മെൽബൺ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവിഡ് വാക്സിനായ കോവാക്സിന് ഓസ്ട്രേലിയയുടെ അംഗീകാരം. കോവാക്സിനെടുത്തവർക്ക് ഇനി മറ്റൊരു പരിശോധനയില്ലാതെ രാജ്യത്തു പ്രവേശിക്കാം.
കോവിഷീൽഡിന് ഓസ്ട്രേലിയ മുന്പ് അംഗീകാരം നല്കിയിരുന്നു. ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ കോവാക്സിനും അസ്ട്രാസെനക്കയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി നിർമിച്ച കോവീഷീൽഡുമാണ് ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കോവിഡ് വാക്സിനുകൾ.
ചൈനയുടെ ബിബിഐബിപി-കോർ വി വാക്സിനും തെറാപ്പറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ(ടിജിഎ) അംഗീകാരം നല്കി. ഇതുപ്രകാരം കോവാക്സിനെടുത്ത 12 വയസിനു മുകളിലുള്ളവർക്കും ചൈനയുടെ ബിബിഐബിപി-കോർ വി വാക്സിനെടുത്ത 18 മുതൽ 60 വരെ വയസുവരെയുള്ളവർക്കും രാജ്യത്തു മറ്റു പരിശോധനകളുണ്ടാവില്ല.
രണ്ടു വാക്സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. കോവിഷീൽഡിനും ചൈനയുടെ മറ്റൊരു വാക്സിനായ കൊറോണവാക്കിനും ഓസ്ട്രേലിയ നേരത്തേ അംഗീകാരം നല്കിയിരുന്നു. സിഡ്നിയിലും മെൽബണിലും 80 ശതമാനം പേരും വാക്സിനെടുത്തതിനാൽ നിയന്ത്രണങ്ങളിൽ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയിരുന്നു.
കോവിഷീൽഡിന് ഓസ്ട്രേലിയ മുന്പ് അംഗീകാരം നല്കിയിരുന്നു. ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ കോവാക്സിനും അസ്ട്രാസെനക്കയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി നിർമിച്ച കോവീഷീൽഡുമാണ് ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കോവിഡ് വാക്സിനുകൾ.
ചൈനയുടെ ബിബിഐബിപി-കോർ വി വാക്സിനും തെറാപ്പറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ(ടിജിഎ) അംഗീകാരം നല്കി. ഇതുപ്രകാരം കോവാക്സിനെടുത്ത 12 വയസിനു മുകളിലുള്ളവർക്കും ചൈനയുടെ ബിബിഐബിപി-കോർ വി വാക്സിനെടുത്ത 18 മുതൽ 60 വരെ വയസുവരെയുള്ളവർക്കും രാജ്യത്തു മറ്റു പരിശോധനകളുണ്ടാവില്ല.
രണ്ടു വാക്സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. കോവിഷീൽഡിനും ചൈനയുടെ മറ്റൊരു വാക്സിനായ കൊറോണവാക്കിനും ഓസ്ട്രേലിയ നേരത്തേ അംഗീകാരം നല്കിയിരുന്നു. സിഡ്നിയിലും മെൽബണിലും 80 ശതമാനം പേരും വാക്സിനെടുത്തതിനാൽ നിയന്ത്രണങ്ങളിൽ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയിരുന്നു.