മാധ്യമ സ്വാതന്ത്ര്യം നൂറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലാണ്. ഭരണകൂടങ്ങളുടെയും നേതാക്കന്മാരുടെയും നിക്ഷിപ്ത താത്പര്യക്കാരുടെയും ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരും. കേസ്, ഭീഷണി തുടങ്ങി കൊലപാതംവരെ അത് എത്തി നിന്നേക്കാം. വാഷിംഗ്ടണ്‍ പോസ്റ്റിലെ മാധ്യമ പ്രവർത്തകനായ ജമാൽ ഖഷോഗിക്കു ജീവൻ നൽകേണ്ടി വന്നതിന്റെ പിന്നിലെ കഥയും മറ്റൊന്നല്ല. ഭരണാധികാരിളുടെ കണ്ണിലെ കരടായി മാറിയാൽ, അയാൾ മുന്‍പ് എത്ര വലിയ മിത്രമായിരുന്നാലും ശരി പിന്നെ സ്വതന്ത്രമായി ജീവിക്കാൻ കഴിയില്ല. ഒരു പത്രത്തിനെ സ്വാധീന വലയത്തിലാക്കിയാലോ, ഒരു മാധ്യമപ്രവർത്തകനെ ഇല്ലതാക്കിയാലോ അവസാനിക്കുന്നതല്ല മാധ്യമ ലോകം. ജമാൽ ഖഷോഗിയെ ഇല്ലാതാക്കിയ സൗദി അറിഞ്ഞുകൊണ്ട് വിസ്മരിക്കാൻ ശ്രമിച്ചതും ഈ സത്യമാണ്. ഖഷോഗി ജീവിച്ചിരിപ്പുണ്ടോയെന്ന ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു - ഇല്ല. പക്ഷെ ഇനിയും ഒരുപിടി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്
ആരാണ് ഖഷോഗി?
സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവർത്തകനായിരുന്നു ജമാൽ ഖഷോഗി. സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാൻ അധിനിവേശവും ഉസാമ ബിൻ ലാദന്റെ വളർച്ചയുമൊക്കെ ലോകത്തെ ആദ്യമറിയിച്ച പത്രപ്രവർത്തകൻ. സൗദിയിലെ വിവിധ മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം കൊട്ടാരവുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്ന മാധ്യമപ്രവർത്തകനുമായിരുന്നു. സർക്കാരിന്റെ ഉപദേശകൻ എന്ന റോൾ വരെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ദശാബ്ദങ്ങളോളം തുടർന്ന അടുപ്പം പെട്ടെന്ന് ഇല്ലാതാവുകയായിരുന്നു. കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ വന്നതോടെയാണ് ഖഷോഗി സൗദി രാജകുടുംബത്തിന് അനഭിമതനായത്. ഇതോടെ രാജാവിന്റെ കണ്ണിലെ കരടായി ഖഷോഗി. പിന്നീട് സൗദിയിൽ താമസിക്കുക എന്നത് അസാധ്യമായി മാറി.
സൗദിയിൽ നിന്ന് അമേരിക്കയിൽ
സൗദി വിട്ട ഖഷോഗി അമേരിക്കയിൽ അഭയം തേടി. ഒരുവർഷമായി അവിടെ കഴിയുന്ന കാലയളവിൽ വാഷിംഗ്ടണ്‍ പോസ്റ്റിൽ മാസത്തിലൊരു പംക്തി അദ്ദേഹം എഴുതിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വിമർശിക്കുന്നതായിരുന്നു ഈ ലേഖനങ്ങളിലേറെയും. സൗദിയിൽ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തെയും അദ്ദേഹം വിമർശിച്ചു. വിമതരെയല്ല, സ്വതന്ത്രമായി ചിന്തിക്കുന്ന മനസുള്ളവരെയാണ് എംബിഎസ് അകത്താക്കിയതെന്ന്് കൊല്ലപ്പെടുന്നതിന്റെ മൂന്നു ദിവസം മുന്‍പ് ഖഷോഗി ബിബിസി ന്യൂസ് അവറിൽ പറഞ്ഞിരുന്നു.
കാമുകിക്കൊപ്പം തുർക്കിയിൽ
അമേരിക്കയിൽവച്ച് പരിചയപ്പെട്ട ഹാത്തിസ് സെൻഗിസിനെ വിവാഹം ചെയ്ത് തുർക്കിയിൽ സ്ഥിരതാമസമാക്കണമെന്നായിരുന്നു ഖഷോഗിയുടെ മോഹം. എന്നാൽ, ബഹുഭാര്യാത്വത്തിന് വിലക്കുള്ള തുർക്കിയിൽ, ഹാത്തിസിനെ വിവാഹം ചെയ്യുന്നതിന് ഖഷോഗിക്ക് ആദ്യഭാര്യയെ വിവാഹമോചനം ചെയ്തതിന്റെ രേഖകൾ ഹാജരാക്കേണ്ടിയിരുന്നു. ഇത് സംഘടിപ്പിക്കുന്നതിനായാണ് സെപ്റ്റംബർ 28-ന് അദ്ദേഹം കോണ്‍സുലേറ്റിലെത്തിയത്. നാലുദിവസം കഴിഞ്ഞ് വരാനായിരുന്നു മറുപടി. അസാധാരണമായി ഒന്നും തോന്നാത്തതിനാൽ ഖഷോഗി മടങ്ങി.
കൊലക്കളത്തിലേക്ക്
ഒക്ടോബർ രണ്ടിന് രാവിലെ കാമുകിക്കൊപ്പമാണ് നിയമപരമായി വിവാഹമോചനം നേടിയതാണെന്ന സർട്ടിഫിക്കറ്റിനുവേണ്ടി അദ്ദേഹം വീ ണ്ടും സൗദി കോണ്‍സുലേറ്റിലെത്തിയത്. സാധാരണപോലെ ഹാത്തിസിനെ എംബസിക്ക് പുറത്തുനിർത്തിയശേഷം ഉച്ചയോടെ അകത്തേക്കുപോയ അദ്ദേഹം പിന്നീട് മടങ്ങിവന്നില്ല. നടപടി ക്രമങ്ങൾ വൈകുന്നതുകൊണ്ടാണ് ഖഷോഗി താമസിക്കുന്നതെന്നാണ് ആദ്യം ഹാത്തിസ് കരുതിയത്.
പക്ഷെ വൈകുന്നേരമായിട്ടും ഖഷോഗിയെ കാണാനില്ല. തുടർന്നാണ് ഹാത്തിസ് പോലീസിൽ വിവരമറിയിക്കുന്നത്. തുർക്കിയിലെ എംബസിയിൽവച്ച് തനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് ഖഷോഗി കരുതിയിരുന്നില്ലെന്ന് പിന്നീട് വാഷിംഗ്ടണ്‍ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഹാത്തിസ് പറഞ്ഞിരുന്നു. ആദ്യത്തെ സന്ദർശന സമയത്ത് തനിക്ക് ഊഷ്മളമായ സ്വീകരണമാണ് എംബസിയിൽ ലഭിച്ചതെന്നും ഖഷോഗി പറഞ്ഞിരുന്നു.
അതിനാൽ യാതൊരു സംശയവുമില്ലാതെ, ഭയപ്പാടുമില്ലാതെയാണ് ഖഷോഗി എംബസിയിലേക്ക് കയറിയത്. പക്ഷെ വിധി മറ്റൊന്നായിരുന്നു. അതിക്രൂരമായ കൊലപാതകത്തിന് സൗദി നേരത്തെ തന്നെ കോപ്പ് കൂട്ടിയിരുന്നു. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന കാര്യങ്ങളാണ് എംബസിയിൽ പിന്നീട് സംഭവിച്ചത്.
ക്രൈം ലേഖകൻ
ആരാണ് ഖഷോഗി?
സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവർത്തകനായിരുന്നു ജമാൽ ഖഷോഗി. സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാൻ അധിനിവേശവും ഉസാമ ബിൻ ലാദന്റെ വളർച്ചയുമൊക്കെ ലോകത്തെ ആദ്യമറിയിച്ച പത്രപ്രവർത്തകൻ. സൗദിയിലെ വിവിധ മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം കൊട്ടാരവുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്ന മാധ്യമപ്രവർത്തകനുമായിരുന്നു. സർക്കാരിന്റെ ഉപദേശകൻ എന്ന റോൾ വരെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ദശാബ്ദങ്ങളോളം തുടർന്ന അടുപ്പം പെട്ടെന്ന് ഇല്ലാതാവുകയായിരുന്നു. കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ വന്നതോടെയാണ് ഖഷോഗി സൗദി രാജകുടുംബത്തിന് അനഭിമതനായത്. ഇതോടെ രാജാവിന്റെ കണ്ണിലെ കരടായി ഖഷോഗി. പിന്നീട് സൗദിയിൽ താമസിക്കുക എന്നത് അസാധ്യമായി മാറി.
സൗദിയിൽ നിന്ന് അമേരിക്കയിൽ
സൗദി വിട്ട ഖഷോഗി അമേരിക്കയിൽ അഭയം തേടി. ഒരുവർഷമായി അവിടെ കഴിയുന്ന കാലയളവിൽ വാഷിംഗ്ടണ്‍ പോസ്റ്റിൽ മാസത്തിലൊരു പംക്തി അദ്ദേഹം എഴുതിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വിമർശിക്കുന്നതായിരുന്നു ഈ ലേഖനങ്ങളിലേറെയും. സൗദിയിൽ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തെയും അദ്ദേഹം വിമർശിച്ചു. വിമതരെയല്ല, സ്വതന്ത്രമായി ചിന്തിക്കുന്ന മനസുള്ളവരെയാണ് എംബിഎസ് അകത്താക്കിയതെന്ന്് കൊല്ലപ്പെടുന്നതിന്റെ മൂന്നു ദിവസം മുന്‍പ് ഖഷോഗി ബിബിസി ന്യൂസ് അവറിൽ പറഞ്ഞിരുന്നു.
കാമുകിക്കൊപ്പം തുർക്കിയിൽ
അമേരിക്കയിൽവച്ച് പരിചയപ്പെട്ട ഹാത്തിസ് സെൻഗിസിനെ വിവാഹം ചെയ്ത് തുർക്കിയിൽ സ്ഥിരതാമസമാക്കണമെന്നായിരുന്നു ഖഷോഗിയുടെ മോഹം. എന്നാൽ, ബഹുഭാര്യാത്വത്തിന് വിലക്കുള്ള തുർക്കിയിൽ, ഹാത്തിസിനെ വിവാഹം ചെയ്യുന്നതിന് ഖഷോഗിക്ക് ആദ്യഭാര്യയെ വിവാഹമോചനം ചെയ്തതിന്റെ രേഖകൾ ഹാജരാക്കേണ്ടിയിരുന്നു. ഇത് സംഘടിപ്പിക്കുന്നതിനായാണ് സെപ്റ്റംബർ 28-ന് അദ്ദേഹം കോണ്‍സുലേറ്റിലെത്തിയത്. നാലുദിവസം കഴിഞ്ഞ് വരാനായിരുന്നു മറുപടി. അസാധാരണമായി ഒന്നും തോന്നാത്തതിനാൽ ഖഷോഗി മടങ്ങി.
കൊലക്കളത്തിലേക്ക്
ഒക്ടോബർ രണ്ടിന് രാവിലെ കാമുകിക്കൊപ്പമാണ് നിയമപരമായി വിവാഹമോചനം നേടിയതാണെന്ന സർട്ടിഫിക്കറ്റിനുവേണ്ടി അദ്ദേഹം വീ ണ്ടും സൗദി കോണ്‍സുലേറ്റിലെത്തിയത്. സാധാരണപോലെ ഹാത്തിസിനെ എംബസിക്ക് പുറത്തുനിർത്തിയശേഷം ഉച്ചയോടെ അകത്തേക്കുപോയ അദ്ദേഹം പിന്നീട് മടങ്ങിവന്നില്ല. നടപടി ക്രമങ്ങൾ വൈകുന്നതുകൊണ്ടാണ് ഖഷോഗി താമസിക്കുന്നതെന്നാണ് ആദ്യം ഹാത്തിസ് കരുതിയത്.
പക്ഷെ വൈകുന്നേരമായിട്ടും ഖഷോഗിയെ കാണാനില്ല. തുടർന്നാണ് ഹാത്തിസ് പോലീസിൽ വിവരമറിയിക്കുന്നത്. തുർക്കിയിലെ എംബസിയിൽവച്ച് തനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് ഖഷോഗി കരുതിയിരുന്നില്ലെന്ന് പിന്നീട് വാഷിംഗ്ടണ്‍ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഹാത്തിസ് പറഞ്ഞിരുന്നു. ആദ്യത്തെ സന്ദർശന സമയത്ത് തനിക്ക് ഊഷ്മളമായ സ്വീകരണമാണ് എംബസിയിൽ ലഭിച്ചതെന്നും ഖഷോഗി പറഞ്ഞിരുന്നു.
അതിനാൽ യാതൊരു സംശയവുമില്ലാതെ, ഭയപ്പാടുമില്ലാതെയാണ് ഖഷോഗി എംബസിയിലേക്ക് കയറിയത്. പക്ഷെ വിധി മറ്റൊന്നായിരുന്നു. അതിക്രൂരമായ കൊലപാതകത്തിന് സൗദി നേരത്തെ തന്നെ കോപ്പ് കൂട്ടിയിരുന്നു. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന കാര്യങ്ങളാണ് എംബസിയിൽ പിന്നീട് സംഭവിച്ചത്.
ക്രൈം ലേഖകൻ