ഇടുക്കിയിലെ പൊൻമുടിയിലേക്ക്

12:44 PM Jan 28, 2020 | Deepika.com
തിരുവനന്തുപുരത്തു മാത്രമല്ല അങ്ങ് ഇടുക്കിയിലുമുണ്ടൊരു പൊൻമുടി. മലനിരകളും ഡാമും തൂക്കുപാലവും തേക്കിൻ കാടുകളും വെള്ളച്ചാട്ടവും ഓഫ് റോഡ് യാത്രകളും ഒത്തുചേരുന്ന പൊൻമുടി. ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. പന്നിയാർ ഇലക്ട്രിക് പ്രോജക്ടിന്‍റെ ഭാഗമായ പൊൻമുടി ഡാം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

1963ലാണ് ഡാം പ്രവർത്തനമാരംഭിച്ചത്. 59 മീറ്റർ ഉയരവും 294 മീറ്റർ നീളവുമുണ്ട് ഈ ഡാമിന്. പൊൻമുടി ഡാമിൽനിന്നും മലതുരന്നു നിർമിച്ചിരിക്കുന്ന പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളത്തൂവലിലുള്ള പവർ സ്റ്റേഷനിൽ വെള്ളമെത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഡാമിന്‍റെ വൃഷ്ടിപ്രദേശം നിറയെ തേക്ക് കാടുകൾ നിറഞ്ഞു നിൽക്കുന്നു. മഴക്കാലത്ത് ഡാമിലേക്ക് മണ്ണ് ഒഴുകിയെത്തുന്നത് തടയുന്നതിനായാണ് തേക്കുകൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്. 2007 സെപ്റ്റംബർ 17 നു നടന്ന ഒരു വലിയ ദുരന്തത്തിൽ പെൻസ്റ്റോക്ക് പൈപ്പുകളിൽ ഒന്ന് പൊട്ടി 7 പേർ കൊല്ലപ്പെടുകയും 15 വീടുകളും ഏക്കറുകണക്കിന് കൃഷിഭൂമി നശിക്കുകയും ചെയ്തിരുന്നു.

ഡാമിന് സമീപത്തു തന്നെയുള്ള നാടുകാണിപാറ പ്രദേശത്തെ ഏറ്റവും ഉയർന്ന പ്രദേശമാണ്. ഇവിടെ നിന്നാൽ പൊൻമുടിയുടെ വിശാല ദൃശ്യം കാണാൻ സാധിക്കും. ഡാമിന് 1.5 കിലോമീറ്റർ അകലെ പഴയ ഒരു തൂക്കുപാലമുണ്ട്. 1950 കളിൽ ഡാമിന്‍റെ നിർമാണത്തോടനുബന്ധിച്ചാണ് ഇത് പണികഴിപ്പിച്ചത്. മലയടിവാരത്ത് പുഴയിൽ നിന്ന് നൂറടിയോളം ഉയരത്തിൽ ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള രണ്ട് കൂറ്റൻ ഉരുക്ക് വടങ്ങളിലാണ് പാലം തൂങ്ങിക്കിടക്കുന്നത്. പാലത്തിൽ വാഹനങ്ങൾ കയറുന്പോൾ ആടി ഉലയുന്നതാണ് ഇവിടത്തെ മുഖ്യആകർഷണം. സഞ്ചാരികൾക്ക് ദൃശ്യവിരുന്നും ഒപ്പം സാഹസികതയുടെ ത്രില്ലും തൂക്കുപാലം സമ്മാനിക്കുന്നു. ഡാമിൽനിന്നു തൂക്കുപാലത്തിലേക്കുള്ള വഴിയിൽ ഒരു ഭാഗത്ത് മുഴുവൻ വലിയ പാറക്കെട്ടുകളും മറുഭാഗത്ത് ആഴത്തിലുള്ള കൊക്കയുമാണ്. തൂക്കുപാലത്തിൽനിന്നു നാല് കിലോമീറ്റർകൂടി പോയാൽ ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിൽ എത്തും. വർഷകാലത്ത് വലിയരീതിയിൽ മലവെള്ളം കുത്തിയൊലിക്കുന്ന പ്രദേശമാണിവിടം.

പൊൻമുടി ഡാമിൽനിന്ന് അഞ്ചര കിലോമീറ്റർ കൂടിപോയാൽ കള്ളിമാലി വ്യൂ പോയിന്‍റിൽ എത്താം. പെരിയാറിന്‍റെ കൈവഴിയായ പന്നിയാർ നദിയിലെ വെള്ളം പൊൻമുടി ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന വിശാലമായ കാഴ്ച ഇവിടെനിന്നാൽ കാണം.


പൊൻമുടിയിലെ കാഴ്ചകൾ

* പൊൻമുടി ഡാം
* നാടുകാണിപ്പാറ
* ഓഫ് റോഡ് റൈഡിംഗ്
* തൂക്കുപാലം
* ശ്രീനാരായണപുരം
* തേക്കിൻ കാടുകൾ
* കള്ളിമാലി വ്യൂ പോയിന്‍റ്.

പൊൻമുടിയിലേക്ക് എങ്ങനെ എത്താം

സ്വന്തം വാഹനവുമായി വരാത്തവർക്ക് പൊൻമുടി യാത്ര കുറച്ച് ബുദ്ധിമുട്ടുളവാക്കുന്ന കാര്യമാണ്. മൂന്നാർ സന്ദർശനത്തിന് എത്തുന്നവർക്ക് ആനച്ചാലിൽനിന്നും പൊൻമുടിയിലേക്ക് പാക്കേജ് ജീപ്പ് സർവീസുകൾ ലഭിക്കും. 3000 മുതൽ 4000 രൂപ വരെ മുടക്കിയാൽ ഇത് പ്രയോജനപ്പെടുത്തി പൊൻമുടിയിലെ പ്രകൃതിഭംഗി ആസ്വദിക്കാം.

അടിമാലിയിൽനിന്നും കല്ലാർകൂട്ടി-വെള്ളത്തൂവൽ വഴി 23.5 കിലോമീറ്റർ സഞ്ചരിച്ചാൽ പൊൻമുടിയിലെത്താം. കട്ടപ്പനയിൽനിന്ന് ഇരട്ടയാർ-മേലേചിന്നാർ-മുനിയറ-മരക്കാനം വഴി പൊൻമുടിയിലേക്ക് 31 കിലോമീറ്റർ ദൂരം.

കൊച്ചിയിൽനിന്ന് പെരുന്പാവൂർ-കോതമംഗലം-നേര്യമംഗലം-അടിമാലി വഴി 111 കിലോമീറ്റർ.
തിരുവനന്തപുരത്തുനിന്ന്എരുമേലി-മുണ്ടക്കയം-കട്ടപ്പന വഴി 228 കിലോമീറ്റർ.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആലുവ-97 കിലോമീറ്റർ ദൂരം.
അടുത്തുള്ള വിമാനത്താവളം നെടുന്പാശേരി-106 കിലോമീറ്റർ ദൂരം.