+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊരട്ടി ശ്രീ ഫുഡ് പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്

കൊരട്ടി: ശ്രേഷ്ഠമായ ഗുണനിലവാരത്തിലും ന്യായമായ വിലയിലും കുടുംബശ്രീ യൂണിറ്റുകളുടെയും വനിത സഹകരണ സംഘത്തിന്‍റെയും മേൽനോട്ടത്തിൽ പ്രാതലും അത്താഴവുമൊരുക
കൊരട്ടി ശ്രീ ഫുഡ് പദ്ധതിയുമായി  ഗ്രാമപഞ്ചായത്ത്
കൊരട്ടി: ശ്രേഷ്ഠമായ ഗുണനിലവാരത്തിലും ന്യായമായ വിലയിലും കുടുംബശ്രീ യൂണിറ്റുകളുടെയും വനിത സഹകരണ സംഘത്തിന്‍റെയും മേൽനോട്ടത്തിൽ പ്രാതലും അത്താഴവുമൊരുക്കാൻ പദ്ധതി ആവിഷ്കരിച്ച് കൊരട്ടി പഞ്ചായത്ത്.

കൊരട്ടി ശ്രീ ഫുഡ് എന്ന ബ്രാൻഡ് നെയിമിലാണ് ഭക്ഷണമൊരുക്കുക. ഇതിന്‍റെ ഭാഗമായി ആറ്റപ്പാടം വാർഡിൽ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള വനിത മിനി വ്യവസായ കേന്ദ്രത്തിൽ കെട്ടിടമൊരുങ്ങുന്നു. 14 ലക്ഷം രൂപ വിനിയോഗിച്ച് 1775 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്‍റെ നിർമാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ബിജു നിർവഹിച്ചു.

വൈസ് പ്രസിഡന്‍റ് ഷൈനി ഷാജി അധ്യക്ഷയായി. ആധുനിക രീതിയിലുള്ള അടുക്കള, സ്റ്റോർ, ശുചിമുറി, ഹാൾ അടക്കം സൗകര്യങ്ങളൊരുക്കും. പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആദ്യഘട്ടത്തിൽ ഇഡലി, ദോശ, ചപ്പാത്തി, പൊറോട്ട, നൂലപ്പം, ബിരിയാണി, വിവിധ തരം കറികൾ എന്നിവയുടെ ഉൽപാദനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

ഉത്്പാദനം, വിതരണം എന്നിവയിലൂടെ 100 സ്ത്രീകൾക്ക് തൊഴിൽ ഉറപ്പു വരുത്തുന്നതിനൊപ്പം സാന്പത്തിക ശാക്തീകരണവും ലക്ഷ്യമിടുന്നുണ്ട്. അടുത്ത സാന്പത്തിക വർഷത്തിൽ പൂർണമായും ഉൽപാദന ലക്ഷ്യത്തിലേക്കു കടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയും പ്രധാന ഇടങ്ങളിൽ 10 ഒൗട്ട്‌ലെറ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വർഗീസ് തച്ചുപറന്പിൽ, ജിസി പോൾ, റെയ്മോൾ ജോസ്, പി.എസ്. സുമേഷ്, മുൻ വാർഡ് മെന്പർ ജയരാജ് ആറ്റപ്പാടം എന്നിവർ പ്രസംഗിച്ചു.