ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ വർണവിവേചന പോരാട്ടത്തിൽ നെൽസൺ മണ്ടേലയ്ക്കൊപ്പം ജയിൽവാസം അനുഭവിച്ച ഇന്ത്യൻ വംശജൻ ഇബ്രാഹിം ഇസ്മയിൽ ഇബ്രാഹിം (84) അന്തരിച്ചു. ദീർഘകാലമായുള്ള അസുഖം മൂലമാണ് അന്ത്യമെന്ന് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് അറിയിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്കെതിരായ നടപടികളിൽ പ്രതിഷേധിച്ച പിതാവ് അറസ്റ്റിലായതിനെത്തുടർന്ന് 13-ാം വയസിലാണ് ഇബ്രാഹിം വർണവിവേചന പോരാട്ടത്തിൽ പങ്കാളിയാകുന്നത്. ഗാന്ധിജിയുടെ സത്യഗ്രഹ ആശയങ്ങൾ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. 1963ൽ അറസ്റ്റിലായി ഇബ്രാഹമിനെ റോബൻ ദ്വീപിലെ തടവറയിൽ അടച്ചു. 2009 മുതൽ 2018 വരെ പ്രസിഡന്റായിരുന്ന ജേക്കബ് സുമ ഇവിടെ സഹതടവുകാരനായിരുന്നു. 1964ലാണ് മണ്ഡേല റോബൻ ദ്വീപിൽ ജയിൽവാസം തുടങ്ങിയത്.
ജയിൽമോചിതനായ ഇബ്രാഹിം പ്രവാസിയായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ വർണവിവേചന പോരാട്ടം തുടരുന്നു. എന്നാൽ അയൽരാജ്യമായ സ്വാസിലാൻഡിൽവച്ച് അറസ്റ്റിലായി വീണ്ടും റോബൻ ദ്വീപിലെ തടവുകാരനായി. ഇക്കാലയളവിൽ രണ്ടു യൂണിവേഴ്സിറ്റി ഡിഗ്രികൾ നേടി. വർണവിവേചനകാലത്തിനുശേഷമുള്ള ദക്ഷിണാഫ്രിക്കൻ സർക്കാരിൽ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയായും മണ്ഡേലയുടെ പാർലമെന്ററികാര്യ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകയായ ഷാനൻ ആണു ഭാര്യ. രണ്ടു മക്കളുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്കെതിരായ നടപടികളിൽ പ്രതിഷേധിച്ച പിതാവ് അറസ്റ്റിലായതിനെത്തുടർന്ന് 13-ാം വയസിലാണ് ഇബ്രാഹിം വർണവിവേചന പോരാട്ടത്തിൽ പങ്കാളിയാകുന്നത്. ഗാന്ധിജിയുടെ സത്യഗ്രഹ ആശയങ്ങൾ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. 1963ൽ അറസ്റ്റിലായി ഇബ്രാഹമിനെ റോബൻ ദ്വീപിലെ തടവറയിൽ അടച്ചു. 2009 മുതൽ 2018 വരെ പ്രസിഡന്റായിരുന്ന ജേക്കബ് സുമ ഇവിടെ സഹതടവുകാരനായിരുന്നു. 1964ലാണ് മണ്ഡേല റോബൻ ദ്വീപിൽ ജയിൽവാസം തുടങ്ങിയത്.
ജയിൽമോചിതനായ ഇബ്രാഹിം പ്രവാസിയായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ വർണവിവേചന പോരാട്ടം തുടരുന്നു. എന്നാൽ അയൽരാജ്യമായ സ്വാസിലാൻഡിൽവച്ച് അറസ്റ്റിലായി വീണ്ടും റോബൻ ദ്വീപിലെ തടവുകാരനായി. ഇക്കാലയളവിൽ രണ്ടു യൂണിവേഴ്സിറ്റി ഡിഗ്രികൾ നേടി. വർണവിവേചനകാലത്തിനുശേഷമുള്ള ദക്ഷിണാഫ്രിക്കൻ സർക്കാരിൽ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയായും മണ്ഡേലയുടെ പാർലമെന്ററികാര്യ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകയായ ഷാനൻ ആണു ഭാര്യ. രണ്ടു മക്കളുണ്ട്.