ചൈനയിൽ ഏറ്റവും വലിയ സ്മാർട്ട്ഫോണ് നിർമാതാക്കളിലൊന്നാണ്, പക്ഷേ ഇന്നുവരെ നാട്ടിൽ ഒരൊറ്റ ഫോണ് വിറ്റിട്ടില്ല. എന്നാലോ ആയിരക്കണക്കിനു മൈലുകൾ അകലെ ആഫ്രിക്കൻ വിപണിയിലെന്പാടും വിലസുകയാണവർ. സാംസങ്ങും ആപ്പിളും അവർക്കുമുന്നിൽ തലയുയർത്താനാകാതെ വലയുകയും ചെയ്യുന്നു. അതാണ് ട്രാൻസിഷൻ എന്ന കന്പനി. നെയ്റോബി, ലാഗോസ്, ആദിസ് അബാബ തുടങ്ങിയ തിരക്കുള്ള നഗരങ്ങളിൽ ട്രാൻസിഷന്റെ നീലനിറമുള്ള ബോർഡുകൾ ഉയർന്നു നിൽക്കുന്നുണ്ട്. അവരുടെ ഫ്ളാഗ്ഷിപ് മോഡലായ ടെക്നോയുടെ പരസ്യ ബോർഡുകളാണവ.
ട്രാൻസിഷന് ചൈനയിൽ റീട്ടെയിൽ സ്റ്റോറുകൾ ഒരെണ്ണംപോലുമില്ല. ഷെൻഴെൻ നഗരത്തിലുള്ള അവരുടെ ഹെഡ്ക്വാർട്ടേഴ്സ് പോലും ആരാലും ശ്രദ്ധിക്കപ്പെടാതെയാണ് നിൽക്കുന്നത്.
ചൈനയിലെ പ്രശസ്തമായ ഷവോമി, ഹ്വാവേ എന്നിവ സ്വദേശത്തു നിലയുറപ്പിച്ചശേഷമാണ് മറ്റു രാജ്യങ്ങളിലേക്കു കടന്നത്. എന്നാൽ ട്രാൻസിഷൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത് ആഫ്രിക്കയിലാണ്. നാട്ടിലേക്കു മടങ്ങാൻ അവർക്ക് ഒരു പദ്ധതിയുമില്ലതാനും.
അത്യുഗ്രൻ സെൽഫീ കാമറയാണ് ടെക്നോ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ആഫ്രിക്കയിലെ ഇരുണ്ട ചർമക്കാർക്കുവേണ്ടി കാമറ ഓപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നാണ് കന്പനിയുടെ വൈസ് പ്രസിഡന്റ് ആരിഫ് ചൗധരി പറയുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങൾ കൂടുതൽ അഴകുള്ളതാകും.
മറ്റൊരു മൊബൈൽ കന്പനിയുടെ സെയിൽസ് ഹെഡ് ആയി ഏതാണ്ടു പത്തുവർഷം ആഫ്രിക്കയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് ട്രാൻസിഷന്റെ ഫൗണ്ടർ ജോർജ് സൂ. ചൈനീസ് ഗവണ്മെന്റിന്റെ ഗോയിംഗ് ഒൗട്ട് സ്ട്രാറ്റജി പ്രകാരം സംരംഭകർക്ക് വിദേശങ്ങളിൽ പ്രത്യേകിച്ച് ആഫ്രിക്കയിൽ ബിസിനസ് ചെയ്യാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ആഫ്രിക്കയിൽ മൊബൈൽ ഫോണുകൾ ആഡംബരമായി കരുതിയിരുന്നകാലത്താണ് ജോർജ് അവിടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇപ്പോഴും ജനസംഖ്യയുടെ 30 ശതമാനത്തിൽ താഴെ മാത്രമേ മൊബൈൽ ഉപയോഗിക്കുന്നുള്ളൂ എന്നത് ട്രാൻസിഷനുമുന്നിൽ കൂടുതൽ വലിയ സാധ്യതകൾ തുറന്നിടുന്നു.
ആഫ്രിക്കയിൽ ആദ്യമായി ഡ്യുവൽ സിം സൗകര്യമുള്ള ഫോണുകൾ അവതരിപ്പിച്ചത് ട്രാൻസിഷനാണ്. വിവിധ നെറ്റ്വർക്കുകളിലേക്ക് വിവിധ നിരക്കുകൾ നിലനിന്നകാലത്തായിരുന്നു അത്. അതുവരെ ഫോണിൽ സിം കാർഡുകൾ മാറ്റിമാറ്റിയിട്ടാണ് അവർ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഡ്യുവൽ സിം മോഡൽ തത്ക്ഷണം ഹിറ്റായി.
ആഫ്രിക്കക്കാർക്ക് കൂടുതൽ ഇഷ്ടപ്പെടുന്നവിധം മോഡലുകൾ ഒരുക്കാൻ ട്രാൻസിഷൻ ചൈനയ്ക്കു പുറമേ നൈജീരിയയിലും കെനിയയിലും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററുകളും തുടങ്ങി. തീർത്തും പ്രാദേശികമായ ഭാഷകൾ കീബോർഡിൽ ഉൾപ്പെടുത്തിയതും മികച്ച ഫലമുണ്ടാക്കി.
കൂടുതൽ ശേഷിയുള്ള ബാറ്ററികളും വിപണിയിൽ തരംഗമായി. നൈജീരിയ, സൗത്ത് ആഫ്രിക്ക, എത്യോപ്യ എന്നിവിടങ്ങളിൽ ഉൗർജസംരക്ഷണത്തിന്റെ ഭാഗമായി ഇടയ്ക്കിടെ വൈദ്യുതി വിതരണം നിർത്തിവയ്ക്കുന്നത് പതിവാണ്. പലപ്പോഴും കിലോമീറ്ററുകൾ നടന്നാലേ മൊബൈലുകൾ ചാർജ് ചെയ്യാനാകൂ. കൂടിയ ശേഷിയുള്ള ബാറ്ററിയുമായെത്തിയ ട്രാൻസിഷൻ മോഡലുകൾ അങ്ങനെ വിപണിയിൽ ചൂടപ്പമാകുകയും ചെയ്തു.
മറ്റു ബ്രാൻഡുകളേക്കാൾ പകുതി വിലയേ ട്രാൻസിഷൻ മോഡലുകൾക്കുള്ളൂ. അതായിരുന്നു അവരുടെ ഏറ്റവും സ്മാർട്ടായ നീക്കവും. മികച്ച സൗകര്യങ്ങളുള്ള ട്രാൻസിഷൻ സ്മാർട്ട്ഫോണുകൾക്ക് 200 ഡോളറിൽ താഴെവേ വിലയുള്ളൂ. ആപ്പിളിന്റെ ഐഫോണ് 7ന് 900 ഡോളറിൽകൂടുതൽ കൊടുക്കേണ്ടിവരും.
നൈജീരിയയാണ് ട്രാൻസിഷന്റെ ഏറ്റവും വലിയ വിപണി. അവരുടെ ഏറ്റവും വലിയ ഇഷ്ടമാണ് സംഗീതം. അതിനായി പ്രത്യേക ആപ്പുകളും ട്രാൻസിഷൻ അവതരിപ്പിച്ചു. എല്ലാത്തരം സംഗീതവും ലഭ്യമാക്കുന്ന ആപ്പ് മൂന്നരക്കോടിയോളംപേരാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 2017ൽ ഇന്ത്യയിൽ എത്തിയ ട്രാൻസിഷൻ അഞ്ചുശതമാനം വിപണിവിഹിതം നേടിക്കഴിഞ്ഞു. റഷ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് അവരുടെ ഇനിയുള്ള ലക്ഷ്യം.
ഇന്ത്യയിൽ എങ്ങനെയാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നത് എന്ന ചോദ്യത്തിന് ആരിഫ് ചൗധരിയുടെ ഉത്തരം രസകരമാണ്. ഇന്ത്യക്കാർ പൊതുവേ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വിരലുകളിൽ എണ്ണമയം ഉണ്ടാകും. അങ്ങനെവന്നാൽ ഫിംഗർപ്രിന്റ് സ്കാനർ പ്രവർത്തിക്കില്ല. എണ്ണയുണ്ടെങ്കിലും കൂളായി പ്രവർത്തിക്കുന്ന സ്കാനറുള്ള സ്ക്രീനുകളാണ് ട്രാൻസിഷൻ എത്തിക്കുന്നത്!
വി.ആർ.
ട്രാൻസിഷന് ചൈനയിൽ റീട്ടെയിൽ സ്റ്റോറുകൾ ഒരെണ്ണംപോലുമില്ല. ഷെൻഴെൻ നഗരത്തിലുള്ള അവരുടെ ഹെഡ്ക്വാർട്ടേഴ്സ് പോലും ആരാലും ശ്രദ്ധിക്കപ്പെടാതെയാണ് നിൽക്കുന്നത്.
ചൈനയിലെ പ്രശസ്തമായ ഷവോമി, ഹ്വാവേ എന്നിവ സ്വദേശത്തു നിലയുറപ്പിച്ചശേഷമാണ് മറ്റു രാജ്യങ്ങളിലേക്കു കടന്നത്. എന്നാൽ ട്രാൻസിഷൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത് ആഫ്രിക്കയിലാണ്. നാട്ടിലേക്കു മടങ്ങാൻ അവർക്ക് ഒരു പദ്ധതിയുമില്ലതാനും.
അത്യുഗ്രൻ സെൽഫീ കാമറയാണ് ടെക്നോ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ആഫ്രിക്കയിലെ ഇരുണ്ട ചർമക്കാർക്കുവേണ്ടി കാമറ ഓപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നാണ് കന്പനിയുടെ വൈസ് പ്രസിഡന്റ് ആരിഫ് ചൗധരി പറയുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങൾ കൂടുതൽ അഴകുള്ളതാകും.
മറ്റൊരു മൊബൈൽ കന്പനിയുടെ സെയിൽസ് ഹെഡ് ആയി ഏതാണ്ടു പത്തുവർഷം ആഫ്രിക്കയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് ട്രാൻസിഷന്റെ ഫൗണ്ടർ ജോർജ് സൂ. ചൈനീസ് ഗവണ്മെന്റിന്റെ ഗോയിംഗ് ഒൗട്ട് സ്ട്രാറ്റജി പ്രകാരം സംരംഭകർക്ക് വിദേശങ്ങളിൽ പ്രത്യേകിച്ച് ആഫ്രിക്കയിൽ ബിസിനസ് ചെയ്യാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ആഫ്രിക്കയിൽ മൊബൈൽ ഫോണുകൾ ആഡംബരമായി കരുതിയിരുന്നകാലത്താണ് ജോർജ് അവിടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇപ്പോഴും ജനസംഖ്യയുടെ 30 ശതമാനത്തിൽ താഴെ മാത്രമേ മൊബൈൽ ഉപയോഗിക്കുന്നുള്ളൂ എന്നത് ട്രാൻസിഷനുമുന്നിൽ കൂടുതൽ വലിയ സാധ്യതകൾ തുറന്നിടുന്നു.
ആഫ്രിക്കയിൽ ആദ്യമായി ഡ്യുവൽ സിം സൗകര്യമുള്ള ഫോണുകൾ അവതരിപ്പിച്ചത് ട്രാൻസിഷനാണ്. വിവിധ നെറ്റ്വർക്കുകളിലേക്ക് വിവിധ നിരക്കുകൾ നിലനിന്നകാലത്തായിരുന്നു അത്. അതുവരെ ഫോണിൽ സിം കാർഡുകൾ മാറ്റിമാറ്റിയിട്ടാണ് അവർ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഡ്യുവൽ സിം മോഡൽ തത്ക്ഷണം ഹിറ്റായി.
ആഫ്രിക്കക്കാർക്ക് കൂടുതൽ ഇഷ്ടപ്പെടുന്നവിധം മോഡലുകൾ ഒരുക്കാൻ ട്രാൻസിഷൻ ചൈനയ്ക്കു പുറമേ നൈജീരിയയിലും കെനിയയിലും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററുകളും തുടങ്ങി. തീർത്തും പ്രാദേശികമായ ഭാഷകൾ കീബോർഡിൽ ഉൾപ്പെടുത്തിയതും മികച്ച ഫലമുണ്ടാക്കി.
കൂടുതൽ ശേഷിയുള്ള ബാറ്ററികളും വിപണിയിൽ തരംഗമായി. നൈജീരിയ, സൗത്ത് ആഫ്രിക്ക, എത്യോപ്യ എന്നിവിടങ്ങളിൽ ഉൗർജസംരക്ഷണത്തിന്റെ ഭാഗമായി ഇടയ്ക്കിടെ വൈദ്യുതി വിതരണം നിർത്തിവയ്ക്കുന്നത് പതിവാണ്. പലപ്പോഴും കിലോമീറ്ററുകൾ നടന്നാലേ മൊബൈലുകൾ ചാർജ് ചെയ്യാനാകൂ. കൂടിയ ശേഷിയുള്ള ബാറ്ററിയുമായെത്തിയ ട്രാൻസിഷൻ മോഡലുകൾ അങ്ങനെ വിപണിയിൽ ചൂടപ്പമാകുകയും ചെയ്തു.
മറ്റു ബ്രാൻഡുകളേക്കാൾ പകുതി വിലയേ ട്രാൻസിഷൻ മോഡലുകൾക്കുള്ളൂ. അതായിരുന്നു അവരുടെ ഏറ്റവും സ്മാർട്ടായ നീക്കവും. മികച്ച സൗകര്യങ്ങളുള്ള ട്രാൻസിഷൻ സ്മാർട്ട്ഫോണുകൾക്ക് 200 ഡോളറിൽ താഴെവേ വിലയുള്ളൂ. ആപ്പിളിന്റെ ഐഫോണ് 7ന് 900 ഡോളറിൽകൂടുതൽ കൊടുക്കേണ്ടിവരും.
നൈജീരിയയാണ് ട്രാൻസിഷന്റെ ഏറ്റവും വലിയ വിപണി. അവരുടെ ഏറ്റവും വലിയ ഇഷ്ടമാണ് സംഗീതം. അതിനായി പ്രത്യേക ആപ്പുകളും ട്രാൻസിഷൻ അവതരിപ്പിച്ചു. എല്ലാത്തരം സംഗീതവും ലഭ്യമാക്കുന്ന ആപ്പ് മൂന്നരക്കോടിയോളംപേരാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 2017ൽ ഇന്ത്യയിൽ എത്തിയ ട്രാൻസിഷൻ അഞ്ചുശതമാനം വിപണിവിഹിതം നേടിക്കഴിഞ്ഞു. റഷ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് അവരുടെ ഇനിയുള്ള ലക്ഷ്യം.
ഇന്ത്യയിൽ എങ്ങനെയാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നത് എന്ന ചോദ്യത്തിന് ആരിഫ് ചൗധരിയുടെ ഉത്തരം രസകരമാണ്. ഇന്ത്യക്കാർ പൊതുവേ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വിരലുകളിൽ എണ്ണമയം ഉണ്ടാകും. അങ്ങനെവന്നാൽ ഫിംഗർപ്രിന്റ് സ്കാനർ പ്രവർത്തിക്കില്ല. എണ്ണയുണ്ടെങ്കിലും കൂളായി പ്രവർത്തിക്കുന്ന സ്കാനറുള്ള സ്ക്രീനുകളാണ് ട്രാൻസിഷൻ എത്തിക്കുന്നത്!
വി.ആർ.