കടൽപായലിൽനിന്നു രക്തസമ്മർദം തടയാൻ ഉത്പന്നം

10:56 AM May 29, 2019 | Deepika.com
കൊച്ചി: ഉയർന്ന രക്തസമ്മർദം തടയുന്നതിനു കടൽപായലിൽനിന്നു പ്രകൃതിദത്ത ഉത്പന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇന്ത്യൻ കടലുകളിൽ സാധാരണയായി കണ്ടുവരുന്ന കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണു കടൽമീൻ ആന്‍റി ഹൈപ്പർ ടെൻസീവ് എക്സ്ട്രാക്റ്റ് എന്ന ഉത്പന്നം സിഎംഎഫ്ആർഐ വികസിപ്പിച്ചത്.

400 മില്ലിഗ്രാം അളവിലുള്ള ക്യാപ്സൂളകൾ പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണു നിർമിച്ചിരിക്കുന്നത്. പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിന് ഇത് പ്രയോജനകരമാണെന്നും ഉത്പന്നത്തിനു യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നതു വിശദമായ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്നും ഇതു വികസിപ്പിച്ചെടുത്ത സിഎംഎഫ്ആർഐയിലെ സീനിയർ സയന്‍റിസ്റ്റ് ഡോ. കാജൽ ചക്രബർത്തി പറഞ്ഞു.

കടൽപ്പായലുകളിൽനിന്നു മൂലഘടകങ്ങളെ വേർതിരിച്ചെടുക്കുന്നതിനു നിയന്ത്രിത ഫാക്ടറി സാഹചര്യങ്ങൾ ഒരുക്കിയാണ് ഉത്പന്നം വികസിപ്പിച്ചത്. സസ്യാഹാരപ്രേമികൾക്കും കഴിക്കാവുന്ന രീതിയിൽ സസ്യജന്യ ക്യാപ്സൂളുകളാണ് ആവരണമായി ഉപയോഗിച്ചിട്ടുള്ളത്. സിഎംഎഫ്ആർഐയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ദേശീയ കാർഷിക ഗവേഷണ കൗണ്‍സിൽ (ഐസിഎആർ) ഡയറക്ടർ ജനറലുമായ ഡോ. ത്രിലോചൻ മൊഹാപത്ര ഉത്പന്നം പുറത്തിറക്കി. ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ. ജെന അധ്യക്ഷത വഹിച്ചു.

ഉത്പന്നം വാണിജ്യാടിസ്ഥാനത്തിൽ ഉത്പാപ്പിക്കുന്നതിനുസ്വകാര്യ സംരംഭകർക്ക് സിഎംഎഫ്ആർഐയെ സമീപിക്കാവുന്നതാണെന്നു ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതിനുശേഷമായിരിക്കും ഉത്പന്നം വിപണിയിൽ ലഭ്യമാകുക. കടലിൽനിന്നു സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന ആറാമത്തെ പ്രകൃതിദത്ത ഉത്പന്നമാണിത്. സന്ധിവേദന, പ്രമേഹം, കൊളസ്ട്രോൾ, തൈറോയിഡ് എന്നിവ തടയുന്നതിനുള്ള ഉത്പന്നങ്ങൾ നേരത്തെ വികസിപ്പിച്ചിട്ടുണ്ട്.

ഇവ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിച്ചുവരികയാണ്. ഏറെ ഔഷധമൂല്യമുള്ള കടൽപായലുകളിൽനിന്നു കൂടുതൽ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും നടക്കുന്നു. വ്യാപകമായ തോതിൽ കടൽപായൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.