+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊഴിലാളി മുതല്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ്‌വരെ; രാം ബാബുവിന്‍റെ പ്രചോദനാത്മകമായ ജീവിതം

ഏഷ്യന്‍ ഗെയിംസ് മത്‌സരങ്ങള്‍ ചൈനയിലെ ഹാംഗ്ഝൗവില്‍ പുരോഗമിക്കുകയാണല്ലൊ. നിലവില്‍ നാലാം സ്ഥാനത്താണ് മെഡല്‍പട്ടികയില്‍ നമ്മുടെ രാജ്യം. ഇന്ത്യയുടെ നിരവധി താ
തൊഴിലാളി മുതല്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ്‌വരെ; രാം ബാബുവിന്‍റെ പ്രചോദനാത്മകമായ ജീവിതം
ഏഷ്യന്‍ ഗെയിംസ് മത്‌സരങ്ങള്‍ ചൈനയിലെ ഹാംഗ്ഝൗവില്‍ പുരോഗമിക്കുകയാണല്ലൊ. നിലവില്‍ നാലാം സ്ഥാനത്താണ് മെഡല്‍പട്ടികയില്‍ നമ്മുടെ രാജ്യം. ഇന്ത്യയുടെ നിരവധി താരങ്ങള്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് ഓരോദിനവും സ്വന്തമാക്കുന്നത്.

ഈ അവസരത്തിൽ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും അവരെ വാഴ്ത്തിപാടുകയാണ്. എന്നാല്‍ ട്രാക്കിനും കളത്തിനും ഒക്കെ പുറത്ത് ഏറെ ക്ലേശങ്ങളുടെയും നിശ്ചയദാര്‍ഢ്യത്തിന്‍റേയും ഒക്കെ നിരവധി കഥകള്‍ ഇവര്‍ക്കുണ്ടെന്നതാണ് വാസ്തവം.

അത്തരത്തില്‍ ഉള്ള ഒരു കായികതാരത്തിന്‍റെ കാര്യം കഴിഞ്ഞിടെ ഐഎഫ്എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ എക്‌സില്‍ കുറിച്ചിരുന്നു. റാം ബാബു എന്നാണ് ഈ താരത്തിന്‍റെ പേര്. ഇത്തവണത്തെ ഏഷ്യന്‍ഗെയിംസില്‍ മെഡല്‍ പ്രഖ്യാപനവേളയില്‍ മുഴങ്ങിക്കേട്ട ഒരു പേരാണത്.

35 കിലോമീറ്റര്‍ റേസ് വാക്ക് മിക്‌സഡ് ടീമില്‍ റാം വെങ്കലം നേടിയിരുന്നു. അഞ്ച് മണിക്കൂറും 51 മിനിറ്റും 14 സെക്കന്‍ഡും കൊണ്ടാണ് അദ്ദേഹം ഈ നേട്ടത്തില്‍ എത്തിയത്. എന്നാല്‍ അവിശ്വസനീയമായ ഒരു ജീവിതകഥ ഇദ്ദേഹത്തിനുണ്ട്. കൃത്യമായി പറഞ്ഞാല്‍ പ്രചോദനാത്മകമായ ജീവിതകഥ.

ഉത്തര്‍പ്രദേശിലെ ബഹുര എന്ന സാധാരണ ഗ്രാമത്തില്‍ നിന്നുള്ള ആളാണ് റാം. ഒരു അത്‌ലറ്റായി മാറുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. അതിനുകാരണം 2012 ലണ്ടന്‍ ഒളിമ്പിക്സ് ആയിരുന്നു.

ഈ ഒളിമ്പിക്സില്‍ ഇന്ത്യ രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയിരുന്നു. ഈ വിജയം ബാബുവിനെ വല്ലാതെ സ്വാധീനിച്ചു. തനിക്കുമൊരു കായികതാരം ആകണമെന്ന മോഹം അങ്ങനെയാണ് അദ്ദേഹത്തില്‍ ഉടലെടുത്തത്.

ഒരു മാരത്തണ്‍ ഓട്ടക്കാരനാകാനുള്ള അഭിലാഷമാണ് ആദ്യം റാം ബാബുവില്‍ ഉണ്ടായത്. ഇതിനായി ഇദ്ദേഹം വാരണസിയിലേക്ക് പോയി. അവിടെ തന്‍റെ ചെലവിനും പരിശീലനത്തിനമായി പണം കണ്ടെത്താന്‍ നിരവധി ജോലികള്‍ ചെയ്തു.

ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്യുകയും കൊറിയര്‍ പാക്കേജിംഗ് റോളില്‍ ചണ ബാഗുകള്‍ ഉണ്ടാക്കുകയും ഒക്കെ ചെയ്തു. പിതാവിനൊപ്പം കൂലിപ്പണിയും കൃഷിപ്പണിയുമൊക്കെ ചെയ്തിരുന്നു ബാബു.

കോവിഡ് സമയത്ത് കുടുംബത്തെ പോറ്റാന്‍ 300 രൂപ ദിവസക്കൂലിക്ക് അദ്ദേഹം ജോലിചെയ്തു. എന്നാല്‍ ഇതിനിടയിലൊക്കെ തന്‍റെ ആഗ്രഹത്തിനായി പരിശ്രമിക്കാന്‍ അദ്ദേഹം ഒട്ടും മടികാട്ടിയില്ല.

അതിരാവിലെ നാലിന് ഉണര്‍ന്ന് എട്ടുവരെ അദ്ദേഹം ഓടിയിരുന്നു. അതും 200മീറ്ററിന്‍റെ ഒരു ട്രാക്കില്‍ തുടര്‍ച്ചയായി. ഇതിനുശേഷമായിരുന്നു വെയ്റ്റര്‍ ജോലിക്കായി പോകുന്നത്.

സ്ഥിരോത്സാഹത്തിന് എന്തുചെയ്യാന്‍ കഴിയും എന്നതിന്‍റെ ഓര്‍മപ്പെടുത്തലാണ് 24 വയസുകാരനായ റാം ബാബു. 2022-ല്‍ ഗുജറാത്തിലെ ഐഐടി ഗാന്ധിനഗര്‍ അത്‌ലറ്റിക് ട്രാക്കില്‍ രണ്ടുമണിക്കൂര്‍ 36 മിനിറ്റ് 34 സെക്കന്‍ഡിന്‍റെ ശ്രദ്ധേയമായ പുതിയ ദേശീയ റിക്കാര്‍ഡ് നേടിയതോടെയാണ് അദ്ദേഹം ശ്രദ്ധിക്കെപ്പട്ടത്.

പിന്നാലെ അദ്ദേഹം ഏഷ്യന്‍ ഗെയിംസിലും എത്തപ്പെട്ടു. 35 കിലോമീറ്റര്‍ റേസ് വാക്ക് മിക്സഡ് ടീം ഇനത്തില്‍ മഞ്ജു റാണിക്കൊപ്പം അദ്ദേഹം വെങ്കലം നേടുമ്പോള്‍ അത് വലിയൊരു സന്ദേശം കൂടിയാണ്.

തങ്ങളുടെ സ്വപ്നം പിന്തുടരുന്ന എല്ലാവര്‍ക്കും വലിയ പ്രചോദനംകൂടിയാണ് ആ നേട്ടം. ഇനിയും അധികദൂരങ്ങള്‍ താണ്ടി രാജ്യത്തിന് അഭിമാനാമാകാന്‍ അദ്ദേഹത്തിന് കഴിയട്ടെ...