കോട്ടയം: തൊഴിലാളികളുടെ വിശ്രമദിവസമായ ഞായറാഴ്ച ടിക്കറ്റ് വില്പന അടിച്ചേൽപ്പിക്കുന്നതിലും വില 50 രൂപയായി വർധിപ്പിക്കുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടും ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് ഐഎൻടിയുസി നേതൃത്വത്തിൽ ഇന്ന് 14 ജില്ലാ ലോട്ടറി ഓഫീസുകൾക്കു മുന്നിലും ധർണാസമരം നടത്തും. ഇടതു സർക്കാർ ടിക്കറ്റിന്റെ വില 30ൽ നിന്നും 40 ആക്കിയതു മുതൽ ടിക്കറ്റുകൾ വിറ്റഴിയാതെ തൊഴിലാളികൾ വൻ പ്രതിസന്ധി നേരിടുന്പോഴാണ് ഞായറാഴ്ച 50 രൂപയുടെ ടിക്കറ്റ് വിപണിയിൽ എത്തിക്കുന്നത്.
പ്രതിദിനം 1.08 കോടി ടിക്കറ്റുകൾ അച്ചടിക്കുന്നതിൽ ഇപ്പോൾത്തന്നെ വില വർധനയും സമ്മാനങ്ങളുടെ കുറവും മൂലം വിറ്റഴിയാതെ മിച്ചം വരുന്ന സ്ഥിതിയാണ്. കടകളും ഓഫീസുകളും തൊഴിലിടങ്ങളും അടഞ്ഞു കിടക്കുന്ന ഞായറാഴ്ച ടിക്കറ്റ് വില്പന അടിച്ചേൽപ്പിക്കുന്നത് വഴി മുൻകൂർ പണം നൽകി വാങ്ങുന്ന ടിക്കറ്റുകൾ വിറ്റഴിയാതെ ലോട്ടറി തൊഴിലാളികൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും.
ലോട്ടറി മേഖലയിലെ തൊഴിലാളി സംഘടനകളുമായി ധനമന്ത്രി നടത്തിയ ചർച്ചയിൽ നൽകിയ വില വർധിപ്പിക്കില്ലെന്നും ഞായറാഴ്ച ടിക്കറ്റ് അച്ചടിക്കില്ലെന്നുമുള്ള ഉറപ്പ് ലംഘിച്ചതിനെതിരേ ലോട്ടറി ബഹിഷ്കരണം ഉൾപ്പെടെ സമരം ആരംഭിക്കുമെന്ന് ലോട്ടറി തൊഴിലാളി കോണ്ഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.
പ്രതിദിനം 1.08 കോടി ടിക്കറ്റുകൾ അച്ചടിക്കുന്നതിൽ ഇപ്പോൾത്തന്നെ വില വർധനയും സമ്മാനങ്ങളുടെ കുറവും മൂലം വിറ്റഴിയാതെ മിച്ചം വരുന്ന സ്ഥിതിയാണ്. കടകളും ഓഫീസുകളും തൊഴിലിടങ്ങളും അടഞ്ഞു കിടക്കുന്ന ഞായറാഴ്ച ടിക്കറ്റ് വില്പന അടിച്ചേൽപ്പിക്കുന്നത് വഴി മുൻകൂർ പണം നൽകി വാങ്ങുന്ന ടിക്കറ്റുകൾ വിറ്റഴിയാതെ ലോട്ടറി തൊഴിലാളികൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും.
ലോട്ടറി മേഖലയിലെ തൊഴിലാളി സംഘടനകളുമായി ധനമന്ത്രി നടത്തിയ ചർച്ചയിൽ നൽകിയ വില വർധിപ്പിക്കില്ലെന്നും ഞായറാഴ്ച ടിക്കറ്റ് അച്ചടിക്കില്ലെന്നുമുള്ള ഉറപ്പ് ലംഘിച്ചതിനെതിരേ ലോട്ടറി ബഹിഷ്കരണം ഉൾപ്പെടെ സമരം ആരംഭിക്കുമെന്ന് ലോട്ടറി തൊഴിലാളി കോണ്ഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.