ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഇരുപത്തഞ്ചുകാരിയെ ഭീകരർ വെടിവെച്ച് കൊന്നത് പോലീസിന് വിവരങ്ങൾ നൽകിയതിലുള്ള പ്രതികാരത്തെത്തുടർന്നെന്ന് റിപ്പോർട്ട്. കാഷ്മീരിലെ ഷോപിയാനിലാണ് ഭീകരർ യുവതിയെ തോക്കിൻ മുനയിൽ നിറുത്തിയശേഷം വെടിവച്ചു കൊന്നത്.
പുൽവാമ ജില്ലയിലെ ഡങ്കൻപോര സ്വദേശിനി ഇസ്രത്ത് മുനീറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനായ സീനത്ത് ഉൾ ഉസ്ലം ഇസ്രത്തിന്റെ ബന്ധുവായിരുന്നു. ഇയാളെ ഒറ്റിക്കൊടുത്തത് ഇസ്രത്താണെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്.
കാഷ്മീർ താഴ്്വാരയിലെ എ പ്ലസ്പ്ലസ് കാറ്റഗറിയിലുള്ള ഭീകരനായിരുന്നു സീനത്ത്. ഇസ്രത്തിനെ വെടിവച്ച് കൊന്ന ശേഷം ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
ഷോപിയാനിലെ സൈനാപുരയിൽനിന്നു യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു.
കൊല്ലരുതെന്ന് യുവതി കൈകൂപ്പി യാചിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
"ബന്ധുവായ ഭീകരനെ ഒറ്റി'
12:03 PM Feb 02, 2019 | Deepika.com