നെയ്റോബി: ദക്ഷിണ സുഡാനിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു കന്യാസ്ത്രീകൾ വെടിയേറ്റ് മരിച്ചു. ഏഴ് കന്യാസ്ത്രീകൾ ആക്രമണത്തിൽ നിന്നും രക്ഷപെട്ടു. ജുബ അതിരൂപതയിലെ തിരുഹൃദയ സന്യാസിനി സഭാംഗങ്ങളായ സിസ്റ്റർ മേരി ഡാനിയേൽ അബട്ട്, റെയ്ജിന റോബ എന്നിവരാണ് മരിച്ചത്.
ഓഗസ്റ്റ് 16ന് ദക്ഷിണ സുഡാനിലെ ഹൈവേയിലായിരുന്നു സംഭവം. ടോറിറ്റ് രൂപതയിലെ ലോവ ദൈവാലയത്തിലെ ശതാബ്ദി ആഘോഷങ്ങൾക്ക് ശേഷം മടങ്ങുകയായിരുന്ന കന്യാസ്ത്രീകൾക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.
സംഭവത്തിന് പിന്നാലെ ജുബ അതിരൂപത അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കന്യാസ്ത്രീകളുടെ മരണത്തിൽ മാർപാപ്പയും അനുശോചനം രേഖപ്പെടുത്തി.
സുഡാനിൽ രണ്ടു കന്യാസ്ത്രീകൾ വെടിയേറ്റ് മരിച്ചു
11:24 PM Aug 19, 2021 | Deepika.com