+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോത്ത് കിണറ്റിൽ വീണു; അഗ്നിരക്ഷാസേന രക്ഷിച്ചു

കോണത്തുകുന്ന്: മനയ്ക്കലപ്പടിയിൽ തൃശൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയ്ക്കു സമീപമുള്ള പറന്പിൽ കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷിച്ചു. പറന്പിന
പോത്ത് കിണറ്റിൽ വീണു; അഗ്നിരക്ഷാസേന രക്ഷിച്ചു
കോണത്തുകുന്ന്: മനയ്ക്കലപ്പടിയിൽ തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയ്ക്കു സമീപമുള്ള പറന്പിൽ കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷിച്ചു. പറന്പിനു സമീപം താമസിക്കുന്ന അനീഷിന്‍റെ വീട്ടിലെ വലിയ പോത്താണു കഴിഞ്ഞ ദിവസം വൈകീട്ട് 27 അടി താഴ്ചയുള്ള കിണറ്റിൽ വീണത്.
വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ റെക്ടർ വി. ദേവന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എസ്. സുദർശനൻ കിണറ്റിലിറങ്ങി പോത്തിനെ കയറുകൊണ്ടു കെട്ടി. ഓഫീസർമാരായ പി.കെ. അനീഷ്, കൃഷ്ണരാജ്, എസ്.എസ്. ആന്‍റു, ഹോംഗാർഡുമാരായ ഉണ്ണികൃഷ്ണൻ, ശിവൻ, ഡ്രൈവർ റെജി എന്നിവർ
ഉൾപ്പെടുന്ന സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്.

സഹകരണ സംഘങ്ങളെ
തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം

ചായ്പൻകുഴി: റിസർവ് ബാങ്കിനെ കരുവാക്കി സഹകരണ സംഘങ്ങളെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കത്തിൽ കെപിസിസി ന്യൂനപക്ഷ സെൽ കോടശേരി മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി ഈ നീക്കത്തെ എല്ലാവരും എതിർത്തു തോല്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബ്ലോക്ക് സെക്രട്ടറി ഡേവിസ് മുടക്കാംപിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.എം. ജോസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.വി. ആന്‍റണി, കെ.പി. ജെയിംസ്, ടി.വി. ബേബി, ടി.ടി. ബേബി, ഓമന ജോസ് എന്നിവർ പ്രസംഗിച്ചു.