1948 ജനുവരി 30. വെള്ളിയാഴ്ച സായാഹ്നം. ഡല്‍ഹിലെ ബിര്ളാമന്ദിരത്തിനുള്ളില് മഹാത്മജിയുടെ ഭൗതികശരീരം വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്നു. ഭാരതം മാത്രമല്ല ലോകം തന്നെ വിറങ്ങലിച്ചുപോയ രാത്രി. മഹാത്മാവിന്റെ ഭൗതികശരീരം ഒരു നോക്കുകാണാന്‍ ജനം സമുദ്രം പോലെ ബിര്ളാമന്ദിരത്തിലേക്ക് ഒഴുകുകയായിരുന്നു. അനുയായികളുടെ പ്രാര്ഥനാമന്ത്രങ്ങള്ക്കു മേലേ ഉയര്‍ന്നുകേട്ടത് ബാപ്പു എന്ന വാക്കും ഏങ്ങലടിയും. മൗണ്ട് ബാറ്റണ്‍ പ്രഭുവും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും മാത്രമല്ല എണ്ണമറ്റ ദേശീയ നേതാക്കള്‍ അവിടെ കണ്ണീര്‍തൂകി ശിരസുനമിച്ചു നില്ക്കുന്നു.....
കോട്ടയം കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിനടുത്ത് തേടമുറിയില്‍ സരസ്വതിയമ്മയുടെ ഓര്‍മകള്‍ 71 വര്‍ഷം പിന്നിലേക്ക് പായുമ്പോഴും അതിനു തെല്ലും മങ്ങലില്ല.
ഡല്‍ഹിയിലെ ചരിത്രവീഥികളിലൂടെ മഹാത്മജിയുടെ ഭൗതികശരീരം പ്രത്യേകം മഞ്ചലില്‍ കിടത്തി പിറ്റേന്ന് യമുനാ നദിയുടെ തീരത്തെ രാജ്ഘട്ടിലേക്കുള്ള വിലാപയാത്രയില്‍ പത്തുലക്ഷത്തോളം പേര് പങ്കെടുത്തു. അരയ്ക്കു താഴെ കാല്പാദം വരെ കടുംചുവപ്പു റോസാ ദളങ്ങള്‍ ഏറെയുണ്ടായിരുന്നു.
അല്‍ബുക്കര്‍ക്ക് റോഡില്‍നിന്ന് ഉച്ചകഴിഞ്ഞ് 1.30നാണ് ചരിത്രത്തില്‍ ഇടംനേടിയ ആ വിലാപയാത്ര തുടങ്ങിയത്.
നിരത്തുകള്‍ നിറഞ്ഞും വഴികള്‍ മുറിഞ്ഞും നീങ്ങിയ കണ്ണീര്‍യാത്ര അഞ്ചു മണിയോടെയാണ് രാജ്ഘട്ടിലെ ചിത വരെയെത്തിയത്. പഞ്ചാബ് കേഡറിലെ 1934 ബാച്ച് പോലീസ് ഓഫീസര്‍ ബദ്രുദീന്‍ തയാബ്ജിയയുടെ ചുമതലയില്‍ 250 പേരടങ്ങുന്ന സൈനികരുടെ സംഘമാണ് ശവമഞ്ചം വലിച്ചു പോയത്.
തൊണ്ണൂറ്റിരണ്ടാം വയസില്‍ 71 വര്‍ഷം മുന്‍പു നടന്ന ആ സംഭവത്തിന്റെ സാക്ഷ്യം ആവര്‍ത്തിച്ച സരസ്വതിയമ്മയുടെ ഓര്‍മച്ചെപ്പില്‍ മഹാത്മജിയുടെ സദാ പുഞ്ചിരിക്കുന്ന മുഖവും ലോലമായ ശരീരവും മാത്രമല്ല ആ നിഷ്ഠുരപാതകം നടത്തിയ നഥൂറാം വിനായക് ഗോഡ്സെയുടെ ക്രൂരമുഖവും മായാതെയുണ്ട്.
ബിര്‍ളാ മന്ദിരത്തിലെ പ്രാര്‍ഥനാമണ്ഡപത്തിലേക്കുള്ള പടികള്‍ക്കു സമീപം മഹാത്മാഗാന്ധിയെ ദാരുണമായി വെടിവച്ചുകൊലപ്പെടുത്തിയ ഗോഡ്സെയെ അപ്പോള്‍തന്നെ ബന്ധിച്ച് ഡല്‍ഹിയിലെ തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ക്വാർട്ടേഴ്സിന് തൊട്ടടുത്തായിരുന്നു തുഗ്ലക് റോഡ് പോലീസ് സ്റ്റേഷൻ. വിളിച്ചാൽ കേൾക്കുന്ന ദൂരം. ഗാന്ധി ഘാതകനെ കൈയും കാലും ബന്ധിച്ച് സ്റ്റേഷനിൽ എത്തിച്ചു എന്നു കേട്ടറിഞ്ഞാണ് സ്റ്റേഷനിൽ പോയി നോക്കിയത്. അവിടെ നിർവികാരനായി നിന്ന യുവാവാണ് ഗാന്ധിജിയെ വെടിവച്ചു വീഴ്ത്തിയ നഥുറാം വിനായക് ഗോഡ്സെ എന്ന് തിരിച്ചറിഞ്ഞു. ഏറെനേരം നോക്കി നില്ക്കാനാവാതെ മടങ്ങുകയായിരുന്നു.
റോയല്‍ എയര്‍ഫോഴ്സില്‍ അക്കാലത്ത് സാര്ജന്റായിരുന്ന ഭര്‍ത്താവ് തലവടി പരിയാത്തുപറമ്പില് പി. കുട്ടന്‍പിള്ളയ്ക്കൊപ്പം ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജീവിതം സരസ്വതിയമ്മയ്ക്ക് ദീപ്തമായ ഗാന്ധിസ്മരണകളുടേതാണ്.
തുഗ്ലക് പോലീസ് സ്റ്റേഷന് റോഡിലെ 14ാം നമ്പര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന അക്കാലത്ത് സരസ്വതിയമ്മയ്ക്ക് പ്രായം ഏറിയാല്‍ 21. ഭര്‍തൃമാതാവ് ഉമ്മിണിയമ്മയും ഒപ്പമുണ്ടായിരുന്നു. ക്വാര്‍ട്ടേഴ്സില്‍ നിന്നും നടന്നുപോകാനുള്ള ദൂരമേയുള്ളു ബിര്ളാമന്ദിരത്തിലേക്ക്. മഹാത്മജി ഡല്‍ഹിയിലുള്ളപ്പോള്‍ മുടങ്ങാതെ ബിര്‍ളാ മന്ദിരത്തില്‍ വൈകുന്നേരം അഞ്ചിന് പ്രാര്‍ഥനയും ഭജനയും പ്രഭാഷണവുമുണ്ടാകും. അതില്‍ പങ്കെടുക്കാനും ഗാന്ധിജിയെ അടുത്തു കണ്ടു പ്രഭാഷണം കേള്‍ക്കാനും പതിവായി സരസ്വതിയമ്മ ബിര്‍ളാമന്ദിരത്തില്‍ പോയിരുന്നു. ഡ്യൂട്ടിയില്ലാത്ത വേളകളില്‍ ഭര്‍ത്താവ് കുട്ടന്‍പിള്ളയും ഒപ്പമുണ്ടാകും.
സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ ഡല്‍ഹിയില്‍ വര്‍ഗീയ ലഹള കത്തിയെരിയുന്ന കാലമായിരുന്നല്ലോ അത്്. കൂട്ടക്കൊലകളുടെയും പൈശാചികതയുടെയും ഭയാനക കാഴ്ചകള്‍. നിരത്തുകളില്‍ നിറയുന്ന ചോരച്ചാലുകള്‍. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം വര്‍ഗീയ ലഹളകളില്‍ ഡല്‍ഹി കത്തിയമരുന്ന രാപകലുകള്‍... ഒക്കെ സരസ്വതിയമ്മ നേരില്‍ കണ്ടിട്ടുണ്ട്.
പട്ടാളക്കാരനായ ഭര്‍ത്താവ് കുട്ടന്‍പിള്ള ഡ്യൂട്ടി കഴിഞ്ഞു വരുമ്പോഴൊക്കെ ലഹളകളുടെ ഭയാനകമായ സംഭവങ്ങള്‍ നേരില്‍ പറയുകയും ചെയ്തിരുന്നു. ലഹള ഓരോ പ്രദേശത്തേക്കും പടര്ന്നുകയറുന്നതുകേട്ട് ഏറെ വേദനിച്ചിട്ടുണ്ട്. ഹിന്ദുമുസ്ലിം കൂട്ടക്കൊലകളും പലായനങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ആ നാളുകളില്‍ സമാധാനത്തിനായി ബിര്‍ളാമന്ദിരത്തില്‍ മഹാത്മജി ഉപവാസം അനുഷ്ഠിക്കുക പതിവായിരുന്നു. ഉപവാസങ്ങളുടെ ഒരു സായാഹ്നത്തില്‍ സരസ്വതിയമ്മ മന്ദിരത്തിലെത്തുമ്പോള്‍ ഗാന്ധിജി ക്ഷീണിതനായി കണ്ണടച്ചുകിടക്കുകയാണ്. തൊട്ടടുത്ത് ബാപ്പുജിയുടെ ഊന്നുവടികള്‍ എന്നു വിശേഷിപ്പിച്ചിരുന്ന മനുബെനും ആഭയും പൗത്രി മനുഗാന്ധിയുമൊക്കെയുണ്ട്.
സരസ്വതിയമ്മയുടെ മൂത്ത മകന് മുരളീധരന് അന്നു കൈക്കുഞ്ഞാണ്. ഭജനകള്ക്കു നടുവിലൂടെ അടുത്തുചെന്ന് സരസ്വതിയമ്മ ഗാന്ധിജിയുടെ കാലില്‍ ഒന്നു സ്പര്‍ശിച്ചു. മഹാത്മജി കണ്ണുതുറന്നുനോക്കി. അപ്രതീക്ഷിതമായി ഒക്കത്തിരുന്ന കുഞ്ഞ് കരഞ്ഞു. ക്ഷീണിതനായ ഗാന്ധി കൈകള്‍ അല്പം ഉയര്‍ത്തി ആംഗ്യം കാണിച്ചു, കുട്ടിയെ കരയിക്കരുതെന്ന്.
കുഞ്ഞിനെ ഒക്കത്തുവച്ച് കരങ്ങള്‍ കൂപ്പി മടങ്ങി ഏറെ നാളുകള്‍ കഴിയും മുൻപായിരുന്നു ദാരുണമായ ആ സംഭവം.
1948 ജനുവരി 30 വൈകുന്നേരം 5.17.
നഥുറാം വിനായക് ഗോഡ്സെ ഒളിപ്പിച്ചുവച്ച ബെറെറ്റ റൈഫിളില്‍ നിന്നു മൂന്നു വെടിയുണ്ടകളുതിര്‍ത്തു മഹാത്മജിയെ വധിച്ചുവെന്ന ഭയാനകമായ ആ വിവരം വൈകുന്നേരത്തോടെ കേട്ടറിഞ്ഞതു സരസ്വതിയമ്മ ഓര്‍മിക്കുന്നു. കുഞ്ഞിനു സുഖമില്ലാതെ വന്നതിനാല്‍ ആ ദിവസം പ്രാര്‍ഥനയ്ക്ക് പോകാന്‍ സരസ്വതിയമ്മയ്ക്ക് സാധിച്ചിരുന്നില്ല. പോയിരുന്നെങ്കില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ ജീവിക്കുന്ന സാക്ഷിയാകുമായിരുന്നു സരസ്വതിയമ്മ.
മനുവും ആഭയും അവസാനനിമിഷത്തിലും ഒപ്പമുണ്ടായിരുന്നു. അഞ്ചിനാണ് പ്രാര്‍ഥനാ യോഗം നടക്കേണ്ടിയിരുന്നതെങ്കിലും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ സംസാരിക്കാന്‍ വന്നതിനാല്‍ ഗാന്ധിജി മുറിയില്‍ നിന്നിറങ്ങാന്‍ പതിനഞ്ചു മിനിറ്റു വൈകി.
ഹേ രാം... ഹേ രാം എന്നു മന്ത്രിച്ചാണ് മഹാത്മാവ് വീണത്. ബിര്‍ളാ ഹൗസില്‍ പ്രാര്ഥനയ്ക്കെത്തിയവരുടെയും അനുയായികളുടെയും മധ്യത്തിലായിരുന്നു ആ രക്തസാക്ഷിത്വം. ഒരു വെടി അടിവയറ്റില്‍ കൊണ്ടു. ഒരു വെടി നെഞ്ചത്തും. ഗാന്ധിജി മലര്‍ന്നുവീണു. കണ്ണട തെറിച്ചുപോയിരുന്നു. മുറിവുകളില്‍നിന്ന് രക്തം പ്രവഹിച്ചുകൊണ്ടിരുന്നു. ആഭാ ഗാന്ധിയും മരുമകള്‍ മനുഗാന്ധിയും ഗാന്ധിജിയെ താങ്ങിയെടുത്തു. അനുയായികള്‍ ഉടന്‍ അദ്ദേഹത്തെ ബിര്‍ളാ മന്ദിരത്തിലേക്കെടുത്തു. ഗാന്ധിജിയെ കിടത്തിയിരുന്ന മുറി ഉടനെ അടച്ചു... ഗാന്ധിജിയുടെ സംഘത്തിലെ ഒരംഗം ഗാന്ധിജിയുടെ മുറിയില്‍നിന്ന് പുറത്തേക്ക് വന്നു പറഞ്ഞു ബാപ്പു അന്തരിച്ചു.
ഡല്‍ഹി ഉറങ്ങാത്ത രാത്രിയായിരുന്നു അത്. കരയാത്തവരും കണ്ണുനനയാത്തവരുമായി ആരുമുണ്ടായിരുന്നില്ല.
മഹാത്മജിയുടെ സഞ്ചയനച്ചടങ്ങില് ഭര്‍ത്താവ് കുട്ടന്‍പിള്ളയ്ക്ക് സുരക്ഷാഡ്യൂട്ടിയുണ്ടായിരുന്നു. സരസ്വതിയമ്മ അത് ഓര്‍ക്കാന്‍ വേറെയുമുണ്ടു കാരണം. അന്നേ ദിവസം മൂത്ത മകന് മുരളീധരന്റെ ഒന്നാം പിറന്നാളായിരുന്നു. അന്നുച്ചയ്ക്ക് ഭക്ഷണം തയാറാക്കി വച്ചെങ്കിലും ഭര്‍ത്താവ് ഉണ്ണാന്‍ വന്നില്ല. മഹാത്മജിയുടെ സഞ്ചയനം കഴിഞ്ഞു മടങ്ങിവന്നപ്പോള്‍ ഏറെ വൈകി. അങ്ങനെ മൂത്ത മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷമില്ലാതെ കടന്നുപോയി. രണ്ടു വര്‍ഷമേ ഡല്‍ഹിയില്‍ കഴിഞ്ഞുള്ളുവെങ്കിലും മഹാത്മജിയെ ഏറെത്തവണ അടുത്തു കാണാനും അന്തിമചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനും ലഭിച്ച ഭാഗ്യം സരസ്വതിയമ്മ അയവിറക്കാത്ത ദിനങ്ങള്‍ കുറവാണ്. ഗാന്ധിവധത്തിലെ പ്രതികളായ നഥുറാം ഗോഡ്സെ, നാരായണ്‍ ആപ്തെ എന്നിവരെ 1949 നവംബര്‍ 15നു തൂക്കിലേറ്റിയതും സരസ്വതിയമ്മ ഓര്‍മിക്കുന്നു.
മഹാത്മാഗാന്ധി വെടിയേറ്റു വീണ മണ്ണിലെ ചോരച്ചാലുകളും ഈ ഓര്‍മയില്‍ ചുവപ്പുമങ്ങാതെയുണ്ട്. രക്തം വാര്‍ന്നൊഴുകിയ ബിര്ളാമുറ്റത്തെ മണ്ണും അതിനടിയിലെ ഓരോ തരിയും കൈയില്‍ നുള്ളിയെടുത്തു കൊണ്ടുപോകാന്‍ ആരാധകരുടെ തിരക്കായിരുന്നുവത്രെ ആ ദിവസങ്ങളില്‍. രക്തസാക്ഷിത്വം വരിച്ച ആറടി മണ്ണു കാണാന്‍ തിക്കിത്തിരക്കി വന്നവരേറെയും ഓരോ നുള്ളു മണ്ണുമായാണ് മടങ്ങിയിരുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവിടം ചെറിയൊരു കുഴിയായി മാറിപോലും. ഭര്‍ത്താവ് കുട്ടന്‍പിള്ളയും ഒരു പിടി മണ്ണ് അന്ന് വീട്ടില്‍കൊണ്ടുവന്നു. അതില്‍ അല്പം അദ്ദേഹം നാട്ടിലുള്ള സഹോദരി സാവിത്രിയമ്മയ്ക്ക് അയച്ചുകൊടുത്തു. സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന സാവിത്രിയമ്മ ആ മണ്ണുമായി തലവടി സ്കൂളില്‍ എത്തിയപ്പോള്‍ തൊട്ടുവണങ്ങാന്‍ അധ്യാപകരുടെയും സഹപാഠികളുടെയും തിരക്കായിരുന്നു: സരസ്വതിയമ്മ ഓര്‍മിച്ചു.
13-ാം വയസില്‍ മഹാത്മജിയെ കുമാരനല്ലൂരില്‍ വച്ച് കാണാനിടയായതിന്റെയും ഓര്‍മയുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരത്തെത്തുടര്‍ന്ന് എല്ലാ വിഭാഗം ഹൈന്ദവര്ക്കുമായി ആദ്യം തുറന്നുകൊടുത്ത കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ 1937 ജനുവരി 19ന് മഹാത്മജി ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അത്. ദേവീവിഗ്രഹം കണ്ട് 15 മിനിറ്റോളം ഗാന്ധിജി നിര്‍ന്നിമേഷനായി നിന്നു. അതിനുശേഷം കൂപ്പുകൈ ഉയര്‍ത്തി വണങ്ങി.
ദര്‍ശനവേളയില്‍ മഹാത്മജി കണ്ണീരണിയുന്നത് കാണാമായിരുന്നു. നൂറുകണക്കിന് ദളിതരോടൊപ്പമാണ് ക്ഷേത്രനടയിലെത്തി ദേവീ ദര്‍ശനം നടത്തിയത്. ദേവസ്വം കൊട്ടാരത്തില്‍ വിശ്രമിച്ചശേഷമായിരുന്നു ക്ഷേത്രദര്‍ശനം. ദര്‍ശനം കഴിഞ്ഞ് നടന്ന പൊതുയോഗത്തില്‍ ഗാന്ധിജി എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്റെ വിളംബരത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
ഗാന്ധിജി സ്വന്തം നാട്ടില്‍ വന്നതിന്റെയും തൊട്ടടുത്തു കണ്ടതിന്റെ ഓര്‍മകളും ഈ ഗാന്ധിഭക്തയുടെ ഓര്‍മയിലെ മറ്റൊരു നിധിയാണ്. ഭര്‍ത്താവ് കുട്ടന്‍പിള്ള 2004-ല്‍ മരിച്ചതോടെ മകള്‍ ഉഷയ്ക്കൊപ്പം കുമാരനല്ലൂരിലെ വസതിയിലാണ് ഗാന്ധി സ്മരണകളുമായി കഴിയുന്നത്. ഗാന്ധിജിയുടെ വിഖ്യാതമായ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’ ഉള്‍പ്പെടെ രചനകള്‍ തുടരെ വായിച്ചും ഗാന്ധി സൂക്തങ്ങള്‍ അയവിറക്കിയും ഇവര്‍ കഴിയുന്നു. മഹാത്മജിയെ ഏറെത്തവണ കാണാനും കേള്‍ക്കാനും ഭാഗ്യമുണ്ടായ സരസ്വതിയമ്മയെ പില്ക്കാലത്ത് ഡല്‍ഹിയിലെ ആര്‍കെ പുരം മലയാളി സമാജം ഉപഹാരം നല്കി ആദരിച്ചിരുന്നു.
റെജി ജോസഫ്
കോട്ടയം കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിനടുത്ത് തേടമുറിയില്‍ സരസ്വതിയമ്മയുടെ ഓര്‍മകള്‍ 71 വര്‍ഷം പിന്നിലേക്ക് പായുമ്പോഴും അതിനു തെല്ലും മങ്ങലില്ല.
ഡല്‍ഹിയിലെ ചരിത്രവീഥികളിലൂടെ മഹാത്മജിയുടെ ഭൗതികശരീരം പ്രത്യേകം മഞ്ചലില്‍ കിടത്തി പിറ്റേന്ന് യമുനാ നദിയുടെ തീരത്തെ രാജ്ഘട്ടിലേക്കുള്ള വിലാപയാത്രയില്‍ പത്തുലക്ഷത്തോളം പേര് പങ്കെടുത്തു. അരയ്ക്കു താഴെ കാല്പാദം വരെ കടുംചുവപ്പു റോസാ ദളങ്ങള്‍ ഏറെയുണ്ടായിരുന്നു.
അല്‍ബുക്കര്‍ക്ക് റോഡില്‍നിന്ന് ഉച്ചകഴിഞ്ഞ് 1.30നാണ് ചരിത്രത്തില്‍ ഇടംനേടിയ ആ വിലാപയാത്ര തുടങ്ങിയത്.
നിരത്തുകള്‍ നിറഞ്ഞും വഴികള്‍ മുറിഞ്ഞും നീങ്ങിയ കണ്ണീര്‍യാത്ര അഞ്ചു മണിയോടെയാണ് രാജ്ഘട്ടിലെ ചിത വരെയെത്തിയത്. പഞ്ചാബ് കേഡറിലെ 1934 ബാച്ച് പോലീസ് ഓഫീസര്‍ ബദ്രുദീന്‍ തയാബ്ജിയയുടെ ചുമതലയില്‍ 250 പേരടങ്ങുന്ന സൈനികരുടെ സംഘമാണ് ശവമഞ്ചം വലിച്ചു പോയത്.
തൊണ്ണൂറ്റിരണ്ടാം വയസില്‍ 71 വര്‍ഷം മുന്‍പു നടന്ന ആ സംഭവത്തിന്റെ സാക്ഷ്യം ആവര്‍ത്തിച്ച സരസ്വതിയമ്മയുടെ ഓര്‍മച്ചെപ്പില്‍ മഹാത്മജിയുടെ സദാ പുഞ്ചിരിക്കുന്ന മുഖവും ലോലമായ ശരീരവും മാത്രമല്ല ആ നിഷ്ഠുരപാതകം നടത്തിയ നഥൂറാം വിനായക് ഗോഡ്സെയുടെ ക്രൂരമുഖവും മായാതെയുണ്ട്.
ബിര്‍ളാ മന്ദിരത്തിലെ പ്രാര്‍ഥനാമണ്ഡപത്തിലേക്കുള്ള പടികള്‍ക്കു സമീപം മഹാത്മാഗാന്ധിയെ ദാരുണമായി വെടിവച്ചുകൊലപ്പെടുത്തിയ ഗോഡ്സെയെ അപ്പോള്‍തന്നെ ബന്ധിച്ച് ഡല്‍ഹിയിലെ തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ക്വാർട്ടേഴ്സിന് തൊട്ടടുത്തായിരുന്നു തുഗ്ലക് റോഡ് പോലീസ് സ്റ്റേഷൻ. വിളിച്ചാൽ കേൾക്കുന്ന ദൂരം. ഗാന്ധി ഘാതകനെ കൈയും കാലും ബന്ധിച്ച് സ്റ്റേഷനിൽ എത്തിച്ചു എന്നു കേട്ടറിഞ്ഞാണ് സ്റ്റേഷനിൽ പോയി നോക്കിയത്. അവിടെ നിർവികാരനായി നിന്ന യുവാവാണ് ഗാന്ധിജിയെ വെടിവച്ചു വീഴ്ത്തിയ നഥുറാം വിനായക് ഗോഡ്സെ എന്ന് തിരിച്ചറിഞ്ഞു. ഏറെനേരം നോക്കി നില്ക്കാനാവാതെ മടങ്ങുകയായിരുന്നു.
റോയല്‍ എയര്‍ഫോഴ്സില്‍ അക്കാലത്ത് സാര്ജന്റായിരുന്ന ഭര്‍ത്താവ് തലവടി പരിയാത്തുപറമ്പില് പി. കുട്ടന്‍പിള്ളയ്ക്കൊപ്പം ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജീവിതം സരസ്വതിയമ്മയ്ക്ക് ദീപ്തമായ ഗാന്ധിസ്മരണകളുടേതാണ്.
തുഗ്ലക് പോലീസ് സ്റ്റേഷന് റോഡിലെ 14ാം നമ്പര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന അക്കാലത്ത് സരസ്വതിയമ്മയ്ക്ക് പ്രായം ഏറിയാല്‍ 21. ഭര്‍തൃമാതാവ് ഉമ്മിണിയമ്മയും ഒപ്പമുണ്ടായിരുന്നു. ക്വാര്‍ട്ടേഴ്സില്‍ നിന്നും നടന്നുപോകാനുള്ള ദൂരമേയുള്ളു ബിര്ളാമന്ദിരത്തിലേക്ക്. മഹാത്മജി ഡല്‍ഹിയിലുള്ളപ്പോള്‍ മുടങ്ങാതെ ബിര്‍ളാ മന്ദിരത്തില്‍ വൈകുന്നേരം അഞ്ചിന് പ്രാര്‍ഥനയും ഭജനയും പ്രഭാഷണവുമുണ്ടാകും. അതില്‍ പങ്കെടുക്കാനും ഗാന്ധിജിയെ അടുത്തു കണ്ടു പ്രഭാഷണം കേള്‍ക്കാനും പതിവായി സരസ്വതിയമ്മ ബിര്‍ളാമന്ദിരത്തില്‍ പോയിരുന്നു. ഡ്യൂട്ടിയില്ലാത്ത വേളകളില്‍ ഭര്‍ത്താവ് കുട്ടന്‍പിള്ളയും ഒപ്പമുണ്ടാകും.
സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ ഡല്‍ഹിയില്‍ വര്‍ഗീയ ലഹള കത്തിയെരിയുന്ന കാലമായിരുന്നല്ലോ അത്്. കൂട്ടക്കൊലകളുടെയും പൈശാചികതയുടെയും ഭയാനക കാഴ്ചകള്‍. നിരത്തുകളില്‍ നിറയുന്ന ചോരച്ചാലുകള്‍. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം വര്‍ഗീയ ലഹളകളില്‍ ഡല്‍ഹി കത്തിയമരുന്ന രാപകലുകള്‍... ഒക്കെ സരസ്വതിയമ്മ നേരില്‍ കണ്ടിട്ടുണ്ട്.
പട്ടാളക്കാരനായ ഭര്‍ത്താവ് കുട്ടന്‍പിള്ള ഡ്യൂട്ടി കഴിഞ്ഞു വരുമ്പോഴൊക്കെ ലഹളകളുടെ ഭയാനകമായ സംഭവങ്ങള്‍ നേരില്‍ പറയുകയും ചെയ്തിരുന്നു. ലഹള ഓരോ പ്രദേശത്തേക്കും പടര്ന്നുകയറുന്നതുകേട്ട് ഏറെ വേദനിച്ചിട്ടുണ്ട്. ഹിന്ദുമുസ്ലിം കൂട്ടക്കൊലകളും പലായനങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ആ നാളുകളില്‍ സമാധാനത്തിനായി ബിര്‍ളാമന്ദിരത്തില്‍ മഹാത്മജി ഉപവാസം അനുഷ്ഠിക്കുക പതിവായിരുന്നു. ഉപവാസങ്ങളുടെ ഒരു സായാഹ്നത്തില്‍ സരസ്വതിയമ്മ മന്ദിരത്തിലെത്തുമ്പോള്‍ ഗാന്ധിജി ക്ഷീണിതനായി കണ്ണടച്ചുകിടക്കുകയാണ്. തൊട്ടടുത്ത് ബാപ്പുജിയുടെ ഊന്നുവടികള്‍ എന്നു വിശേഷിപ്പിച്ചിരുന്ന മനുബെനും ആഭയും പൗത്രി മനുഗാന്ധിയുമൊക്കെയുണ്ട്.
സരസ്വതിയമ്മയുടെ മൂത്ത മകന് മുരളീധരന് അന്നു കൈക്കുഞ്ഞാണ്. ഭജനകള്ക്കു നടുവിലൂടെ അടുത്തുചെന്ന് സരസ്വതിയമ്മ ഗാന്ധിജിയുടെ കാലില്‍ ഒന്നു സ്പര്‍ശിച്ചു. മഹാത്മജി കണ്ണുതുറന്നുനോക്കി. അപ്രതീക്ഷിതമായി ഒക്കത്തിരുന്ന കുഞ്ഞ് കരഞ്ഞു. ക്ഷീണിതനായ ഗാന്ധി കൈകള്‍ അല്പം ഉയര്‍ത്തി ആംഗ്യം കാണിച്ചു, കുട്ടിയെ കരയിക്കരുതെന്ന്.
കുഞ്ഞിനെ ഒക്കത്തുവച്ച് കരങ്ങള്‍ കൂപ്പി മടങ്ങി ഏറെ നാളുകള്‍ കഴിയും മുൻപായിരുന്നു ദാരുണമായ ആ സംഭവം.
1948 ജനുവരി 30 വൈകുന്നേരം 5.17.
നഥുറാം വിനായക് ഗോഡ്സെ ഒളിപ്പിച്ചുവച്ച ബെറെറ്റ റൈഫിളില്‍ നിന്നു മൂന്നു വെടിയുണ്ടകളുതിര്‍ത്തു മഹാത്മജിയെ വധിച്ചുവെന്ന ഭയാനകമായ ആ വിവരം വൈകുന്നേരത്തോടെ കേട്ടറിഞ്ഞതു സരസ്വതിയമ്മ ഓര്‍മിക്കുന്നു. കുഞ്ഞിനു സുഖമില്ലാതെ വന്നതിനാല്‍ ആ ദിവസം പ്രാര്‍ഥനയ്ക്ക് പോകാന്‍ സരസ്വതിയമ്മയ്ക്ക് സാധിച്ചിരുന്നില്ല. പോയിരുന്നെങ്കില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ ജീവിക്കുന്ന സാക്ഷിയാകുമായിരുന്നു സരസ്വതിയമ്മ.
മനുവും ആഭയും അവസാനനിമിഷത്തിലും ഒപ്പമുണ്ടായിരുന്നു. അഞ്ചിനാണ് പ്രാര്‍ഥനാ യോഗം നടക്കേണ്ടിയിരുന്നതെങ്കിലും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ സംസാരിക്കാന്‍ വന്നതിനാല്‍ ഗാന്ധിജി മുറിയില്‍ നിന്നിറങ്ങാന്‍ പതിനഞ്ചു മിനിറ്റു വൈകി.
ഹേ രാം... ഹേ രാം എന്നു മന്ത്രിച്ചാണ് മഹാത്മാവ് വീണത്. ബിര്‍ളാ ഹൗസില്‍ പ്രാര്ഥനയ്ക്കെത്തിയവരുടെയും അനുയായികളുടെയും മധ്യത്തിലായിരുന്നു ആ രക്തസാക്ഷിത്വം. ഒരു വെടി അടിവയറ്റില്‍ കൊണ്ടു. ഒരു വെടി നെഞ്ചത്തും. ഗാന്ധിജി മലര്‍ന്നുവീണു. കണ്ണട തെറിച്ചുപോയിരുന്നു. മുറിവുകളില്‍നിന്ന് രക്തം പ്രവഹിച്ചുകൊണ്ടിരുന്നു. ആഭാ ഗാന്ധിയും മരുമകള്‍ മനുഗാന്ധിയും ഗാന്ധിജിയെ താങ്ങിയെടുത്തു. അനുയായികള്‍ ഉടന്‍ അദ്ദേഹത്തെ ബിര്‍ളാ മന്ദിരത്തിലേക്കെടുത്തു. ഗാന്ധിജിയെ കിടത്തിയിരുന്ന മുറി ഉടനെ അടച്ചു... ഗാന്ധിജിയുടെ സംഘത്തിലെ ഒരംഗം ഗാന്ധിജിയുടെ മുറിയില്‍നിന്ന് പുറത്തേക്ക് വന്നു പറഞ്ഞു ബാപ്പു അന്തരിച്ചു.
ഡല്‍ഹി ഉറങ്ങാത്ത രാത്രിയായിരുന്നു അത്. കരയാത്തവരും കണ്ണുനനയാത്തവരുമായി ആരുമുണ്ടായിരുന്നില്ല.
മഹാത്മജിയുടെ സഞ്ചയനച്ചടങ്ങില് ഭര്‍ത്താവ് കുട്ടന്‍പിള്ളയ്ക്ക് സുരക്ഷാഡ്യൂട്ടിയുണ്ടായിരുന്നു. സരസ്വതിയമ്മ അത് ഓര്‍ക്കാന്‍ വേറെയുമുണ്ടു കാരണം. അന്നേ ദിവസം മൂത്ത മകന് മുരളീധരന്റെ ഒന്നാം പിറന്നാളായിരുന്നു. അന്നുച്ചയ്ക്ക് ഭക്ഷണം തയാറാക്കി വച്ചെങ്കിലും ഭര്‍ത്താവ് ഉണ്ണാന്‍ വന്നില്ല. മഹാത്മജിയുടെ സഞ്ചയനം കഴിഞ്ഞു മടങ്ങിവന്നപ്പോള്‍ ഏറെ വൈകി. അങ്ങനെ മൂത്ത മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷമില്ലാതെ കടന്നുപോയി. രണ്ടു വര്‍ഷമേ ഡല്‍ഹിയില്‍ കഴിഞ്ഞുള്ളുവെങ്കിലും മഹാത്മജിയെ ഏറെത്തവണ അടുത്തു കാണാനും അന്തിമചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനും ലഭിച്ച ഭാഗ്യം സരസ്വതിയമ്മ അയവിറക്കാത്ത ദിനങ്ങള്‍ കുറവാണ്. ഗാന്ധിവധത്തിലെ പ്രതികളായ നഥുറാം ഗോഡ്സെ, നാരായണ്‍ ആപ്തെ എന്നിവരെ 1949 നവംബര്‍ 15നു തൂക്കിലേറ്റിയതും സരസ്വതിയമ്മ ഓര്‍മിക്കുന്നു.
മഹാത്മാഗാന്ധി വെടിയേറ്റു വീണ മണ്ണിലെ ചോരച്ചാലുകളും ഈ ഓര്‍മയില്‍ ചുവപ്പുമങ്ങാതെയുണ്ട്. രക്തം വാര്‍ന്നൊഴുകിയ ബിര്ളാമുറ്റത്തെ മണ്ണും അതിനടിയിലെ ഓരോ തരിയും കൈയില്‍ നുള്ളിയെടുത്തു കൊണ്ടുപോകാന്‍ ആരാധകരുടെ തിരക്കായിരുന്നുവത്രെ ആ ദിവസങ്ങളില്‍. രക്തസാക്ഷിത്വം വരിച്ച ആറടി മണ്ണു കാണാന്‍ തിക്കിത്തിരക്കി വന്നവരേറെയും ഓരോ നുള്ളു മണ്ണുമായാണ് മടങ്ങിയിരുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവിടം ചെറിയൊരു കുഴിയായി മാറിപോലും. ഭര്‍ത്താവ് കുട്ടന്‍പിള്ളയും ഒരു പിടി മണ്ണ് അന്ന് വീട്ടില്‍കൊണ്ടുവന്നു. അതില്‍ അല്പം അദ്ദേഹം നാട്ടിലുള്ള സഹോദരി സാവിത്രിയമ്മയ്ക്ക് അയച്ചുകൊടുത്തു. സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന സാവിത്രിയമ്മ ആ മണ്ണുമായി തലവടി സ്കൂളില്‍ എത്തിയപ്പോള്‍ തൊട്ടുവണങ്ങാന്‍ അധ്യാപകരുടെയും സഹപാഠികളുടെയും തിരക്കായിരുന്നു: സരസ്വതിയമ്മ ഓര്‍മിച്ചു.
13-ാം വയസില്‍ മഹാത്മജിയെ കുമാരനല്ലൂരില്‍ വച്ച് കാണാനിടയായതിന്റെയും ഓര്‍മയുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരത്തെത്തുടര്‍ന്ന് എല്ലാ വിഭാഗം ഹൈന്ദവര്ക്കുമായി ആദ്യം തുറന്നുകൊടുത്ത കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ 1937 ജനുവരി 19ന് മഹാത്മജി ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അത്. ദേവീവിഗ്രഹം കണ്ട് 15 മിനിറ്റോളം ഗാന്ധിജി നിര്‍ന്നിമേഷനായി നിന്നു. അതിനുശേഷം കൂപ്പുകൈ ഉയര്‍ത്തി വണങ്ങി.
ദര്‍ശനവേളയില്‍ മഹാത്മജി കണ്ണീരണിയുന്നത് കാണാമായിരുന്നു. നൂറുകണക്കിന് ദളിതരോടൊപ്പമാണ് ക്ഷേത്രനടയിലെത്തി ദേവീ ദര്‍ശനം നടത്തിയത്. ദേവസ്വം കൊട്ടാരത്തില്‍ വിശ്രമിച്ചശേഷമായിരുന്നു ക്ഷേത്രദര്‍ശനം. ദര്‍ശനം കഴിഞ്ഞ് നടന്ന പൊതുയോഗത്തില്‍ ഗാന്ധിജി എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്റെ വിളംബരത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
ഗാന്ധിജി സ്വന്തം നാട്ടില്‍ വന്നതിന്റെയും തൊട്ടടുത്തു കണ്ടതിന്റെ ഓര്‍മകളും ഈ ഗാന്ധിഭക്തയുടെ ഓര്‍മയിലെ മറ്റൊരു നിധിയാണ്. ഭര്‍ത്താവ് കുട്ടന്‍പിള്ള 2004-ല്‍ മരിച്ചതോടെ മകള്‍ ഉഷയ്ക്കൊപ്പം കുമാരനല്ലൂരിലെ വസതിയിലാണ് ഗാന്ധി സ്മരണകളുമായി കഴിയുന്നത്. ഗാന്ധിജിയുടെ വിഖ്യാതമായ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’ ഉള്‍പ്പെടെ രചനകള്‍ തുടരെ വായിച്ചും ഗാന്ധി സൂക്തങ്ങള്‍ അയവിറക്കിയും ഇവര്‍ കഴിയുന്നു. മഹാത്മജിയെ ഏറെത്തവണ കാണാനും കേള്‍ക്കാനും ഭാഗ്യമുണ്ടായ സരസ്വതിയമ്മയെ പില്ക്കാലത്ത് ഡല്‍ഹിയിലെ ആര്‍കെ പുരം മലയാളി സമാജം ഉപഹാരം നല്കി ആദരിച്ചിരുന്നു.
റെജി ജോസഫ്