മൊൺറോവിയ/അബിജാൻ: പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ യാത്രാസ്വപ്നം ജൂൺ 24ന് യാഥാർഥ്യമാകുന്നു.
വന്ദേ ഭാരത് മിഷനിലൂടെയുള്ള യാത്ര വിദൂര സ്വപ്നമായപ്പോൾ ഇന്ത്യൻ എംബസി ഇൻ അബിജാൻ, ഇന്ത്യൻ കോൺസുലേറ്റ് ഇൻ ലൈബീരിയ, ഇരു രാജ്യങ്ങളിലെയും മലയാളി അസോസിയേഷനുകളായ അബിജാൻ മലയാളീസ്, മഹാത്മാ കൾച്ചറൽ സെന്റർ, ലൈബീരിയ എന്നിവരുടെ സംയുക്ത ശ്രമഫലമായി ഇത്യോപ്യൻ എയർ ലൈൻസിന്റെ ഒരു ചാർട്ടർ വിമാനത്തിനുള്ള അനുമതി ലഭിച്ചു.
ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിജാനിൽ നിന്നും ജൂൺ 24ന് ഇന്ത്യൻ സമയം രാത്രി 7.50ന് 195 യാത്രക്കാരുമായി പുറപ്പെടുന്ന വിമാനം അന്നേദിവസം രാത്രി ഇന്ത്യൻ സമയം 10.20ന് ലൈബീരിയയിലെ 92 യാത്രക്കാരുമായി ജൂൺ 25ന് രാവിലെ 8.10ന് കൊച്ചിയിൽ എത്തും.
ഗർഭിണികളും കുട്ടികളും തൊഴിൽ നഷ്ടപെട്ടവരും ഉൾപ്പെടെ 287 യാത്രക്കാർക്കാരാണ് നാട്ടിലേക്ക് എത്തുന്നത്. യാത്രാസൗകര്യമൊരുക്കിയ അഭിജാനിലെ ഇന്ത്യൻ അംബാസിഡർ സൈലാസ്, ലൈബീരിയയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ജേറ്റി, വാഹേഗുരു ട്രാവൽസിനും മറ്റ് സഹായങ്ങൾ ചെയ്തു നൽകിയ നാട്ടിലെ ജനപ്രതിനിധികൾ എന്നിവർക്കും ഇരു രാജ്യങ്ങളിലെ അസോസിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു.
ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ യാത്രാസ്വപ്നം യാഥാർഥ്യമാകുന്നു
08:24 PM Jun 23, 2020 | Deepika.com