മനുഷ്യ മനസിന്റെ ഇരുണ്ട അറകളിലെന്നും വെളിച്ചം വിതറുന്നത് അക്ഷരങ്ങളും ആത്മാവുമാണ്. അത് പ്രഭാതമാരുതനെപ്പോലെ ലോകമെങ്ങും കുളിർകാറ്റായി മഞ്ഞ് പൊഴിക്കുന്നു. ഓരോ സംസ്കാരവും ആ കാലത്തിന്റെ നന്മയും തിന്മയും അടയാളപ്പെടുത്താറുണ്ട്. അതിൽ നൂറ്റാണ്ടുകളായി ആ സംസ്കാര വിജ്ഞാനത്തിന്റെ സുവർണ്ണ ദശയിൽ ജീവിക്കുന്നവരാണ് ബ്രിട്ടീഷുകാർ. ആ മഹത്തായ സംസ്കാരം അടയാളപ്പെടുത്തിയിരിക്കുന്നത് അക്ഷരങ്ങളുടെ ലോകത്തെ ഏറ്റവും വലിയ പർവ്വതമായ ബ്രിട്ടീഷ് ലൈബ്രററിയിലാണ്. ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ.
കലാ-സാഹിത്യ-ശാസ്ത്ര രംഗത്തെ ഏകദേശം 150 മില്യൻ പുരാതന ശേഖരങ്ങളാണ് ഇതിനുള്ളിലുള്ളത്. നമ്മുടെ എഴുത്തോലകളുടെ ഡിജിറ്റൽ വീഡിയോകൾവരെയുണ്ട്. പൗരണിക ഭാവത്തോടെ നില്ക്കുന്ന അക്ഷരങ്ങളുടെ കൊട്ടാരത്തിനു മുന്നിൽ രാവിലെ തന്നെ ഞാനെത്തി. വാതിലിനടുത്ത് വൈവിദ്ധ്യമാർന്ന പൂക്കൾ പുഞ്ചിരി തൂകി നില്ക്കുന്നു. ക്ഷേത്രദർശനത്തിന് നില്ക്കുന്ന ഭക്തരെപ്പോലെ ഭയഭക്തിയോടെയാണ് ഈ സർവ്വവിജ്ഞാന പാഠശാലയുടെ മുന്നിൽ അകത്തേക്ക് കടക്കാൻ ലോകമെങ്ങുമുള്ള സഞ്ചാരികൾ വരിവരിയായി നില്ക്കുന്നത്. ചില താടിയും മുടിയുമുള്ളവരെ കണ്ടാൽ വ്രതമെടുത്ത് വന്നതുപോലുണ്ട്.
ഇവരുടെ പൂജാവിഗ്രഹങ്ങൾ അക്ഷരമാണ്. ആ സരസ്വതീദേവിയെയാണവർ ആരാധിക്കുന്നത്. ആ ആരാധന ഇൻഡ്യയിലെ സിനിമകളിൽ വേഷങ്ങൾ കെട്ടിയാടുന്ന നടീനടന്മാർക്ക് കൊടുക്കുന്ന വെറും ആരാധനയല്ല. ഇത് അറിവിലും അന്വേഷണ ഗവേഷണങ്ങളിലുള്ള ഒരു ത്വരയാണ് ആരാധനയാണ്. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ലോകത്തേ എല്ലാ അമൂല്യകൃതികളും ഇവിടെ ലഭ്യമാണ്.
ലോകത്തെ ലൈബ്രറികളിൽ ഒന്നാം സ്ഥാനത്തു വരുന്നത് വാഷിംഗ്ടണിലെ ലൈബ്രറി ഓഫ് കോണ്ഗ്രസാണ്. അവിടുത്തെ വിജ്ഞാന ഭണ്ഡാരത്തിലുള്ളത് 164 മില്യനാണ്. ബ്രിട്ടീഷ് ലൈബ്രറിയിൽ എന്നെ അദ്ഭുതപ്പെടുത്തിയത് ജനങ്ങൾ വിജ്ഞാനം കണ്ടെത്താൻ നിശബ്ദരായി നീണ്ടനിരയിൽ നില്ക്കുന്നതാണ്.
സെക്യൂരിറ്റി ചെക്കപ്പ് കഴിഞ്ഞ് അകത്തേക്കു കയറി. ആ വലിയ ഹാളിൽ ഇടതുഭാഗത്തായി ഒരു റസ്റ്ററന്റ് ഉണ്ട്. ഞാനും അവിടേക്കു ചെന്നു. വിടർന്ന മിഴികളുമായി ഒരു സുന്ദരി പുഞ്ചിരി തൂകി എന്റെയടുത്തു വന്ന് എനിക്കാവശ്യമുള്ളതു ചോദിച്ചു. ഓർഡർ കിട്ടുന്നതുവരെ അവളുടെ കണ്ണുകളും ചുണ്ടുകളും പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
എത്രവേഗത്തിലാണ് അവളുടെ മുഖത്തെ പ്രസന്നത നഷ്ടപ്പെട്ടതെന്ന് ഒരു നിമിഷം ഓർത്തിരുന്നു. കോഫി കുടിച്ചിട്ട് ഇൻഫർമേഷൻ കൗണ്ടറിൽ ചെന്നു. അൻപതോളം പേർ പത്തുമണിക്കുള്ള ഗ്രൂപ്പിലുണ്ട്. ഞങ്ങളുടെ ഗൈഡ് എല്ലാവരുമായി മുകളിലെ നിലയിലേക്കു നടന്നു. പല ഭാഗങ്ങളിലായി ചെറിയ മേശകൾക്കു മുകളിലുള്ള കംപ്യൂട്ടറുകളിൽ നോക്കിയും, പേപ്പറിൽ എഴുതിയും പഠനങ്ങളിലും മുതിർന്ന കുട്ടികൾ ഏർപ്പെട്ടിരിക്കുന്നു. നൂറുകണക്കിനു വിദ്യാർഥികളും വിദ്യാർഥികളല്ലാത്തവരുമാണ് ഓരോ ഭാഗങ്ങളിലിരിക്കുന്നത്. അതിൽ ചുരുക്കം ഏഷ്യക്കാരുമുണ്ട്. ഒരു റീഡർ പാസുണ്ടെങ്കിൽ 150 മില്യന് മുകളിലുള്ള വിജ്ഞാന വസ്തുക്കൾ ഡിജിറ്റലായി കാണാം. ഞങ്ങളെ നയിക്കുന്ന സായിപ്പ് വെറുമൊരു ഗൈഡ് മാത്രമല്ല ഒരു പണ്ഡിതനാണെന്ന് എനിക്ക് തോന്നി. അറിവിന്റെ അജ്ഞാത തലങ്ങളിലേക്കാണ് അദ്ദേഹം മറ്റുള്ളവരെ നയിക്കുന്നത്.
ഇതൊരു അറിവിന്റെ സഞ്ചാരമായി തോന്നി. അറിവില്ലാത്തവന്റെ അജ്ഞത ഇദ്ദേഹത്തിന്റെ മുന്നിൽ സമ്മതിക്കാതെ നിവൃത്തിയില്ല. എല്ലാ രാജ്യത്തു നിന്നുമുള്ള പുരാതന കൃതികൾ ഇവിടെയുണ്ട്. ഞാൻ ചോദിച്ചു. ഇന്ത്യയിൽ നിന്നുള്ള പുരാതന കൃതികൾ എന്തൊക്കെയാണ് ഇവിടെയുള്ളത്. ഉടനടി അതിന് ഉത്തരം കിട്ടി. ഇന്ത്യയുടെ മഹാഭാരതവും, രാമായണവും നിങ്ങൾക്ക് ഇവിടെ ഡിജിറ്റലായി വായിക്കാം. ലോകഭാഷകളിലെ കൈയെഴുത്തുപ്രതികൾ, ജേണലുകൾ, പത്രമാസികകൾ, ചിത്രരചനകൾ, ലോകസ്റ്റാന്പുകൾ, കുട്ടികളുടെ രചനകൾ, സംഗീതം തുടങ്ങി ധാരാളം കാഴ്ചകളാണ് ഇതിനുള്ളിലുള്ളത്. ആറുനിലകളിലായി കണ്ണാടിക്കൂടുകളിലും ഭൂഗർഭ അറകളിലുമാണ് ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നത്. മഹാശിലായുഗത്തിലെ മരത്തോലുകൾവരെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഓരോന്നും ആരെയും അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്.
ഓരോ നിലയിലുമെത്താൻ ലിഫ്റ്റുണ്ട്. ചില്ലുപേടകങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തകക്കൂന്പാരത്തിനുള്ളിലേക്കു സഞ്ചാരികൾക്കു പ്രവേശനമില്ല. അവിടെയുള്ള പുസ്തകങ്ങളെപ്പറ്റി ഗൈഡ് വിശദീകരിച്ചുതന്നു. എവിടെയും ഒരു പഠനമുറിപോലെയാണ്. എങ്ങും ഏകാഗ്രത. ഒരു മൊട്ടുസൂചി വീണാലറിയുന്ന നിശബ്ദത. ഇവിടത്തെ കലാലയങ്ങളിൽ പഠിച്ചുവന്ന അച്ചടക്കമാണത്. കലാലയങ്ങളിൽ രാഷ്ട്രീയത്തിനു പ്രവേശനമില്ല. പഠനകാലത്ത് പഠിച്ചാൽ മതി. എഴുത്തുകാരൻ ബെർതോൾഡ് ബ്രെഹ്ത് പറഞ്ഞത് അവർ അനുസരിക്കുന്നു. “വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ. അതൊരായുധമാണ് ’’. ആദ്യം വിശപ്പടക്കാൻ പഠിക്കുന്നതാണ് നല്ലത്.
അറിവിന്റെ അക്ഷയനിധിയായ ബ്രിട്ടീഷ് ലൈബ്രറിയുടെ ആരംഭം 1753 ലാണ്. അന്നത് ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ഭാഗമായിരുന്നു. പിന്നീട് 1972ലെ ബ്രിട്ടീഷ് ലൈബ്രറി ആക്ട് അനുസരിച്ച് 1973 ജൂലൈ ഒന്നിന് ലൈബ്രറി നിലവിൽവന്നു.
അവസാനമായി ഞങ്ങൾ എത്തിയത് അതിവിശാലമായ ഒരു ഹാളിലാണ്. അവിടുത്തെ കണ്ണാടിക്കൂട്ടിനുള്ളിൽ അതിപുരാതനങ്ങളായ വിവിധ ഭാഷകളിലെ കൃതികൾ വിശ്രമം കൊള്ളുന്നു. അതിൽ വളരെ പ്രസിദ്ധമായ 1215 ൽ എഴുതിയ ബ്രിട്ടീഷ് ഭരണഘടനയായ ‘മാഗ്നാകാർട്ട’ യുമുണ്ട്. ഓരോന്നും കണ്ട് നടക്കുന്പോൾ ഈ ലോകത്തിന്റെ കലാ-സാഹിത്യ സൗന്ദര്യത്തിന്റെ സമഗ്ര സംഭാവനകളാണ് കാണാൻ കഴിയുക. നമ്മെ വിസ്മയിപ്പിക്കുന്ന മധുരസ്മൃതികൾ. എല്ലാറ്റിന്റെയും മുകളിൽ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്റെ കണ്ണുകൾ പെട്ടെന്നു നിശ്ചലമായി. സ്വന്തം രാജ്യത്തുനിന്നുള്ള പ്രതിഭകളുടെ സൃഷ്ടികൾ കണ്ടപ്പോൾ മനസിന് അനുഭൂതിമധുരമായ ആനന്ദം തോന്നി.
1630 - 33 ൽ ആഗ്രയിലെ ചിത്രകാരനായിരുന്ന ലാൽ ചന്ത് വരച്ച പിങ്ക് ലില്ലി എന്ന ചിത്രം ഭിത്തിയിൽ കാണപ്പെട്ടു. 1590-1600 കാലങ്ങളിൽ വരച്ച പഞ്ചാബ്, രാജസ്ഥാൻ, യുപിയിലെ ചിത്രങ്ങളുമുണ്ട്. ഒരു കണ്ണാടിക്കുള്ളിൽ 1930 മെയ് 18 ന് ജയിലിൽ കിടന്നുകൊണ്ട് മഹാത്മാഗാന്ധി സ്വന്തം കൈപ്പടയിൽ ഇന്ത്യൻ വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവിനെഴുതിയ കത്തു വായിച്ചു.
25 കിലോ ഭാരമുള്ള ഫ്രഞ്ച്-ലാറ്റിൻ ഭാഷയിൽ കൈകകൊണ്ടെഴുതിയ ചിത്രങ്ങളോടുകൂടിയ പുരാതന ബൈബിളും നമ്മുടെ മഹർഷിമാരെഴുതിയ ഭഗവത്ഗീതയും രാമായണവും ഡിജിറ്റലായി കംപ്യൂട്ടറിലും കണ്ടിട്ടാണ് ഞാനവിടെ നിന്നും മടങ്ങിയത്. സാംസ്കാരിക വകുപ്പിന്റെ കീഴിലാണ് ഈ ലൈബ്രറി. 2017ലെ കണക്കിൻ പ്രകാരം 1.43 മില്യൻ സഞ്ചാരികളാണ് ഇവിടെ വന്നുപോയത്.
കാരൂർ സോമൻ
കലാ-സാഹിത്യ-ശാസ്ത്ര രംഗത്തെ ഏകദേശം 150 മില്യൻ പുരാതന ശേഖരങ്ങളാണ് ഇതിനുള്ളിലുള്ളത്. നമ്മുടെ എഴുത്തോലകളുടെ ഡിജിറ്റൽ വീഡിയോകൾവരെയുണ്ട്. പൗരണിക ഭാവത്തോടെ നില്ക്കുന്ന അക്ഷരങ്ങളുടെ കൊട്ടാരത്തിനു മുന്നിൽ രാവിലെ തന്നെ ഞാനെത്തി. വാതിലിനടുത്ത് വൈവിദ്ധ്യമാർന്ന പൂക്കൾ പുഞ്ചിരി തൂകി നില്ക്കുന്നു. ക്ഷേത്രദർശനത്തിന് നില്ക്കുന്ന ഭക്തരെപ്പോലെ ഭയഭക്തിയോടെയാണ് ഈ സർവ്വവിജ്ഞാന പാഠശാലയുടെ മുന്നിൽ അകത്തേക്ക് കടക്കാൻ ലോകമെങ്ങുമുള്ള സഞ്ചാരികൾ വരിവരിയായി നില്ക്കുന്നത്. ചില താടിയും മുടിയുമുള്ളവരെ കണ്ടാൽ വ്രതമെടുത്ത് വന്നതുപോലുണ്ട്.
ഇവരുടെ പൂജാവിഗ്രഹങ്ങൾ അക്ഷരമാണ്. ആ സരസ്വതീദേവിയെയാണവർ ആരാധിക്കുന്നത്. ആ ആരാധന ഇൻഡ്യയിലെ സിനിമകളിൽ വേഷങ്ങൾ കെട്ടിയാടുന്ന നടീനടന്മാർക്ക് കൊടുക്കുന്ന വെറും ആരാധനയല്ല. ഇത് അറിവിലും അന്വേഷണ ഗവേഷണങ്ങളിലുള്ള ഒരു ത്വരയാണ് ആരാധനയാണ്. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ലോകത്തേ എല്ലാ അമൂല്യകൃതികളും ഇവിടെ ലഭ്യമാണ്.
ലോകത്തെ ലൈബ്രറികളിൽ ഒന്നാം സ്ഥാനത്തു വരുന്നത് വാഷിംഗ്ടണിലെ ലൈബ്രറി ഓഫ് കോണ്ഗ്രസാണ്. അവിടുത്തെ വിജ്ഞാന ഭണ്ഡാരത്തിലുള്ളത് 164 മില്യനാണ്. ബ്രിട്ടീഷ് ലൈബ്രറിയിൽ എന്നെ അദ്ഭുതപ്പെടുത്തിയത് ജനങ്ങൾ വിജ്ഞാനം കണ്ടെത്താൻ നിശബ്ദരായി നീണ്ടനിരയിൽ നില്ക്കുന്നതാണ്.
സെക്യൂരിറ്റി ചെക്കപ്പ് കഴിഞ്ഞ് അകത്തേക്കു കയറി. ആ വലിയ ഹാളിൽ ഇടതുഭാഗത്തായി ഒരു റസ്റ്ററന്റ് ഉണ്ട്. ഞാനും അവിടേക്കു ചെന്നു. വിടർന്ന മിഴികളുമായി ഒരു സുന്ദരി പുഞ്ചിരി തൂകി എന്റെയടുത്തു വന്ന് എനിക്കാവശ്യമുള്ളതു ചോദിച്ചു. ഓർഡർ കിട്ടുന്നതുവരെ അവളുടെ കണ്ണുകളും ചുണ്ടുകളും പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
എത്രവേഗത്തിലാണ് അവളുടെ മുഖത്തെ പ്രസന്നത നഷ്ടപ്പെട്ടതെന്ന് ഒരു നിമിഷം ഓർത്തിരുന്നു. കോഫി കുടിച്ചിട്ട് ഇൻഫർമേഷൻ കൗണ്ടറിൽ ചെന്നു. അൻപതോളം പേർ പത്തുമണിക്കുള്ള ഗ്രൂപ്പിലുണ്ട്. ഞങ്ങളുടെ ഗൈഡ് എല്ലാവരുമായി മുകളിലെ നിലയിലേക്കു നടന്നു. പല ഭാഗങ്ങളിലായി ചെറിയ മേശകൾക്കു മുകളിലുള്ള കംപ്യൂട്ടറുകളിൽ നോക്കിയും, പേപ്പറിൽ എഴുതിയും പഠനങ്ങളിലും മുതിർന്ന കുട്ടികൾ ഏർപ്പെട്ടിരിക്കുന്നു. നൂറുകണക്കിനു വിദ്യാർഥികളും വിദ്യാർഥികളല്ലാത്തവരുമാണ് ഓരോ ഭാഗങ്ങളിലിരിക്കുന്നത്. അതിൽ ചുരുക്കം ഏഷ്യക്കാരുമുണ്ട്. ഒരു റീഡർ പാസുണ്ടെങ്കിൽ 150 മില്യന് മുകളിലുള്ള വിജ്ഞാന വസ്തുക്കൾ ഡിജിറ്റലായി കാണാം. ഞങ്ങളെ നയിക്കുന്ന സായിപ്പ് വെറുമൊരു ഗൈഡ് മാത്രമല്ല ഒരു പണ്ഡിതനാണെന്ന് എനിക്ക് തോന്നി. അറിവിന്റെ അജ്ഞാത തലങ്ങളിലേക്കാണ് അദ്ദേഹം മറ്റുള്ളവരെ നയിക്കുന്നത്.
ഇതൊരു അറിവിന്റെ സഞ്ചാരമായി തോന്നി. അറിവില്ലാത്തവന്റെ അജ്ഞത ഇദ്ദേഹത്തിന്റെ മുന്നിൽ സമ്മതിക്കാതെ നിവൃത്തിയില്ല. എല്ലാ രാജ്യത്തു നിന്നുമുള്ള പുരാതന കൃതികൾ ഇവിടെയുണ്ട്. ഞാൻ ചോദിച്ചു. ഇന്ത്യയിൽ നിന്നുള്ള പുരാതന കൃതികൾ എന്തൊക്കെയാണ് ഇവിടെയുള്ളത്. ഉടനടി അതിന് ഉത്തരം കിട്ടി. ഇന്ത്യയുടെ മഹാഭാരതവും, രാമായണവും നിങ്ങൾക്ക് ഇവിടെ ഡിജിറ്റലായി വായിക്കാം. ലോകഭാഷകളിലെ കൈയെഴുത്തുപ്രതികൾ, ജേണലുകൾ, പത്രമാസികകൾ, ചിത്രരചനകൾ, ലോകസ്റ്റാന്പുകൾ, കുട്ടികളുടെ രചനകൾ, സംഗീതം തുടങ്ങി ധാരാളം കാഴ്ചകളാണ് ഇതിനുള്ളിലുള്ളത്. ആറുനിലകളിലായി കണ്ണാടിക്കൂടുകളിലും ഭൂഗർഭ അറകളിലുമാണ് ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നത്. മഹാശിലായുഗത്തിലെ മരത്തോലുകൾവരെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഓരോന്നും ആരെയും അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്.
ഓരോ നിലയിലുമെത്താൻ ലിഫ്റ്റുണ്ട്. ചില്ലുപേടകങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തകക്കൂന്പാരത്തിനുള്ളിലേക്കു സഞ്ചാരികൾക്കു പ്രവേശനമില്ല. അവിടെയുള്ള പുസ്തകങ്ങളെപ്പറ്റി ഗൈഡ് വിശദീകരിച്ചുതന്നു. എവിടെയും ഒരു പഠനമുറിപോലെയാണ്. എങ്ങും ഏകാഗ്രത. ഒരു മൊട്ടുസൂചി വീണാലറിയുന്ന നിശബ്ദത. ഇവിടത്തെ കലാലയങ്ങളിൽ പഠിച്ചുവന്ന അച്ചടക്കമാണത്. കലാലയങ്ങളിൽ രാഷ്ട്രീയത്തിനു പ്രവേശനമില്ല. പഠനകാലത്ത് പഠിച്ചാൽ മതി. എഴുത്തുകാരൻ ബെർതോൾഡ് ബ്രെഹ്ത് പറഞ്ഞത് അവർ അനുസരിക്കുന്നു. “വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ. അതൊരായുധമാണ് ’’. ആദ്യം വിശപ്പടക്കാൻ പഠിക്കുന്നതാണ് നല്ലത്.
അറിവിന്റെ അക്ഷയനിധിയായ ബ്രിട്ടീഷ് ലൈബ്രറിയുടെ ആരംഭം 1753 ലാണ്. അന്നത് ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ഭാഗമായിരുന്നു. പിന്നീട് 1972ലെ ബ്രിട്ടീഷ് ലൈബ്രറി ആക്ട് അനുസരിച്ച് 1973 ജൂലൈ ഒന്നിന് ലൈബ്രറി നിലവിൽവന്നു.
അവസാനമായി ഞങ്ങൾ എത്തിയത് അതിവിശാലമായ ഒരു ഹാളിലാണ്. അവിടുത്തെ കണ്ണാടിക്കൂട്ടിനുള്ളിൽ അതിപുരാതനങ്ങളായ വിവിധ ഭാഷകളിലെ കൃതികൾ വിശ്രമം കൊള്ളുന്നു. അതിൽ വളരെ പ്രസിദ്ധമായ 1215 ൽ എഴുതിയ ബ്രിട്ടീഷ് ഭരണഘടനയായ ‘മാഗ്നാകാർട്ട’ യുമുണ്ട്. ഓരോന്നും കണ്ട് നടക്കുന്പോൾ ഈ ലോകത്തിന്റെ കലാ-സാഹിത്യ സൗന്ദര്യത്തിന്റെ സമഗ്ര സംഭാവനകളാണ് കാണാൻ കഴിയുക. നമ്മെ വിസ്മയിപ്പിക്കുന്ന മധുരസ്മൃതികൾ. എല്ലാറ്റിന്റെയും മുകളിൽ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്റെ കണ്ണുകൾ പെട്ടെന്നു നിശ്ചലമായി. സ്വന്തം രാജ്യത്തുനിന്നുള്ള പ്രതിഭകളുടെ സൃഷ്ടികൾ കണ്ടപ്പോൾ മനസിന് അനുഭൂതിമധുരമായ ആനന്ദം തോന്നി.
1630 - 33 ൽ ആഗ്രയിലെ ചിത്രകാരനായിരുന്ന ലാൽ ചന്ത് വരച്ച പിങ്ക് ലില്ലി എന്ന ചിത്രം ഭിത്തിയിൽ കാണപ്പെട്ടു. 1590-1600 കാലങ്ങളിൽ വരച്ച പഞ്ചാബ്, രാജസ്ഥാൻ, യുപിയിലെ ചിത്രങ്ങളുമുണ്ട്. ഒരു കണ്ണാടിക്കുള്ളിൽ 1930 മെയ് 18 ന് ജയിലിൽ കിടന്നുകൊണ്ട് മഹാത്മാഗാന്ധി സ്വന്തം കൈപ്പടയിൽ ഇന്ത്യൻ വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവിനെഴുതിയ കത്തു വായിച്ചു.
25 കിലോ ഭാരമുള്ള ഫ്രഞ്ച്-ലാറ്റിൻ ഭാഷയിൽ കൈകകൊണ്ടെഴുതിയ ചിത്രങ്ങളോടുകൂടിയ പുരാതന ബൈബിളും നമ്മുടെ മഹർഷിമാരെഴുതിയ ഭഗവത്ഗീതയും രാമായണവും ഡിജിറ്റലായി കംപ്യൂട്ടറിലും കണ്ടിട്ടാണ് ഞാനവിടെ നിന്നും മടങ്ങിയത്. സാംസ്കാരിക വകുപ്പിന്റെ കീഴിലാണ് ഈ ലൈബ്രറി. 2017ലെ കണക്കിൻ പ്രകാരം 1.43 മില്യൻ സഞ്ചാരികളാണ് ഇവിടെ വന്നുപോയത്.
കാരൂർ സോമൻ