ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നടന്ന രണ്ടാമത്തെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി കരൾ നല്കിയആളെ ഡിസ്ചാർജ് ചെയ്തു.
ഹൈക്കോടതിയിൽ അഭിഭാഷകനായ വൈക്കം ബ്രഹ്മമംഗലം പുതുവേലിൽ അഡ്വ. രണദീപാണ് (43) കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ചെന്പ് പഞ്ചായത്ത് ആറാം വാർഡ് ആശാവർക്കറും, ചെന്പ് പനങ്ങാവ് പറവനാട്ട് ചിറയിൽ അനിൽ കുമാറിന്റെ ഭാര്യയും രണദീപിന്റെ സഹോദരിയുമായ ആർ. ദീപ്തി (40)യാണ് കരൾ ദാനം ചെയ്തത്. ഇവരെയാണ് ഇന്നലെ ഡിസ്ചാർജ് ചെയ്തത്.
കഴിഞ്ഞ ആറിനാണ് കോട്ടയം മെഡിക്കൽ കോളജിൽ രണ്ടാമത് കരൾ മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിഭാഗം മേധാവി ആർ. സിന്ധുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം വഹിച്ചത്.
ഒരു വർഷം മുന്പാണ് രണദീപ് കോട്ടയം മെഡിക്കൽ കോളജ് ഗാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. രോഗിയുടെ രക്ത ഗ്രൂപ്പ് ഒ നെഗറ്റീവ് ആയതിനാൽ അനുയോജ്യമായ കരൾ ലഭിക്കാൻ താമസം നേരിട്ടു. ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡറായ ഭാര്യ ഷീബയുടെ രക്തഗ്രൂപ്പും യോജിക്കുന്നതായിരുന്നില്ല. അതിനാലാണ് സഹോദരിയുടെ കരൾ സ്വീകരിക്കേണ്ടി വന്നത്.
ഹൈക്കോടതിയിൽ അഭിഭാഷകനായ വൈക്കം ബ്രഹ്മമംഗലം പുതുവേലിൽ അഡ്വ. രണദീപാണ് (43) കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ചെന്പ് പഞ്ചായത്ത് ആറാം വാർഡ് ആശാവർക്കറും, ചെന്പ് പനങ്ങാവ് പറവനാട്ട് ചിറയിൽ അനിൽ കുമാറിന്റെ ഭാര്യയും രണദീപിന്റെ സഹോദരിയുമായ ആർ. ദീപ്തി (40)യാണ് കരൾ ദാനം ചെയ്തത്. ഇവരെയാണ് ഇന്നലെ ഡിസ്ചാർജ് ചെയ്തത്.
കഴിഞ്ഞ ആറിനാണ് കോട്ടയം മെഡിക്കൽ കോളജിൽ രണ്ടാമത് കരൾ മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിഭാഗം മേധാവി ആർ. സിന്ധുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം വഹിച്ചത്.
ഒരു വർഷം മുന്പാണ് രണദീപ് കോട്ടയം മെഡിക്കൽ കോളജ് ഗാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. രോഗിയുടെ രക്ത ഗ്രൂപ്പ് ഒ നെഗറ്റീവ് ആയതിനാൽ അനുയോജ്യമായ കരൾ ലഭിക്കാൻ താമസം നേരിട്ടു. ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡറായ ഭാര്യ ഷീബയുടെ രക്തഗ്രൂപ്പും യോജിക്കുന്നതായിരുന്നില്ല. അതിനാലാണ് സഹോദരിയുടെ കരൾ സ്വീകരിക്കേണ്ടി വന്നത്.