തായ്വാൻ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു കൊച്ചു ദ്വീപ്. പസഫിക് മഹാസമുദ്രത്തിൽ ചൈനക്കടുത്തായി വെറും ഒരു പൊട്ടുപോലെ മാത്രം കാണുന്ന ഒരു രാജ്യമാണു തായ്വാൻ. പണ്ടുകാലത്ത് ഇവിടെ മലവേടന്മാരും കാട്ടുമൃഗങ്ങളും മാത്രം താമസിച്ചിരുന്ന സ്ഥലമായിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതി മാറി. കൊല്ലവർഷം 1400 എ.ഡി. തൊട്ട് ചൈനക്കാർ കുറെശെയായി ഇങ്ങോട്ടു കുടിയേറാൻ തുടങ്ങി. ഇവിടത്തെ ഫലപ്രദമായ ഭൂമിയായിരുന്നു ഇതിനു കാരണം. ഇന്ന് ഇവിടെ കിട്ടാത്തതായും കാണാത്തതായും ഒന്നും ഇല്ല.
തായ്വാൻ ഇന്റർനാഷണൽ എയർപോർട്ടിൽ പ്ലെയിൻ താഴാൻ തുടങ്ങിയപ്പോൾ ജനാലവഴി കണ്ട കാഴ്ചകൾ അതിമനോഹരമായിരുന്നു. മേഘങ്ങൾക്കിടയിലൂടെ ആദ്യം അംബരചുംബികളായ കൂറ്റൻ കെട്ടിടങ്ങൾ കണ്ടുതുടങ്ങി. കുറച്ചുകൂടി താഴോട്ട് ഇറങ്ങിയപ്പോൾ ഇവയുടെ ഇടയ്ക്കായി ചിലയിടത്തെല്ലാം ചൈനീസ് ആർക്കിടെക്ചറിൽ പണിത അധികം പൊക്കംവരാത്ത അന്പലങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് പ്ലെയിൻ നിലംതൊടാറായപ്പോൾ ഈ കൊച്ചു ദ്വീപിന്റെ പൂർണരൂപം കണ്ടു. ഇതിനു ചുറ്റിനും പച്ചയും നീലയും കൂടി കലർന്ന നിറത്തിലുള്ള തിരമാലകൾ അലയടിക്കുന്നുണ്ടായിരുന്നു. അതിസുന്ദരമായ ഒരു കാഴ്ചയായിരുന്നു. ബാക്കി കാഴ്ചകളെല്ലാം ഇറങ്ങിയതിനു ശേഷമായിരുന്നു.
ഹോട്ടലിൽ എത്തുന്നതുവരെ ടാക്സി ഡ്രൈവർ അയാൾക്ക് അറിയാവുന്ന ഇംഗ്ലീഷിലും ചൈനീസിലുമായി ഇവിടത്തെ കുറെ കാര്യങ്ങൾ ഞങ്ങളോടു പറയുന്നുണ്ടായിരുന്നു. ഒരു ടൂറിസ്റ്റ് അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും പറഞ്ഞു. ഇവിടത്തെ ലോക്കൽ ഭാഷ തായ്വാൻ ആണെങ്കിലും ഓഫീഷ്യൽ ഭാഷ മാൻഡാറിൻ ചൈനീസ് ആണ്. ഇപ്പോൾ ഇതു വളരെ അഭിവൃദ്ധിപ്രാപിച്ച ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞു.
നമ്മുടെ കേരളത്തിന്റെ അത്രമാത്രം വലുപ്പമുള്ള ഒരു ദ്വീപാണ് തായ്വാൻ. എന്നാൽ ഇവിടെ ഒരുപാട് കാര്യങ്ങൾ കാണാനുണ്ട്. ഏറ്റവും കൂടുതൽ എന്നെ അന്പരപ്പിച്ചത് ഇവിടത്തെ അന്പലങ്ങളും അതിലെ ദേവീ-ദേവന്മാരുമാണ്. വളരെ വിചിത്രമായ കാഴ്ചകളാണ് ഇവിടെ കാണാൻ കഴിഞ്ഞത്.
തായിസമെന്ന മതം
ഇവിടെ പ്രധാനപ്പെട്ട മൂന്നു മതങ്ങളാണുള്ളത്. ആദ്യം ഉണ്ടായത് "കൺഫ്യൂഷനിസം' ആണ്. അദ്ദേഹം ഒരു ചൈനീസ് ഫിലോസഫർ ആയിരുന്നു. ദൈവത്തെപ്പോലെ ആദരിക്കുകയും ബഹുമാനിക്കയും ചെയ്യുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പേരിൽ ഉള്ള അന്പലങ്ങൾ കുറവാണ്. പിന്നെ "ബുദ്ധിസം' അത് ഇന്ത്യയിൽനിന്നാണു പോയിട്ടുള്ളത്. ഒന്നാം നൂറ്റാണ്ടിൽ ചൈനയിൽ എത്തിയെങ്കിലും തായ്വാനിൽ എത്തിയതു വളരെ കഴിഞ്ഞാണ്. എന്നാൽ, ഇവിടത്തെ സ്വന്തം എന്നു പറയുന്നത് "താവോയിസം' തന്നെയാണ്. ഇതിൽ ആണ് വിശ്വാസികൾ കൂടുതലും, അതനുസരിച്ച് അന്പലങ്ങൾ ഏറെയുണ്ട്.
ചൈനീസ് അന്പലങ്ങൾ
അന്പലങ്ങൾ ഏതായാലും അതിന്റെ കൊത്തുപണികളും ആർക്കിടെക്ചറും തനി ചൈനീസ് രീതിയിലാണു നിർമിച്ചിരിക്കുന്നത്. ഇതിനു വളരെയേറെ പ്രത്യേകതകൾ ഉണ്ട്. നമ്മുടെ ഇവിടത്തെതുപോലെ അന്പലങ്ങൾക്ക് ഉയരം കൂടിയ ഗോപുരങ്ങളോ അതിനുള്ളിലെ ചെറിയ തുളകളിൽ ചെറിയചെറിയ രൂപങ്ങളോ ഒന്നും ഇല്ല. ഈ അന്പലങ്ങൾക്ക് ഒന്നോ രണ്ടോ നിലകൾ മാത്രമായിരിക്കും. ഇവയുടെ മേൽക്കൂരയ്ക്കാണു പ്രത്യേകത. ചെറിയ കമിഴ്ത്തോടുകൾകൊണ്ടു നിർമിച്ചു പച്ചച്ചായം അടിച്ചതാണു മേൽക്കൂര. ഇതിലെ കെട്ടിടത്തിന്റെ നാലുവശത്തും കരിങ്കൽ തൂണുകളാണ്. തൂണിന്റെ പുറത്തു നിറച്ചും കൊത്തുപണികൾ ആണ്. ഈ അന്പലത്തിനു ചുറ്റും നടന്നു പ്രദക്ഷിണം വയ്ക്കാനുള്ള ചുറ്റന്പലം ഒന്നും ഇല്ല, പകരം ഈ പ്രധാന കെട്ടിടത്തിന്റെ ഇരുവശത്തും ഓരോ മുറികൾ ഉണ്ട്. ഇതിനു പഗോഡയുടെ രൂപമാണു കൊടുത്തിരിക്കുന്നത്. ഇവിടെയാണ് ആരാധകർ വന്നു വഴിപാട് കഴിക്കുന്നത്.
പരേതർക്കായി നോട്ടുകൾ!
മരിച്ചുപോയവർക്കുവേണ്ടിയുള്ള പ്രാർഥനയും വഴിപാടുകളും എല്ലാം ഇവിടെയാണ് നടത്തുന്നത്. ഇതിനുവേണ്ടിയുള്ള ചന്ദനത്തിരികളും കടലാസ് നോട്ടുകളും എല്ലാം അന്പലമുറ്റത്തും അതിന്റെ പരിസരത്തും വാങ്ങാൻ കിട്ടും. മരിച്ചുപോയിട്ടുള്ളവർക്കു പരലോകത്ത് യാതൊരുതരത്തിലുമുള്ള ബുദ്ധിമുട്ടും വരാതിരിക്കാൻവേണ്ടിയാണത്രെ ഇവിടെയുള്ള വീട്ടുകാർ കടലാസ് നോട്ടുകൾ കത്തിക്കുന്നത്. ഇതു കത്തിച്ചിടാനായിട്ട് താഴോട്ട് ഒരു അറയുണ്ട്. ഇതിനകത്താണു ചാരവും മറ്റും വന്നുവീഴുന്നത്.
ഇവിടെ വരുന്ന ടൂറിസ്റ്റുകൾ എല്ലാം അന്പലമുകളിൽ കാണുന്ന കൊത്തുപണികളും ഡ്രാഗണിന്റെ രൂപങ്ങളെയുമാണു ശ്രദ്ധിക്കുന്നത്. മുകൾ ഭാഗത്തിന്റെ ഇരുവശവും മുകളിലോട്ടു കൂർത്തിട്ടാണ്. ഇതിന്റെ പിറകിൽ ഉള്ള കഥ ഇപ്രകാരമാണ്. അന്പലത്തിലിരിക്കുന്ന ദേവീ-ദേവന്മാരെ ഉപദ്രവിക്കാൻ ദുരാത്മാക്കൾ ശ്രമിച്ചാൽ അവർ തെന്നിയടിച്ചു തെറിച്ചുപോകുമത്രെ. പിന്നീട് അവരെക്കൊണ്ടുള്ള ശല്യം തീരും എന്നാണ് അവരുടെ വിശ്വാസം. ഇതിനും പുറമേ അന്പലമുറ്റത്തു വാതിലിനോടു ചേർന്ന് രണ്ടു വലിയ സിംഹങ്ങളെ കല്ലിൽ കൊത്തിവച്ചത് ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ വായിൽ ഒരു വലിയ വാൾ വച്ചിരിക്കുന്നതായി കാണാം. ഇവർ അന്പലംകാവൽക്കാരാണ്.
മുൻവാതിലിനു സമീപമായി ഒരു വലിയ കുടം വളരെയേറെ കൊത്തുപണികളോടുകൂടിയതു സ്ഥാപിച്ചിട്ടുണ്ട്. ഇതിനകത്ത് മണൽ നിറച്ചിരിക്കയാണ്. ആരാധനയ്ക്കു വരുന്നവർ ഇതിനകത്ത് ആദ്യം ഒരുകെട്ട് ചന്ദനത്തിരി കത്തിച്ചുവയ്ക്കും. അന്പലമുറ്റത്താണ് ഇതു നടക്കുന്നതെങ്കിലും ഇതിന്റെ പുക അന്പലത്തിനകത്തും ചെല്ലും. ഇതു ദേവന്മാർക്കുവേണ്ടിയുള്ളതാണ്. പിന്നീട് അവർ ദേവനെ ദർശിക്കാൻ അകത്തേക്കു കയറും, ഇവിടെ പ്രതിമയുടെ മുന്പിൽ ഏറെനേരം പ്രാർഥിക്കും. ചിലർ പഴങ്ങളും മറ്റും ദേവന് അർപ്പിക്കും.
കരിപുരണ്ട പ്രതിഷ്ഠ!
ഇവിടെ ആരുവന്നാലും എപ്പോഴാണെങ്കിലും അന്പലത്തിലേക്കു പ്രവേശിക്കാം. ചെരിപ്പൂരണമെന്നില്ല. ഞങ്ങൾ അകത്തുകയറിയ സ്ഥലത്ത് അവിടം ആകെ പുകമയമായിരുന്നു. വിളക്കുകൾ കത്തുന്നുണ്ടെങ്കിലും വളരെ സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് ദേവിയെ കണ്ടത്. പട്ടുവസ്ത്രങ്ങളും നിറയെ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. എന്നാൽ, മുഖം കരിപുരണ്ട് കറുത്തിരുന്നു. ഇതുകണ്ട് ഞങ്ങൾ അന്തംവിട്ടുപോയി. ഇവിടത്തെ ദേവി-ദേവന്മാരെ പ്രതിഷ്ഠിച്ചാൽ, പിന്നെ എടുത്തുമാറ്റി കുളിപ്പിക്കാറില. പ്രത്യേക പൂജകൾ ഉള്ളപ്പോൾ വസ്ത്രംമാറും അത്രതന്നെ. ആളുകൾ അർപ്പിക്കുന്ന ചന്ദനത്തിരിയുടെയും നോട്ടുകൾ കത്തിക്കുന്നതിന്റെയും ഒക്കെ തുടർച്ചയായി പുക ഏറ്റിട്ടാണത്രെ ഇങ്ങനെയിരിക്കുന്നത്.
ഇവിടെനിന്ന് ഇറങ്ങി ഞങ്ങൾ മറ്റൊരു അന്പലം കാണാൻ പോയി. ഇവിടെ പ്രതിഷ്ഠ വേറെയായിരുന്നു. എന്നാൽ അവിടത്തെയും പ്രതിമ ഇരുണ്ടിരുന്നു. ഏത് അന്പലമായാലും റോഡ് മുതൽ അന്പലമുറ്റം വരെ ചുവന്ന നിറത്തിലുള്ള ചൈനീസ് വിളക്കുകൾ കത്തിക്കൊണ്ടിരിക്കും.
ദൈവങ്ങൾക്കുവേണ്ടി പാവക്കൂത്ത്
ചില അന്പലങ്ങളിൽ സദ്യക്കും ഒന്നു രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന പാവക്കൂത്ത് നടത്താറുണ്ട്. ഞങ്ങൾ അവിടത്തെ പാട്ടും കൂത്തും ബഹളവുമൊക്കെ കേട്ട് അങ്ങോട്ട് ഒന്നുപോയി നോക്കി. ഒരു പാവക്കൂത്ത് നടത്താനുള്ള മേശയും തിരശീലയും എല്ലാം അന്പലമുറ്റത്ത്. ചൈനീസ് ദേവന്മാരുടെ മുഖവും വസ്ത്രവും അണിയിച്ചാണു പാവകളെയെല്ലാം നിരത്തിവച്ചിരിക്കുന്നത്. അവരുടെ ദേവലോകത്തു നടക്കുന്ന കഥകൾ പാടിക്കൊണ്ടാണ് കഥ തുടങ്ങുന്നത്. അതനുസരിച്ചു പാവകളെ ചലിപ്പിച്ച് അവയെക്കൊണ്ട് അഭിനയിപ്പിക്കുകയാണ്. ഇതു തായോട്ട് അന്പലമായതു തായ്വാൻ ഭാഷയിൽ ആണ് കഥാപ്രസംഗം നടത്തുന്നത്.
എല്ലാം നല്ലരീതിയിൽ നടക്കുന്നുണ്ടായിരുന്നു. എന്നാൽ കാഴ്ചക്കാർ ആരുംതന്നെയില്ലായിരുന്നു. ഇത്രയും അവർ കഷ്ടപ്പെട്ടതു വെറുതെയായല്ലോ എന്നു തോന്നിയതു ഞാൻ അവരോടു പറഞ്ഞു "ഈ ഡ്രാമ അവിടെ കുടിയിരുത്തിയിരിക്കുന്ന ദൈവങ്ങൾക്കുവേണ്ടിയാണ് നടത്തുന്നത്, അല്ലാതെ കാണികൾക്കായിട്ടുള്ളതല്ല. എന്നാൽ ആർക്കെങ്കിലും ഇവിടെ വന്നിരുന്നു കാണണമെങ്കിൽ ആവാം' ഇത് അവർക്ക് ഒരു വിഷയമേ അല്ല. ആരു വന്നാലും ഇല്ലെങ്കിലും ഈ പരിപാടി നിശ്ചയിച്ച ദിവസങ്ങളിൽ കൃത്യസമയത്തു നടന്നിരിക്കും. ഇതാണ് അവരുടെ ദൈവങ്ങൾക്കുള്ള ഒരു എന്റർടെയ്ൻമെന്റ്! വളരെ വിചിത്രമായ കാര്യങ്ങൾ ആണ് ഇപ്പോഴും ചിലയിടങ്ങളിൽ നടക്കുന്നത്. എന്നാൽ ഇതെല്ലാം വിചിത്രമെങ്കിലും നൂറുശതമാനം വാസ്തവംതന്നെ.
ഓമന ജേക്കബ്
തായ്വാൻ ഇന്റർനാഷണൽ എയർപോർട്ടിൽ പ്ലെയിൻ താഴാൻ തുടങ്ങിയപ്പോൾ ജനാലവഴി കണ്ട കാഴ്ചകൾ അതിമനോഹരമായിരുന്നു. മേഘങ്ങൾക്കിടയിലൂടെ ആദ്യം അംബരചുംബികളായ കൂറ്റൻ കെട്ടിടങ്ങൾ കണ്ടുതുടങ്ങി. കുറച്ചുകൂടി താഴോട്ട് ഇറങ്ങിയപ്പോൾ ഇവയുടെ ഇടയ്ക്കായി ചിലയിടത്തെല്ലാം ചൈനീസ് ആർക്കിടെക്ചറിൽ പണിത അധികം പൊക്കംവരാത്ത അന്പലങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് പ്ലെയിൻ നിലംതൊടാറായപ്പോൾ ഈ കൊച്ചു ദ്വീപിന്റെ പൂർണരൂപം കണ്ടു. ഇതിനു ചുറ്റിനും പച്ചയും നീലയും കൂടി കലർന്ന നിറത്തിലുള്ള തിരമാലകൾ അലയടിക്കുന്നുണ്ടായിരുന്നു. അതിസുന്ദരമായ ഒരു കാഴ്ചയായിരുന്നു. ബാക്കി കാഴ്ചകളെല്ലാം ഇറങ്ങിയതിനു ശേഷമായിരുന്നു.
ഹോട്ടലിൽ എത്തുന്നതുവരെ ടാക്സി ഡ്രൈവർ അയാൾക്ക് അറിയാവുന്ന ഇംഗ്ലീഷിലും ചൈനീസിലുമായി ഇവിടത്തെ കുറെ കാര്യങ്ങൾ ഞങ്ങളോടു പറയുന്നുണ്ടായിരുന്നു. ഒരു ടൂറിസ്റ്റ് അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും പറഞ്ഞു. ഇവിടത്തെ ലോക്കൽ ഭാഷ തായ്വാൻ ആണെങ്കിലും ഓഫീഷ്യൽ ഭാഷ മാൻഡാറിൻ ചൈനീസ് ആണ്. ഇപ്പോൾ ഇതു വളരെ അഭിവൃദ്ധിപ്രാപിച്ച ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞു.
നമ്മുടെ കേരളത്തിന്റെ അത്രമാത്രം വലുപ്പമുള്ള ഒരു ദ്വീപാണ് തായ്വാൻ. എന്നാൽ ഇവിടെ ഒരുപാട് കാര്യങ്ങൾ കാണാനുണ്ട്. ഏറ്റവും കൂടുതൽ എന്നെ അന്പരപ്പിച്ചത് ഇവിടത്തെ അന്പലങ്ങളും അതിലെ ദേവീ-ദേവന്മാരുമാണ്. വളരെ വിചിത്രമായ കാഴ്ചകളാണ് ഇവിടെ കാണാൻ കഴിഞ്ഞത്.
തായിസമെന്ന മതം
ഇവിടെ പ്രധാനപ്പെട്ട മൂന്നു മതങ്ങളാണുള്ളത്. ആദ്യം ഉണ്ടായത് "കൺഫ്യൂഷനിസം' ആണ്. അദ്ദേഹം ഒരു ചൈനീസ് ഫിലോസഫർ ആയിരുന്നു. ദൈവത്തെപ്പോലെ ആദരിക്കുകയും ബഹുമാനിക്കയും ചെയ്യുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പേരിൽ ഉള്ള അന്പലങ്ങൾ കുറവാണ്. പിന്നെ "ബുദ്ധിസം' അത് ഇന്ത്യയിൽനിന്നാണു പോയിട്ടുള്ളത്. ഒന്നാം നൂറ്റാണ്ടിൽ ചൈനയിൽ എത്തിയെങ്കിലും തായ്വാനിൽ എത്തിയതു വളരെ കഴിഞ്ഞാണ്. എന്നാൽ, ഇവിടത്തെ സ്വന്തം എന്നു പറയുന്നത് "താവോയിസം' തന്നെയാണ്. ഇതിൽ ആണ് വിശ്വാസികൾ കൂടുതലും, അതനുസരിച്ച് അന്പലങ്ങൾ ഏറെയുണ്ട്.
ചൈനീസ് അന്പലങ്ങൾ
അന്പലങ്ങൾ ഏതായാലും അതിന്റെ കൊത്തുപണികളും ആർക്കിടെക്ചറും തനി ചൈനീസ് രീതിയിലാണു നിർമിച്ചിരിക്കുന്നത്. ഇതിനു വളരെയേറെ പ്രത്യേകതകൾ ഉണ്ട്. നമ്മുടെ ഇവിടത്തെതുപോലെ അന്പലങ്ങൾക്ക് ഉയരം കൂടിയ ഗോപുരങ്ങളോ അതിനുള്ളിലെ ചെറിയ തുളകളിൽ ചെറിയചെറിയ രൂപങ്ങളോ ഒന്നും ഇല്ല. ഈ അന്പലങ്ങൾക്ക് ഒന്നോ രണ്ടോ നിലകൾ മാത്രമായിരിക്കും. ഇവയുടെ മേൽക്കൂരയ്ക്കാണു പ്രത്യേകത. ചെറിയ കമിഴ്ത്തോടുകൾകൊണ്ടു നിർമിച്ചു പച്ചച്ചായം അടിച്ചതാണു മേൽക്കൂര. ഇതിലെ കെട്ടിടത്തിന്റെ നാലുവശത്തും കരിങ്കൽ തൂണുകളാണ്. തൂണിന്റെ പുറത്തു നിറച്ചും കൊത്തുപണികൾ ആണ്. ഈ അന്പലത്തിനു ചുറ്റും നടന്നു പ്രദക്ഷിണം വയ്ക്കാനുള്ള ചുറ്റന്പലം ഒന്നും ഇല്ല, പകരം ഈ പ്രധാന കെട്ടിടത്തിന്റെ ഇരുവശത്തും ഓരോ മുറികൾ ഉണ്ട്. ഇതിനു പഗോഡയുടെ രൂപമാണു കൊടുത്തിരിക്കുന്നത്. ഇവിടെയാണ് ആരാധകർ വന്നു വഴിപാട് കഴിക്കുന്നത്.
പരേതർക്കായി നോട്ടുകൾ!
മരിച്ചുപോയവർക്കുവേണ്ടിയുള്ള പ്രാർഥനയും വഴിപാടുകളും എല്ലാം ഇവിടെയാണ് നടത്തുന്നത്. ഇതിനുവേണ്ടിയുള്ള ചന്ദനത്തിരികളും കടലാസ് നോട്ടുകളും എല്ലാം അന്പലമുറ്റത്തും അതിന്റെ പരിസരത്തും വാങ്ങാൻ കിട്ടും. മരിച്ചുപോയിട്ടുള്ളവർക്കു പരലോകത്ത് യാതൊരുതരത്തിലുമുള്ള ബുദ്ധിമുട്ടും വരാതിരിക്കാൻവേണ്ടിയാണത്രെ ഇവിടെയുള്ള വീട്ടുകാർ കടലാസ് നോട്ടുകൾ കത്തിക്കുന്നത്. ഇതു കത്തിച്ചിടാനായിട്ട് താഴോട്ട് ഒരു അറയുണ്ട്. ഇതിനകത്താണു ചാരവും മറ്റും വന്നുവീഴുന്നത്.
ഇവിടെ വരുന്ന ടൂറിസ്റ്റുകൾ എല്ലാം അന്പലമുകളിൽ കാണുന്ന കൊത്തുപണികളും ഡ്രാഗണിന്റെ രൂപങ്ങളെയുമാണു ശ്രദ്ധിക്കുന്നത്. മുകൾ ഭാഗത്തിന്റെ ഇരുവശവും മുകളിലോട്ടു കൂർത്തിട്ടാണ്. ഇതിന്റെ പിറകിൽ ഉള്ള കഥ ഇപ്രകാരമാണ്. അന്പലത്തിലിരിക്കുന്ന ദേവീ-ദേവന്മാരെ ഉപദ്രവിക്കാൻ ദുരാത്മാക്കൾ ശ്രമിച്ചാൽ അവർ തെന്നിയടിച്ചു തെറിച്ചുപോകുമത്രെ. പിന്നീട് അവരെക്കൊണ്ടുള്ള ശല്യം തീരും എന്നാണ് അവരുടെ വിശ്വാസം. ഇതിനും പുറമേ അന്പലമുറ്റത്തു വാതിലിനോടു ചേർന്ന് രണ്ടു വലിയ സിംഹങ്ങളെ കല്ലിൽ കൊത്തിവച്ചത് ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ വായിൽ ഒരു വലിയ വാൾ വച്ചിരിക്കുന്നതായി കാണാം. ഇവർ അന്പലംകാവൽക്കാരാണ്.
മുൻവാതിലിനു സമീപമായി ഒരു വലിയ കുടം വളരെയേറെ കൊത്തുപണികളോടുകൂടിയതു സ്ഥാപിച്ചിട്ടുണ്ട്. ഇതിനകത്ത് മണൽ നിറച്ചിരിക്കയാണ്. ആരാധനയ്ക്കു വരുന്നവർ ഇതിനകത്ത് ആദ്യം ഒരുകെട്ട് ചന്ദനത്തിരി കത്തിച്ചുവയ്ക്കും. അന്പലമുറ്റത്താണ് ഇതു നടക്കുന്നതെങ്കിലും ഇതിന്റെ പുക അന്പലത്തിനകത്തും ചെല്ലും. ഇതു ദേവന്മാർക്കുവേണ്ടിയുള്ളതാണ്. പിന്നീട് അവർ ദേവനെ ദർശിക്കാൻ അകത്തേക്കു കയറും, ഇവിടെ പ്രതിമയുടെ മുന്പിൽ ഏറെനേരം പ്രാർഥിക്കും. ചിലർ പഴങ്ങളും മറ്റും ദേവന് അർപ്പിക്കും.
കരിപുരണ്ട പ്രതിഷ്ഠ!
ഇവിടെ ആരുവന്നാലും എപ്പോഴാണെങ്കിലും അന്പലത്തിലേക്കു പ്രവേശിക്കാം. ചെരിപ്പൂരണമെന്നില്ല. ഞങ്ങൾ അകത്തുകയറിയ സ്ഥലത്ത് അവിടം ആകെ പുകമയമായിരുന്നു. വിളക്കുകൾ കത്തുന്നുണ്ടെങ്കിലും വളരെ സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് ദേവിയെ കണ്ടത്. പട്ടുവസ്ത്രങ്ങളും നിറയെ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. എന്നാൽ, മുഖം കരിപുരണ്ട് കറുത്തിരുന്നു. ഇതുകണ്ട് ഞങ്ങൾ അന്തംവിട്ടുപോയി. ഇവിടത്തെ ദേവി-ദേവന്മാരെ പ്രതിഷ്ഠിച്ചാൽ, പിന്നെ എടുത്തുമാറ്റി കുളിപ്പിക്കാറില. പ്രത്യേക പൂജകൾ ഉള്ളപ്പോൾ വസ്ത്രംമാറും അത്രതന്നെ. ആളുകൾ അർപ്പിക്കുന്ന ചന്ദനത്തിരിയുടെയും നോട്ടുകൾ കത്തിക്കുന്നതിന്റെയും ഒക്കെ തുടർച്ചയായി പുക ഏറ്റിട്ടാണത്രെ ഇങ്ങനെയിരിക്കുന്നത്.
ഇവിടെനിന്ന് ഇറങ്ങി ഞങ്ങൾ മറ്റൊരു അന്പലം കാണാൻ പോയി. ഇവിടെ പ്രതിഷ്ഠ വേറെയായിരുന്നു. എന്നാൽ അവിടത്തെയും പ്രതിമ ഇരുണ്ടിരുന്നു. ഏത് അന്പലമായാലും റോഡ് മുതൽ അന്പലമുറ്റം വരെ ചുവന്ന നിറത്തിലുള്ള ചൈനീസ് വിളക്കുകൾ കത്തിക്കൊണ്ടിരിക്കും.
ദൈവങ്ങൾക്കുവേണ്ടി പാവക്കൂത്ത്
ചില അന്പലങ്ങളിൽ സദ്യക്കും ഒന്നു രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന പാവക്കൂത്ത് നടത്താറുണ്ട്. ഞങ്ങൾ അവിടത്തെ പാട്ടും കൂത്തും ബഹളവുമൊക്കെ കേട്ട് അങ്ങോട്ട് ഒന്നുപോയി നോക്കി. ഒരു പാവക്കൂത്ത് നടത്താനുള്ള മേശയും തിരശീലയും എല്ലാം അന്പലമുറ്റത്ത്. ചൈനീസ് ദേവന്മാരുടെ മുഖവും വസ്ത്രവും അണിയിച്ചാണു പാവകളെയെല്ലാം നിരത്തിവച്ചിരിക്കുന്നത്. അവരുടെ ദേവലോകത്തു നടക്കുന്ന കഥകൾ പാടിക്കൊണ്ടാണ് കഥ തുടങ്ങുന്നത്. അതനുസരിച്ചു പാവകളെ ചലിപ്പിച്ച് അവയെക്കൊണ്ട് അഭിനയിപ്പിക്കുകയാണ്. ഇതു തായോട്ട് അന്പലമായതു തായ്വാൻ ഭാഷയിൽ ആണ് കഥാപ്രസംഗം നടത്തുന്നത്.
എല്ലാം നല്ലരീതിയിൽ നടക്കുന്നുണ്ടായിരുന്നു. എന്നാൽ കാഴ്ചക്കാർ ആരുംതന്നെയില്ലായിരുന്നു. ഇത്രയും അവർ കഷ്ടപ്പെട്ടതു വെറുതെയായല്ലോ എന്നു തോന്നിയതു ഞാൻ അവരോടു പറഞ്ഞു "ഈ ഡ്രാമ അവിടെ കുടിയിരുത്തിയിരിക്കുന്ന ദൈവങ്ങൾക്കുവേണ്ടിയാണ് നടത്തുന്നത്, അല്ലാതെ കാണികൾക്കായിട്ടുള്ളതല്ല. എന്നാൽ ആർക്കെങ്കിലും ഇവിടെ വന്നിരുന്നു കാണണമെങ്കിൽ ആവാം' ഇത് അവർക്ക് ഒരു വിഷയമേ അല്ല. ആരു വന്നാലും ഇല്ലെങ്കിലും ഈ പരിപാടി നിശ്ചയിച്ച ദിവസങ്ങളിൽ കൃത്യസമയത്തു നടന്നിരിക്കും. ഇതാണ് അവരുടെ ദൈവങ്ങൾക്കുള്ള ഒരു എന്റർടെയ്ൻമെന്റ്! വളരെ വിചിത്രമായ കാര്യങ്ങൾ ആണ് ഇപ്പോഴും ചിലയിടങ്ങളിൽ നടക്കുന്നത്. എന്നാൽ ഇതെല്ലാം വിചിത്രമെങ്കിലും നൂറുശതമാനം വാസ്തവംതന്നെ.
ഓമന ജേക്കബ്