മെൽബണ്: കാൻസർ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതൽ ഗവേഷണങ്ങൾ നടത്താൻ കേരളത്തെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കൻ ജനിതക ഗവേഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം കേരളത്തിലെത്തും.
തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിർണയ സംവിധാനങ്ങൾ നൽകാനും കാലിഫോർണിയയിലെ സാൻ ഡിയാഗോയിലെ ’ഇല്യൂമിന’ എന്ന ഗവേഷണ സ്ഥാപനമാണ് മുന്നോട്ട് വന്നിരിക്കുന്നത്. ജനിതക പരിശോധനയിലൂടെ കാൻസറും , ഓട്ടിസം ഉൾപ്പെടെ ഉള്ള മറ്റു ജനിതക രോഗങ്ങൾ മുൻകൂട്ടി നിർണയിക്കുന്ന ലോകത്തിലെ മുൻനിര സ്ഥാപനമാണ് ’ഇല്യൂമിന’. സ്ഥാപനത്തിന്റെ ഗവണ്മെന്റ് അഫയേള്സ് ഡയറക്ടർ ലിബി ഡേയുമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നടത്തിയ ചർച്ചയിലാണ് കേരളത്തിലെത്താമെന്ന് ഉറപ്പു നൽകിയത്.
മനുഷ്യ ശരീരത്തിലെ ഡിഎൻഎ പരിശോധിച്ചു രോഗ വിവരം മുൻകൂട്ടി അറിയുവാനുള്ള പ്രീസിഷൻ മെഡിസിൻ സാങ്കേതിക വിദ്യയിൽ മുൻനിരയിൽ നിൽക്കുന്ന ഗവേഷണ കേന്ദ്രമാ
ണ് ’ഇല്യൂമിന.
ചൈനയും മറ്റു യൂറോപ്യൻ രാജ്യങ്ങളും ക്യാൻസറും, മറ്റു ജനിതക രോഗങ്ങളും, മനുഷ്യന്റെ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും, അതിന്റെ വിദഗ്ധ ചികിത്സ സംബന്ധിച്ച ആവശ്യങ്ങൾക്കും ഇവരുടെ സേവനം ഉപയോഗിച്ചുവരുന്നു.. ഓരോ മനുഷ്യന്റെയും ആരോഗ്യവും,ശരീര ഘടനയും അനുസരിച്ചു ആ വ്യക്തിക്ക് വേണ്ടിയുള്ള മെഡിസിൻ നിർമ്മിക്കുക എന്നാണ് പ്രീസിഷൻ മെഡിസിൻ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം.
കാലിഫോർണിയയിലെ ’ഇല്യൂമിന’ ആസ്ഥാനത്തെത്തി കുമ്മനം രാജശേഖരൻ ’ഇല്യൂമിന’ വൈസ് പ്രസിഡന്റ് റയാൻ ടാഫ്റ്റു മായി നടത്തിയകൂടിക്കാഴ്ചയിലാണ് കാൻസർ ഗവേഷണത്തിന് രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റിയുട്ടുമായി സഹായിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്. അതിന്റെ തുടർ ചർച്ചയായിരുന്നു മെൽബണിൽ നടന്നത്. കാൻസറിനു പുറമെ കൃഷി ഉൾപ്പെടെയുള്ള മേഖലകളിലെ അധൂനിക ഗവേഷണ ഫലങ്ങളുടെ ഗുണം കേരളത്തിന് ലഭ്യമാക്കാൻ തയാറാകണനെന്നും കുമ്മനം ചർച്ചയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയുമായി സഹകരിക്കുന്നതിൽ സന്തോഷമാണെന്നും രാജീവ് ഗാന്ധി ബയോ ടെക്നോളജി അധികൃതരുമായി സംസാരിച്ച് സന്ദർശന തീയതി നിശ്ചയിക്കുമെന്നും ലിബി ഡേ പറഞ്ഞു.
റിപ്പോർട്ട്: പി. ശ്രീകുമാർ
തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിർണയ സംവിധാനങ്ങൾ നൽകാനും കാലിഫോർണിയയിലെ സാൻ ഡിയാഗോയിലെ ’ഇല്യൂമിന’ എന്ന ഗവേഷണ സ്ഥാപനമാണ് മുന്നോട്ട് വന്നിരിക്കുന്നത്. ജനിതക പരിശോധനയിലൂടെ കാൻസറും , ഓട്ടിസം ഉൾപ്പെടെ ഉള്ള മറ്റു ജനിതക രോഗങ്ങൾ മുൻകൂട്ടി നിർണയിക്കുന്ന ലോകത്തിലെ മുൻനിര സ്ഥാപനമാണ് ’ഇല്യൂമിന’. സ്ഥാപനത്തിന്റെ ഗവണ്മെന്റ് അഫയേള്സ് ഡയറക്ടർ ലിബി ഡേയുമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നടത്തിയ ചർച്ചയിലാണ് കേരളത്തിലെത്താമെന്ന് ഉറപ്പു നൽകിയത്.
മനുഷ്യ ശരീരത്തിലെ ഡിഎൻഎ പരിശോധിച്ചു രോഗ വിവരം മുൻകൂട്ടി അറിയുവാനുള്ള പ്രീസിഷൻ മെഡിസിൻ സാങ്കേതിക വിദ്യയിൽ മുൻനിരയിൽ നിൽക്കുന്ന ഗവേഷണ കേന്ദ്രമാ
ണ് ’ഇല്യൂമിന.
ചൈനയും മറ്റു യൂറോപ്യൻ രാജ്യങ്ങളും ക്യാൻസറും, മറ്റു ജനിതക രോഗങ്ങളും, മനുഷ്യന്റെ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും, അതിന്റെ വിദഗ്ധ ചികിത്സ സംബന്ധിച്ച ആവശ്യങ്ങൾക്കും ഇവരുടെ സേവനം ഉപയോഗിച്ചുവരുന്നു.. ഓരോ മനുഷ്യന്റെയും ആരോഗ്യവും,ശരീര ഘടനയും അനുസരിച്ചു ആ വ്യക്തിക്ക് വേണ്ടിയുള്ള മെഡിസിൻ നിർമ്മിക്കുക എന്നാണ് പ്രീസിഷൻ മെഡിസിൻ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം.
കാലിഫോർണിയയിലെ ’ഇല്യൂമിന’ ആസ്ഥാനത്തെത്തി കുമ്മനം രാജശേഖരൻ ’ഇല്യൂമിന’ വൈസ് പ്രസിഡന്റ് റയാൻ ടാഫ്റ്റു മായി നടത്തിയകൂടിക്കാഴ്ചയിലാണ് കാൻസർ ഗവേഷണത്തിന് രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റിയുട്ടുമായി സഹായിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്. അതിന്റെ തുടർ ചർച്ചയായിരുന്നു മെൽബണിൽ നടന്നത്. കാൻസറിനു പുറമെ കൃഷി ഉൾപ്പെടെയുള്ള മേഖലകളിലെ അധൂനിക ഗവേഷണ ഫലങ്ങളുടെ ഗുണം കേരളത്തിന് ലഭ്യമാക്കാൻ തയാറാകണനെന്നും കുമ്മനം ചർച്ചയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയുമായി സഹകരിക്കുന്നതിൽ സന്തോഷമാണെന്നും രാജീവ് ഗാന്ധി ബയോ ടെക്നോളജി അധികൃതരുമായി സംസാരിച്ച് സന്ദർശന തീയതി നിശ്ചയിക്കുമെന്നും ലിബി ഡേ പറഞ്ഞു.
റിപ്പോർട്ട്: പി. ശ്രീകുമാർ