+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി ഇടവകാംഗങ്ങൾ

മറ്റം: വർഷങ്ങളായി മറ്റം സെന്‍റ് തോമസ് ഫൊറോന പള്ളിയുടെ സ്വന്തമായ സ്ഥലം കൈയേറാൻ കണ്ടാണശേരി പഞ്ചായത്ത് നടത്തുന്ന ശ്രമത്തിനെതിരെ പ്രതിഷേധവുമായി ഇടവകാംഗങ്ങളും
പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി  ഇടവകാംഗങ്ങൾ
മറ്റം: വർഷങ്ങളായി മറ്റം സെന്‍റ് തോമസ് ഫൊറോന പള്ളിയുടെ സ്വന്തമായ സ്ഥലം കൈയേറാൻ കണ്ടാണശേരി പഞ്ചായത്ത് നടത്തുന്ന ശ്രമത്തിനെതിരെ പ്രതിഷേധവുമായി ഇടവകാംഗങ്ങളും നാട്ടുകാരും രംഗത്തിറങ്ങി. ഇതിന്‍റെ ഭാഗമായി പോസ്റ്റർ പ്രചാരണം ആരംഭിച്ചു.
പള്ളിയുടെ കീഴിലുള്ള സെന്‍റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടടക്കം കൈയേറി മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്താനാണു പഞ്ചായത്ത് ഭരണസമിതി ശ്രമം നടത്തുന്നത്. കൂടാതെ കുരിശു പള്ളിയുടെ റോഡ്, സെമിത്തേരിയുടെ സ്ഥലം തുടങ്ങിയവ കൈയേറാനും ശ്രമം നടത്തിയിരുന്നു.
ഇടവകാംഗങ്ങൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതോടെ പഞ്ചായത്ത് തത്കാലം പിൻവാങ്ങിയെങ്കിലും അപ്പീൽ പോകാനുള്ള തീരുമാനത്തിലാണെന്നാണ് അറിയുന്നത്. അതോടെ പള്ളിയെയും വിശ്വാസികളെയും വീണ്ടും ദ്രോഹിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പഞ്ചായത്ത് ഇതിൽനിന്നു പിൻവാങ്ങിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ നടത്താനാണു ബന്ധപ്പെട്ടവരുടെ തീരുമാനം.
വർഷങ്ങളായി പള്ളിയുടെ സ്ഥലമായി ഉപയോഗിക്കുന്നവയാണ് ഇവയൊക്കെ. പഞ്ചായത്ത് ഭരണസമിതി മനപ്പൂർവം പള്ളിക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണു ജനങ്ങൾ ഇതിനെ കാണുന്നത്.