+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഘടികാര ശബ്ദങ്ങൾക്കിടയിൽ നിന്ന് റാങ്ക് തിളക്കവുമായി ഗോപിക

ഇരിങ്ങാലക്കുട: എ.പി.ജെ. അബ്ദുൽ കലാം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗം (201721 ബാച്ച്) മൂന്നാം റാങ്ക് ന
ഘടികാര ശബ്ദങ്ങൾക്കിടയിൽ നിന്ന്  റാങ്ക് തിളക്കവുമായി ഗോപിക
ഇരിങ്ങാലക്കുട: എ.പി.ജെ. അബ്ദുൽ കലാം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗം (2017-21 ബാച്ച്) മൂന്നാം റാങ്ക് നേടിയ ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിംഗ് വിദ്യാർഥിനി എം. ഗോപികയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉപഹാരവും സമ്മാനത്തുകയും നല്കി ആദരിച്ചു.
ഇരിങ്ങാലക്കുടയ്ക്കു റാങ്ക് തിളക്കം നല്കിയ വിദ്യാർഥിനിയെ അനുമോദിക്കുന്നതിനോടൊപ്പം തുടർ വർഷങ്ങളിലും ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിംഗ് ഉയരങ്ങളിലേക്കു കുതിക്കാൻ ഇത്തരത്തിലുള്ള നേട്ടങ്ങൾ ഇടയാകട്ടെ എന്നും മന്ത്രി ആശംസിച്ചു. കൊടുങ്ങല്ലൂർ പുത്തൻ കോവിലകത്ത് പടിഞ്ഞാറേ മഠം പരേതനായ മോഹനചന്ദ്രനന്‍റെയും രമാദേവിയുടെയും മകളാണ് എം. ഗോപിക. വാച്ച് റിപ്പയർ ആയിരുന്ന അച്ഛന്‍റെ കൂടെ എന്നും സഹായമായി ഗോപിക ഉണ്ടായിരുന്നു. അപൂർവങ്ങളായ ഘടികാരങ്ങളുടെ ഒരു ശേഖരം തന്നെ വീട്ടിലുണ്ട്. ഒന്നാം വർഷം മുതലേ പഠനത്തിൽ മുന്നിട്ടു നിന്ന ഗോപികയ്ക്ക് ഇൻഫോസിസ്, ടെക് മഹിന്ദ്ര തുടങ്ങിയ കന്പനികളിൽ ക്യാന്പസ് പ്ലേസ്മെന്‍റ് ലഭിച്ചിട്ടുണ്ട്. ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനിയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്‍റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി സിഎംഐ, ക്രൈസ്റ്റ് ആശ്രമാധിപൻ ഫാ. ജേക്കബ് ഞെരിഞാന്പിള്ളി സിഎംഐ, ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് സിഎംഐ, ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ. സജീവ് ജോണ്‍, വൈസ് പ്രിൻസിപ്പൽ ഡോ. വി.ഡി. ജോണ്‍ എന്നിവർ സന്നിഹിതരായി.