കൊച്ചി : കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. പി.എസ്.സുജേതിനാണ് ഓസ്ട്രേലിയയിലെ ഫെഡറൽ സർക്യൂട്ട് കോടതിയിൽ ഹാജരായി വാദം പറയാൻ അവസരം ലഭിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് മൈക്രോസോഫ്റ്റ് സ്ട്രീം സംവിധാനം വഴി അഡ്വ. പി.എസ്. സുജേത് തന്റെ വാദം ഓസ്ട്രേലിയൻ കോടതിയിൽ നടത്തി.
തൃശൂർ സ്വദേശിയായ യുവതി തന്റെ നാലര വയസുള്ള കുട്ടിയെ ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനായ ഭർത്താവിൽ നിന്നും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ അഡ്വ. പി.എസ്. സുജേത് മുഖേന ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഓസ്ട്രേലിയൻ പൗരത്വം സ്വീകരിച്ചിട്ടുള്ള എതിർകക്ഷിയോട് ഈ മാസം 30ന് കേരള ഹൈക്കോടതിയിൽ ഹാജരാകാൻ കോടതി നർദ്ദേശിച്ചു. ഇതിനെതിരെ കുട്ടിയുടെ അവകാശം തനിക്ക് മാത്രമാണെന്നും ഇന്ത്യൻ കോടതികളിൽ കുടുംബതർക്കം സംബന്ധിച്ച് അന്യായം കൊടുക്കുന്നതിൽ നിന്നും എതിർകക്ഷിയെ ആന്റി സ്യൂട്ട് ഇങ്ക്ജഷൻ വഴി വിലക്കണമെന്നും കാണിച്ച് യുവതിയുടെ ഭർത്താവ് ഓസ്ട്രേലിയൻ കോടതിയിൽ കൊടുത്ത കേസിലാണ് തന്റെ കക്ഷിയുടെ ഭാഗം വാദിക്കാൻ അഡ്വ. സുജേതിന് ഓസ്ട്രേലിയൻ കോടിതി അവസരം നൽകിയത്.
1903ലെ ഓസ്ട്രലിയൻ ജുഡീഷ്യറി ആക്റ്റിലെ സെക്ഷൻ 55 ബി അനുസരിച്ച്, ഓസ്ട്രേലിയൻ സുപ്രീം കോടതിക്ക് കീഴിൽ എന്േറാൾ ചെയ്തിട്ടുള്ള അഭിഭാഷകർക്ക് മാത്രമേ ഓസ്ട്രേലിയൻ കോടതികളിൽ ഹാജരാകാൻ സാധിക്കൂവെന്ന് എതിർ കക്ഷിയുടെ ഓസ്ട്രേലിയൻ അഭിഭാഷകയുടെ വാദം കോടതി അംഗീകരിച്ചെങ്കിലും കോടതിയെ സഹായിക്കുന്ന വ്യക്തി എന്ന നിലയിലാണ് വാദം പറയാൻ അനുവദിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഓസ്ട്രലിയൻ സമയം രാവിലെ 10 ന് (ഇൻഡ്യൻ സമയം പുലർച്ചെ 5.30 ന്) ഓസ്ട്രേലിയൻ കോടതി ഒരുക്കിയ മൈക്രോസോഫ്റ്റ് സ്ട്രീം വഴിയാണ് അഡ്വ. സുജേത് കോടതിയിൽ ഹാജരായത്. ഇതിനായി ഓസ്ട്രേലിയൻ കോടതിയുടെ ചേംബറിൽ നിന്നും ആവശ്യമായ ലിങ്കും, പാസ്സ്വേർഡും നൽകുകയും ഒപ്പം ലിങ്കിൽ കയറാനുള്ള മാർഗനിർദ്ദേശങ്ങളും നൽകുകയുണ്ടായി. ഒരുപക്ഷെ ഇന്ത്യയിൽ നിന്നും ആദ്യമായിട്ടായിരിക്കും ഒരു അഭിഭാഷകൻ ഓണ്ലൈൻ വഴി വിദേശ കോടതിയിൽ ഹാജരാകുന്നതും വാദം പറയുന്നതും.
തൃശൂർ സ്വദേശിയായ യുവതി തന്റെ നാലര വയസുള്ള കുട്ടിയെ ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനായ ഭർത്താവിൽ നിന്നും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ അഡ്വ. പി.എസ്. സുജേത് മുഖേന ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഓസ്ട്രേലിയൻ പൗരത്വം സ്വീകരിച്ചിട്ടുള്ള എതിർകക്ഷിയോട് ഈ മാസം 30ന് കേരള ഹൈക്കോടതിയിൽ ഹാജരാകാൻ കോടതി നർദ്ദേശിച്ചു. ഇതിനെതിരെ കുട്ടിയുടെ അവകാശം തനിക്ക് മാത്രമാണെന്നും ഇന്ത്യൻ കോടതികളിൽ കുടുംബതർക്കം സംബന്ധിച്ച് അന്യായം കൊടുക്കുന്നതിൽ നിന്നും എതിർകക്ഷിയെ ആന്റി സ്യൂട്ട് ഇങ്ക്ജഷൻ വഴി വിലക്കണമെന്നും കാണിച്ച് യുവതിയുടെ ഭർത്താവ് ഓസ്ട്രേലിയൻ കോടതിയിൽ കൊടുത്ത കേസിലാണ് തന്റെ കക്ഷിയുടെ ഭാഗം വാദിക്കാൻ അഡ്വ. സുജേതിന് ഓസ്ട്രേലിയൻ കോടിതി അവസരം നൽകിയത്.
1903ലെ ഓസ്ട്രലിയൻ ജുഡീഷ്യറി ആക്റ്റിലെ സെക്ഷൻ 55 ബി അനുസരിച്ച്, ഓസ്ട്രേലിയൻ സുപ്രീം കോടതിക്ക് കീഴിൽ എന്േറാൾ ചെയ്തിട്ടുള്ള അഭിഭാഷകർക്ക് മാത്രമേ ഓസ്ട്രേലിയൻ കോടതികളിൽ ഹാജരാകാൻ സാധിക്കൂവെന്ന് എതിർ കക്ഷിയുടെ ഓസ്ട്രേലിയൻ അഭിഭാഷകയുടെ വാദം കോടതി അംഗീകരിച്ചെങ്കിലും കോടതിയെ സഹായിക്കുന്ന വ്യക്തി എന്ന നിലയിലാണ് വാദം പറയാൻ അനുവദിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഓസ്ട്രലിയൻ സമയം രാവിലെ 10 ന് (ഇൻഡ്യൻ സമയം പുലർച്ചെ 5.30 ന്) ഓസ്ട്രേലിയൻ കോടതി ഒരുക്കിയ മൈക്രോസോഫ്റ്റ് സ്ട്രീം വഴിയാണ് അഡ്വ. സുജേത് കോടതിയിൽ ഹാജരായത്. ഇതിനായി ഓസ്ട്രേലിയൻ കോടതിയുടെ ചേംബറിൽ നിന്നും ആവശ്യമായ ലിങ്കും, പാസ്സ്വേർഡും നൽകുകയും ഒപ്പം ലിങ്കിൽ കയറാനുള്ള മാർഗനിർദ്ദേശങ്ങളും നൽകുകയുണ്ടായി. ഒരുപക്ഷെ ഇന്ത്യയിൽ നിന്നും ആദ്യമായിട്ടായിരിക്കും ഒരു അഭിഭാഷകൻ ഓണ്ലൈൻ വഴി വിദേശ കോടതിയിൽ ഹാജരാകുന്നതും വാദം പറയുന്നതും.