വത്തിക്കാൻ സിറ്റി: ഗോവ സ്വദേശിയായ വൈദികൻ ഫാ. ആന്റണി പാസ്കൽ റിബെല്ലോയെ തെക്കനാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഫ്രാൻസിസ്ടൗൺ രൂപതയുടെ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
കെനിയയിലെ നെയ്റോബിയിൽ ജനിച്ച അദ്ദേഹം ദൈവവചനസഭയിൽ(എസ്വിഡി) ചേർന്ന് ഇന്ത്യയിലാണു വൈദികപഠനം പൂർത്തിയാക്കിയത്. 1977ൽ ഗോവയിൽവച്ചായിരുന്നു പൗരോഹിത്യ സ്വീകരണം.
റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലടക്കം പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യക്കു പുറമേ ബോട്സ്വാന, കെനിയ, അംഗോള, ആന്റിഗ്വ മുതലായ രാജ്യങ്ങളിൽ ഇടവക വികാരിയായും മിഷണറിയായും പ്രവർത്തിച്ചു. 2003 മുതൽ ബോട്സ്വാനയിൽ മിഷണറിയായി പ്രവർത്തിക്കുന്നു. നിലവിൽ മൊഗോദിഷാനിലെ ഹോളിക്രോസ് ഇടവക വികാരിയാണ്.
കെനിയയിലെ നെയ്റോബിയിൽ ജനിച്ച അദ്ദേഹം ദൈവവചനസഭയിൽ(എസ്വിഡി) ചേർന്ന് ഇന്ത്യയിലാണു വൈദികപഠനം പൂർത്തിയാക്കിയത്. 1977ൽ ഗോവയിൽവച്ചായിരുന്നു പൗരോഹിത്യ സ്വീകരണം.
റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലടക്കം പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യക്കു പുറമേ ബോട്സ്വാന, കെനിയ, അംഗോള, ആന്റിഗ്വ മുതലായ രാജ്യങ്ങളിൽ ഇടവക വികാരിയായും മിഷണറിയായും പ്രവർത്തിച്ചു. 2003 മുതൽ ബോട്സ്വാനയിൽ മിഷണറിയായി പ്രവർത്തിക്കുന്നു. നിലവിൽ മൊഗോദിഷാനിലെ ഹോളിക്രോസ് ഇടവക വികാരിയാണ്.