+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഹേയ് സിരി അത് താനല്ല ഞാനാ'; ആപ്പിള്‍ കാരണം പേരുനഷ്ടമായ യുവതി

"അലക്‌സാ', "സിരി' ഇതൊക്കെ സാങ്കേതികവിദ്യയോട് അടുത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന രണ്ട് പേരുകള്‍ ആണല്ലൊ. ഈ പേരുകള്‍ യഥാക്രമം ആമസോണിന്‍റേയും ആപ്പി
"അലക്‌സാ', "സിരി' ഇതൊക്കെ സാങ്കേതികവിദ്യയോട് അടുത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന രണ്ട് പേരുകള്‍ ആണല്ലൊ. ഈ പേരുകള്‍ യഥാക്രമം ആമസോണിന്‍റേയും ആപ്പിളിന്‍റേയും വോയ്‌സ്-ആക്ടിവേറ്റഡ് ഡിജിറ്റല്‍ അസിസ്റ്റന്‍റുമാരെയാണല്ലൊ സൂചിപ്പിക്കുന്നത്.

ഒന്നു ചാരി ഇരിക്കുമ്പോള്‍ പാട്ടുകേള്‍ക്കാനും മറ്റും ഇവരോടൊന്നു വിളിച്ചു പറഞ്ഞാല്‍ ഉടനടി പാട്ടിട്ട് തരും. എന്നാല്‍ ആപ്പിളിന്‍റെ സിരിയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് യുകെയിലുള്ള ഒരു യുവതി. അതിനു കാരണം ഈ യുവതിയുടെ പേരാണ്.

ഇവരുടെ പേരും സിരി എന്നാണ്. ഫലത്തില്‍ 26കാരിയായ സിരി പ്രൈസിനെ ആരെങ്കിലും പേര് വിളിച്ചാല്‍ ആപ്പിളിന്‍റെ വോയ്‌സ്-ആക്ടിവേറ്റഡ് ഡിജിറ്റല്‍ അസിസ്റ്റന്‍റ് വിളികേള്‍ക്കും.

ആദ്യമൊക്കെ കൗതുകമായി തോന്നിയെങ്കിലും പിന്നീട് ഇത് അവര്‍ക്കൊരു തലവേദനയായി മാറി. ജിം ട്രെയ്‌നറായ ഈ യുവതിയെ ധാരാളംപേര്‍ രാവിലെതന്നെ വിഷ് ചെയ്യാറുണ്ട്. ഈ സമയമത്രയും മറ്റേ സിരി ഉണര്‍ന്ന് മറുപടിയും പറയും.

സഹികെട്ട സഹപ്രവര്‍ത്തകരും കൂട്ടുകാരും നമ്മുടെ ജിം ട്രെയ്‌നര്‍ സിരിയെ ഇപ്പോള്‍ "സിസ്'എന്നാണ് വിളിക്കുന്നത്. ആപ്പിളിന് മറ്റെന്തെങ്കിലും പേര് തിരഞ്ഞെടുക്കാമായിരുന്നുവെന്ന് സിരി പ്രൈസ് പറയുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ആപ്പിള്‍ കമ്പനി പ്രതികരിച്ചിട്ടില്ല.

മറ്റൊരു രസകരമായ കാര്യം അമേരിക്കയിലുള്ള ഒരു യുവതിയുടെ പേരാണ്. "അലക്‌സാ സിരി' എന്നാണത്രെ അവരുടെ മുഴുവന്‍ പേര്‍.