാഗരികത നൽകിയ സന്പന്നമായ സാംസ്കാരിക പൈതൃകം അസൂറിലുണ്ടെന്ന് പരാമർശിക്കുന്നുണ്ട്. ദില്ലിയിലെ ഖുതാബ് സ്ഥലത്ത് ഇപ്പോഴുള്ള ഇരുന്പ് സ്തൂപം അസുർ നൽകിയ സമ്മാനമാണ്, അത് ഇപ്പോഴും തുരുന്പെടുത്തിട്ടില്ല. സിക്കന്ദറിന്‍റെ മകൻ ദേവപുത്രയ്ക്കെതിരായ യുദ്ധത്തിൽ വിജയിക്കാൻ അസുർ ഇരുന്പ് ആയുധങ്ങൾ മൗര്യന്മാർക്ക് നൽകിയതായും ചരിത്രപരമായ തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. അസൂറികളുടെ ഭൂമിയിലെ പാറകളിൽ നിന്നാണ് അസുർ ഇരുന്പ് അയിർ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്നത്. ഇപ്പോഴും ഇവർ പാരന്പര്യരീതിയിലാണ് ഇരുന്പയിര് വേർതിരിച്ചെടുക്കുന്നത്.

ഈ ഭാഷ നശിക്കാൻ പാടില്ല

വംശനാശഭീഷണി നേരിടുന്ന ഭാഷയായി യുനെസ്കോ അംഗീകരിച്ചതാണ് അസൂർഭാഷ. പക്ഷേ സർക്കാർ ഭാഷ പരിപോഷിപ്പിക്കാനോ അത് പുഷ്ടിപ്പെടുത്താനോ ശ്രമിക്കുന്നില്ല. അതിനാലാണ് പുതിയ സംരംഭവുമായി ഈ ഗോത്രസമൂഹം രംഗത്ത് വന്നിരിക്കുന്നത്.
തങ്ങളുടെ ഭാഷ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു.അതിനാണ് ഈ സംരംഭം ആരംഭിച്ചതെന്ന് അവർ പറയുന്നു. ആളുകളെ അതിലേക്ക് ആകർഷിക്കുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല മാർഗം. അതിനാൽ അവർ അസുർ ഭാഷയിലെ ഒരു സിഗ്നേച്ചർ ട്യൂണ്‍ ആവിഷ്കരിച്ചു, അത് പ്രത്യേക ട്യൂണിൽ ചിട്ടപ്പെടുത്തി. പാടാനും നൃത്തം ചെയ്യാനുമുള്ള ഒരു സെറ്റപ്പ്.

എല്ലാ ആഴ്ചയും വാർത്തകൾ റെക്കോർഡുചെയ്യുകയും ഉള്ളടക്കങ്ങൾ ഒരു പെൻഡ്രൈവിൽ കൈമാറുകയും അവയെ ലൗഡ് സ്പീക്കറിലൂടെ പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നു. അസുർ റേഡിയോയുടെ ആദ്യത്തെ പ്രക്ഷേപണം ഈ വർഷം ജനുവരി 19 ന് ചെയിൻപൂരിലെ കൊട്ടയ ഹാറ്റിൽ ആരംഭിച്ചു.

ഇതുവരെ അഞ്ച് എപ്പിസോഡുകൾ തയ്യാറാക്കിയിട്ടുണ്ട്...ഇനിയും തുടരുമെന്ന് അവർ പറയുന്നു. വലിയ ചെലവും നിയമപരമായ അനുമതികളും ഉൾക്കൊള്ളുന്ന റേഡിയോ പ്രക്ഷേപണം പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ട്. മൊബൈൽ റേഡിയോ ഉപയോഗിച്ച് അസുർ സമൂഹം അവരുടെ ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിൽ ഭാഷയുടെ ജനപ്രീതി പ്രചരിപ്പിക്കുന്നു. കാട്ടിൽ പോകാൻ പാതകളോ നിരത്തുകളോ ഇല്ല. വാഹനസൗകര്യവും കുറവ്. എന്നാലും ഇവർ തങ്ങളുടെ ഭാഷ അന്യം നിന്നു പോകാതിരിക്കാൻ പ്രതികൂല കാലാവസ്ഥ അവഗണിച്ച് പോലും റേഡിയോ ഉപയോഗിക്കുന്നു. കമ്മ്യൂണിറ്റിയിൽ, ജനസംഖ്യയുടെ 50% പേർക്ക് അസുർ ഭാഷയിൽ സംസാരിക്കാൻ കഴിയുമായിരുന്നില്ല ... അവർക്ക് ഭാഷയിൽ പ്രാവീണ്യമില്ല. 7,000 മുതൽ 8,000 വരെ അസുർ ഗോത്രവർഗക്കാർ മാത്രമേ ഭാഷയിൽ നന്നായി സംസാരിക്കുന്നുള്ളൂ. ഇത് മനസിലാക്കിയാണ് മൂപ്പന്മാരുടെ ശ്രമത്തിൽ ഇവർ ഈ രംഗത്തേക്ക് ചുവടുവച്ചത്.

നല്ല പ്രതികരണം

ഈ സംരംഭത്തിന് ആളുകളിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ഗ്രാമവാസികൾ അവരുടെ സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സംഘാടകരോട് അഭ്യർഥിക്കുകയാണ്.

റേഡിയോ പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിനും അവർക്ക് താൽപ്പര്യമുണ്ട്.സമുദായത്തിൽ നിന്നുള്ള യുവാക്കളെ അവരുടെ ഭാഷയിൽ കവിതകൾ എഴുതാൻ പ്രോത്സാഹിപ്പിക്കുകയും മുതിർന്നവർ അവരുടെ അനുഭവം സ്വന്തം ഭാഷയിൽ വിവരിക്കുകയും ചെയ്യുന്നു. കൃഷിവിവരങ്ങൾ, കാലാവസ്ഥ വിവരങ്ങൾ എന്നിവ ഇവർ കൗതുകപൂർവ്വം ശ്രദ്ധിക്കുന്നുണ്ട്.മുൻകൂട്ടി റെക്കോർഡുചെയ്ത റേഡിയോ പ്രോഗ്രാമുകൾ 16 വ്യത്യസ്ത അവസരങ്ങളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. റേഡിയോ പ്രോഗ്രാമുകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങളെയും സമൂഹവുമായി ബന്ധപ്പെട്ട വാർത്തകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. എന്തായാലും സംസ്ഥാനത്തിന് പുറത്തും അകത്തുമുള്ള വിവിധ ആദിവാസി സമൂഹം തങ്ങളുടെ ഭാഷയുടെ വ്യാപനത്തിനായി ഇവരുടെ സഹായം തേടിയിരിക്കുകയാണ്. കേരളത്തിലെ വിവിധ ആദിവാസി ഭാഷകളുടെ പരിപോഷണത്തിനും ഈ സന്ദേശം മുതൽകൂട്ടാകുമോ....

സുനിൽ കോട്ടൂർ