തന്റെ ജീവിതാനുഭവം പത്രത്തിൽ എഴുതണമെന്ന് പറഞ്ഞാണ് അയാൾ എനിക്ക് ഫോണ് ചെയ്തത്. അയാളുടെ അഭ്യർത്ഥനപ്രകാരമാണ് ഞാനിപ്പോൾ അയാളെക്കുറിച്ച് എഴുതുന്നത്. അയാൾ ചാക്കോച്ചൻ. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. അഞ്ച് വർഷമായി റിട്ടയർ ചെയ്തിട്ട.് ഭാര്യ സുജിത മെഡിക്കൽ കോളജിൽ നഴ്സായിരുന്നു. റിട്ടയർ ചെയ്തത് കഴിഞ്ഞ വർഷമാണ്. ചാക്കോച്ചന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്.
മക്കളിൽ മൂത്തവനാണ് ചാക്കോച്ചനെങ്കിലും തറവാട്ടുകുടുംബത്തിൽ താമസിക്കുന്നതും മാതാപിതാക്കളെ നോക്കുന്നതും അയാളാണ്. ചാക്കോച്ചന് സഹോദരങ്ങൾ നാലുപേരാണ് ഉള്ളത്; ഒരു സഹോദിയും മൂന്ന് സഹോദരന്മാരും. നാലുപേരും നാട്ടിൽ തന്നെയുണ്ട്. വിവാഹിതരായ അവർ ഒരു മണിക്കൂർ യാത്ര ചെയ്താൽ പരസ്പരം കണ്ടുമുട്ടാവുന്നത്ര ദൂരത്താണ് താമസിക്കുന്നത്. ചാക്കോച്ചന്റെ നേരെ ഇളയ ആളായ കുര്യാപ്പി സകുടുംബം ചാക്കോച്ചന്റെ താമസ സ്ഥലത്തിന് തൊട്ടടുത്തുതന്നെയാണ് താമസിക്കുന്നത്.
ചാക്കോച്ചന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞല്ലൊ. അവരിരുവരും വലിയ സംതൃപ്തിയോടെയാണ് ചാക്കോച്ചനും ഭാര്യക്കും മക്കൾക്കുമൊപ്പം ജീവിക്കുന്നത്. അതിന് കാരണം അയാളും കുടുംബാംഗങ്ങളും അവരോട് കാണിക്കുന്ന താത്പര്യവും കരുതലുമാണ്. അക്കാര്യം ആ മാതാപിതാക്കൾ തങ്ങളുടെ മക്കളോടും മരുമക്കളോടും പേരക്കിടാങ്ങളോടുമൊക്കെ പലതവണ പറഞ്ഞിട്ടുമുണ്ട്. തന്റെ മാതാപിതാക്കളെ സ്നേഹിക്കുന്നതും കരുതുന്നതും താനും തന്റെ ഭാര്യയും മക്കളും വലിയ കാര്യമായാണ് കാണുന്നതെന്നാണ് ചാക്കോച്ചൻ പറയുന്നത്.
ഇത്തരത്തിൽ മാതാപിതാക്കളെ പരിരക്ഷിക്കുന്നതിനാൽ തനിക്കും തന്റെ കുടുംബത്തിനും അവരുടെയും ദൈവത്തിന്റെയും അനുഗ്രഹം ലഭിക്കുന്നുണ്ടെന്നും അക്കാര്യം തങ്ങളുടെ ജീവിതത്തിൽ വിവിധ തലങ്ങളിൽ അനുഭവിക്കാൻ തങ്ങൾക്ക് കഴിയുന്നുണ്ടെന്നും അയാൾ പറയുന്നു. പ്രായമാകുന്പോൾ പരാതിയും പരിഭവങ്ങളും കൂടുന്നതിനാൽ വാർദ്ധക്യത്തിലെത്തുന്ന മാതാപിതാക്കളെ സംതൃപ്തിപ്പെടുത്തുവാൻ എളുപ്പമാണോ എന്ന എന്റെ ചോദ്യത്തിന് എന്തൊക്കെ പരാതിയും പരിഭവവും ഉണ്ടായാലും അവർ തന്റെ മാതാപിതാക്കളല്ലേ എന്നാണ് അയാൾ എന്നോട് ചോദിച്ചത്.
മക്കളുടെ വളർച്ചയുടെ ആദ്യ നാളുകളിൽ അവരെ നോക്കുന്നത് എളുപ്പമല്ലെന്നതിനാൽ ഏത് അപ്പനമ്മമാരാണ് അവരെ ഉപേക്ഷിച്ച് കളയുന്നത് എന്നുകൂടി അയാൾ എന്നോട് ആരാഞ്ഞപ്പോൾ അയാൾക്ക് തന്റെ മാതാപിതാക്കളോടുള്ള സ്നേഹത്തിന്റെ ആഴം എനിക്ക് മനസിലായി.
അപ്പനമ്മമാർ ദീർഘകാലം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? അപ്രകാരം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ മക്കളായ നിങ്ങൾക്ക് ദീർഘായുസുണ്ടാകുവാൻ മാതാപിതാക്കൾ ശ്രദ്ധിച്ചതുപോലെ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളേയും ശ്രദ്ധിച്ചേ മതിയാകൂ. അവരുടെ അടിസ്ഥാന ആവശ്യങ്ങൾ സാധിച്ചുകൊടുക്കുന്നതിൽ മാത്രമല്ല അവരുടെ വൈകാരിക മാനസിക ആവശ്യങ്ങളിലും മക്കൾ ശ്രദ്ധിക്കണം.
മാതാപിതാക്കളുടെ വാർദ്ധക്യ ജീവിതത്തിന്റെ വിവിധ തലങ്ങളിൽ ശ്രദ്ധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം അവർ നിങ്ങളാൽ തിരസ്കരിക്കപ്പെടുന്നുണ്ടോ എന്നും ആത്മശോധന ചെയ്യേണ്ടതാണ്. മക്കൾ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു കഴിയുന്പോൾ കുടുംബജീവിതത്തിന്റെ മുഖ്യധാരയിൽനിന്നും മാതാപിതാക്കൾ പിൻവാങ്ങുന്നുണ്ടെങ്കിലും അവരെ ഇടപെടുത്താവുന്ന കുടുംബ തലങ്ങളിലൊക്കെ പിന്നെയും ഇടപെടുത്താനും അവരുടെ അഭിപ്രായങ്ങൾ ആരായാനും മക്കൾ ശ്രദ്ധിക്കേണ്ടതാണ്.
പുകഞ്ഞകൊള്ളി പുറത്ത് എന്ന മനോഭാവത്തോടെ മക്കൾ മാതാപിതാക്കളെ ഒഴിവാക്കാനും അവഗണിക്കാനും തുടങ്ങിയാൽ അവർക്ക് പിന്നീട് അധികം ആയുസ് ഉണ്ടാവുകയില്ല. ശാരീരിക ജീവൻ അവരിൽ പിന്നെയും നിലനിന്നെന്ന് വന്നാലും അവരുടെ മനസ് മരവിച്ച് അതോടെ അവർ നിഷ്ക്രിയരും ഉന്മേഷരഹിതരും ആകും എന്ന കാര്യം തലമുറകൾ നമ്മെ പറിപ്പിക്കുന്ന പാഠമാണ്.
മാതാപിതാക്കൾ കേൾക്കെയും അല്ലാതെയും അവരെ പഴി പറയുന്ന മക്കൾ അതുവഴി മാതാപിതാക്കളെ പുഛിക്കുകയും അവരുടെ മനസിനെ വേദനിപ്പിക്കുകയും ചെയ്യുകയാണെന്ന് മനസിലാക്കി സൗമ്യമായും ആദരവോടെയും അവരോട് പെരുമാറാൻ ശ്രദ്ധിക്കണം. അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന മക്കൾ അതുവഴി തങ്ങൾക്ക് ലഭിക്കേണ്ടുന്ന ദൈവാനുഗ്രഹമാണ് നഷ്ടമാക്കുന്നത്.
ഏതായാലും മാതാപിതാക്കൾ മക്കളെ കരുതിയതുപോലെ മക്കൾക്ക് മാതാപിതാക്കളെ ഒരിക്കലും കരുതാനാവുകയില്ല. അത്തരത്തിൽ അവർക്ക് കരുതൽ കൊടുക്കാൻ മക്കൾക്ക് ഇടയാകുന്നത് വളരെ ചുരുക്കം വർഷങ്ങൾ മാത്രമാണല്ലൊ. ആ വർഷങ്ങളെ വിലയുള്ളതായി മക്കൾക്ക് കാണാൻ കഴിയണമെങ്കിൽ മക്കൾ മാതാപിതാക്കളെ വിലയുള്ളവരായി കാണണം.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
മക്കളിൽ മൂത്തവനാണ് ചാക്കോച്ചനെങ്കിലും തറവാട്ടുകുടുംബത്തിൽ താമസിക്കുന്നതും മാതാപിതാക്കളെ നോക്കുന്നതും അയാളാണ്. ചാക്കോച്ചന് സഹോദരങ്ങൾ നാലുപേരാണ് ഉള്ളത്; ഒരു സഹോദിയും മൂന്ന് സഹോദരന്മാരും. നാലുപേരും നാട്ടിൽ തന്നെയുണ്ട്. വിവാഹിതരായ അവർ ഒരു മണിക്കൂർ യാത്ര ചെയ്താൽ പരസ്പരം കണ്ടുമുട്ടാവുന്നത്ര ദൂരത്താണ് താമസിക്കുന്നത്. ചാക്കോച്ചന്റെ നേരെ ഇളയ ആളായ കുര്യാപ്പി സകുടുംബം ചാക്കോച്ചന്റെ താമസ സ്ഥലത്തിന് തൊട്ടടുത്തുതന്നെയാണ് താമസിക്കുന്നത്.
ചാക്കോച്ചന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞല്ലൊ. അവരിരുവരും വലിയ സംതൃപ്തിയോടെയാണ് ചാക്കോച്ചനും ഭാര്യക്കും മക്കൾക്കുമൊപ്പം ജീവിക്കുന്നത്. അതിന് കാരണം അയാളും കുടുംബാംഗങ്ങളും അവരോട് കാണിക്കുന്ന താത്പര്യവും കരുതലുമാണ്. അക്കാര്യം ആ മാതാപിതാക്കൾ തങ്ങളുടെ മക്കളോടും മരുമക്കളോടും പേരക്കിടാങ്ങളോടുമൊക്കെ പലതവണ പറഞ്ഞിട്ടുമുണ്ട്. തന്റെ മാതാപിതാക്കളെ സ്നേഹിക്കുന്നതും കരുതുന്നതും താനും തന്റെ ഭാര്യയും മക്കളും വലിയ കാര്യമായാണ് കാണുന്നതെന്നാണ് ചാക്കോച്ചൻ പറയുന്നത്.
ഇത്തരത്തിൽ മാതാപിതാക്കളെ പരിരക്ഷിക്കുന്നതിനാൽ തനിക്കും തന്റെ കുടുംബത്തിനും അവരുടെയും ദൈവത്തിന്റെയും അനുഗ്രഹം ലഭിക്കുന്നുണ്ടെന്നും അക്കാര്യം തങ്ങളുടെ ജീവിതത്തിൽ വിവിധ തലങ്ങളിൽ അനുഭവിക്കാൻ തങ്ങൾക്ക് കഴിയുന്നുണ്ടെന്നും അയാൾ പറയുന്നു. പ്രായമാകുന്പോൾ പരാതിയും പരിഭവങ്ങളും കൂടുന്നതിനാൽ വാർദ്ധക്യത്തിലെത്തുന്ന മാതാപിതാക്കളെ സംതൃപ്തിപ്പെടുത്തുവാൻ എളുപ്പമാണോ എന്ന എന്റെ ചോദ്യത്തിന് എന്തൊക്കെ പരാതിയും പരിഭവവും ഉണ്ടായാലും അവർ തന്റെ മാതാപിതാക്കളല്ലേ എന്നാണ് അയാൾ എന്നോട് ചോദിച്ചത്.
മക്കളുടെ വളർച്ചയുടെ ആദ്യ നാളുകളിൽ അവരെ നോക്കുന്നത് എളുപ്പമല്ലെന്നതിനാൽ ഏത് അപ്പനമ്മമാരാണ് അവരെ ഉപേക്ഷിച്ച് കളയുന്നത് എന്നുകൂടി അയാൾ എന്നോട് ആരാഞ്ഞപ്പോൾ അയാൾക്ക് തന്റെ മാതാപിതാക്കളോടുള്ള സ്നേഹത്തിന്റെ ആഴം എനിക്ക് മനസിലായി.
അപ്പനമ്മമാർ ദീർഘകാലം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? അപ്രകാരം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ മക്കളായ നിങ്ങൾക്ക് ദീർഘായുസുണ്ടാകുവാൻ മാതാപിതാക്കൾ ശ്രദ്ധിച്ചതുപോലെ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളേയും ശ്രദ്ധിച്ചേ മതിയാകൂ. അവരുടെ അടിസ്ഥാന ആവശ്യങ്ങൾ സാധിച്ചുകൊടുക്കുന്നതിൽ മാത്രമല്ല അവരുടെ വൈകാരിക മാനസിക ആവശ്യങ്ങളിലും മക്കൾ ശ്രദ്ധിക്കണം.
മാതാപിതാക്കളുടെ വാർദ്ധക്യ ജീവിതത്തിന്റെ വിവിധ തലങ്ങളിൽ ശ്രദ്ധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം അവർ നിങ്ങളാൽ തിരസ്കരിക്കപ്പെടുന്നുണ്ടോ എന്നും ആത്മശോധന ചെയ്യേണ്ടതാണ്. മക്കൾ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു കഴിയുന്പോൾ കുടുംബജീവിതത്തിന്റെ മുഖ്യധാരയിൽനിന്നും മാതാപിതാക്കൾ പിൻവാങ്ങുന്നുണ്ടെങ്കിലും അവരെ ഇടപെടുത്താവുന്ന കുടുംബ തലങ്ങളിലൊക്കെ പിന്നെയും ഇടപെടുത്താനും അവരുടെ അഭിപ്രായങ്ങൾ ആരായാനും മക്കൾ ശ്രദ്ധിക്കേണ്ടതാണ്.
പുകഞ്ഞകൊള്ളി പുറത്ത് എന്ന മനോഭാവത്തോടെ മക്കൾ മാതാപിതാക്കളെ ഒഴിവാക്കാനും അവഗണിക്കാനും തുടങ്ങിയാൽ അവർക്ക് പിന്നീട് അധികം ആയുസ് ഉണ്ടാവുകയില്ല. ശാരീരിക ജീവൻ അവരിൽ പിന്നെയും നിലനിന്നെന്ന് വന്നാലും അവരുടെ മനസ് മരവിച്ച് അതോടെ അവർ നിഷ്ക്രിയരും ഉന്മേഷരഹിതരും ആകും എന്ന കാര്യം തലമുറകൾ നമ്മെ പറിപ്പിക്കുന്ന പാഠമാണ്.
മാതാപിതാക്കൾ കേൾക്കെയും അല്ലാതെയും അവരെ പഴി പറയുന്ന മക്കൾ അതുവഴി മാതാപിതാക്കളെ പുഛിക്കുകയും അവരുടെ മനസിനെ വേദനിപ്പിക്കുകയും ചെയ്യുകയാണെന്ന് മനസിലാക്കി സൗമ്യമായും ആദരവോടെയും അവരോട് പെരുമാറാൻ ശ്രദ്ധിക്കണം. അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന മക്കൾ അതുവഴി തങ്ങൾക്ക് ലഭിക്കേണ്ടുന്ന ദൈവാനുഗ്രഹമാണ് നഷ്ടമാക്കുന്നത്.
ഏതായാലും മാതാപിതാക്കൾ മക്കളെ കരുതിയതുപോലെ മക്കൾക്ക് മാതാപിതാക്കളെ ഒരിക്കലും കരുതാനാവുകയില്ല. അത്തരത്തിൽ അവർക്ക് കരുതൽ കൊടുക്കാൻ മക്കൾക്ക് ഇടയാകുന്നത് വളരെ ചുരുക്കം വർഷങ്ങൾ മാത്രമാണല്ലൊ. ആ വർഷങ്ങളെ വിലയുള്ളതായി മക്കൾക്ക് കാണാൻ കഴിയണമെങ്കിൽ മക്കൾ മാതാപിതാക്കളെ വിലയുള്ളവരായി കാണണം.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com