തിരുവനന്തപുരം: വിദേശത്തുനിന്നും തിരികെയെത്തുന്ന വനിതകൾക്കു തൊഴിൽ ഉറപ്പാക്കണമെന്നു മെൽബണിലെ ഊർജ-ജലവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്മിത വല്ലിത്തൊടിയിൽ.
വിദേശത്തുനിന്നും തിരികെയെത്തുന്ന വനിതകളിൽ വളരെ ചെറിയ ശതമാനം ആളുകൾക്കു മാത്രമാണ് ജോലി ലഭിക്കുന്നതെന്നും ഇത് വലിയ പോരായ്മയാണെന്നും ലോക കേരള സഭയിൽ പങ്കെടുക്കാനെത്തിയ സ്മിത പറഞ്ഞു.
മികച്ച അനുഭവ പരിചയമുള്ളവർക്കു പോലും അവസരങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ട്. പ്രായപരിധിയും ചിലപ്പോൾ ഇവർക്കു തടസമാകുന്നു. ഇതിന് പ്രത്യേക പരിഗണന നൽകണമെന്നും അവരുടെ അനുഭവ സന്പത്ത് നാടിന് ഉപയുക്തമാക്കണമെന്നും സ്മിത ദീപികയോടു പറഞ്ഞു.
സ്ത്രീകളിൽ ഭർത്താവിന്റെ ജോലിയെ ആശ്രയിച്ച് വിദേശത്തേക്കു പോകുന്നവരാണ് അധികവും. നഴ്സിംഗ് മേഖലയിൽ മാത്രമാണ് ഭാര്യമാർക്കൊപ്പം ഭർത്താക്കന്മാർ വിദേശത്തേക്കു പോകുന്ന സാഹചര്യമുള്ളത്. വിവാഹിതരായി പോകുന്നവരിൽ എൻജിനിയറിംഗ് പോലുള്ള മേഖലകളിൽ വളരെ ചെറിയ ശതമാനം ആളുകൾ മാത്രമാണ് വിവാഹ ശേഷം ജോലി തുടരുന്നത്. സ്ത്രീകളെ കൂടുതലായി എങ്ങനെ എൻജിനിയറിംഗ്, കംപ്യൂട്ടർ, സയൻസ്, ന്യൂ മീഡിയ മേഖലകളിൽ കൊണ്ടുവരാം എന്നു പരിശോധിക്കണം.
വനിതാ ശാക്തീകരണത്തിനുവേണ്ടി സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ വനിതകളുടെ അവസരങ്ങളുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ പേപ്പറിൽ മാത്രമാണുള്ളത്. ആരോഗ്യ മേഖല ഒഴിവാക്കി എൻജിനിയറിംഗ്, സയൻസ് മേഖലകളിൽ എങ്ങനെ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാമെന്നു ചിന്തിക്കുകയും ഭാവിസാധ്യത ചർച്ച ചെയ്യപ്പെടുകയും വേണം. ഓണ്ലൈൻ മേഖലയിൽ ഇന്ന് ഒട്ടേറെ അവസരങ്ങളുണ്ട്. അതിന്റെ സാധ്യതകൾ കൂടുതലായി കണ്ടെത്തുകയും വനിതകൾക്ക് അത് ലഭിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യണം. വർക്ക് ഫ്രം ഹോം ഒരു സാധ്യതയാണ്. പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനല്ല ലോക കേരളസഭയിൽ വന്നത്. കാരണം ഓസ്ട്രേലിയ വികസിത രാജ്യമാണ്.
തന്റെ അനുഭവങ്ങൾ എങ്ങനെ നമ്മുടെ നാടിന് ഉപകാരപ്പെടുത്താം എന്ന ചിന്തയിലാണ് ലോക കേരള സഭയിലെത്തിയതെന്നും പാലക്കാട് തൃത്താല സ്വദേശിയായ സ്മിത പറഞ്ഞു.
വിദേശത്തുനിന്നും തിരികെയെത്തുന്ന വനിതകളിൽ വളരെ ചെറിയ ശതമാനം ആളുകൾക്കു മാത്രമാണ് ജോലി ലഭിക്കുന്നതെന്നും ഇത് വലിയ പോരായ്മയാണെന്നും ലോക കേരള സഭയിൽ പങ്കെടുക്കാനെത്തിയ സ്മിത പറഞ്ഞു.
മികച്ച അനുഭവ പരിചയമുള്ളവർക്കു പോലും അവസരങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ട്. പ്രായപരിധിയും ചിലപ്പോൾ ഇവർക്കു തടസമാകുന്നു. ഇതിന് പ്രത്യേക പരിഗണന നൽകണമെന്നും അവരുടെ അനുഭവ സന്പത്ത് നാടിന് ഉപയുക്തമാക്കണമെന്നും സ്മിത ദീപികയോടു പറഞ്ഞു.
സ്ത്രീകളിൽ ഭർത്താവിന്റെ ജോലിയെ ആശ്രയിച്ച് വിദേശത്തേക്കു പോകുന്നവരാണ് അധികവും. നഴ്സിംഗ് മേഖലയിൽ മാത്രമാണ് ഭാര്യമാർക്കൊപ്പം ഭർത്താക്കന്മാർ വിദേശത്തേക്കു പോകുന്ന സാഹചര്യമുള്ളത്. വിവാഹിതരായി പോകുന്നവരിൽ എൻജിനിയറിംഗ് പോലുള്ള മേഖലകളിൽ വളരെ ചെറിയ ശതമാനം ആളുകൾ മാത്രമാണ് വിവാഹ ശേഷം ജോലി തുടരുന്നത്. സ്ത്രീകളെ കൂടുതലായി എങ്ങനെ എൻജിനിയറിംഗ്, കംപ്യൂട്ടർ, സയൻസ്, ന്യൂ മീഡിയ മേഖലകളിൽ കൊണ്ടുവരാം എന്നു പരിശോധിക്കണം.
വനിതാ ശാക്തീകരണത്തിനുവേണ്ടി സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ വനിതകളുടെ അവസരങ്ങളുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ പേപ്പറിൽ മാത്രമാണുള്ളത്. ആരോഗ്യ മേഖല ഒഴിവാക്കി എൻജിനിയറിംഗ്, സയൻസ് മേഖലകളിൽ എങ്ങനെ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാമെന്നു ചിന്തിക്കുകയും ഭാവിസാധ്യത ചർച്ച ചെയ്യപ്പെടുകയും വേണം. ഓണ്ലൈൻ മേഖലയിൽ ഇന്ന് ഒട്ടേറെ അവസരങ്ങളുണ്ട്. അതിന്റെ സാധ്യതകൾ കൂടുതലായി കണ്ടെത്തുകയും വനിതകൾക്ക് അത് ലഭിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യണം. വർക്ക് ഫ്രം ഹോം ഒരു സാധ്യതയാണ്. പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനല്ല ലോക കേരളസഭയിൽ വന്നത്. കാരണം ഓസ്ട്രേലിയ വികസിത രാജ്യമാണ്.
തന്റെ അനുഭവങ്ങൾ എങ്ങനെ നമ്മുടെ നാടിന് ഉപകാരപ്പെടുത്താം എന്ന ചിന്തയിലാണ് ലോക കേരള സഭയിലെത്തിയതെന്നും പാലക്കാട് തൃത്താല സ്വദേശിയായ സ്മിത പറഞ്ഞു.