കയ്റോ: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ആക്ടിംഗ് പ്രധാനമന്ത്രിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. രാജ്യത്തെ ഭരണസംവിധാനമായ സോവറിൻ കൗൺസിലും പ്രധാനമന്ത്രി അബ്ദള്ള ഹംദോക് നയിക്കുന്ന സർക്കാരിനെയും പിരിച്ചുവിട്ടതായി സൈനിക മേധാവി ജനറൽ അബ്ദെൽ ഫത്ത ബുർഹാൻ ടെലിവിഷനിലൂടെ അറിയിച്ചു.
രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. പ്രധാനമന്ത്രി അബ്ദള്ള ഹംദോക്കിനെയും വ്യവസായമന്ത്രി ഇബ്രാഹിം അൽ-ഷേക്ക്, ഇൻഫർമേഷൻ ഹംസ ബലൗൽ എന്നിവരുൾപ്പെടെ പ്രമുഖരെയും സൈന്യം അറസ്റ്റ് ചെയ്തു. ഇവരെ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റി.
രാഷ്ട്രീയഭിന്നതയാണു സൈന്യത്തിന്റെ ഇടപെടലിനു കാരണമായതെന്നും രാജ്യത്തു ജനാധിപത്യഭരണം കൊണ്ടുവരുമെന്നും ജനറൽ അബ്ദെൽ ഫത്ത പറഞ്ഞു. സൈന്യം അധികാരം പിടിച്ചതോടെ പ്രതിഷേധവുമായി തലസ്ഥാനമായ ഖാർത്തൂമിലും ഇരട്ടനഗരമായ ഒംദുർമാനിലും ആയിരങ്ങൾ എത്തി. റോഡുകളിൽ പ്രതിഷേധം നടത്തിയവരെ കണ്ണീർവാതകം പ്രയോഗിച്ചാണു പിരിച്ചുവിട്ടത്. 12 പ്രതിഷേധക്കാർക്കു പരിക്കേറ്റു.
ഏകാധിപതിയായിരുന്ന ഒമർ അൽ-ബഷീറിനെ രണ്ടു വർഷം മുന്പ് ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണു പുറത്താക്കിയത്. വീണ്ടും സൈനികഭരണത്തിൻ കീഴിലായതു സുഡാനിലെ ജനാധിപത്യവാദികൾക്കു കനത്ത തിരിച്ചടിയായി. ഒമർ അൽ-ബഷീറിനെ പുറത്താക്കിയശേഷം സോവറിൻ കൗൺസിലായിരുന്നു ഭരണം നടത്തിയിരുന്നത്. സൈനികോദ്യോഗസ്ഥരും സിവിലിയന്മാരും അടങ്ങുന്ന സമിതിയാണു സോവറിൻ കൗൺസിൽ.
സുഡാനിലെ സംഭവവികാസങ്ങളിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ആശങ്ക രേഖപ്പെടുത്തി. ഒമർ അൽ-ബഷീർ അധികാരഭ്രഷ്ടനായശേഷം സുഡാനോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാടിൽ മാറ്റം വന്നിരുന്നു. ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽനിന്ന് 2020ൽ സുഡാനെ അമേരിക്ക ഒഴിവാക്കിയിരുന്നു.
1956ൽ ബ്രിട്ടനിൽനിന്നും ഈജിപ്തിൽനിന്നും സ്വാതന്ത്ര്യം നേടിയശേഷം സുഡാനിൽ പല തവണ സൈനിക അട്ടിമറിയുണ്ടായി. രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് 1989ലാണ് ഒമർ അൽ-ബഷീർ അധികാരം പിടിച്ചത്.
രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. പ്രധാനമന്ത്രി അബ്ദള്ള ഹംദോക്കിനെയും വ്യവസായമന്ത്രി ഇബ്രാഹിം അൽ-ഷേക്ക്, ഇൻഫർമേഷൻ ഹംസ ബലൗൽ എന്നിവരുൾപ്പെടെ പ്രമുഖരെയും സൈന്യം അറസ്റ്റ് ചെയ്തു. ഇവരെ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റി.
രാഷ്ട്രീയഭിന്നതയാണു സൈന്യത്തിന്റെ ഇടപെടലിനു കാരണമായതെന്നും രാജ്യത്തു ജനാധിപത്യഭരണം കൊണ്ടുവരുമെന്നും ജനറൽ അബ്ദെൽ ഫത്ത പറഞ്ഞു. സൈന്യം അധികാരം പിടിച്ചതോടെ പ്രതിഷേധവുമായി തലസ്ഥാനമായ ഖാർത്തൂമിലും ഇരട്ടനഗരമായ ഒംദുർമാനിലും ആയിരങ്ങൾ എത്തി. റോഡുകളിൽ പ്രതിഷേധം നടത്തിയവരെ കണ്ണീർവാതകം പ്രയോഗിച്ചാണു പിരിച്ചുവിട്ടത്. 12 പ്രതിഷേധക്കാർക്കു പരിക്കേറ്റു.
ഏകാധിപതിയായിരുന്ന ഒമർ അൽ-ബഷീറിനെ രണ്ടു വർഷം മുന്പ് ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണു പുറത്താക്കിയത്. വീണ്ടും സൈനികഭരണത്തിൻ കീഴിലായതു സുഡാനിലെ ജനാധിപത്യവാദികൾക്കു കനത്ത തിരിച്ചടിയായി. ഒമർ അൽ-ബഷീറിനെ പുറത്താക്കിയശേഷം സോവറിൻ കൗൺസിലായിരുന്നു ഭരണം നടത്തിയിരുന്നത്. സൈനികോദ്യോഗസ്ഥരും സിവിലിയന്മാരും അടങ്ങുന്ന സമിതിയാണു സോവറിൻ കൗൺസിൽ.
സുഡാനിലെ സംഭവവികാസങ്ങളിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ആശങ്ക രേഖപ്പെടുത്തി. ഒമർ അൽ-ബഷീർ അധികാരഭ്രഷ്ടനായശേഷം സുഡാനോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാടിൽ മാറ്റം വന്നിരുന്നു. ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽനിന്ന് 2020ൽ സുഡാനെ അമേരിക്ക ഒഴിവാക്കിയിരുന്നു.
1956ൽ ബ്രിട്ടനിൽനിന്നും ഈജിപ്തിൽനിന്നും സ്വാതന്ത്ര്യം നേടിയശേഷം സുഡാനിൽ പല തവണ സൈനിക അട്ടിമറിയുണ്ടായി. രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് 1989ലാണ് ഒമർ അൽ-ബഷീർ അധികാരം പിടിച്ചത്.