കയ്പമംഗലം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം അതിതീവ്രമാകുന്ന സാഹചര്യത്തിൽ കയ്പമംഗലം മണ്ഡലത്തിലും ജാഗ്രതാ നടപടികൾ ഉൗർജിതമാക്കി.
ഇ.ടി. ടൈസണ് എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്താണ് ജാഗ്രതാ നടപടികൾ ഉൗർജിതമാക്കിയത്. നിലവിലെ സാഹചര്യത്തിൽ രണ്ടുമാസമെങ്കിലും നിയന്ത്രണം ശക്തിപ്പെടുത്തേണ്ടിവരുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. അടിയന്തരമായി എല്ലാ പഞ്ചായത്തുകളിലും ഉന്നതതല യോഗം വിളിക്കും.
ആർആർടി സംവിധാനം പുനരാവിഷ്ക്കരിക്കും, ആവശ്യമെങ്കിൽ ഡി സി സി സെന്റർ ( ഡൊമിനിസറി കെയർ യൂണിറ്റ്) ഓരോ പഞ്ചായത്തിലും സജ്ജീകരിക്കും. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഏതുസൗകര്യം ഒരുക്കിയാലും പൊതുജനങ്ങളുടെ സഹകരണമാണ് മുഖ്യമായും ഉണ്ടാകേണ്ടതെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പള്ളി പെരുന്നാളുകളും ഉത്സവങ്ങളും സ്വയം നിയന്ത്രിക്കണം, താത്കാലികമായി കുട്ടികളുടെ കളികളും ടർഫിലെ മത്സരങ്ങളും നിർത്തി വയ്ക്കണം, മത്സ്യ മാർക്കറ്റുകളും അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ നിയന്ത്രണം ഉണ്ടാകും. എല്ലാ പഞ്ചായത്തുകളിലും നിലവിലെ സ്ഥിതികൾ വിവരിച്ചുകൊണ്ട് അനൗണ്സ്മെന്റ് നടത്താനും യോഗത്തിൽ തീരുമാനമായി.
ഓണ്ലൈനായി വിളിച്ചുചേർത്ത യോഗത്തിൽ മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, സീനത്ത് ബഷീർ, വിനീത മോഹൻ ദാസ്, ശോഭന രവി, ചന്ദ്രബാബു, വൈസ് പ്രസിഡന്റ് ജയസുനിൽ രാജ്, ഡോ. സാനു പരമേശ്വരൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.എസ്. ജയ, ജില്ലാ പഞ്ചായത്തംഗങ്ങളായ സുഗത ശശിധരൻ, മഞ്ജുള അരുണൻ, തഹസിൽദാർ കെ. രേവ, പോലീസ് ഉദ്ദോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
2കൊടുങ്ങല്ലൂർ: കോവിഡ് പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കുവാൻ തീരുമാനം. കൊടുങ്ങല്ലൂർ നഗരസഭ യിൽ ചെയർപേഴ്സണ് എം.യു. ഷിനിജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കാൻ തീരുമാനിച്ചത്.
91 കോവിഡ് രോഗികളാണ് നഗരസഭ പരിധിയിലുള്ളത്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുന്നതിന് മൈക്ക് അനൗണ്സ്മെന്റ് നടത്തും. കിടത്തിചികിത്സകൾ ആവശ്യമായി വന്നാൽ ചികിത്സാകേന്ദ്രം ആരംഭിക്കും. ആംബുലൻസ് സൗകര്യമേർപ്പെടുത്തും.
ആർആർടി പ്രവർത്തനവും വാർഡ് തല കമ്മിറ്റികളുടെ പ്രവർത്തനവും പുനരാരംഭിക്കുമെന്നും യോഗം തീരുമാനിച്ചു.
വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാ ബ്, ലത ഉണ്ണികൃഷ്ണൻ, എൻ. സി. പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി, ടി.എസ്. സജീവൻ, വി.എം. ജോണി, സെക്രട്ടറി എസ്. സനിൽ, ആശുപത്രി സൂപ്രണ്ട് ഡോ.വി. ഉണ്ണികൃഷ്ണൻ, ഹെൽത്ത് സൂപ്പർവൈസർ വി. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ആൾക്കൂട്ട പരിപാടികൾക്കു നിയന്ത്രണം
വെള്ളാങ്കല്ലൂർ: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദേശപ്രകാരം പഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്നു. രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, വ്യാപാരി, ഓട്ടോ -ടാക്സി, സന്നദ്ധ സേന, ആർആർടി, മത സംഘടന പ്രതിനിധികൾ, ഹെൽത്ത് പ്രധിനിധികൾ യോഗത്തിൽ പങ്കെടുത്തു. ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ, ഉത്സവങ്ങൾ തുടങ്ങിയവയ്ക്കു നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. വാർഡ് ആർആർടികൾ സജീവക്കാനും ടെസ്റ്റുകൾ വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. സുജന ബാബു, ഷംസു വെളുത്തേരി, സിന്ധു ബാബു, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ തുടങ്ങിയവർ സംസാരിച്ചു.
ഇ.ടി. ടൈസണ് എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്താണ് ജാഗ്രതാ നടപടികൾ ഉൗർജിതമാക്കിയത്. നിലവിലെ സാഹചര്യത്തിൽ രണ്ടുമാസമെങ്കിലും നിയന്ത്രണം ശക്തിപ്പെടുത്തേണ്ടിവരുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. അടിയന്തരമായി എല്ലാ പഞ്ചായത്തുകളിലും ഉന്നതതല യോഗം വിളിക്കും.
ആർആർടി സംവിധാനം പുനരാവിഷ്ക്കരിക്കും, ആവശ്യമെങ്കിൽ ഡി സി സി സെന്റർ ( ഡൊമിനിസറി കെയർ യൂണിറ്റ്) ഓരോ പഞ്ചായത്തിലും സജ്ജീകരിക്കും. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഏതുസൗകര്യം ഒരുക്കിയാലും പൊതുജനങ്ങളുടെ സഹകരണമാണ് മുഖ്യമായും ഉണ്ടാകേണ്ടതെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പള്ളി പെരുന്നാളുകളും ഉത്സവങ്ങളും സ്വയം നിയന്ത്രിക്കണം, താത്കാലികമായി കുട്ടികളുടെ കളികളും ടർഫിലെ മത്സരങ്ങളും നിർത്തി വയ്ക്കണം, മത്സ്യ മാർക്കറ്റുകളും അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ നിയന്ത്രണം ഉണ്ടാകും. എല്ലാ പഞ്ചായത്തുകളിലും നിലവിലെ സ്ഥിതികൾ വിവരിച്ചുകൊണ്ട് അനൗണ്സ്മെന്റ് നടത്താനും യോഗത്തിൽ തീരുമാനമായി.
ഓണ്ലൈനായി വിളിച്ചുചേർത്ത യോഗത്തിൽ മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, സീനത്ത് ബഷീർ, വിനീത മോഹൻ ദാസ്, ശോഭന രവി, ചന്ദ്രബാബു, വൈസ് പ്രസിഡന്റ് ജയസുനിൽ രാജ്, ഡോ. സാനു പരമേശ്വരൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.എസ്. ജയ, ജില്ലാ പഞ്ചായത്തംഗങ്ങളായ സുഗത ശശിധരൻ, മഞ്ജുള അരുണൻ, തഹസിൽദാർ കെ. രേവ, പോലീസ് ഉദ്ദോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
2കൊടുങ്ങല്ലൂർ: കോവിഡ് പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കുവാൻ തീരുമാനം. കൊടുങ്ങല്ലൂർ നഗരസഭ യിൽ ചെയർപേഴ്സണ് എം.യു. ഷിനിജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കാൻ തീരുമാനിച്ചത്.
91 കോവിഡ് രോഗികളാണ് നഗരസഭ പരിധിയിലുള്ളത്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുന്നതിന് മൈക്ക് അനൗണ്സ്മെന്റ് നടത്തും. കിടത്തിചികിത്സകൾ ആവശ്യമായി വന്നാൽ ചികിത്സാകേന്ദ്രം ആരംഭിക്കും. ആംബുലൻസ് സൗകര്യമേർപ്പെടുത്തും.
ആർആർടി പ്രവർത്തനവും വാർഡ് തല കമ്മിറ്റികളുടെ പ്രവർത്തനവും പുനരാരംഭിക്കുമെന്നും യോഗം തീരുമാനിച്ചു.
വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാ ബ്, ലത ഉണ്ണികൃഷ്ണൻ, എൻ. സി. പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി, ടി.എസ്. സജീവൻ, വി.എം. ജോണി, സെക്രട്ടറി എസ്. സനിൽ, ആശുപത്രി സൂപ്രണ്ട് ഡോ.വി. ഉണ്ണികൃഷ്ണൻ, ഹെൽത്ത് സൂപ്പർവൈസർ വി. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ആൾക്കൂട്ട പരിപാടികൾക്കു നിയന്ത്രണം
വെള്ളാങ്കല്ലൂർ: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദേശപ്രകാരം പഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്നു. രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, വ്യാപാരി, ഓട്ടോ -ടാക്സി, സന്നദ്ധ സേന, ആർആർടി, മത സംഘടന പ്രതിനിധികൾ, ഹെൽത്ത് പ്രധിനിധികൾ യോഗത്തിൽ പങ്കെടുത്തു. ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ, ഉത്സവങ്ങൾ തുടങ്ങിയവയ്ക്കു നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. വാർഡ് ആർആർടികൾ സജീവക്കാനും ടെസ്റ്റുകൾ വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. സുജന ബാബു, ഷംസു വെളുത്തേരി, സിന്ധു ബാബു, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ തുടങ്ങിയവർ സംസാരിച്ചു.